
കാഹളം മുഴങ്ങി, മലപ്പുറത്ത് ഇനി തെരഞ്ഞെടുപ്പിന്റെ ആരവം
മലപ്പുറം: രാഷ്ട്രീയ കേരളത്തിന്റെ കണ്ണും കാതും ഇനി മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിലേക്ക്. ഏപ്രില്‍ 12ന് ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രഖ്യാപനം വന്നതോടെ ആരാകും സ്ഥാനാര്‍ഥികള്‍ എന്ന ആകാംക്ഷയിലാണ് എല്ലാവരും. സിറ്റിങ് എം.പി ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ലീഗ് കോട്ടയായ മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
16നാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങുക. ഇതിനുശേഷമേ രാഷ്ടീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തൂ എന്നാണ് അറിയുന്നത്. സംസ്ഥാനത്തെ ഭരണമാറ്റത്തിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിനെ ഗൗരവമായി കാണാനാണ് ഇരു മുന്നണികളുടെയും നീക്കം.
നേരത്തെയുണ്ടായിരുന്ന മഞ്ചേരി ലോക്സഭ മണ്ഡലം ഒഴിവാക്കി പകരം മലപ്പുറം ലോക്സഭ മണ്ഡലമായത് 2009 ലാണ്. തുടര്‍ന്ന് നടന്ന രണ്ടു തെരഞ്ഞെടുപ്പുകളിലും മികച്ച വിജയം നേടിയ മുസ്ലിം ലീഗ് ആഴ്ചകള്‍ക്കു മുന്‍പേ തെരഞ്ഞെടുപ്പിനുള്ള ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.
2009ല്‍ ടി.കെ ഹംസയും 2014 ല്‍ പി.കെ സൈനബയുമാണ് ഇ അഹമ്മദിനെതിരേ മത്സരിച്ച് പരാജയപ്പെട്ടത്. ലീഗ് സ്ഥാനാര്‍ഥിയായി പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി തന്നെ മത്സര രംഗത്തെത്തുമെന്ന കണക്കുകൂട്ടലിലാണ് ഇടതു വൃത്തങ്ങള്‍. കുഞ്ഞാലിക്കുട്ടിയെ നേരിടാന്‍ തക്ക സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇടതുപക്ഷം.
സംവിധായകന് കമലും നിയമസഭാ തെരഞ്ഞെടുപ്പില്‍ മങ്കടയില്‍ നേരിയ വോട്ടിന് തോറ്റ വി.പി റശീദലിയുമാണ് ഇടതുപക്ഷത്തിന്റെ പരിഗണനയിലുള്ള പ്രമുഖര്‍. അതേസമയം, സ്ഥാനാര്‍ഥിയെ കുറിച്ച് ലീഗ് നേതൃത്വം ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. പി.കെ കുഞ്ഞാലിക്കുട്ടിക്കു പുറമെ ഇ അഹമ്മദിന്റെ മകള്‍ ഫൗസിയയുടെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെങ്കിലും ഇതെല്ലാം ഊഹാപോഹം മാത്രമാണെന്ന നിലപാടിലാണ് നേതൃത്വം.
സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് (1,94,739 വോട്ട്) 2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇ അഹമ്മദ് മലപ്പുറത്തു നിന്ന് ജയിച്ചത്.
4,37,723 വോട്ട് (51.29 ശതമാനം) അഹമ്മദ് നേടിയപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ സൈനബക്ക് 2,42,984 വോട്ട് മാത്രമാണ് ലഭിച്ചത്. മൂന്നാംസ്ഥാനത്തെത്തിയ ബി.ജെ.പി സ്ഥാനാര്‍ഥി ശ്രീപ്രകാശ് 64705 വോട്ടു നേടി. വെല്‍ഫെയര്‍ പാര്‍ട്ടിക്ക് 29,216 വോട്ടും എസ്.ഡി.പി.ഐക്ക് 47,853 വോട്ടും ലഭിച്ചു. 21,822 പേര് നിഷേധ വോട്ടായ നോട്ടയില്‍ വിരലമര്‍ത്തി.
ഏഴ് അസംബ്ലി നിയോജക മണ്ഡലങ്ങളിലും ഇ അഹമ്മദിന് ശക്തമായ ഭൂരിപക്ഷം ലഭിച്ചു. കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലമായ വേങ്ങരയില്‍ നിന്നാണ് ഏറ്റവും വലിയ ഭൂരിപക്ഷം ലഭിച്ചത്- 42,632 വോട്ട്. അതേസമയം, ലോക്സഭ തെരഞ്ഞെടുപ്പിലുണ്ടായ നേട്ടം അതേ അളവില്‍ നിലനിര്‍ത്താന്‍ 2016 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗിനായില്ല.
മുസ് ലിംലീഗും മുന്നണിയും സജ്ജം: കുഞ്ഞാലിക്കുട്ടി
മലപ്പുറം: മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടിയും മുന്നണിയും സജ്ജമാണെന്ന് മുസ്്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.
സ്ഥാനാര്‍ഥിയെ കുറിച്ചുളള ചര്‍ച്ചകള്‍ നടന്നിട്ടില്ല. യു.ഡി.എഫ് യോഗം വിളിച്ച് അടുത്തു തന്നെ സ്ഥാനാര്‍ഥിയെ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനം കൃത്യമായി വിലയിരുത്തപ്പെടുന്ന തെരഞ്ഞെടുപ്പാവും മലപ്പുറത്തേത്. ഭരണ രീതിയോട് ജനങ്ങളുടെ പ്രതികരണം എന്താണെന്നു തെരഞ്ഞെടുപ്പിലൂടെ അറിയാമെന്നും ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് മികച്ച വിജയം നേടുമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോടു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ബി അശോകിന്റെ സ്ഥലംമാറ്റം നടപ്പാക്കുന്നത് നീട്ടി ട്രൈബ്യൂണല്‍
Kerala
• 18 minutes ago
കേരളത്തില്‍ SIR നടപടി ക്രമങ്ങള്‍ക്ക് തുടക്കം; ആദ്യ പരിശോധന അട്ടപ്പാടിയില്‍
National
• 33 minutes ago
മികച്ച റെക്കോർഡുണ്ടായിട്ടും ഇന്ത്യൻ ടീം അവനോട് ചെയ്യുന്നത് അന്യായമാണ്: മുൻ താരം
Cricket
• an hour ago
'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയാണ് ആരോഗ്യവകുപ്പ്'; രാഹുലിനെ പരോക്ഷമായി കുത്തി വീണാ ജോര്‍ജ്
Kerala
• an hour ago
വോട്ടര്‍പട്ടിക പരിഷ്കരണം: വിശദാംശങ്ങള്‍ എങ്ങനെ ഓണ്‍ലൈനായി ശരിയാക്കാം
National
• an hour ago
'ഇസ്റാഈല്‍ സാമ്പത്തികമായി ഒറ്റപ്പെട്ടിരിക്കുന്നു, കരകയറാന്‍ കൂടുതല്‍ സ്വയംപര്യാപ്തത കൈവരിക്കേണ്ടി വരും' ഉപരോധങ്ങള്‍ തിരിച്ചടിയാവുന്നുണ്ടെന്ന് സമ്മതിച്ച് നെതന്യാഹു
International
• an hour ago
ഫ്രഞ്ച് പടയുടെ ലോകകപ്പ് ജേതാവ് ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു
Football
• 2 hours ago
'ജനങ്ങളെ പരീക്ഷിക്കരുത്'; കടുപ്പിച്ച് ഹൈക്കോടതി, പാലിയേക്കര ടോള്‍ വിലക്ക് തുടരും
Kerala
• 2 hours ago
വിചിത്രം! കളിക്കളത്തിൽ വിജയിയെ തീരുമാനിച്ചത് 'ഈച്ച'; അമ്പരന്ന് കായിക ലോകം
Others
• 2 hours ago
കസ്റ്റഡി മര്‍ദ്ദനം നിയമസഭ ചര്‍ച്ച ചെയ്യും; അടിയന്തരപ്രമേയത്തിന് അനുമതി, 2 മണിക്കൂര്‍ ചര്‍ച്ച
Kerala
• 3 hours ago
സമസ്ത നൂറാം വാര്‍ഷികം; ശംസുല്‍ ഉലമാ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു
organization
• 3 hours ago
തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട്: സുരേഷ്ഗോപിക്കെതിരെ കേസ് ഇല്ല
Kerala
• 4 hours ago
വൻതോതിൽ വഖ്ഫ് സ്വത്തുക്കൾ നഷ്ടപ്പെടാനിടയാക്കും
National
• 4 hours ago
തിരക്കേറിയ സമയങ്ങളിലേയ്ക്ക് മാത്രമുള്ള മൂന്നാം റൂട്ട്; പരീക്ഷണം വിജയം
uae
• 4 hours ago
ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ചകൾ ഇന്ന് മുതൽ ഡൽഹിയിൽ; ചർച്ച നടക്കുന്നതിനിന് മുന്നോടിയായി ഇന്ത്യയെ വിമർശിച്ച് ട്രംപിന്റെ ഉപദേഷ്ടാവ്
National
• 7 hours ago
അമീബിക് മസ്തിഷ്ക ജ്വരം; രണ്ട് മരണം കൂടി സ്ഥിരീകരിച്ചു
Kerala
• 14 hours ago
ഡോ. ബി. അശോകിന് കൃഷി വകുപ്പിൽ നിന്ന് വീണ്ടും സ്ഥലം മാറ്റം
Kerala
• 14 hours ago
'ഹമാസിനെ ഇല്ലാതാക്കണം, ഖത്തറിനെതിരായ ആക്രമണത്തിന്റെ പേരില്‍ ഇസ്റാഈലുമായുള്ള ബന്ധത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ല'; യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ
International
• 15 hours ago
ഫലസ്തീനികളെ ചേര്‍ത്തുപിടിച്ച് ഓപറേഷന് ഷിവല്‍റസ് നൈറ്റ്3: ഹംദാന്‍ കാരുണ്യ കപ്പല്‍ അല്‍ അരീഷിലെത്തി
uae
• 4 hours ago
ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കൊപ്പം നിന്നു, വംശഹത്യക്കെതിരെ സംസാരിച്ചു; ഡോ. എം ലീലാവതിക്കെതിരെ സൈബര്‍ ആക്രമണം; സാംസ്കാരിക കേരളം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് മന്ത്രി ശിവന് കുട്ടി
Kerala
• 4 hours ago
ഇടക്കാല ഉത്തരവ് അപൂര്‍ണമെന്ന് വ്യക്തിനിയമ ബോര്‍ഡ്; വഖ്ഫ് സംരക്ഷണ പ്രക്ഷോഭം തുടരും
National
• 6 hours ago