HOME
DETAILS

തീരദേശമേഖലയില്‍ ഗ്രീന്‍ കോറിഡോര്‍; ആശങ്കകള്‍ പരിഹരിക്കണം: രമേശ് ചെന്നിത്തല

  
Web Desk
March 10 2017 | 19:03 PM

%e0%b4%a4%e0%b5%80%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%97%e0%b5%8d%e0%b4%b0%e0%b5%80%e0%b4%a8%e0%b5%8d%e2%80%8d



കൊല്ലം: തീരദേശമേഖലയില്‍ ഗ്രീന്‍ കോറിഡോര്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കടലോര കുടുംബങ്ങളെ ഒഴിപ്പിച്ചുകൊണ്ടുള്ള തീരദേശ ഹൈവേ (ഗ്രീന്‍ കോറിഡോര്‍) ഒഴിവാക്കുക, കടല്‍ മണല്‍ ഘനനത്തിനുള്ള സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കുക തുടങ്ങിയാവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രീന്‍ കോറിഡോര്‍ പദ്ധതി നടപ്പിലാക്കുമ്പോള്‍ കടലിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരുടെ ജീവിതം ദുരിതപൂര്‍ണമാകും. ഗ്രീന്‍ കോറിഡോര്‍ പോലെ തന്നെ വളരെ ഗൗരവമുള്ള വിഷയമാണ് കടല്‍മണല്‍ ഘനനം നടത്താനുളള സര്‍ക്കാര്‍ നീക്കവും. ഇത് മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന പ്രശ്‌നമായതിനാല്‍ വേണ്ടത്ര ചര്‍ച്ചകള്‍ നടപ്പാക്കിവേണം നടപ്പാക്കാനെന്ന് രമേശ് ചെന്നിത്തല സര്‍ക്കാരിനോടാവശ്യപ്പെട്ടു.
ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന മത്സ്യഫെഡിനെ പിരിച്ചുവിട്ട സര്‍ക്കാരിന്റെ ഏകാധിപത്യപരമായ നിലപാട് ശരിയല്ല. ഇതിനെതിരെ മത്സ്യത്തൊഴിലാളികള്‍ അതിശക്തമായ സമരപരിപാടികള്‍ ആവഷ്‌കരിക്കണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് അധികാരത്തിലേറിയവര്‍ ആദ്യം തന്നെ മത്സ്യത്തൊഴിലാളികളെ ശരിയാക്കിയെന്ന് മാര്‍ച്ചിനെ അഭിസംബോധന ചെയ്ത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മത്സ്യത്തൊഴിലാളികളെ മുഴുവന്‍ ബി.പി.എല്‍. ലിസ്റ്റില്‍പ്പെടുത്തി സൗജന്യ നിരക്കില്‍ അരിയും മണ്ണെണ്ണയും നല്‍കി. യു.ഡി.എഫ് എല്ലാ കാലത്തും മുന്‍ഗണന നല്‍കിയത് മത്സ്യത്തൊഴിലാളികള്‍ക്കാണ്. കാരണം അവര്‍ അത്രയധികം ബുദ്ധിമുട്ട് സഹിക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, കെ.പി.സി.സി സെക്രട്ടറി എ.കെ. രാജു, ആര്‍. ഓസ്റ്റിന്‍ ഗോമസ്, ജി. ലീലാകൃഷ്ണന്‍, ആര്‍. ഗംഗാധരന്‍, ബിജു ലൂക്കോസ്, രാജന്‍, എ.കെ. ബേബി, അഡോള്‍ഫ് മോറായിസ്, പി. അലാവുദ്ദീന്‍, എ.സി. ക്ലാരന്‍സ് എന്നിവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന് കൂടുതൽ ശിക്ഷ നൽകണമെന്ന ആവശ്യം അപ്പീൽ കോടതി തള്ളി, ശിക്ഷ 20 വർഷം തന്നെ

Saudi-arabia
  •  13 minutes ago
No Image

പന്തിനെ ഒരിക്കലും ആ ഇതിഹാസവുമായി താരതമ്യം ചെയ്യരുത്: അശ്വിൻ

Cricket
  •  28 minutes ago
No Image

'എവിടെ കണ്ടാലും വെടിവെക്കുക' പ്രതിഷേധക്കാര്‍ക്കെതിരെ ക്രൂരമായ നടപടിക്ക് ശൈഖ് ഹസീന ഉത്തരവിടുന്നതിന്റെ ഓഡിയോ പുറത്ത്

International
  •  31 minutes ago
No Image

"സഹേൽ" ആപ്പ് വഴി എക്സിറ്റ് പെർമിറ്റ്: വ്യാജ വാർത്തകളെ തള്ളി കുവൈത്ത് മാൻപവർ അതോറിറ്റി

Kuwait
  •  35 minutes ago
No Image

അവൻ മെസിയെക്കാൾ കൂടുതകൾ ബാലൺ ഡി ഓർ നേടും: മുൻ ബാഴ്സ താരം

Football
  •  an hour ago
No Image

രാജസ്ഥാനിൽ വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണു; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ അപകടം

National
  •  an hour ago
No Image

ഗവൺമെന്റിന്റെ പ്രകടനം വിലയിരുത്താൻ പുതിയ സംവിധാനം; പുത്തൻ മാറ്റവുമായി യുഎഇ 

uae
  •  an hour ago
No Image

ലാറയുടെ 400 റൺസിന്റെ റെക്കോർഡ് തകർക്കാൻ ആ ഇന്ത്യൻ താരത്തിന് കഴിയുമായിരുന്നു: ബ്രോഡ്

Cricket
  •  2 hours ago
No Image

ചില രാജ്യക്കാർക്ക് ആജീവനാന്ത ഗോൾഡൻ വിസ അനുവദിച്ചെന്ന വാർത്തകൾ തെറ്റ്; പ്രാദേശിക, അന്തർദേശീയ മാധ്യമങ്ങൾ പ്രചരിപ്പിച്ച റിപ്പോർട്ടുകൾ നിഷേധിച്ച് യുഎഇ

uae
  •  2 hours ago
No Image

കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  2 hours ago