HOME
DETAILS

വിമാനത്താവളം വഴി നികുതി വെട്ടിച്ച് കള്ളക്കടത്ത്; എയര്‍ കസ്റ്റംസ് ഓഫിസര്‍ക്ക് സി.ബി.ഐ കോടതിയുടെ വിമര്‍ശനം

  
backup
February 09, 2019 | 7:09 AM

%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b5%e0%b4%b3%e0%b4%82-%e0%b4%b5%e0%b4%b4%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളം വഴി എയര്‍പോര്‍ട്ട് ഇന്റലിജന്റ്‌സ് ഓഫിസറുടെ ഒത്താശയോടെ നികുതി വെട്ടിച്ച് ഒരു കോടി രൂപയുടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കള്ളക്കടത്ത് നടത്തിയ കേസില്‍ ഒന്നാം പ്രതിയായ ഇന്റലിജന്‍സ് ഓഫിസറെ കേസില്‍നിന്ന് രക്ഷിച്ചെടുക്കാനായി മൊഴി മാറ്റിയതിന് എയര്‍ കസ്റ്റംസ് ഓഫിസര്‍ക്ക് തിരുവനന്തപുരം സി.ബി.ഐ കോടതിയുടെ രൂക്ഷ വിമര്‍ശനം.
ഒന്നാം പ്രതിയായ സഹപ്രവര്‍ത്തകനെ ശിക്ഷയില്‍ നിന്ന് രക്ഷിക്കാനാണ് മൊഴിമാറ്റമെന്ന് നിരീക്ഷിച്ച കോടതി സാക്ഷിക്കൂട്ടില്‍ നിന്ന സി.ബി.ഐയുടെ ഔദ്യോഗിക സാക്ഷിയെ വിസ്തരിച്ചു. നേരായ മൊഴി നല്‍കാത്ത പക്ഷം പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന താക്കീതും നല്‍കിയപ്പോള്‍ കസ്റ്റംസ് ഓഫിസര്‍ നേരായ മൊഴി നല്‍കുകയായിരുന്നു.
കള്ളക്കടത്ത് സംഘം ഗ്രീന്‍ ചാനല്‍ വഴി വന്നതിനാലാണ് 163 കിലോഗ്രാം ബാഗേജുമായി വന്നിറങ്ങിയ അവരെ ബഹിര്‍ഗമന ഗേറ്റ് വഴി പുറത്തേക്ക് കടത്തിവിട്ടതെന്നും തങ്ങളുടെ പക്കല്‍ നികുതി അടക്കേണ്ട സാധനങ്ങള്‍ ഒന്നും ഇല്ലെന്ന് വിമാന യാത്രക്കാര്‍ വെളിപ്പെടുത്തിയാല്‍ അവരെ ഗ്രീന്‍ ചാനല്‍ വഴി ബാഗേജുമായി പുറത്തേക്ക് കടത്തി വിടുമെന്ന എയര്‍ കസ്റ്റംസ് ഓഫിസറുടെ ചട്ടവിരുദ്ധമായ മൊഴിയാണ് സി.ബി.ഐ കോടതിയെ ചൊടിപ്പിച്ചത്. കള്ളക്കടത്ത് കേസിലെ പ്രോസിക്യൂഷന്റെ ആറാം സാക്ഷിയും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സംഭവ ദിവസം ബഹിര്‍ഗമന വാതിലിന്റെ ചുമതലക്കാരനുമായ എയര്‍ കസ്റ്റംസ് ഓഫിസര്‍ ബിനോയി കുര്യാക്കോസാണ് സി.ബി.ഐ ജഡ്ജി ജെ. നാസര്‍ മുന്‍പാകെ സാക്ഷി മൊഴി നല്‍കിയത്. 163 കിലോ ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ അടക്കം ചെയ്ത ഒന്‍പത് ബാഗേജുകളിലും ബാഗേജ് എക്‌സ്‌റേ പരിശോധന നടത്തി പതിപ്പിക്കേണ്ട മുദ്രയായ എക്‌സ്‌റേ അടയാളം പതിപ്പിച്ചിട്ടില്ലായിരുന്നുവെന്നും അതിനാലാണ് താന്‍ അവരെ കടത്തിവിട്ടതെന്നും കസ്റ്റംസ് ഓഫിസര്‍ മൊഴി നല്‍കി.  2006 മാര്‍ച്ച് 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദുബൈയില്‍നിന്നു സിംഗപ്പൂര്‍ വഴി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന കള്ളക്കടത്ത് സാധനങ്ങള്‍ കസ്റ്റംസ് ഡ്യൂട്ടി അടക്കാതെ പുറത്തേക്ക് കടത്തുന്നതായി സോഴ്‌സ് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡി.ആര്‍.ഐ സംഘം നടത്തിയ റെയ്ഡിലാണ് പ്രതികള്‍ കുടുങ്ങിയത്.
യാത്രക്കാരുടെ ബാഗേജുകളുടെ എക്‌സ്‌റേ ക്ലിയറന്‍സ് നടത്തുന്ന (എ.ഐ.ഒ) എയര്‍പോര്‍ട്ട് ഇന്റലിജന്റ്‌സ് ഓഫിസര്‍ കെ.കെ പ്രവീണ്‍ കുമാര്‍, വിമാനത്താവളം വഴി സ്ഥിരമായി നികുതി വെട്ടിച്ച് ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ കടത്തുന്ന കള്ളക്കടത്ത് റാക്കറ്റിലെ കണ്ണികളായ റസൂല്‍ ഖാന്‍ സര്‍ബുദീന്‍, സതീഷ് ശങ്കര്‍, ഹുസൈന്‍ ഇബ്ര മൂസ, കള്ളക്കടത്തിന്റെ സൂത്രധാരനായ അലി എന്നിവരാണ് കള്ളക്കടത്ത് കേസില്‍ നിലവില്‍ വിചാരണ നേരിടുന്ന ഒന്നു മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കൈ' വിടുമോ? അഭ്യൂഹങ്ങൾക്ക് മറുപടി നൽകാതെ തന്ത്രപരമായ പിന്മാറ്റം; ഇടതുപക്ഷ പ്രവേശനം തള്ളാതെയും കൊള്ളാതെയും ശശി തരൂർ എം.പി

International
  •  3 days ago
No Image

സർക്കാർ വാഗ്ദാനങ്ങൾ ലംഘിക്കുന്നു: മെഡിക്കൽ കോളജ് ഡോക്ടർമാർ വീണ്ടും സമരത്തിലേക്ക്; സെക്രട്ടേറിയറ്റ് ധർണ

Kerala
  •  3 days ago
No Image

വളാഞ്ചേരിയിൽ 13-കാരിക്ക് നേരെ പീഡനം; പിതാവും സുഹൃത്തും അറസ്റ്റിൽ

Kerala
  •  3 days ago
No Image

പ്രണയനൈരാശ്യത്തെത്തുടർന്ന് പ്രതികാരം; മുൻ കാമുകന്റെ ഭാര്യയ്ക്ക് എച്ച്.ഐ.വി കുത്തിവെച്ചു; യുവതിയടക്കം നാലുപേർ പിടിയിൽ

National
  •  3 days ago
No Image

ആദ്യ പന്തിൽ വീണു; തിരിച്ചടിയുടെ ലിസ്റ്റിൽ കോഹ്‌ലിക്കൊപ്പം സഞ്ജു

Cricket
  •  3 days ago
No Image

പ്രായപൂർത്തിയാകാത്ത സഹോദരിമാരെ 50,000 രൂപ വാങ്ങി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചു; അമ്മായി ഉൾപ്പെടെ നാല് പേർക്കെതിരെ കേസ് 

National
  •  3 days ago
No Image

ഗോൾഡൻ ഡക്കായി സഞ്ജു: പിന്നാലെ ആദ്യ ഓവറിൽ തകർത്തടിച്ച് ഇഷാൻ; ഇന്ത്യയുടെ വിജയലക്ഷ്യം 154 റൺസ്

Cricket
  •  3 days ago
No Image

3.5 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ജിഎസ്ടി ഉദ്യോഗസ്ഥൻ പിടിയിൽ; വിജിലൻസ് കുടുക്കിയത് ലോറി ജീവനക്കാരുടെ വേഷത്തിലെത്തി

Kerala
  •  3 days ago
No Image

സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും സൗജന്യ മെഡിക്കൽ സ്റ്റോറുകൾ: പ്രഖ്യാപനവുമായി മന്ത്രി പി. രാജീവ് ‌

Kerala
  •  3 days ago
No Image

തിരുവനന്തപുരത്ത് കോൺഗ്രസ് വാർഡ് മെമ്പറുടെ വീടിന് നേരെ ആക്രമണം; മകൻ്റെ ബൈക്ക് തീയിട്ടു നശിപ്പിച്ചു; ഒരാൾ കസ്റ്റഡിയിൽ

Kerala
  •  3 days ago