HOME
DETAILS

വിമാനത്താവളം വഴി നികുതി വെട്ടിച്ച് കള്ളക്കടത്ത്; എയര്‍ കസ്റ്റംസ് ഓഫിസര്‍ക്ക് സി.ബി.ഐ കോടതിയുടെ വിമര്‍ശനം

  
backup
February 09, 2019 | 7:09 AM

%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b5%e0%b4%b3%e0%b4%82-%e0%b4%b5%e0%b4%b4%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളം വഴി എയര്‍പോര്‍ട്ട് ഇന്റലിജന്റ്‌സ് ഓഫിസറുടെ ഒത്താശയോടെ നികുതി വെട്ടിച്ച് ഒരു കോടി രൂപയുടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കള്ളക്കടത്ത് നടത്തിയ കേസില്‍ ഒന്നാം പ്രതിയായ ഇന്റലിജന്‍സ് ഓഫിസറെ കേസില്‍നിന്ന് രക്ഷിച്ചെടുക്കാനായി മൊഴി മാറ്റിയതിന് എയര്‍ കസ്റ്റംസ് ഓഫിസര്‍ക്ക് തിരുവനന്തപുരം സി.ബി.ഐ കോടതിയുടെ രൂക്ഷ വിമര്‍ശനം.
ഒന്നാം പ്രതിയായ സഹപ്രവര്‍ത്തകനെ ശിക്ഷയില്‍ നിന്ന് രക്ഷിക്കാനാണ് മൊഴിമാറ്റമെന്ന് നിരീക്ഷിച്ച കോടതി സാക്ഷിക്കൂട്ടില്‍ നിന്ന സി.ബി.ഐയുടെ ഔദ്യോഗിക സാക്ഷിയെ വിസ്തരിച്ചു. നേരായ മൊഴി നല്‍കാത്ത പക്ഷം പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന താക്കീതും നല്‍കിയപ്പോള്‍ കസ്റ്റംസ് ഓഫിസര്‍ നേരായ മൊഴി നല്‍കുകയായിരുന്നു.
കള്ളക്കടത്ത് സംഘം ഗ്രീന്‍ ചാനല്‍ വഴി വന്നതിനാലാണ് 163 കിലോഗ്രാം ബാഗേജുമായി വന്നിറങ്ങിയ അവരെ ബഹിര്‍ഗമന ഗേറ്റ് വഴി പുറത്തേക്ക് കടത്തിവിട്ടതെന്നും തങ്ങളുടെ പക്കല്‍ നികുതി അടക്കേണ്ട സാധനങ്ങള്‍ ഒന്നും ഇല്ലെന്ന് വിമാന യാത്രക്കാര്‍ വെളിപ്പെടുത്തിയാല്‍ അവരെ ഗ്രീന്‍ ചാനല്‍ വഴി ബാഗേജുമായി പുറത്തേക്ക് കടത്തി വിടുമെന്ന എയര്‍ കസ്റ്റംസ് ഓഫിസറുടെ ചട്ടവിരുദ്ധമായ മൊഴിയാണ് സി.ബി.ഐ കോടതിയെ ചൊടിപ്പിച്ചത്. കള്ളക്കടത്ത് കേസിലെ പ്രോസിക്യൂഷന്റെ ആറാം സാക്ഷിയും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സംഭവ ദിവസം ബഹിര്‍ഗമന വാതിലിന്റെ ചുമതലക്കാരനുമായ എയര്‍ കസ്റ്റംസ് ഓഫിസര്‍ ബിനോയി കുര്യാക്കോസാണ് സി.ബി.ഐ ജഡ്ജി ജെ. നാസര്‍ മുന്‍പാകെ സാക്ഷി മൊഴി നല്‍കിയത്. 163 കിലോ ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ അടക്കം ചെയ്ത ഒന്‍പത് ബാഗേജുകളിലും ബാഗേജ് എക്‌സ്‌റേ പരിശോധന നടത്തി പതിപ്പിക്കേണ്ട മുദ്രയായ എക്‌സ്‌റേ അടയാളം പതിപ്പിച്ചിട്ടില്ലായിരുന്നുവെന്നും അതിനാലാണ് താന്‍ അവരെ കടത്തിവിട്ടതെന്നും കസ്റ്റംസ് ഓഫിസര്‍ മൊഴി നല്‍കി.  2006 മാര്‍ച്ച് 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദുബൈയില്‍നിന്നു സിംഗപ്പൂര്‍ വഴി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന കള്ളക്കടത്ത് സാധനങ്ങള്‍ കസ്റ്റംസ് ഡ്യൂട്ടി അടക്കാതെ പുറത്തേക്ക് കടത്തുന്നതായി സോഴ്‌സ് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡി.ആര്‍.ഐ സംഘം നടത്തിയ റെയ്ഡിലാണ് പ്രതികള്‍ കുടുങ്ങിയത്.
യാത്രക്കാരുടെ ബാഗേജുകളുടെ എക്‌സ്‌റേ ക്ലിയറന്‍സ് നടത്തുന്ന (എ.ഐ.ഒ) എയര്‍പോര്‍ട്ട് ഇന്റലിജന്റ്‌സ് ഓഫിസര്‍ കെ.കെ പ്രവീണ്‍ കുമാര്‍, വിമാനത്താവളം വഴി സ്ഥിരമായി നികുതി വെട്ടിച്ച് ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ കടത്തുന്ന കള്ളക്കടത്ത് റാക്കറ്റിലെ കണ്ണികളായ റസൂല്‍ ഖാന്‍ സര്‍ബുദീന്‍, സതീഷ് ശങ്കര്‍, ഹുസൈന്‍ ഇബ്ര മൂസ, കള്ളക്കടത്തിന്റെ സൂത്രധാരനായ അലി എന്നിവരാണ് കള്ളക്കടത്ത് കേസില്‍ നിലവില്‍ വിചാരണ നേരിടുന്ന ഒന്നു മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈദ് അൽ ഇത്തിഹാദ്: ഫുജൈറയിൽ ഒരുക്കങ്ങൾ തകൃതി; സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി പൊലിസ്

uae
  •  10 days ago
No Image

"എന്നെ ലക്ഷ്യം വെച്ചാൽ ഞാൻ രാജ്യം മുഴുവൻ ഇളക്കിമറിക്കും"; ബിജെപിക്ക് ശക്തമായ മുന്നറിയിപ്പുമായി മമത

National
  •  10 days ago
No Image

രാത്രിയുടെ മറവിൽ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ നശിപ്പിക്കുന്നു; പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ആരോപണം; പരാതി നൽകി യുഡിഎഫ്

Kerala
  •  10 days ago
No Image

കാസര്‍കോട് വിദ്യാര്‍ഥിനിക്ക് നേരെ കണ്ടക്ടറുടെ അതിക്രമം; മോശമായി പെരുമാറി, പ്രതികരിച്ചപ്പോള്‍ ഇറക്കിവിട്ടു

Kerala
  •  10 days ago
No Image

ചുമതല ഏല്‍പ്പിച്ചവര്‍ നീതി പുലര്‍ത്തിയില്ല; അയ്യപ്പന്റെ ഒരു തരി പൊന്നു പോലും നഷ്ടമാകില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  10 days ago
No Image

കുവൈത്തിലെ എണ്ണഖനന കേന്ദ്രത്തില്‍ വീണ്ടും ദുരന്തം; മലയാളി മരിച്ചു

obituary
  •  10 days ago
No Image

വെടിനിര്‍ത്തല്‍ ലംഘിച്ച് ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍; നാലുപേരെ കൊലപ്പെടുത്തി

International
  •  10 days ago
No Image

വെള്ളമെന്ന് കരുതി പാചകത്തിന് ഉപയോഗിച്ചത് ആസിഡ്; ചെറിയ കുട്ടിയുള്‍പെടെ കുടുംബത്തിലെ ആറു പേര്‍ ഗുരുതരാവസ്ഥയില്‍ 

National
  •  10 days ago
No Image

യു.ഡി.എഫിന് തിരിച്ചടി; എല്‍.സി ജോര്‍ജിന്റെ ഹരജി ഹൈക്കോടതി തള്ളി

Kerala
  •  10 days ago
No Image

തിരൂരില്‍ എസ്.ഐ.ആര്‍ ക്യാംപിനിടെ നാട്ടുകാര്‍ക്ക് നേരെ മുണ്ട് പൊക്കിക്കാണിച്ച ബി.എല്‍.ഒ വാസുദേവനെതിരെ നടപടി; ചുമതലകളില്‍ നിന്ന് മാറ്റി

Kerala
  •  10 days ago