HOME
DETAILS

അശരണര്‍ക്ക് തണലായി 'സാന്ത്വനം'

  
backup
May 05, 2018 | 5:00 AM

54654654213123-2


പാലക്കാട്: തെരുവില്‍ ഉപേക്ഷിക്കപ്പെടുന്നഅശണരും അനാഥരുമായവര്‍ക്ക് അഭയം നല്‍കി പരിചരിക്കുകയാണ് അതിര്‍ത്തി ഗ്രാമമായ വെളളിച്ചികുളത്തെ സാന്ത്വനം ഹെല്‍ത്ത് കെയര്‍ സെന്റര്‍. വടകരപതി പഞ്ചായത്തിലെ വെളളിച്ചികുളത്തില്‍ സാന്ത്വനം പ്രവര്‍ത്തനമാരംഭിച്ചിട്ട് ആറ് വര്‍ഷം കഴിഞ്ഞു.


16 വയസു മുതല്‍ 87 വയസു വരെയുളള നിര്‍ധനരായ അഭയാര്‍ഥികളാണ് ഇവിടെയുളളത്. പ്രായമായതിന്റെ പേരില്‍ സ്വന്തം വീടുകളില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ടവരും മാനസിക തകരാറിന്റെ പേരില്‍ ചെറുപ്രായത്തില്‍ വീട്ടില്‍ നിന്നും പുറത്താക്കിയവരും ഇന്ന് സാന്ത്വനത്തില്‍ അംഗങ്ങളാണ്. മൊത്തം ഈ സ്‌നേഹ കുടുംബത്തില്‍ 24 അംഗങ്ങളാണ് ഉളളത്. സിസ്റ്റര്‍ നിര്‍മലയുടെ നേതൃത്വത്തില്‍ സമരിറ്റന്‍ സിസ്റ്റേഴ്‌സ് നടത്തുന്ന ഈ സ്ഥാപനം അവരുടെ തന്നെ അധ്വാനത്തിലാണ് മുന്നോട്ടുപോകുന്നത്.


ഇവര്‍ ഇപ്പോള്‍ നേരിടുന്ന പ്രധാന പ്രശ്‌നം കുടിവെളളമില്ല എന്നതാണ്. പത്ത് ഏക്കര്‍ സ്ഥലത്താണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്. അതില്‍ എട്ട് വര്‍ഷത്തിനു മുമ്പ് കുഴിച്ച രണ്ട് കുഴല്‍കിണറുകളാണ് ഉളളത്. അതില്‍ നിന്നും ഇപ്പോള്‍ ഉപ്പ് വെളളമാണ് ലഭിക്കുന്നത്. കൃത്യമായി ജലസേചനം നടത്താനായാല്‍ ഇവര്‍ക്ക് ആവശ്യമായ നെല്ലും പച്ചകറികളും ഇവിടെ തന്നെ കൃഷിചെയ്യാന്‍ സാധിക്കും. എന്നാല്‍ കൃത്യമായി കുടിവെളളം തന്നെ ഇവര്‍ക്ക് ലഭ്യമാവാത്ത അവസ്ഥയുണ്ട്. ചില സുമനസുകളുടെ സഹായത്താലാണ് ഇപ്പോള്‍ ഇവര്‍ക്ക് കുടിവെളളം ലഭിക്കുന്നത്.


അസുഖം ബാധിച്ചതിനെതുടര്‍ന്ന് തെരുവു വീഥികളില്‍ ഉപേക്ഷിച്ചപ്പോള്‍ അഭയം നല്‍കിയത് സാന്ത്വനമാണ്. ഇവരുടെ ഒരു മാസത്തെ ചികിത്സാചെലവ് ഒന്നേകാല്‍ ലക്ഷമാണ്. ഇവരെ ശ്രുശ്രൂഷിക്കാന്‍ ഏഴ് പേരാണ് ഉളളത്. വൈദ്യസഹായത്തിനായി ഒരു നഴ്‌സും പാചകക്കാരനും താല്‍കാലികമായ ഒരു ഡ്രൈവറും ആണ് ഈ സ്ഥാപനത്തില്‍ സഹായത്തിനുളളത്. രാത്രി സമയങ്ങളില്‍ ചിലരുടെ ആരോഗ്യനില മോശമായാല്‍ വേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കാനുളള സംവിധാനം ഇല്ല.
സര്‍ക്കാര്‍ സഹായം പോലും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് ഇപ്പോള്‍ സുമനസുകളുടെ സഹായംആവശ്യമാണ്. നം. 04923 235265


 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ ആഘോഷങ്ങൾ: തിരക്ക് നിയന്ത്രണത്തിന് കർശന മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  11 hours ago
No Image

അനുവാദമില്ലാതെ തണ്ണിമത്തൻ പറിച്ചതിനെച്ചൊല്ലി തർക്കം; ആഗ്രയിൽ 13-കാരനെ കുത്തിക്കൊലപ്പെടുത്തി

National
  •  12 hours ago
No Image

കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച് ക്രൂരമർദനം; രക്ഷപ്പെടാൻ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം 20 ദിവസത്തിന് ശേഷം കണ്ടെത്തി

National
  •  12 hours ago
No Image

റോഡ് മുറിച്ചുകടക്കാൻ അന്ധനെ സഹായിച്ചു; ബസ് ഡ്രൈവറെ ആദരിച്ച് ദുബൈ ആർടിഎ

uae
  •  12 hours ago
No Image

ദുബൈ-ഷാർജ യാത്ര വീണ്ടും ദുരിതത്തിൽ; റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷം

uae
  •  12 hours ago
No Image

ദുബൈ ഇനി ഓറഞ്ച് അഴകിൽ; നഗരമാകെ വാക മരങ്ങൾ വെച്ചുപിടിപ്പിക്കാൻ നിർദ്ദേശിച്ച് ശൈഖ് ഹംദാൻ 

uae
  •  12 hours ago
No Image

ബീഫ് കറിക്കൊപ്പം ചത്ത പാറ്റ; ആഡംബര ഹോട്ടലിനെതിരെ പരാതിയുമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ

Kerala
  •  12 hours ago
No Image

ഡൽഹിയിൽ യുവ ജഡ്ജിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

National
  •  13 hours ago
No Image

വിവാഹത്തിന് മുമ്പ് ഒരുകോടി സ്ത്രീധനം നൽകി, ശേഷം 50 ലക്ഷം; ഭർത്താവിന് താൽപര്യം പുരുഷന്മാരോട്; പരാതിയുമായി യുവതി പൊലിസ് സ്റ്റേഷനിൽ

National
  •  13 hours ago
No Image

യുഎഇയിൽ വാട്ട്‌സാപ്പ് ഉപയോഗിക്കുമ്പോൾ ജാഗ്രതൈ; അശ്രദ്ധ കാണിച്ചാൽ ലക്ഷങ്ങൾ പിഴയും തടവും

uae
  •  13 hours ago