HOME
DETAILS

അശരണര്‍ക്ക് തണലായി 'സാന്ത്വനം'

  
backup
May 05, 2018 | 5:00 AM

54654654213123-2


പാലക്കാട്: തെരുവില്‍ ഉപേക്ഷിക്കപ്പെടുന്നഅശണരും അനാഥരുമായവര്‍ക്ക് അഭയം നല്‍കി പരിചരിക്കുകയാണ് അതിര്‍ത്തി ഗ്രാമമായ വെളളിച്ചികുളത്തെ സാന്ത്വനം ഹെല്‍ത്ത് കെയര്‍ സെന്റര്‍. വടകരപതി പഞ്ചായത്തിലെ വെളളിച്ചികുളത്തില്‍ സാന്ത്വനം പ്രവര്‍ത്തനമാരംഭിച്ചിട്ട് ആറ് വര്‍ഷം കഴിഞ്ഞു.


16 വയസു മുതല്‍ 87 വയസു വരെയുളള നിര്‍ധനരായ അഭയാര്‍ഥികളാണ് ഇവിടെയുളളത്. പ്രായമായതിന്റെ പേരില്‍ സ്വന്തം വീടുകളില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ടവരും മാനസിക തകരാറിന്റെ പേരില്‍ ചെറുപ്രായത്തില്‍ വീട്ടില്‍ നിന്നും പുറത്താക്കിയവരും ഇന്ന് സാന്ത്വനത്തില്‍ അംഗങ്ങളാണ്. മൊത്തം ഈ സ്‌നേഹ കുടുംബത്തില്‍ 24 അംഗങ്ങളാണ് ഉളളത്. സിസ്റ്റര്‍ നിര്‍മലയുടെ നേതൃത്വത്തില്‍ സമരിറ്റന്‍ സിസ്റ്റേഴ്‌സ് നടത്തുന്ന ഈ സ്ഥാപനം അവരുടെ തന്നെ അധ്വാനത്തിലാണ് മുന്നോട്ടുപോകുന്നത്.


ഇവര്‍ ഇപ്പോള്‍ നേരിടുന്ന പ്രധാന പ്രശ്‌നം കുടിവെളളമില്ല എന്നതാണ്. പത്ത് ഏക്കര്‍ സ്ഥലത്താണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്. അതില്‍ എട്ട് വര്‍ഷത്തിനു മുമ്പ് കുഴിച്ച രണ്ട് കുഴല്‍കിണറുകളാണ് ഉളളത്. അതില്‍ നിന്നും ഇപ്പോള്‍ ഉപ്പ് വെളളമാണ് ലഭിക്കുന്നത്. കൃത്യമായി ജലസേചനം നടത്താനായാല്‍ ഇവര്‍ക്ക് ആവശ്യമായ നെല്ലും പച്ചകറികളും ഇവിടെ തന്നെ കൃഷിചെയ്യാന്‍ സാധിക്കും. എന്നാല്‍ കൃത്യമായി കുടിവെളളം തന്നെ ഇവര്‍ക്ക് ലഭ്യമാവാത്ത അവസ്ഥയുണ്ട്. ചില സുമനസുകളുടെ സഹായത്താലാണ് ഇപ്പോള്‍ ഇവര്‍ക്ക് കുടിവെളളം ലഭിക്കുന്നത്.


അസുഖം ബാധിച്ചതിനെതുടര്‍ന്ന് തെരുവു വീഥികളില്‍ ഉപേക്ഷിച്ചപ്പോള്‍ അഭയം നല്‍കിയത് സാന്ത്വനമാണ്. ഇവരുടെ ഒരു മാസത്തെ ചികിത്സാചെലവ് ഒന്നേകാല്‍ ലക്ഷമാണ്. ഇവരെ ശ്രുശ്രൂഷിക്കാന്‍ ഏഴ് പേരാണ് ഉളളത്. വൈദ്യസഹായത്തിനായി ഒരു നഴ്‌സും പാചകക്കാരനും താല്‍കാലികമായ ഒരു ഡ്രൈവറും ആണ് ഈ സ്ഥാപനത്തില്‍ സഹായത്തിനുളളത്. രാത്രി സമയങ്ങളില്‍ ചിലരുടെ ആരോഗ്യനില മോശമായാല്‍ വേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കാനുളള സംവിധാനം ഇല്ല.
സര്‍ക്കാര്‍ സഹായം പോലും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് ഇപ്പോള്‍ സുമനസുകളുടെ സഹായംആവശ്യമാണ്. നം. 04923 235265


 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോയുടെ വിലക്ക് നീക്കി, കിട്ടിയത് 'ഏറ്റവും എളുപ്പമുള്ള ഗ്രൂപ്പ്'; പോർച്ചുഗലിന്റെ ലോകകപ്പ് നറുക്കെടുപ്പിൽ വൻ വിവാദം

Football
  •  7 days ago
No Image

പത്രവാർത്ത വായിച്ചത് രക്ഷയായി; 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികൾ

Kerala
  •  7 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം; പോളിംഗ് ഉദ്യോഗസ്ഥർക്ക് ആശ്വാസം

Kerala
  •  7 days ago
No Image

ജിസിസി സംയുക്ത സിവിൽ ഏവിയേഷൻ ബോഡിയുടെ ആസ്ഥാനമായി യുഎഇയെ തിരഞ്ഞെടുത്തു

uae
  •  7 days ago
No Image

തിയേറ്റർ സിസിടിവി ദൃശ്യങ്ങൾ വിറ്റവർ കുടുങ്ങും; ദൃശ്യം കണ്ടവരുടെ ഐപി അഡ്രസ്സുകളും കണ്ടെത്തി

Kerala
  •  7 days ago
No Image

നിലമ്പൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തിച്ച കേസ്; മൂന്ന് യുവാക്കൾ അറസ്റ്റിൽ

Kerala
  •  7 days ago
No Image

'ഗിജോണിന്റെ അപമാനം'; അൽജീരിയയെ പുറത്താക്കാൻ ജർമ്മനിയും ഓസ്ട്രിയയും കൈകോർത്ത ലോകകപ്പ് ചരിത്രത്തിലെ കറുത്ത ഏട്

Football
  •  7 days ago
No Image

2026-ൽ യുഎഇയിലെ പണമിടപാടുകൾ മാറും; നിങ്ങൾ കാണാനിടയുള്ള 6 സുപ്രധാന മാറ്റങ്ങൾ

uae
  •  7 days ago
No Image

തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; സംഭവം പാലക്കാട്, പൊലിസ് അന്വേഷണം തുടങ്ങി

Kerala
  •  7 days ago
No Image

വാൽപ്പാറയിൽ പുലിയുടെ ആക്രമണം: നാല് വയസ്സുകാരൻ കൊല്ലപ്പെട്ടു

Kerala
  •  7 days ago