HOME
DETAILS

അശരണര്‍ക്ക് തണലായി 'സാന്ത്വനം'

  
backup
May 05, 2018 | 5:00 AM

54654654213123-2


പാലക്കാട്: തെരുവില്‍ ഉപേക്ഷിക്കപ്പെടുന്നഅശണരും അനാഥരുമായവര്‍ക്ക് അഭയം നല്‍കി പരിചരിക്കുകയാണ് അതിര്‍ത്തി ഗ്രാമമായ വെളളിച്ചികുളത്തെ സാന്ത്വനം ഹെല്‍ത്ത് കെയര്‍ സെന്റര്‍. വടകരപതി പഞ്ചായത്തിലെ വെളളിച്ചികുളത്തില്‍ സാന്ത്വനം പ്രവര്‍ത്തനമാരംഭിച്ചിട്ട് ആറ് വര്‍ഷം കഴിഞ്ഞു.


16 വയസു മുതല്‍ 87 വയസു വരെയുളള നിര്‍ധനരായ അഭയാര്‍ഥികളാണ് ഇവിടെയുളളത്. പ്രായമായതിന്റെ പേരില്‍ സ്വന്തം വീടുകളില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ടവരും മാനസിക തകരാറിന്റെ പേരില്‍ ചെറുപ്രായത്തില്‍ വീട്ടില്‍ നിന്നും പുറത്താക്കിയവരും ഇന്ന് സാന്ത്വനത്തില്‍ അംഗങ്ങളാണ്. മൊത്തം ഈ സ്‌നേഹ കുടുംബത്തില്‍ 24 അംഗങ്ങളാണ് ഉളളത്. സിസ്റ്റര്‍ നിര്‍മലയുടെ നേതൃത്വത്തില്‍ സമരിറ്റന്‍ സിസ്റ്റേഴ്‌സ് നടത്തുന്ന ഈ സ്ഥാപനം അവരുടെ തന്നെ അധ്വാനത്തിലാണ് മുന്നോട്ടുപോകുന്നത്.


ഇവര്‍ ഇപ്പോള്‍ നേരിടുന്ന പ്രധാന പ്രശ്‌നം കുടിവെളളമില്ല എന്നതാണ്. പത്ത് ഏക്കര്‍ സ്ഥലത്താണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്. അതില്‍ എട്ട് വര്‍ഷത്തിനു മുമ്പ് കുഴിച്ച രണ്ട് കുഴല്‍കിണറുകളാണ് ഉളളത്. അതില്‍ നിന്നും ഇപ്പോള്‍ ഉപ്പ് വെളളമാണ് ലഭിക്കുന്നത്. കൃത്യമായി ജലസേചനം നടത്താനായാല്‍ ഇവര്‍ക്ക് ആവശ്യമായ നെല്ലും പച്ചകറികളും ഇവിടെ തന്നെ കൃഷിചെയ്യാന്‍ സാധിക്കും. എന്നാല്‍ കൃത്യമായി കുടിവെളളം തന്നെ ഇവര്‍ക്ക് ലഭ്യമാവാത്ത അവസ്ഥയുണ്ട്. ചില സുമനസുകളുടെ സഹായത്താലാണ് ഇപ്പോള്‍ ഇവര്‍ക്ക് കുടിവെളളം ലഭിക്കുന്നത്.


അസുഖം ബാധിച്ചതിനെതുടര്‍ന്ന് തെരുവു വീഥികളില്‍ ഉപേക്ഷിച്ചപ്പോള്‍ അഭയം നല്‍കിയത് സാന്ത്വനമാണ്. ഇവരുടെ ഒരു മാസത്തെ ചികിത്സാചെലവ് ഒന്നേകാല്‍ ലക്ഷമാണ്. ഇവരെ ശ്രുശ്രൂഷിക്കാന്‍ ഏഴ് പേരാണ് ഉളളത്. വൈദ്യസഹായത്തിനായി ഒരു നഴ്‌സും പാചകക്കാരനും താല്‍കാലികമായ ഒരു ഡ്രൈവറും ആണ് ഈ സ്ഥാപനത്തില്‍ സഹായത്തിനുളളത്. രാത്രി സമയങ്ങളില്‍ ചിലരുടെ ആരോഗ്യനില മോശമായാല്‍ വേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കാനുളള സംവിധാനം ഇല്ല.
സര്‍ക്കാര്‍ സഹായം പോലും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് ഇപ്പോള്‍ സുമനസുകളുടെ സഹായംആവശ്യമാണ്. നം. 04923 235265


 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗവര്‍ണര്‍ തലത്തില്‍ അഴിച്ചുപണി കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്; ആരിഫ് മുഹമ്മദ് ഖാനും, ആര്‍എന്‍ രവിക്കും സ്ഥലംമാറ്റം

National
  •  6 hours ago
No Image

സ്‌പോര്‍ട്‌സ് ക്വാട്ട നിയമന മാനദണ്ഡങ്ങള്‍ ലഘൂകരിക്കുന്നു; മന്ത്രിസഭാ തീരുമാനം 

Kerala
  •  6 hours ago
No Image

ലോകകപ്പിന് മുൻപ് ഇന്ത്യയുടെ വജ്രായുധം: നിർണ്ണായക മത്സരങ്ങളിൽ ഇന്ത്യക്ക് തലവേദനയായി മിസ്റ്ററി സ്പിന്നർ

Cricket
  •  7 hours ago
No Image

പദവിയിലിരുന്നത് കേവലം 9 മാസം; ആനന്ദ ബോസിന് പിന്നാലെ ഞെട്ടിച്ച് കവീന്ദര്‍ ഗുപ്തയും; ലഡാക് ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു

National
  •  7 hours ago
No Image

അവസാന ബോൾവരെ നീണ്ട ആവേശം; പൊരുതി ജയിച്ച് ഇന്ത്യ ഫൈനലിൽ

Cricket
  •  7 hours ago
No Image

പടക്കം പൊട്ടിക്കലും ലഡു വിതരണവും; പി കെ ശശിയെ പാർട്ടിയിൽ നിന്നും പുറത്താക്കിയതിൽ മണ്ണാർക്കാട് ആഘോഷം

Kerala
  •  8 hours ago
No Image

പാര്‍ട്ടിയില്‍ അവഗണനയെന്ന് ആരോപണം; തൃശൂരില്‍ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു 

Kerala
  •  8 hours ago
No Image

ഇന്ത്യയുടെ സുഖോയ് 30 യുദ്ധവിമാനം തകര്‍ന്നുവീണതായി സംശയം; പൈലറ്റിനെ കാണാനില്ല; അന്വേഷണം ആരംഭിച്ച് വ്യോമസേന 

National
  •  8 hours ago
No Image

തൊണ്ടിമുതല്‍ കേസ്; ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന് ആന്റണി രാജു ഹൈക്കോടതിയില്‍; എതിര്‍ത്ത് സര്‍ക്കാര്‍ 

Kerala
  •  8 hours ago
No Image

പന്ത്രണ്ടു വയസുകാരൻ ചാലിയാർ പുഴയിൽ മുങ്ങിമരിച്ചു

Kerala
  •  9 hours ago