HOME
DETAILS

അശരണര്‍ക്ക് തണലായി 'സാന്ത്വനം'

  
backup
May 05, 2018 | 5:00 AM

54654654213123-2


പാലക്കാട്: തെരുവില്‍ ഉപേക്ഷിക്കപ്പെടുന്നഅശണരും അനാഥരുമായവര്‍ക്ക് അഭയം നല്‍കി പരിചരിക്കുകയാണ് അതിര്‍ത്തി ഗ്രാമമായ വെളളിച്ചികുളത്തെ സാന്ത്വനം ഹെല്‍ത്ത് കെയര്‍ സെന്റര്‍. വടകരപതി പഞ്ചായത്തിലെ വെളളിച്ചികുളത്തില്‍ സാന്ത്വനം പ്രവര്‍ത്തനമാരംഭിച്ചിട്ട് ആറ് വര്‍ഷം കഴിഞ്ഞു.


16 വയസു മുതല്‍ 87 വയസു വരെയുളള നിര്‍ധനരായ അഭയാര്‍ഥികളാണ് ഇവിടെയുളളത്. പ്രായമായതിന്റെ പേരില്‍ സ്വന്തം വീടുകളില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ടവരും മാനസിക തകരാറിന്റെ പേരില്‍ ചെറുപ്രായത്തില്‍ വീട്ടില്‍ നിന്നും പുറത്താക്കിയവരും ഇന്ന് സാന്ത്വനത്തില്‍ അംഗങ്ങളാണ്. മൊത്തം ഈ സ്‌നേഹ കുടുംബത്തില്‍ 24 അംഗങ്ങളാണ് ഉളളത്. സിസ്റ്റര്‍ നിര്‍മലയുടെ നേതൃത്വത്തില്‍ സമരിറ്റന്‍ സിസ്റ്റേഴ്‌സ് നടത്തുന്ന ഈ സ്ഥാപനം അവരുടെ തന്നെ അധ്വാനത്തിലാണ് മുന്നോട്ടുപോകുന്നത്.


ഇവര്‍ ഇപ്പോള്‍ നേരിടുന്ന പ്രധാന പ്രശ്‌നം കുടിവെളളമില്ല എന്നതാണ്. പത്ത് ഏക്കര്‍ സ്ഥലത്താണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്. അതില്‍ എട്ട് വര്‍ഷത്തിനു മുമ്പ് കുഴിച്ച രണ്ട് കുഴല്‍കിണറുകളാണ് ഉളളത്. അതില്‍ നിന്നും ഇപ്പോള്‍ ഉപ്പ് വെളളമാണ് ലഭിക്കുന്നത്. കൃത്യമായി ജലസേചനം നടത്താനായാല്‍ ഇവര്‍ക്ക് ആവശ്യമായ നെല്ലും പച്ചകറികളും ഇവിടെ തന്നെ കൃഷിചെയ്യാന്‍ സാധിക്കും. എന്നാല്‍ കൃത്യമായി കുടിവെളളം തന്നെ ഇവര്‍ക്ക് ലഭ്യമാവാത്ത അവസ്ഥയുണ്ട്. ചില സുമനസുകളുടെ സഹായത്താലാണ് ഇപ്പോള്‍ ഇവര്‍ക്ക് കുടിവെളളം ലഭിക്കുന്നത്.


അസുഖം ബാധിച്ചതിനെതുടര്‍ന്ന് തെരുവു വീഥികളില്‍ ഉപേക്ഷിച്ചപ്പോള്‍ അഭയം നല്‍കിയത് സാന്ത്വനമാണ്. ഇവരുടെ ഒരു മാസത്തെ ചികിത്സാചെലവ് ഒന്നേകാല്‍ ലക്ഷമാണ്. ഇവരെ ശ്രുശ്രൂഷിക്കാന്‍ ഏഴ് പേരാണ് ഉളളത്. വൈദ്യസഹായത്തിനായി ഒരു നഴ്‌സും പാചകക്കാരനും താല്‍കാലികമായ ഒരു ഡ്രൈവറും ആണ് ഈ സ്ഥാപനത്തില്‍ സഹായത്തിനുളളത്. രാത്രി സമയങ്ങളില്‍ ചിലരുടെ ആരോഗ്യനില മോശമായാല്‍ വേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കാനുളള സംവിധാനം ഇല്ല.
സര്‍ക്കാര്‍ സഹായം പോലും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് ഇപ്പോള്‍ സുമനസുകളുടെ സഹായംആവശ്യമാണ്. നം. 04923 235265


 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യതലസ്ഥാനം വീണ്ടും അതിരൂക്ഷമായ വായു മലിനീകരണ പിടിയിൽ; നിയന്ത്രണങ്ങൾ തുടരും

National
  •  13 days ago
No Image

റോഡ് സുരക്ഷ ഉറപ്പാക്കാൻ പരിശോധനകൾ ശക്തമാക്കി ഷാർജ പൊലിസ്; 73 കാറുകളും 25 ബൈക്കുകളും കണ്ടുകെട്ടി

uae
  •  13 days ago
No Image

ബൈക്ക് അപകടത്തിൽ ചോരവാർന്ന് റോഡിൽ കിടന്ന യുവാവിന് രക്ഷകനായി ധനമന്ത്രി

Kerala
  •  13 days ago
No Image

'രാഷ്ട്രീയ ഭേദമന്യേ ചേര്‍ത്തു നിര്‍ത്തിയവരാണ് നിങ്ങള്‍, എന്റെ അമ്മയെ പോലെയാണ് എനിക്കീ വാര്‍ഡ്' പൊട്ടിക്കരഞ്ഞ് യാത്രപറഞ്ഞ് കൗണ്‍സിലര്‍, വിതുമ്പി നാട് 

Kerala
  •  13 days ago
No Image

അടുത്ത രണ്ടു വർഷത്തിനുള്ളിൽ അൽ മക്തൂം വിമാനത്താവളത്തിൽ നിന്ന് സർവിസ് പുനരാരംഭിക്കാൻ ഫ്ലൈദുബൈ

uae
  •  13 days ago
No Image

5 ലക്ഷം കൈക്കൂലി കേസ്: അഡീഷണൽ സെഷൻസ് ജഡ്ജി ഒളിവില്‍; 'ഇടനിലക്കാരൻ മാത്രമായിരുന്നു ഞാൻ', ഞെട്ടിക്കുന്ന മൊഴി നൽകി ക്ലാർക്ക്

crime
  •  13 days ago
No Image

കേരളത്തിലെ എസ്.ഐ.ആര്‍ നീട്ടില്ല; ബി.എല്‍.ഒമാരുടെ ജോലി തടസപ്പെടുത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍

Kerala
  •  13 days ago
No Image

കോഴിക്കോട് വാഹനാപകടം: പരീക്ഷയ്ക്ക് പോയ കോളേജ് വിദ്യാർഥിനി മിനിവാനിടിച്ച് മരിച്ചു

Kerala
  •  13 days ago
No Image

ഹോഴ്സ് റേസ് പ്രേമികൾക്ക് സുവർണാവസരം; ദുബൈ വേൾഡ് കപ്പ് 2026, ടിക്കറ്റ് വിൽപന ആരംഭിച്ചു; ഡിസംബർ 31 വരെ ടിക്കറ്റ് നിരക്കിൽ ഇളവ്

uae
  •  13 days ago
No Image

മുളകുപൊടി എറിഞ്ഞ് അംഗന്‍വാടി അധ്യാപികയുടെ മാല പൊട്ടിച്ചു; പരിചയക്കാരിയും ഇൻസ്റ്റഗ്രാം സുഹൃത്തുക്കളും പിടിയിൽ

crime
  •  13 days ago