HOME
DETAILS

നദീസംയോജന പദ്ധതി സംസ്ഥാനത്തിന്റെ സമ്മതത്തോടെ മാത്രമെന്ന് കേന്ദ്രം

  
backup
May 05, 2018 | 8:57 PM

badii-samyojanapadhadhi

കൊച്ചി: പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ ലിങ്ക് പദ്ധതിയില്‍ കേരളത്തിന് താല്‍കാലിക ആശ്വാസം. ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ സമ്മതത്തോടുകൂടി മാത്രമേ നദീ സംയോജന പദ്ധതി നടപ്പിലാക്കൂ എന്ന് കേന്ദ്ര ജലവിഭവവകുപ്പ് മന്ത്രി ഉറപ്പുനല്‍കിയതോടെ, തുടക്കം മുതല്‍ക്കേ പദ്ധതിയെ എതിര്‍ക്കുന്ന കേരളത്തിന്റെ താല്‍പര്യം തല്‍കാലത്തേക്ക് സംരക്ഷിക്കപ്പെടും.
ജലവിഭവ ഏജന്‍സി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ 137 നദികളിലെ ജലലഭ്യത സംബന്ധിച്ച് പഠനം നടത്തിയിരുന്നു.
പമ്പയുടെ പോഷക നദികളായ കല്ലാറിലും അച്ചന്‍കോവിലാറിലുമായി 3124 ദശലക്ഷം ഘനമീറ്റര്‍ വെള്ളം മിച്ചമുണ്ടെന്നും അതിന്റെ 20 ശതമാനമായ 634 ദശലക്ഷം ഘനമീറ്റര്‍ വെള്ളം തമിഴ്‌നാട്ടിലെ വൈപ്പാര്‍ നദിയിലേക്ക് തിരിച്ചുവിടണം എന്നുമാണ് ജലവിഭവ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തത്. ഇതടക്കം 37 നദികള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന 30 പദ്ധതികളാണ് കേന്ദ്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
1995 ലാണ് പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ ലിങ്ക് പദ്ധതി ജലവിഭവ ഏജന്‍സി രൂപകല്‍പന ചെയ്യുന്നത്. ഇതിനെതിരേ ലഭ്യമായ എല്ലാ വേദികളിലും കേരളം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
ഈ നദികളില്‍ അധികജലം ഉണ്ടെന്ന റിപ്പോര്‍ട്ടിനെ തള്ളിയ കേരളം 2050 ഓടെ, പ്രത്യേകിച്ച് പമ്പാ നദിയില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം രൂപപ്പെടുമെന്നും വാദിച്ചു. ഈ സാഹചര്യത്തില്‍ പദ്ധതി നടപ്പായാല്‍ ഉണ്ടായേക്കാവുന്ന പരിസ്ഥിതി ആഘാതം സംബന്ധിച്ച് കേരളം നടത്തിയ പഠന റിപ്പോര്‍ട്ടും കേന്ദ്രത്തിന് സമര്‍പ്പിച്ചു.
കോഴിക്കോട് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റ്(സി.ഡബ്ലു.ആര്‍.ഡി.എം), ഐ.ഐ.ടി ഡല്‍ഹി എന്നീ ഏജന്‍സികളാണ് പഠനം നടത്തിയത്. പദ്ധതി മൂലം കേരളത്തിലുണ്ടാകുന്ന മറ്റ് ഭവിഷ്യത്തുകളെപ്പറ്റി നാഷനല്‍ വാട്ടര്‍ ഡെവലപ്‌മെന്റ് ഏജന്‍സിയെയും അറിയിച്ചു. 2016, 2017 വര്‍ഷങ്ങളില്‍ നടന്ന ഏജന്‍സിയുടെ യോഗങ്ങളില്‍ വകുപ്പുമന്ത്രി മാത്യു ടി. തോമസും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പദ്ധതിയെ എതിര്‍ത്തു. കൂടാതെ കേരളത്തിന്റെ സമ്മതത്തോടെ മാത്രമേ പദ്ധതിയുടെ ഡി.പി.ആര്‍ തയാറാക്കാനുള്ള നടപടികള്‍ സ്വീകരിക്കാവൂ എന്ന ആവശ്യവും മന്ത്രി മുന്നോട്ടുവച്ചു.
ഇതേത്തുടര്‍ന്നാണ് കേന്ദ്രമന്ത്രാലയം സംസ്ഥാനത്തിന്റെ സമ്മതത്തോടുകൂടി മാത്രമേ പദ്ധതി നടപ്പാക്കൂ എന്ന് ഉറപ്പു നല്‍കിയത്.
2012 ഫെബ്രുവരി 27ലെ സുപ്രിം കോടതി വിധി അനുസരിച്ച് നദീസംയോജന പദ്ധതി നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന് പിന്നോക്കം പോകാനാകില്ല.
വിധി നടപ്പാക്കുന്നതില്‍ ഉണ്ടാകുന്ന വീഴ്ചകള്‍ക്കെതിരേ കോടതിയലക്ഷ്യം അടക്കമുള്ള നടപടികള്‍ക്ക് സുപ്രിം കോടതി പ്രത്യേക കമ്മിറ്റി നിയമിക്കുന്ന അമിക്കസ് ക്യൂറിക്ക് അവകാശം ഉണ്ടായിരിക്കുമെന്നും വിധിയില്‍ പറയുന്നു.
കൂടാതെ വിധിപ്രകാരം, പദ്ധതി നടപ്പാക്കാനുള്ള കോടതി നിര്‍ദേശങ്ങള്‍ പലതും കേന്ദ്ര സര്‍ക്കാര്‍ പാലിച്ചുവരികയുമാണ്.
ഈ സാഹചര്യത്തില്‍ കേരളം നേടിയ മേല്‍ക്കൈ എത്രനാള്‍ തുടരുമെന്നാണ് ആശങ്ക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐപിഎല്ലിൽ ചരിത്ര നേട്ടവുമായി മിച്ചൽ സ്റ്റാർക്ക്; വെടിക്കെട്ട് പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ തകർത്ത് ഡൽഹി

Cricket
  •  2 days ago
No Image

'സമയം അതിവേഗം നീങ്ങുന്നു,യുഎസുമായി ചർച്ചകൾക്ക് അതിവേ​ഗം തയ്യാറാകണം, അല്ലെങ്കിൽ രാജ്യത്ത് ഒന്നും അവശേഷിക്കില്ല'; ഇറാന് ട്രംപിന്റെ അവസാന അന്ത്യശാസനം

International
  •  2 days ago
No Image

ആശുപത്രി ഗേറ്റ് പൂട്ടി, ഡോക്ടർമാരുമില്ല; പാർക്കിൽ മൊബൈൽ വെളിച്ചത്തിൽ യുവതിയുടെ പ്രസവം, രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ

National
  •  2 days ago
No Image

ജിഫ്രി തങ്ങളുടെ പേരില്‍ വ്യാജവാര്‍ത്ത: പരാതി നല്‍കി

organization
  •  2 days ago
No Image

നീറ്റ് ചോദ്യപേപ്പർ ചോർച്ച: അന്വേഷണം എൻടിഎ ഉന്നതരിലേക്ക്; കേന്ദ്ര സർക്കാർ പ്രതിരോധത്തിൽ, വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്

National
  •  2 days ago
No Image

തിരിച്ചടിക്കാൻ യുഎഇക്ക് അവകാശമുണ്ട്; ബറാക്ക ആക്രമണത്തെ അപലപിച്ച് വിദേശകാര്യ മന്ത്രാലയം

uae
  •  2 days ago
No Image

ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; യുഎഇ അടക്കമുള്ള ​ഗൾഫ് രാജ്യങ്ങളിൽ മെയ് 27-ന് ബലിപെരുന്നാൾ

uae
  •  2 days ago
No Image

സച്ചിനെയും ഡു പ്ലെസിയെയും പിന്നിലാക്കി വിരാട് കോഹ്‌ലിക്ക് റെക്കോർഡ് സിംഹാസനം; പഞ്ചാബിനെ തകർത്ത് ആർസിബി പ്ലേഓഫിൽ

Cricket
  •  2 days ago
No Image

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ നീർപ്പാലത്തിന്റെ തൂണിലിടിച്ചു; രണ്ടു മരണം, മൂന്ന് പേർക്ക് പരുക്ക്

Kerala
  •  2 days ago
No Image

സഊദിയിൽ ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; അറഫാ ദിനം മെയ് 26-ന്, ബലിപെരുന്നാൾ മെയ് 27-നും

Saudi-arabia
  •  2 days ago