HOME
DETAILS

നദീസംയോജന പദ്ധതി സംസ്ഥാനത്തിന്റെ സമ്മതത്തോടെ മാത്രമെന്ന് കേന്ദ്രം

  
backup
May 05, 2018 | 8:57 PM

badii-samyojanapadhadhi

കൊച്ചി: പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ ലിങ്ക് പദ്ധതിയില്‍ കേരളത്തിന് താല്‍കാലിക ആശ്വാസം. ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ സമ്മതത്തോടുകൂടി മാത്രമേ നദീ സംയോജന പദ്ധതി നടപ്പിലാക്കൂ എന്ന് കേന്ദ്ര ജലവിഭവവകുപ്പ് മന്ത്രി ഉറപ്പുനല്‍കിയതോടെ, തുടക്കം മുതല്‍ക്കേ പദ്ധതിയെ എതിര്‍ക്കുന്ന കേരളത്തിന്റെ താല്‍പര്യം തല്‍കാലത്തേക്ക് സംരക്ഷിക്കപ്പെടും.
ജലവിഭവ ഏജന്‍സി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ 137 നദികളിലെ ജലലഭ്യത സംബന്ധിച്ച് പഠനം നടത്തിയിരുന്നു.
പമ്പയുടെ പോഷക നദികളായ കല്ലാറിലും അച്ചന്‍കോവിലാറിലുമായി 3124 ദശലക്ഷം ഘനമീറ്റര്‍ വെള്ളം മിച്ചമുണ്ടെന്നും അതിന്റെ 20 ശതമാനമായ 634 ദശലക്ഷം ഘനമീറ്റര്‍ വെള്ളം തമിഴ്‌നാട്ടിലെ വൈപ്പാര്‍ നദിയിലേക്ക് തിരിച്ചുവിടണം എന്നുമാണ് ജലവിഭവ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തത്. ഇതടക്കം 37 നദികള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന 30 പദ്ധതികളാണ് കേന്ദ്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
1995 ലാണ് പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ ലിങ്ക് പദ്ധതി ജലവിഭവ ഏജന്‍സി രൂപകല്‍പന ചെയ്യുന്നത്. ഇതിനെതിരേ ലഭ്യമായ എല്ലാ വേദികളിലും കേരളം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
ഈ നദികളില്‍ അധികജലം ഉണ്ടെന്ന റിപ്പോര്‍ട്ടിനെ തള്ളിയ കേരളം 2050 ഓടെ, പ്രത്യേകിച്ച് പമ്പാ നദിയില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം രൂപപ്പെടുമെന്നും വാദിച്ചു. ഈ സാഹചര്യത്തില്‍ പദ്ധതി നടപ്പായാല്‍ ഉണ്ടായേക്കാവുന്ന പരിസ്ഥിതി ആഘാതം സംബന്ധിച്ച് കേരളം നടത്തിയ പഠന റിപ്പോര്‍ട്ടും കേന്ദ്രത്തിന് സമര്‍പ്പിച്ചു.
കോഴിക്കോട് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റ്(സി.ഡബ്ലു.ആര്‍.ഡി.എം), ഐ.ഐ.ടി ഡല്‍ഹി എന്നീ ഏജന്‍സികളാണ് പഠനം നടത്തിയത്. പദ്ധതി മൂലം കേരളത്തിലുണ്ടാകുന്ന മറ്റ് ഭവിഷ്യത്തുകളെപ്പറ്റി നാഷനല്‍ വാട്ടര്‍ ഡെവലപ്‌മെന്റ് ഏജന്‍സിയെയും അറിയിച്ചു. 2016, 2017 വര്‍ഷങ്ങളില്‍ നടന്ന ഏജന്‍സിയുടെ യോഗങ്ങളില്‍ വകുപ്പുമന്ത്രി മാത്യു ടി. തോമസും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പദ്ധതിയെ എതിര്‍ത്തു. കൂടാതെ കേരളത്തിന്റെ സമ്മതത്തോടെ മാത്രമേ പദ്ധതിയുടെ ഡി.പി.ആര്‍ തയാറാക്കാനുള്ള നടപടികള്‍ സ്വീകരിക്കാവൂ എന്ന ആവശ്യവും മന്ത്രി മുന്നോട്ടുവച്ചു.
ഇതേത്തുടര്‍ന്നാണ് കേന്ദ്രമന്ത്രാലയം സംസ്ഥാനത്തിന്റെ സമ്മതത്തോടുകൂടി മാത്രമേ പദ്ധതി നടപ്പാക്കൂ എന്ന് ഉറപ്പു നല്‍കിയത്.
2012 ഫെബ്രുവരി 27ലെ സുപ്രിം കോടതി വിധി അനുസരിച്ച് നദീസംയോജന പദ്ധതി നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന് പിന്നോക്കം പോകാനാകില്ല.
വിധി നടപ്പാക്കുന്നതില്‍ ഉണ്ടാകുന്ന വീഴ്ചകള്‍ക്കെതിരേ കോടതിയലക്ഷ്യം അടക്കമുള്ള നടപടികള്‍ക്ക് സുപ്രിം കോടതി പ്രത്യേക കമ്മിറ്റി നിയമിക്കുന്ന അമിക്കസ് ക്യൂറിക്ക് അവകാശം ഉണ്ടായിരിക്കുമെന്നും വിധിയില്‍ പറയുന്നു.
കൂടാതെ വിധിപ്രകാരം, പദ്ധതി നടപ്പാക്കാനുള്ള കോടതി നിര്‍ദേശങ്ങള്‍ പലതും കേന്ദ്ര സര്‍ക്കാര്‍ പാലിച്ചുവരികയുമാണ്.
ഈ സാഹചര്യത്തില്‍ കേരളം നേടിയ മേല്‍ക്കൈ എത്രനാള്‍ തുടരുമെന്നാണ് ആശങ്ക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം കോര്‍പറേഷനില്‍ ബി.ജെ.പി- യു.ഡി.എഫ് കൈയ്യാങ്കളി, കൗണ്‍സിലറുടെ ഷര്‍ട്ട് വലിച്ചൂരി, വനിതാ അംഗങ്ങളെ കൈയ്യേറ്റം ചെയ്തു, ഹാജര്‍ രജിസ്റ്ററിനായി പിടിവലി

Kerala
  •  12 days ago
No Image

കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴ; മൂന്ന് വടക്കന്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

Kerala
  •  12 days ago
No Image

കീഴാറ്റൂര്‍ വയല്‍ക്കിളി സമരം: സുരേഷ് കീഴാറ്റൂര്‍ ഉള്‍പ്പെടെ 28 പ്രതികളെയും കോടതി വെറുതെ വിട്ടു

Kerala
  •  12 days ago
No Image

പിണറായിയുടെ യാത്ര മുടങ്ങിയ സംഭവം: കേരള ഹൗസ് പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  12 days ago
No Image

'ഭൂപടത്തിൽ ബോസ്നിയ എവിടെയെന്ന് അറിയില്ല, അറിയേണ്ടതുമില്ല'; തത്സമയ ചർച്ചയിൽ വംശീയ അധിക്ഷേപം, ഒടുവിൽ മാപ്പപേക്ഷിച്ച് യുഎസ് മാധ്യമപ്രവർത്തക

Football
  •  12 days ago
No Image

ഊരാളുങ്കലിന് ക്രമവിരുദ്ധമായി ഒന്നും നല്‍കിയിട്ടില്ല; അവരുടേത് നിലവാരമുള്ള പ്രവൃത്തി; പിന്തുണച്ച് സര്‍ക്കാര്‍

Kerala
  •  12 days ago
No Image

ഗ്രൂപ്പ് ഘട്ടത്തിൽ പുലികളായാൽ കിരീടം കിട്ടില്ലേ? അർജന്റീനയെയും ഫ്രാൻസിനെയും ഭയപ്പെടുത്തുന്ന ലോകകപ്പ് ചരിത്രം!

Football
  •  12 days ago
No Image

പ്ലസ് വണ്‍ മലബാര്‍ മേഖലക്ക് അധിക ബാച്ചുകള്‍; ആവശ്യാനുസരണം താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കുന്നതും പരിഗണനയിലെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Kerala
  •  12 days ago
No Image

കുണ്ടന്നൂരില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ട്വിസ്റ്റ്, സംഭവം പൊലിസില്‍ അറിയിച്ചത് യുവതിയുടെ സുഹൃത്ത്, അമ്മ അറസ്റ്റില്‍

Kerala
  •  12 days ago
No Image

തൃശൂരില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍

Kerala
  •  12 days ago