HOME
DETAILS

ഗര്‍ഭസ്ഥശിശുവിനെ ചവിട്ടിക്കൊന്ന കേസ്; പൊലിസ് അതിക്രമം നടത്തുന്നതായി പരാതി; ഡിവൈ.എസ്.പി ഓഫിസിനു മുന്നില്‍ കുടില്‍കെട്ടി സമരത്തിനൊരുങ്ങി വീട്ടമ്മ

  
backup
May 09, 2018 | 6:08 PM

%e0%b4%97%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ad%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b6%e0%b4%bf%e0%b4%b6%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%9a%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f

കോഴിക്കോട്: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ ചവിട്ടേറ്റ് ഗര്‍ഭസ്ഥശിശുവിനെ നഷ്ടപ്പെട്ട താമരശേരി സ്വദേശിനി ജോത്സന പൊലിസ് തനിക്കും കുടുംബത്തിനും നേരെ അതിക്രമം നടത്തുന്നുവെന്നാരോപിച്ച് ഡിവൈ.എസ്.പി ഓഫിസിനു മുന്നില്‍ കുടില്‍കെട്ടി സമരത്തിനൊരുങ്ങുന്നു. പൊലിസ് തങ്ങളെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും ഇനിയും അതിക്രമം തുടര്‍ന്നാല്‍ താമരശേരി ഡിവൈ.എസ്.പി ഓഫിസിനു മുന്നില്‍ കുടില്‍കെട്ടി താമസിക്കുമെന്നും ജോത്സന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തന്റെ ഗര്‍ഭസ്ഥശിശുവിനെ ചവിട്ടിക്കൊന്ന കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊലിസ് തങ്ങളെ പീഡിപ്പിക്കുന്നതെന്ന് അവര്‍ ആരോപിച്ചു. കേസിലെ നാലാം പ്രതിയായ ജോയിയെ കഴിഞ്ഞ ദിവസം ആരോ മര്‍ദിച്ചുവെന്നും ഇതിനു പിന്നില്‍ തന്റെ ഭര്‍ത്താവ് സിബിയാണെന്നും ആരോപിച്ച് ഇന്നലെ പുലര്‍ച്ചെ 5.30നാണ് പൊലിസ് വീട്ടിലെത്തിയത്. തന്റെ ഗര്‍ഭസ്ഥശിശുവിനെ ചവിട്ടിക്കൊന്ന കേസിന്റെ വിചാരണ ന്യൂനപക്ഷ കമ്മിഷന്‍ മുന്‍പാകെ ഇന്ന് ആരംഭിക്കുകയാണ്. ഈ കേസിന്റെ ആവശ്യപ്രകാരം സിബി അഡ്വക്കറ്റിനെ കാണാന്‍ എറണാകുളത്ത് പോയതായിരുന്നു.
തന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ പൊലിസ് അറസ്റ്റ് ചെയ്തുവെങ്കിലും ഇതിലും വലിയ കേസില്‍ തന്നെയും കുടുംബത്തെയും ഉള്‍പ്പെടുത്തുമെന്ന് പൊലിസുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും അവര്‍ പറഞ്ഞു. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായ തമ്പിയെ കേസില്‍നിന്ന് ഒഴിവാക്കാന്‍ തരത്തിലുള്ള മൊഴി നല്‍കണമെന്ന് കോടഞ്ചേരി എസ്.ഐ തന്നോട് ആവശ്യപ്പെട്ടിരുന്നു. കേസ് അവസാനിപ്പിക്കുകയാണെങ്കില്‍ അഞ്ചു ലക്ഷം രൂപ വരെ നല്‍കാമെന്ന് ചിലര്‍ വാഗ്ദാനം ചെയ്തിരുന്നതായും അവര്‍ പറഞ്ഞു. സി.പി.എം ഭീഷണിയെ തുടര്‍ന്ന് നാലു തവണയാണ് തങ്ങള്‍ വാടക വീട് മാറിയത്.
താനും ഭര്‍ത്താവും മൂന്നു മക്കളും ഭയത്തോടെയാണ് ജീവിക്കുന്നത്. പൊലിസിന്റെ ഒരു സംരക്ഷണവും ഇല്ല. ഗൂഢാലോചനയുടെ ഭാഗമായാണ് ഇപ്പോള്‍ നടക്കുന്ന ഭീഷണികളെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ നുണ പരിശോധനക്ക് തങ്ങള്‍ തയാറാണെന്നും അവര്‍ പറഞ്ഞു. ജോത്സനയ്ക്ക് ജീവിക്കാനുള്ള സാഹചര്യമൊരുക്കണമെന്നും അല്ലെങ്കില്‍ അവര്‍ ഡിവൈ.എസ്.പി ഓഫിസില്‍ നടത്തുന്ന സമരത്തിന് പൂര്‍ണ പിന്തുണ മഹിളാ മോര്‍ച്ചയും ബി.ജെ.പിയും നല്‍കുമെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് ടി.പി ജയചന്ദ്രന്‍ പറഞ്ഞു. ജോത്സനയുടെ മൂന്നു കുട്ടികളും ബി.ജെ.പി ജില്ലാ ട്രഷറര്‍ ടി.വി ഉണ്ണികൃഷ്ണനും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓട്ടോയെ മറികടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് മറിഞ്ഞു; പാലക്കാട് സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം

Kerala
  •  8 days ago
No Image

ബ്രസീലിയൻ ഇതിഹാസം റോബർട്ടോ കാർലോസിന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

Football
  •  8 days ago
No Image

വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ഡ്രൈവറായ പ്രതിക്ക് 12 വർഷം കഠിനതടവ്

crime
  •  8 days ago
No Image

കുവൈത്തിൽ പടക്കങ്ങൾക്കും വെടിക്കെട്ടിനും നിയന്ത്രണം കടുപ്പിച്ചു; സുരക്ഷാ അനുമതിയില്ലാത്ത വിൽപനയ്ക്ക് നിരോധനം

Kuwait
  •  8 days ago
No Image

'ഒരു കീറക്കടലാസ് പോലും ഹാജരാക്കാൻ സതീശന് കഴിഞ്ഞിട്ടില്ല'; മൊഴി നൽകിയതിൽ വിശദീകരണവുമായി കടകംപള്ളി സുരേന്ദ്രൻ

Kerala
  •  8 days ago
No Image

2025-ലെ മനോഹരമായ ഓർമ്മകളുമായി ഷെയ്ഖ് ഹംദാൻ; വൈറലായി പുതുവത്സര വീഡിയോ

uae
  •  8 days ago
No Image

കഞ്ചാവ് ഉപയോഗം നാട്ടുകാരോട് പറഞ്ഞു; വയോധികനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

crime
  •  8 days ago
No Image

ഡ്രസ്സിങ് റൂമിൽ അദ്ദേഹം റൊണാൾഡോയെ കരയിപ്പിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്: മോഡ്രിച്ച്

Football
  •  8 days ago
No Image

എട്ടുദിവസം, മൂന്ന് പാർട്ടികൾ; മഹാരാഷ്ട്ര മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ സീറ്റിനായി കൂടുമാറി 'മഹാ' സ്ഥാനാർത്ഥി

National
  •  8 days ago
No Image

പിഞ്ചുബാലികയോട് ക്രൂരത; പ്രതിയായ 62കാരന് അറുപത്തിരണ്ടര വർഷം കഠിനതടവ്

crime
  •  8 days ago