HOME
DETAILS

വിദേശ വനിതയുടെ കൊലപാതകം: പ്രതികളെ വാഴമുട്ടത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

  
backup
May 11 2018 | 02:05 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%a4%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4%e0%b4%95%e0%b4%82

 

 

സ്വന്തം ലേഖകന്‍

കോവളം: വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വാഴമുട്ടത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.ഇന്നലെ രാവിലെ പത്തരയോടെ സ്ഥലത്തെത്തിച്ച ഒന്നാം പ്രതി ഉമേഷിന്റെ വീട്ടില്‍ നിന്ന് കൃത്യം നടത്തിയ ദിവസം പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ പൊലിസ് കïെടുത്തു.
വൈകിട്ട് മൂന്ന് മണിയോടെയാണ് രïാം പ്രതിയായ ഉദയനെ പനത്തുറയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.ഇയാളെ ഇന്നോ നാളെയോ വാഴമുട്ടത്തെ കïല്‍ കാട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണഉദ്യോഗസ്ഥര്‍ പറഞ്ഞു. സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇരുവരെയും പ്രത്യേക സമയങ്ങളില്‍ തെളിവെടുപ്പിനായി എത്തിച്ചത്. രാവിലെ മണിക്കൂറുകളോളം നീï തെളിവെടുപ്പില്‍ ഫോറന്‍സിക് സംഘത്തിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഉമേഷിന്റെ വീട്ടില്‍ നിന്ന് കൃത്യം നടത്തിയ ദിവസം ഇയാള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ പൊലിസ് കïെടുത്തത്.ഇതിനിടെ വീട്ടുവളപ്പില്‍ വെച്ച് താന്‍ നിരപരാധിയാണെന്ന് ഉമേഷ് ആവര്‍ത്തിച്ച് ഉറക്കെ വിളിച്ചുപറഞ്ഞ് ബഹളം ഉïാക്കാന്‍ ശ്രമിച്ചതോടെ പ്രതിയുടെ ബന്ധുക്കള്‍ പ്രതിഷേധിച്ചെങ്കിലും പൊലിസ് ഇയാളെ ഉടന്‍ തന്നെ വാഹനത്തില്‍ കയറ്റി വാഴമുട്ടത്തെ കïല്‍കാട്ടിലേക്ക് കൊïുപോയി. വാര്‍ഡ് കൗണ്‍സിലറുടെയും ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വീട്ടില്‍ തെളിവെടുപ്പ് നടത്തിയത്.
കൊലപ്പെടുത്തിയ വിദേശ വനിതയുടെ ചെരിപ്പും അടിവസ്ത്രവും സമീപത്തെ ടി.എസ്.കനാലില്‍ ഉപേക്ഷിച്ചു എന്ന ഉമേഷ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കïല്‍ക്കാട്ടില്‍ പ്രതിയെ എത്തിച്ച പൊലിസ് മുങ്ങല്‍ വിദഗ്ദരുടെ സഹായത്തോടെ ഇന്നലെയും കനാലില്‍ തെരച്ചില്‍ നടത്തിയെങ്കിലും ചെരിപ്പും അടിവസ്ത്രവും കïെത്താനായില്ല. ഇതിനിടെ തെളിവെടുപ്പിനെത്തിച്ച മുഖ്യ പ്രതി ഉമേഷിനെ കാണാന്‍ കൊല്ലപ്പെട്ട വിദേശ വനിതയുടെ ഭര്‍ത്താവ് ആന്‍ഡ്രുവും രാവിലെയോടെ കïല്‍ കാട്ടില്‍ എത്തി.പൊലിസുമായി അല്‍പനേരം സംസാരിച്ച ആന്‍ഡ്രൂ ഉടന്‍തന്നെ മടങ്ങി. പ്രതികളെ എത്തിക്കുന്നതറിഞ്ഞ് വാഴമുട്ടത്തും കïല്‍ക്കാട് പരിസരത്തും നാട്ടുകാരും തടിച്ചുകൂടിയിരുന്നു.
അന്വേഷണവും തെളിവെടുപ്പും പൂര്‍ത്തിയാകും വരെ വിദേശവനിതയെ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ട വാഴമുട്ടം കൂനം തുരുത്തിലെ കïല്‍കാട് പൊലിസ് നിരീക്ഷണത്തിലായിരിക്കും. തെളിവെടുപ്പ് പൂര്‍ത്തിയായാല്‍ ഇവിടെ മതില്‍ കെട്ടി സംരക്ഷിക്കാന്‍ സ്ഥലം ഉടമയോട് നിര്‍ദേശിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. നാലുവശവും തുറന്ന് കിടക്കുന്ന ഇവിടെ മദ്യപാനികളുടെയും ലഹരികച്ചവടക്കാരുടെയും സാമൂഹ്യവിരുദ്ധരുടെയും സ്ഥിരം താവളമായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരായ ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ ദിനില്‍, കന്റോണ്‍മെന്റ് എ സി സുരേഷ്‌കുമാര്‍ എന്നിവരുടേയും നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. പ്രതികളെ 17ന് വീïും കോടതിയില്‍ ഹാജരാക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലിസ്റ്റില്‍ യു.എ.ഇ ഇല്ല, സ്വര്‍ണത്തിന് ഏറ്റവും വില കുറവുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ് 

Business
  •  an hour ago
No Image

കണ്ണൂരിൽ മെഡിക്കൽ ഷോപ്പുകാർ മരുന്ന് മാറി നൽകിയെന്ന്; എട്ടുമാസം പ്രായമുള്ള കു‍ഞ്ഞ് ​ഗുരുതരാവസ്ഥയിൽ

Kerala
  •  2 hours ago
No Image

മാനദണ്ഡം മാറിയെങ്കിലും വെട്ടിനിരത്തലൊഴിയാതെ സി.പി.എം

Kerala
  •  3 hours ago
No Image

ദുബൈയിലേക്ക് ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ വര്‍ക്ക് വിസ: എങ്ങനെ അപേക്ഷിക്കാം, യോഗ്യത, നടപടിക്രമങ്ങള്‍ അറിഞ്ഞിരിക്കാം | Dubai 2-year work visa Procedure

uae
  •  3 hours ago
No Image

ദുബായ് 2 വർഷത്തെ തൊഴിൽ വിസ: എങ്ങനെ അപേക്ഷിക്കാം, ആർക്കാണ് യോഗ്യത? 2025 പുതിയ മാറ്റങ്ങൾ

uae
  •  3 hours ago
No Image

ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുരുക്കി, യുവതിയോടൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്‌മെയില്‍; രണ്ടു പേര്‍ അറസ്റ്റില്‍ 

Kerala
  •  3 hours ago
No Image

ഒറ്റക്കുതിപ്പില്‍ പുതു റെക്കോര്‍ഡിട്ട് സ്വര്‍ണം; പവന്‍ വില 65,000ത്തിന് തൊട്ടരികെ

Business
  •  4 hours ago
No Image

ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ ലൈറ്റ് ഷോ അബുദാബിയിൽ! കിംബൽ മസ്‌കിന്റെ നോവ സ്കൈയും അനലോഗുമായും ചേർന്ന് പരിപാടി സംഘടിപ്പിക്കും

uae
  •  4 hours ago
No Image

രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today

Economy
  •  5 hours ago
No Image

ട്രെയിന്‍ റാഞ്ചല്‍: മുഴുവന്‍ ബന്ദികളേയും മോചിപ്പിച്ചെന്ന് പാക് സൈന്യം

International
  •  5 hours ago