HOME
DETAILS

മദ്യ-മയക്കുമരുന്നു സംഘങ്ങള്‍ സജീവം; എക്‌സൈസ് ഉറക്കത്തില്‍

  
backup
June 25 2016 | 03:06 AM

%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af-%e0%b4%ae%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%b8%e0%b4%82%e0%b4%98%e0%b4%99%e0%b5%8d

തുറവൂര്‍: മദ്യ മയക്കുമരുന്ന് മാഫിയ പിടി മുറുക്കുമ്പോഴും കുത്തിയതോട് എക്‌സൈസ് സംഘം ഉറക്കത്തില്‍.കുത്തിയതോട്ടില്‍ നിന്നും വളമംഗലത്തേക്ക് ആസ്ഥാനം മാറ്റിയതോടെയാണ് പ്രവര്‍ത്തനം താളം തെറ്റിയത്. നേരത്തേ വാഹനം ഇല്ലാത്തതിന്റെ പേരില്‍ പരിശോധനയില്‍ നിന്ന് ഒഴിഞ്ഞു നിന്ന എക്‌സൈസുകാര്‍ പുതിയ വാഹനം കിട്ടിയിട്ടും ഉണര്‍ന്നിട്ടില്ല.  
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്‌ലില്‍ കിലോക്കണക്കിന് കഞ്ചാവും മയക്കുമരുന്നും മേഖലയിലെ പോലീസ് പിടികൂടുന്നുണ്ടെങ്കിലും കുത്തിയതോട് എക്‌സൈസ് സംഘത്തിന് ഒരാളെപ്പോലും പിടി കൂടുവാനോ കേസ് എടുക്കുവാനോ കഴിഞ്ഞിട്ടില്ല.നിലവില്‍ കുത്തിയതോട് റേഞ്ച് ഓഫീസിന് കീഴില്‍ വരുന്ന പട്ടണക്കാട്,കാവില്‍,തുറവൂര്‍, വളമംഗലം,കുത്തിയതോട്, അരൂര്‍,എഴുപുന്ന,വല്ലേത്തോട്, ചാവടി, പള്ളിത്തോട് പ്രദേശങ്ങള്‍ കഞ്ചാവു മയക്കുമരുന്ന് മാഫിയകളുടെ പിടിയില്‍ അമര്‍ന്നിരിക്കുകയാണ്.ഇവരെ സഹായിക്കുന്ന നയമാണ് കുത്തിയതോട് എക്‌സൈസ് ഓഫീസ് പിന്തുടരുന്നതെന്ന് ആരോപണമുണ്ട്.
എക്‌സൈസ് ഓഫീസിലെ ഉദ്യോഗസ്ഥരെ തുറവൂര്‍ ബസ് സ്റ്റോപ്പില്‍ എത്തിക്കുവാനും കള്ളു ഷാപ്പുകളില്‍ നിന്ന് പടി പിരിക്കുവാനും മാത്രമാണ് എക്‌സൈസ് വാഹനം ഉപയോഗിക്കുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
പ്രദേശത്തെ ഒട്ടു മിക്ക കള്ളുഷാപ്പുകളും നിയമം ലംഘിച്ച് രാവിലെ ആറു മുതല്‍ രാത്രി പത്തുമണി വരെയാണ് പ്രവര്‍ത്തിക്കുന്നതെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.രാത്രി ഒന്‍പതുമണിക്കു ശേഷം പ്രദേശത്തെ കള്ളുഷാപ്പുകളില്‍ എക്‌സൈസ് ജീപ്പിലെത്തി പടി പിരിക്കുന്നത് നിത്യക്കാഴ്ചയാണെന്നാണ് ആക്ഷേപം.
കഞ്ചാവു വില്‍പ്പന സംബന്ധിച്ച് വിവരം നല്‍കിയാലും ആളില്ല,തിരക്കാണ് തുടങ്ങിയവയാണ് സ്ഥിരം പല്ലവിയെന്നും നാട്ടുകാര്‍ പറയുന്നു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രക്തക്കൊതി മാറാതെ ഇസ്‌റാഈല്‍; ഗസ്സയില്‍ കൊന്നൊടുക്കിയവരുടെ എണ്ണം 50,000 കടന്നു; പുണ്യമാസത്തിലും അവസാനിക്കാതെ നരനായാട്ട്

International
  •  3 minutes ago
No Image

പതിറ്റാണ്ടിലെ ഏറ്റവും അശാന്ത കാലത്തിലൂടെ തുര്‍ക്കി; ഉര്‍ദുഗാനൊപ്പം വളരുമോ ഇക്രെം ഇമാമോഗ്ലുവും

International
  •  30 minutes ago
No Image

യാത്രക്കാർക്ക് സന്തോഷ വാർത്ത; കെഎസ്ആർടിസി നോൺ എസി സ്വിഫ്റ്റ് ബസ്സുകൾ ഇനി മുതൽ എസിയാവുന്നു

Kerala
  •  44 minutes ago
No Image

ഫുജൈറയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം

uae
  •  an hour ago
No Image

കോഹി-നൂര്‍; മുംബൈ ഇന്ത്യന്‍സിന്റെ നടുവൊടിച്ച് നൂര്‍ അഹമ്മദ്

Cricket
  •  2 hours ago
No Image

ആയുധങ്ങള്‍ ഉടനടി നിശബ്ധമാക്കപ്പെടണം, ഗസ്സ മുനമ്പിലെ ഇസ്‌റാഈല്‍ ആക്രമണത്തെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

International
  •  3 hours ago
No Image

പെരിയാറിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു 

Kerala
  •  3 hours ago
No Image

സഊദിയില്‍ കനത്ത മഴ; ഏറ്റവും കൂടുതല്‍ മഴ പെയ്തത് തായിഫിലെ ഈ പ്രദേശത്ത്

Saudi-arabia
  •  3 hours ago
No Image

ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു

Kerala
  •  3 hours ago
No Image

രാജസ്ഥാന്റെ ഒരേയൊരു രാജാവ്; തോൽവിയിലും സഞ്ജു അടിച്ചെടുത്തത് ചരിത്ര റെക്കോർഡ് 

Cricket
  •  4 hours ago