HOME
DETAILS

സഊദിയില്‍ പത്തൊന്‍പത് ദശലക്ഷം റിയാല്‍ കവര്‍ന്ന സംഘത്തെ സുരക്ഷാ സേന പിടികൂടി

  
backup
May 28, 2018 | 4:50 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8a%e0%b4%a8%e0%b5%8d%e2%80%8d%e0%b4%aa%e0%b4%a4%e0%b5%8d-%e0%b4%a6%e0%b4%b6

 

റിയാദ്: പണം ട്രാന്‍സ്ഫര്‍ ചെയുന്ന ബാങ്ക് ജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു പത്തൊന്‍പത് ദശലക്ഷം റിയാല്‍ തട്ടിയെടുത്ത കവര്‍ച്ചാ സംഘത്തെ സുരക്ഷാ സേന പിടികൂടി.

സംഭവത്തില്‍ പ്രതികളായ മൂന്നു പേരെയാണ് പിടികൂടിയതെന്ന് പോലീസ് വക്താവ് വ്യക്തമാക്കി. കഴിഞ്ഞ മാസം എട്ടിന് റിയാദില്‍ നടന്ന വലിയ കവര്‍ച്ചയിലെ പ്രതികളെ പിടികൂടുന്നതിന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കീഴില്‍ രൂപീകരിക്കപ്പെട്ട അതി വിദഗ്ധരായ അന്വേഷണ ഉദ്യോഗസ്ഥ സംഘമാണ് കവര്‍ച്ചാ സംഘത്തെ പിടികൂടിയത്.

പണം കവര്‍ച്ചാ സംഭവത്തിനിടെ കവര്‍ച്ചാ സംഘത്തിന്റെ വെടിയേറ്റ് ഗുരുതര പരിക്കേറ്റ ബാങ്ക് ഉദ്യോഗസ്ഥന്‍ പിന്നീട് മരണപ്പെടുകയും ചെയ്തിരുന്നു. മറ്റു രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നാല്പതുകാരനായ യമന്‍ പൗരനെ പിടികൂടിയതോടെയാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്. ആഡംബര വാഹനങ്ങളും മോട്ടോര്‍ സൈക്കിളും ഉപയോഗിച്ച് നടന്നിരുന്ന യമാനി പൗരന്റെ നീക്കം സസൂക്ഷ്മം നിരീക്ഷയിച്ച ശേഷമാണു സംഘം അറസ്റ്റു ചെയ്തത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ താമസ സ്ഥലത്ത് എട്ടു ദശലക്ഷം റിയാല്‍ ഇരുമ്പു പെട്ടിയില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തുകയും കൃത്യത്തില്‍ പങ്കാളിയെന്നു സമ്മതിക്കുകയും ചെയ്തു.

ഇതോടെയാണ് സംഘത്തിലെ മറ്റു രണ്ടു പേരെയും പൊലിസ് അറസ്റ്റു ചെയ്തത്. ഒരാള്‍ സഊദിക് പുറത്ത് കടക്കാനുള്ള ശ്രമത്തിനിടെ അല്ഖാത് മേഖലയില്‍ കഴിയുകയും രണ്ടാമന്‍ റിയാദിലെ ബന്ധു വീട്ടില്‍ താമസിച്ച് വരികയുമായിരുന്നു.

ഈ കേസ് കൂടാതെ മറ്റു പല പണം കവര്‍ച്ചാ കേസുകളും പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ വര്ഷം തമീമി മാര്‍ക്കറ്റില്‍ നടന്ന രണ്ടു ദശലക്ഷം റിയാല്‍ കവര്‍ച്ചാ കേസ്, അല്‍ ഉലയിലെ അല്‍ ഹറം സെന്ററില്‍ നാല് ദശലക്ഷം, തുവൈഖ് ഡിസ്ട്രിക്റ്റിലെ അല്‍ ഹറം സെന്ററില്‍ നിന്നും പതിമൂന്ന് ദശലക്ഷം റിയാല്‍ എന്നിവ കവര്‍ന്നതും തങ്ങളാണെന്നും സംഘം അന്വേഷണ ഉദ്യോഗസ്ഥരോട് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.

സംഘത്തില്‍ നിന്നും ഇതിനകം പതിനഞ്ചു ദശലക്ഷം റിയാല്‍ കണ്ടെടുത്തു. കൂടാതെ, കവര്‍ച്ചക്കുപയോഗിച്ച വാഹനം, വിവിധ നമ്പര്‍ പ്‌ളേറ്റുകള്‍, നാല് കൈത്തോക്കുകള്‍, 31 വെടിയുണ്ടകള്‍, രണ്ടു വയര്‍ലെസ് സെറ്റുകള്‍, ഒരു ഡ്രോണ്‍, രണ്ടു വീഡിയോ ക്യാമറകള്‍, ഒന്‍പത് വ്യത്യസ്ത മൊബൈലുകള്‍, ഒന്‍പത് യമനി പാസ്‌പോര്‍ട്ടുകള്‍, രണ്ടു ലാപ്‌ടോപ്പുകള്‍, സിംകാര്‍ഡുകള്‍, മറ്റു ചില ഏതാനും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍, ചെക്കുകള്‍ തുടങ്ങിയവയും അന്വേഷണ സംഘം പിടികൂടിയിട്ടുണ്ട്. തുടര്‍നടപടികള്‍ക്കായി പ്രതികളെ ബന്ധപ്പെട്ട വകുപ്പുകള്‍ക് കൈമാറി.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോയല്ല, ഫുട്ബോളിലെ മികച്ച താരം മറ്റൊരാൾ: തെരഞ്ഞെടുപ്പുമായി മുള്ളർ

Football
  •  8 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: പോറ്റിയേയും മുരാരി ബാബുവിനേയും കസ്റ്റഡിയില്‍ വിട്ടു

Kerala
  •  8 days ago
No Image

ജാമ്യത്തിനെതിരായ സര്‍ക്കാര്‍ അപ്പീലില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടിസ്; അപ്പീല്‍ ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കും

Kerala
  •  8 days ago
No Image

ഐപിഎൽ ലേലത്തിലെ ഏറ്റവും വിലയേറിയ താരം അവനായിരിക്കും: പ്രവചനവുമായി മുൻ താരം

Cricket
  •  8 days ago
No Image

നടിയെ അക്രമിച്ച കേസ്: പള്‍സര്‍ സുനിയുമായി ഫോണില്‍ നിരന്തരം ബന്ധപ്പെട്ട സ്ത്രീയെ സാക്ഷിയാക്കിയില്ല, 'മാഡം' ആര് എന്നതും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയില്ലെന്നും കോടതി

Kerala
  •  8 days ago
No Image

അവൻ ബാറ്റുമായി വരുമ്പോൾ എതിർ ടീം എപ്പോഴും ഭയപ്പെടും: മുൻ ഇന്ത്യൻ താരം

Cricket
  •  8 days ago
No Image

'ഈ വഷളന്റെ സിനിമയാണോ വയ്ക്കുന്നത്' യാത്രയ്ക്കിടെ ദിലീപിന്റെ 'ഈ പറക്കും തളിക' വച്ച കെഎസ്ആര്‍ടിസി ബസില്‍ പ്രതിഷേധം

Kerala
  •  8 days ago
No Image

'ഇത് തമിഴ്‌നാടാണ്... സംഘിപ്പടയുമായി വന്നാല്‍ ഇവിടെ ജയിക്കില്ല, ഉദയനിധി മോസ്റ്റ് ഡേഞ്ചറസ്'; അമിത്ഷായ്ക്ക് മറുപടിയുമായി സ്റ്റാലിന്‍

National
  •  8 days ago
No Image

സിവില്‍ ഐഡി പുതുക്കാന്‍ ഇനി ഓഫീസ് കയറി ഇറങ്ങേണ്ട; നാല് പുതിയ ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ അവതരിപ്പിച്ച് കുവൈത്ത്

Kuwait
  •  8 days ago
No Image

'ഞങ്ങള്‍ക്ക് അരിവാള് കൊണ്ടും ചില പണികളൊക്കെ അറിയാം, മുസ്‌ലിം ലീഗ് കരിദിനം ആചരിക്കേണ്ടി വരും' കൊലവിളി പ്രസംഗവുമായി സി.പി.എം ഏരിയ കമ്മിറ്റി അംഗം 

Kerala
  •  8 days ago