
സഊദിയില്‍ പത്തൊന്‍പത് ദശലക്ഷം റിയാല്‍ കവര്‍ന്ന സംഘത്തെ സുരക്ഷാ സേന പിടികൂടി
റിയാദ്: പണം ട്രാന്‍സ്ഫര്‍ ചെയുന്ന ബാങ്ക് ജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു പത്തൊന്‍പത് ദശലക്ഷം റിയാല്‍ തട്ടിയെടുത്ത കവര്‍ച്ചാ സംഘത്തെ സുരക്ഷാ സേന പിടികൂടി.
സംഭവത്തില്‍ പ്രതികളായ മൂന്നു പേരെയാണ് പിടികൂടിയതെന്ന് പോലീസ് വക്താവ് വ്യക്തമാക്കി. കഴിഞ്ഞ മാസം എട്ടിന് റിയാദില്‍ നടന്ന വലിയ കവര്‍ച്ചയിലെ പ്രതികളെ പിടികൂടുന്നതിന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കീഴില്‍ രൂപീകരിക്കപ്പെട്ട അതി വിദഗ്ധരായ അന്വേഷണ ഉദ്യോഗസ്ഥ സംഘമാണ് കവര്‍ച്ചാ സംഘത്തെ പിടികൂടിയത്.
പണം കവര്‍ച്ചാ സംഭവത്തിനിടെ കവര്‍ച്ചാ സംഘത്തിന്റെ വെടിയേറ്റ് ഗുരുതര പരിക്കേറ്റ ബാങ്ക് ഉദ്യോഗസ്ഥന് പിന്നീട് മരണപ്പെടുകയും ചെയ്തിരുന്നു. മറ്റു രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നാല്പതുകാരനായ യമന്‍ പൗരനെ പിടികൂടിയതോടെയാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്. ആഡംബര വാഹനങ്ങളും മോട്ടോര്‍ സൈക്കിളും ഉപയോഗിച്ച് നടന്നിരുന്ന യമാനി പൗരന്റെ നീക്കം സസൂക്ഷ്മം നിരീക്ഷയിച്ച ശേഷമാണു സംഘം അറസ്റ്റു ചെയ്തത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ താമസ സ്ഥലത്ത് എട്ടു ദശലക്ഷം റിയാല്‍ ഇരുമ്പു പെട്ടിയില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തുകയും കൃത്യത്തില്‍ പങ്കാളിയെന്നു സമ്മതിക്കുകയും ചെയ്തു.
ഇതോടെയാണ് സംഘത്തിലെ മറ്റു രണ്ടു പേരെയും പൊലിസ് അറസ്റ്റു ചെയ്തത്. ഒരാള്‍ സഊദിക് പുറത്ത് കടക്കാനുള്ള ശ്രമത്തിനിടെ അല്ഖാത് മേഖലയില്‍ കഴിയുകയും രണ്ടാമന് റിയാദിലെ ബന്ധു വീട്ടില്‍ താമസിച്ച് വരികയുമായിരുന്നു.
ഈ കേസ് കൂടാതെ മറ്റു പല പണം കവര്‍ച്ചാ കേസുകളും പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം തമീമി മാര്‍ക്കറ്റില്‍ നടന്ന രണ്ടു ദശലക്ഷം റിയാല്‍ കവര്‍ച്ചാ കേസ്, അല്‍ ഉലയിലെ അല്‍ ഹറം സെന്ററില്‍ നാല് ദശലക്ഷം, തുവൈഖ് ഡിസ്ട്രിക്റ്റിലെ അല്‍ ഹറം സെന്ററില്‍ നിന്നും പതിമൂന്ന് ദശലക്ഷം റിയാല്‍ എന്നിവ കവര്‍ന്നതും തങ്ങളാണെന്നും സംഘം അന്വേഷണ ഉദ്യോഗസ്ഥരോട് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.
സംഘത്തില്‍ നിന്നും ഇതിനകം പതിനഞ്ചു ദശലക്ഷം റിയാല്‍ കണ്ടെടുത്തു. കൂടാതെ, കവര്‍ച്ചക്കുപയോഗിച്ച വാഹനം, വിവിധ നമ്പര്‍ പ്ളേറ്റുകള്‍, നാല് കൈത്തോക്കുകള്‍, 31 വെടിയുണ്ടകള്‍, രണ്ടു വയര്‍ലെസ് സെറ്റുകള്‍, ഒരു ഡ്രോണ്‍, രണ്ടു വീഡിയോ ക്യാമറകള്‍, ഒന്‍പത് വ്യത്യസ്ത മൊബൈലുകള്‍, ഒന്‍പത് യമനി പാസ്പോര്ട്ടുകള്, രണ്ടു ലാപ്ടോപ്പുകള്, സിംകാര്‍ഡുകള്‍, മറ്റു ചില ഏതാനും ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, ചെക്കുകള്‍ തുടങ്ങിയവയും അന്വേഷണ സംഘം പിടികൂടിയിട്ടുണ്ട്. തുടര്‍നടപടികള്‍ക്കായി പ്രതികളെ ബന്ധപ്പെട്ട വകുപ്പുകള്‍ക് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നാമനിര്‍ദേശം നല്‍കിയതിന് പിന്നാലെ അറസ്റ്റ്; ബിഹാറില്‍ ഇന്‍ഡ്യ മുന്നണി സ്ഥാനാര്‍ഥികളെ വേട്ടയാടല്‍ തുടരുന്നു
National
• 2 days ago
തമിഴ്നാട്ടില്‍ കനത്ത മഴ; 8 ജില്ലകളില്‍ റെഡ് അലര്‍ട്ട്; സ്കൂളുകള്‍ക്ക് അവധി; ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് സര്‍ക്കാര്‍
National
• 2 days ago
പ്രവാസി ഇന്ത്യക്കാർക്ക് നാട്ടിലേക്ക് അയക്കാനാകുന്ന തുക പരിമിതപ്പെടുത്തി എസ്.ബി.ഐ; ബാധിക്കുക ഈ രാജ്യത്തെ പ്രവാസികളെ
National
• 2 days ago
ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണത്തിനെതിരായ പ്രതിഷേധം; ഫാക്ടറിയിലെ തീ അണച്ചു; സംഘർഷത്തിൽ 10 വണ്ടികൾ പൂർണമായി കത്തി നശിച്ചു
Kerala
• 2 days ago
ഒലിവ് വിളവെടുപ്പിനിടെ ഫലസ്തീൻ സ്ത്രീയെ ക്രൂരമായി മർദിച്ച് സയണിസ്റ്റ് തീവ്രവാദി; ആക്രമണത്തെ അപലപിച്ച് അന്താരാഷ്ട്ര സംഘടനകൾ
International
• 2 days ago
സച്ചിനേക്കാൾ 5000 റൺസ് കൂടുതൽ ഞാൻ നേടുമായിരുന്നു: പ്രസ്താവനയുമായി ഇതിഹാസം
Cricket
• 2 days ago
7,000-ത്തിലധികം ട്രാഫിക് പിഴകൾ റദ്ദാക്കി ഷാർജ പൊലിസ്; നൂറുകണക്കിന് വാഹന ഉടമകൾക്ക് ആശ്വാസം
uae
• 2 days ago
ദീപാവലി മിഠായി കിട്ടിയില്ല; കൊച്ചി ബിപിസിഎല്‍ പ്ലാന്റില്‍ മിന്നല്‍ പണിമുടക്ക്; ഗ്യാസ് വിതരണം താറുമാറായി
Kerala
• 2 days ago
അമിത് ഷായും ധർമേന്ദ്ര പ്രധാനും ചേർന്ന് തന്റെ സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു; ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി പ്രശാന്ത് കിഷോർ
National
• 2 days ago
ലോകത്തിൽ ആദ്യം; ഏകദിനത്തിൽ അമ്പരിപ്പിക്കുന്ന പുതു ചരിത്രമെഴുതി വിൻഡീസ്
Cricket
• 2 days ago
യുഎഇയിൽ മനുഷ്യക്കടത്തിൽ നിന്ന് രക്ഷപ്പെട്ട സ്ത്രീകൾക്ക് പുനരധിവാസവും പുതിയ ജീവിതവും ഒരുക്കി 'അമൻ സെന്റർ'
uae
• 2 days ago
മലപ്പുറം ജില്ലയിലെ നാളത്തെ (22.10.2025) അവധി; മുൻ നിശ്ചയ പ്രകാരമുള്ള പരീക്ഷകൾക്കും റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമല്ല
Kerala
• 2 days ago
തോരാതെ പേമാരി; ഇടുക്കിയില്‍ നാളെ യാത്രകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി
Kerala
• 2 days ago
യുഎഇയിൽ കനത്ത മഴ; നിറഞ്ഞൊഴുകി വാദികളും റോഡുകളും
uae
• 2 days ago
അതിശക്തമായ മഴ; പാലക്കാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
Kerala
• 2 days ago
അവനെ എന്തുകൊണ്ട് ഓസ്ട്രേലിയക്കെതിരെ കളിപ്പിച്ചില്ല? വിമർശനവുമായി മുൻ താരം
Cricket
• 2 days ago
"ഫലസ്തീൻ ജനതയെ ഞങ്ങൾ ഉപേക്ഷിക്കില്ല, ഫലസ്തീൻ രാഷ്ട്രം നേടിയെടുക്കുന്നതുവരെ മധ്യസ്ഥത വഹിക്കുന്നത് തുടരും": ഖത്തർ അമീർ
qatar
• 2 days ago
'ആമസോൺ നൗ' യുഎഇയിലും: ഇനിമുതൽ നിത്യോപയോഗ സാധനങ്ങൾ വെറും 15 മിനിറ്റിനുള്ളിൽ കൈകളിലെത്തും; തുടക്കം ഇവിടങ്ങളിൽ
uae
• 2 days ago
ചരിത്രത്തിലേക്കുള്ള ദൂരം വെറും 25 റൺസ്; അഡലെയ്ഡ് കീഴടക്കാനൊരുങ്ങി വിരാട്
Cricket
• 2 days ago
തൊഴിൽ തട്ടിപ്പ് നടത്തിയ ഏഷ്യൻ യുവതിക്ക് തടവും പിഴയും; ശിക്ഷ ശരിവച്ച് ദുബൈ അപ്പീൽ കോടതി
uae
• 2 days ago
റൊണാൾഡോ ഇന്ത്യയിലേക്ക് വരാത്തതിന്റെ കാരണം അതാണ്: അൽ നസർ കോച്ച്
Football
• 2 days ago