HOME
DETAILS

സഊദിയില്‍ പത്തൊന്‍പത് ദശലക്ഷം റിയാല്‍ കവര്‍ന്ന സംഘത്തെ സുരക്ഷാ സേന പിടികൂടി

  
backup
May 28, 2018 | 4:50 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8a%e0%b4%a8%e0%b5%8d%e2%80%8d%e0%b4%aa%e0%b4%a4%e0%b5%8d-%e0%b4%a6%e0%b4%b6

 

റിയാദ്: പണം ട്രാന്‍സ്ഫര്‍ ചെയുന്ന ബാങ്ക് ജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു പത്തൊന്‍പത് ദശലക്ഷം റിയാല്‍ തട്ടിയെടുത്ത കവര്‍ച്ചാ സംഘത്തെ സുരക്ഷാ സേന പിടികൂടി.

സംഭവത്തില്‍ പ്രതികളായ മൂന്നു പേരെയാണ് പിടികൂടിയതെന്ന് പോലീസ് വക്താവ് വ്യക്തമാക്കി. കഴിഞ്ഞ മാസം എട്ടിന് റിയാദില്‍ നടന്ന വലിയ കവര്‍ച്ചയിലെ പ്രതികളെ പിടികൂടുന്നതിന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കീഴില്‍ രൂപീകരിക്കപ്പെട്ട അതി വിദഗ്ധരായ അന്വേഷണ ഉദ്യോഗസ്ഥ സംഘമാണ് കവര്‍ച്ചാ സംഘത്തെ പിടികൂടിയത്.

പണം കവര്‍ച്ചാ സംഭവത്തിനിടെ കവര്‍ച്ചാ സംഘത്തിന്റെ വെടിയേറ്റ് ഗുരുതര പരിക്കേറ്റ ബാങ്ക് ഉദ്യോഗസ്ഥന്‍ പിന്നീട് മരണപ്പെടുകയും ചെയ്തിരുന്നു. മറ്റു രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നാല്പതുകാരനായ യമന്‍ പൗരനെ പിടികൂടിയതോടെയാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്. ആഡംബര വാഹനങ്ങളും മോട്ടോര്‍ സൈക്കിളും ഉപയോഗിച്ച് നടന്നിരുന്ന യമാനി പൗരന്റെ നീക്കം സസൂക്ഷ്മം നിരീക്ഷയിച്ച ശേഷമാണു സംഘം അറസ്റ്റു ചെയ്തത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ താമസ സ്ഥലത്ത് എട്ടു ദശലക്ഷം റിയാല്‍ ഇരുമ്പു പെട്ടിയില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തുകയും കൃത്യത്തില്‍ പങ്കാളിയെന്നു സമ്മതിക്കുകയും ചെയ്തു.

ഇതോടെയാണ് സംഘത്തിലെ മറ്റു രണ്ടു പേരെയും പൊലിസ് അറസ്റ്റു ചെയ്തത്. ഒരാള്‍ സഊദിക് പുറത്ത് കടക്കാനുള്ള ശ്രമത്തിനിടെ അല്ഖാത് മേഖലയില്‍ കഴിയുകയും രണ്ടാമന്‍ റിയാദിലെ ബന്ധു വീട്ടില്‍ താമസിച്ച് വരികയുമായിരുന്നു.

ഈ കേസ് കൂടാതെ മറ്റു പല പണം കവര്‍ച്ചാ കേസുകളും പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ വര്ഷം തമീമി മാര്‍ക്കറ്റില്‍ നടന്ന രണ്ടു ദശലക്ഷം റിയാല്‍ കവര്‍ച്ചാ കേസ്, അല്‍ ഉലയിലെ അല്‍ ഹറം സെന്ററില്‍ നാല് ദശലക്ഷം, തുവൈഖ് ഡിസ്ട്രിക്റ്റിലെ അല്‍ ഹറം സെന്ററില്‍ നിന്നും പതിമൂന്ന് ദശലക്ഷം റിയാല്‍ എന്നിവ കവര്‍ന്നതും തങ്ങളാണെന്നും സംഘം അന്വേഷണ ഉദ്യോഗസ്ഥരോട് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.

സംഘത്തില്‍ നിന്നും ഇതിനകം പതിനഞ്ചു ദശലക്ഷം റിയാല്‍ കണ്ടെടുത്തു. കൂടാതെ, കവര്‍ച്ചക്കുപയോഗിച്ച വാഹനം, വിവിധ നമ്പര്‍ പ്‌ളേറ്റുകള്‍, നാല് കൈത്തോക്കുകള്‍, 31 വെടിയുണ്ടകള്‍, രണ്ടു വയര്‍ലെസ് സെറ്റുകള്‍, ഒരു ഡ്രോണ്‍, രണ്ടു വീഡിയോ ക്യാമറകള്‍, ഒന്‍പത് വ്യത്യസ്ത മൊബൈലുകള്‍, ഒന്‍പത് യമനി പാസ്‌പോര്‍ട്ടുകള്‍, രണ്ടു ലാപ്‌ടോപ്പുകള്‍, സിംകാര്‍ഡുകള്‍, മറ്റു ചില ഏതാനും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍, ചെക്കുകള്‍ തുടങ്ങിയവയും അന്വേഷണ സംഘം പിടികൂടിയിട്ടുണ്ട്. തുടര്‍നടപടികള്‍ക്കായി പ്രതികളെ ബന്ധപ്പെട്ട വകുപ്പുകള്‍ക് കൈമാറി.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

5 വയസുള്ള കുട്ടി ഫ്ലാറ്റിന്റെ അകത്തു കടന്നതും ഡോര്‍ ഓട്ടോ ലോക്കായി;  പേടിച്ചു ബാല്‍ക്കണിയിലേക്കു പോയ കുട്ടി 22ാം നിലയില്‍ നിന്നു വീണു മരിച്ചു

National
  •  19 minutes ago
No Image

മരണത്തെ മുഖാമുഖം കണ്ട ആ 24-കാരൻ; സഊദി ബസ് അപകടത്തിൽ രക്ഷപ്പെട്ട ഏക വ്യക്തി; കൂടുതലറിയാം

Saudi-arabia
  •  an hour ago
No Image

അവന്റെ വിരമിക്കൽ തീരുമാനം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല: മെസി

Football
  •  an hour ago
No Image

65 പുതിയ ബോയിംഗ് 777 വിമാനങ്ങൾക്ക് ഓർഡർ നൽകി എമിറേറ്റ്‌സ്; പ്രഖ്യാപനം ദുബൈ എയർ ഷോയിൽ

uae
  •  2 hours ago
No Image

'പേര് ഒഴിവാക്കിയത് അനീതി' വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് വെട്ടിയെന്ന വൈഷ്ണയുടെ ഹരജിയില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

Kerala
  •  2 hours ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ബുധനാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

Kerala
  •  2 hours ago
No Image

അവനെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചു കൊണ്ടുവരണം: ഗംഭീറിന് നിർദേശവുമായി ഗാംഗുലി

Cricket
  •  2 hours ago
No Image

തുടർച്ചയായി നാല് ദിവസം അവധി; ദേശീയ ദിന ആഘോഷത്തിനായി ഒരുങ്ങി യുഎഇ

uae
  •  2 hours ago
No Image

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീനക്ക് വധശിക്ഷ

International
  •  3 hours ago
No Image

അവൻ റൊണാൾഡോയെക്കാൾ മികച്ചവനാണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല: ലോതർ മത്തയൂസ്

Football
  •  3 hours ago