HOME
DETAILS

 അസൗകര്യങ്ങളുടെ നടുവിലും നൂറ്റിയന്‍പതോളം സ്ഥലത്തെ തീയണച്ച് ഫയര്‍‌സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍

  
Web Desk
April 01 2017 | 21:04 PM

%ef%bb%bf-%e0%b4%85%e0%b4%b8%e0%b5%97%e0%b4%95%e0%b4%b0%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%9f%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2


പെരിന്തല്‍മണ്ണ: ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങള്‍ ഫയര്‍‌സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് ദുരിതകാലമാണ്. പെരിന്തല്‍മണ്ണയിലെ വിവിധ പ്രദേശങ്ങളിലുണ്ടായ തീയണക്കാന്‍ ഈ മാര്‍ച്ച് മാസം വരെ പെരിന്തല്‍മണ്ണ ഫയര്‍‌സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ ഓടിയെത്തിയത് നൂറ്റമ്പതോളം വരും. അതേ സമയം വാഹനത്തിന്റെ കുറവ് കാരണവും ഒരേ സമയം വിവിധ സ്ഥലങ്ങളില്‍ തീ പടരുന്നതുമൂലം പല സ്ഥലങ്ങളിലും എത്താന്‍ കഴിയാത്ത കേസുകള്‍ വേറെയും. രാത്രിയെന്നോ പകലെന്നോ ഭേതമില്ലാതെ വിളികള്‍ വരും. കടുത്ത വേനലായതിനാല്‍ വെള്ളവും കിട്ടാക്കനി. കട്ടുപ്പാറ തൂതപുഴയില്‍ നിന്നാണ് സാധാരണ വെള്ളം ഉപയോഗിക്കാറുള്ളത്. ആകെയുള്ള രണ്ട് യൂണിറ്റ് വാഹനമാണ് പെരിന്തല്‍മണ്ണ യൂനിറ്റിലുള്ളത്. ഇടക്ക് പെയ്ത മഴകാരണം തീപിടുത്തം കുറഞ്ഞതായി ഉദ്യോഗസ്ഥനായ സുഗുണന്‍ പറയുന്നു. അസൗകര്യങ്ങളുടെ നടുവിലും എപ്പോഴും ജാഗരൂഗരാണ് ഉദ്യോഗസ്ഥര്‍. ദിനേന ഇരുപതോളം സ്ഥലങ്ങളില്‍ നിന്നും വിളി വരാറുണ്ട്.
കോഴിക്കോട് മിഠായിതെരുവിലെ തീപിടുത്തമുണ്ടായപ്പോഴും പെരിന്തല്‍മണ്ണ യൂനിറ്റില്‍ നിന്നും വാഹനം കോഴിക്കോടെത്തി തീയണക്കാനുള്ള ശ്രമത്തില്‍ പങ്കെടുത്തിരുന്നു. റോഡുകളുടെ വീതി കുറവും പല പറമ്പുകളിലും തീപിടുത്തമുണ്ടാകുമ്പോള്‍ റോഡുകളുടെ അഭാവവും വാഹനം എത്തിച്ചേരാന്‍ കഴിയാത്ത സ്ഥിതിയാണ് പലപ്പോഴും തീയണക്കുന്നതിന് തടസമാകാറുള്ളതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പുഴയില്‍ മുങ്ങി മരണം, തീപിടുത്തം, കിണറുകളില്‍ ആളുകള്‍ വീഴുന്ന സംഭവം,റോഡപകടങ്ങള്‍, റോഡുകളില്‍ മരം വീണ് ഗതാഗതം തടസ്സപ്പെടല്‍, വളര്‍ത്തമൃഗങ്ങള്‍ കിണറുകളില്‍ , മോതിരം കയ്യില്‍ കുരുങ്ങല്‍, വിവിധ വി.ഐ.പി ഡ്യൂട്ടികള്‍, മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവര്‍ എത്തുന്ന പരിപാടികള്‍ക്ക് സ്റ്റാന്റ് ബൈ നില്‍ക്കല്‍, എന്നിങ്ങനെപോകുന്നു ഡ്യൂട്ടികള്‍.
ആകെയുള്ള പന്ത്രണ്ടോളം ഫയര്‍മാന്‍മാര്‍ വേണ്ടിടത്ത് ഒന്‍പത് പേരാണ് ജോലിയിലുള്ളത്. മൂന്ന് ഫയര്‍മാന്‍മാരുടെ ഒഴിവ്, കൂടാതെ ലീഡിങ്ങ് ഫയര്‍മാന്‍മാര്‍ മൂന്നുപേരുടെ കുറവ്, അഞ്ച് ഡ്രൈവര്‍മാരും എട്ട് ഹോംഗാര്‍ഡുമാരും ഇവിടെ ജോലി ചെയ്യുന്നു. പ്രതിസന്ധി സമയങ്ങളില്‍ ആളുകള്‍ക്ക് രക്ഷയായി എത്തുന്ന ഫയര്‍‌സ്റ്റേഷനിലെ പ്രശ്‌നങ്ങളും പരിഹരിക്കാതെ കിടക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വിശുദ്ധ കഅ്ബാലയം കഴുകി

Saudi-arabia
  •  2 minutes ago
No Image

ബ്രസീലിന് 50 % നികുതി ചുമത്തി യു.എസ്

International
  •  7 minutes ago
No Image

പൗരത്വം നിര്‍ണയിക്കാനുള്ള അധികാരം തൊഴെക്കിടയിലുള്ള ഉദ്യോഗസ്ഥന് നല്‍കാന്‍ കഴിയില്ല: കപില്‍ സിബല്‍ 

National
  •  18 minutes ago
No Image

കീം പ്രവേശനം: ഓപ്ഷൻ വിജ്ഞാപനം ഇന്നോ നാളയോ

Kerala
  •  an hour ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  an hour ago
No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  8 hours ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  8 hours ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  8 hours ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  9 hours ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  9 hours ago