HOME
DETAILS

 അസൗകര്യങ്ങളുടെ നടുവിലും നൂറ്റിയന്‍പതോളം സ്ഥലത്തെ തീയണച്ച് ഫയര്‍‌സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍

  
Web Desk
April 01 2017 | 21:04 PM

%ef%bb%bf-%e0%b4%85%e0%b4%b8%e0%b5%97%e0%b4%95%e0%b4%b0%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%9f%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2


പെരിന്തല്‍മണ്ണ: ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങള്‍ ഫയര്‍‌സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് ദുരിതകാലമാണ്. പെരിന്തല്‍മണ്ണയിലെ വിവിധ പ്രദേശങ്ങളിലുണ്ടായ തീയണക്കാന്‍ ഈ മാര്‍ച്ച് മാസം വരെ പെരിന്തല്‍മണ്ണ ഫയര്‍‌സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ ഓടിയെത്തിയത് നൂറ്റമ്പതോളം വരും. അതേ സമയം വാഹനത്തിന്റെ കുറവ് കാരണവും ഒരേ സമയം വിവിധ സ്ഥലങ്ങളില്‍ തീ പടരുന്നതുമൂലം പല സ്ഥലങ്ങളിലും എത്താന്‍ കഴിയാത്ത കേസുകള്‍ വേറെയും. രാത്രിയെന്നോ പകലെന്നോ ഭേതമില്ലാതെ വിളികള്‍ വരും. കടുത്ത വേനലായതിനാല്‍ വെള്ളവും കിട്ടാക്കനി. കട്ടുപ്പാറ തൂതപുഴയില്‍ നിന്നാണ് സാധാരണ വെള്ളം ഉപയോഗിക്കാറുള്ളത്. ആകെയുള്ള രണ്ട് യൂണിറ്റ് വാഹനമാണ് പെരിന്തല്‍മണ്ണ യൂനിറ്റിലുള്ളത്. ഇടക്ക് പെയ്ത മഴകാരണം തീപിടുത്തം കുറഞ്ഞതായി ഉദ്യോഗസ്ഥനായ സുഗുണന്‍ പറയുന്നു. അസൗകര്യങ്ങളുടെ നടുവിലും എപ്പോഴും ജാഗരൂഗരാണ് ഉദ്യോഗസ്ഥര്‍. ദിനേന ഇരുപതോളം സ്ഥലങ്ങളില്‍ നിന്നും വിളി വരാറുണ്ട്.
കോഴിക്കോട് മിഠായിതെരുവിലെ തീപിടുത്തമുണ്ടായപ്പോഴും പെരിന്തല്‍മണ്ണ യൂനിറ്റില്‍ നിന്നും വാഹനം കോഴിക്കോടെത്തി തീയണക്കാനുള്ള ശ്രമത്തില്‍ പങ്കെടുത്തിരുന്നു. റോഡുകളുടെ വീതി കുറവും പല പറമ്പുകളിലും തീപിടുത്തമുണ്ടാകുമ്പോള്‍ റോഡുകളുടെ അഭാവവും വാഹനം എത്തിച്ചേരാന്‍ കഴിയാത്ത സ്ഥിതിയാണ് പലപ്പോഴും തീയണക്കുന്നതിന് തടസമാകാറുള്ളതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പുഴയില്‍ മുങ്ങി മരണം, തീപിടുത്തം, കിണറുകളില്‍ ആളുകള്‍ വീഴുന്ന സംഭവം,റോഡപകടങ്ങള്‍, റോഡുകളില്‍ മരം വീണ് ഗതാഗതം തടസ്സപ്പെടല്‍, വളര്‍ത്തമൃഗങ്ങള്‍ കിണറുകളില്‍ , മോതിരം കയ്യില്‍ കുരുങ്ങല്‍, വിവിധ വി.ഐ.പി ഡ്യൂട്ടികള്‍, മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവര്‍ എത്തുന്ന പരിപാടികള്‍ക്ക് സ്റ്റാന്റ് ബൈ നില്‍ക്കല്‍, എന്നിങ്ങനെപോകുന്നു ഡ്യൂട്ടികള്‍.
ആകെയുള്ള പന്ത്രണ്ടോളം ഫയര്‍മാന്‍മാര്‍ വേണ്ടിടത്ത് ഒന്‍പത് പേരാണ് ജോലിയിലുള്ളത്. മൂന്ന് ഫയര്‍മാന്‍മാരുടെ ഒഴിവ്, കൂടാതെ ലീഡിങ്ങ് ഫയര്‍മാന്‍മാര്‍ മൂന്നുപേരുടെ കുറവ്, അഞ്ച് ഡ്രൈവര്‍മാരും എട്ട് ഹോംഗാര്‍ഡുമാരും ഇവിടെ ജോലി ചെയ്യുന്നു. പ്രതിസന്ധി സമയങ്ങളില്‍ ആളുകള്‍ക്ക് രക്ഷയായി എത്തുന്ന ഫയര്‍‌സ്റ്റേഷനിലെ പ്രശ്‌നങ്ങളും പരിഹരിക്കാതെ കിടക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷൻ സിന്ദൂർ; പാകിസ്ഥാനിൽ ചൈനയുടെ സ്വാധീനം കുറയുന്നു, ചൈനീസ് സൈനിക പ്രതിനിധി സംഘം ഇസ്ലാമാബാദിൽ

National
  •  a day ago
No Image

ഉത്തര കൊറിയൻ ഹാക്കർക്ക് അമേരിക്കയുടെ ഉപരോധം; ഐടി ജോലി തട്ടിപ്പിലൂടെ കിമ്മിനായി പണം ശേഖരിക്കുന്നു

International
  •  a day ago
No Image

കാലിഫോർണിയയിലെ കാട്ടുതീയ്ക്ക് പിന്നിൽ 13 വയസ്സുകാരൻ: അറസ്റ്റ് ചെയ്ത് പൊലിസ്

International
  •  a day ago
No Image

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീയുടെ മരണം; പരിശോധന ഫലം നെഗറ്റീവ്

Kerala
  •  a day ago
No Image

ഇറാഖ്, ലിബിയ ഉൾപ്പെടെ 6 രാജ്യങ്ങൾക്കെതിരെ പുതിയ തീരുവകൾ പ്രഖ്യാപിച്ച് ട്രംപ് ; 'നിങ്ങൾ ഇനി തീരുവ വർദ്ധിപ്പിച്ചാൽ...' എന്ന മുന്നറിയിപ്പ്

International
  •  a day ago
No Image

മഹാരാഷ്ട്രയിൽ സ്കൂളിൽ ആർത്തവത്തിന്റെ പേരിൽ പെൺകുട്ടികളെ വിവസ്ത്രരാക്കി പരിശോധന: പ്രിൻസിപ്പലും ജീവനക്കാരനും അറസ്റ്റിൽ

National
  •  a day ago
No Image

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിന് അന്തിമ അനുമതി

National
  •  a day ago
No Image

ഡൽഹിയിൽ റെഡ് അലർട്ട്: എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ് വിമാനസർവീസുകളെ ബാധിച്ചേക്കാമെന്ന് ഐജിഐ വിമാനത്താവളം യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി

National
  •  a day ago
No Image

കീം റാങ്ക്‌ലിസ്റ്റ് റദ്ദാക്കിയ വിധിക്കെതിരെ അപ്പീല്‍ നല്‍കി കേരള സര്‍ക്കാര്‍; അപ്പീല്‍ നാളെ പരിഗണിക്കും

Kerala
  •  a day ago
No Image

മുൻ ഇപിഎഫ്ഒ ഉദ്യോഗസ്ഥന്റെ 50 ലക്ഷം രൂപയുടെ ആസ്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു

National
  •  a day ago