
ജനാധിപത്യത്തിലെ സൂചിപ്പഴുതുകള്‍
ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ സാധിച്ചിട്ടും കോണ്‍ഗ്രസിന് അധികാരത്തിന്റെ പുറത്തു നില്‍ക്കേണ്ടിവന്നത് യഥാസമയം ഉണര്‍ന്നു പ്രവര്‍ത്തിക്കാത്തതു കൊണ്ടാണെന്ന വിലയിരുത്തല്‍ പൊതുവിലുണ്ടായിരുന്നു. കഴിഞ്ഞ അഞ്ചു കൊല്ലം ഭരണം നടത്തിയ കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലത്തെക്കുറിച്ച് സൂചനകള്‍ വരും മുമ്പേ ഉണര്‍ന്നുപ്രവര്‍ത്തിച്ച കോണ്‍ഗ്രസ് നേതൃത്വം മുന്‍ അബദ്ധങ്ങളില്‍ നിന്നു പാഠം പഠിച്ചെന്നു വ്യക്തമാണ്. വലിയ ഒറ്റക്കക്ഷിയായി മികച്ച വിജയം കൊയ്ത ഭാരതീയ ജനതാ പാര്‍ട്ടിക്ക് മറ്റു സംസ്ഥാനങ്ങളില്‍ പ്രയോഗിച്ച തന്ത്രം കര്‍ണാടകയില്‍ പരാജയപ്പെടാനിടയാക്കിയത് കോണ്‍ഗ്രസ് നേതൃത്വത്തിനു വൈകിയെങ്കിലും ഉണ്ടായ തിരിച്ചറിവാണ്. കൂടുതല്‍ അംഗങ്ങളെ നേടാന്‍ കഴിഞ്ഞ പാര്‍ട്ടി എന്ന നിലയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവുമായി മുന്നോട്ടു പോകുന്നതില്‍ നിന്നു ബി.ജെ.പി ദേശീയ നേതൃത്വത്തെ പിന്തിരിപ്പിച്ചത് അവര്‍ക്കുണ്ടായ വേറിട്ട ബോധോദയമാണ്. കൂടുതല്‍ നിയമസഭാംഗങ്ങള്‍ ഉള്ളത് യോഗ്യതയായി വാദിക്കുകയും അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തിരുന്നെങ്കില്‍ ഗോവയിലും മണിപ്പൂരിലും മേഘാലയയിലും ബിഹാറിലും ഉള്‍പ്പെടെ ബി.ജെ.പി മന്ത്രിസഭകള്‍ തകരുമെന്ന് നേതൃത്വം മനസിലാക്കി. ചുരുക്കത്തില്‍ ഒരു സംസ്ഥാനത്തെ ഭരണം പിടിച്ചെടുക്കാന്‍ ചുരുങ്ങിയത് നാലു സംസ്ഥാനങ്ങളിലെങ്കിലും ഭരണം വിട്ടുകളയേണ്ട സാഹചര്യങ്ങളിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതിലെ അപകടമാണ് കര്‍ണാടകയില്‍ ബി.ജെ.പിയുടെ പത്തി മടക്കിയത്. ഇതാവട്ടെ കേവലം ഒരു സ്റ്റേറ്റില്‍ മാത്രമൊതുങ്ങുന്ന ഒരു പരാജയമല്ല ബി.ജെ.പിയെ സംബന്ധിച്ച്. അവരുടെ രാഷ്ട്രീയ നയങ്ങള്‍ക്കും അധികാരത്തിനായുള്ള അധാര്‍മിക പ്രയോഗങ്ങള്‍ക്കും മൊത്തത്തിലേറ്റ തിരിച്ചടി തന്നെയാണ്. തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റു നേടിയ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുകയും രണ്ടു ദിവസത്തിന് ശേഷം അധികാരം വിട്ടൊഴിയേണ്ടി വരികയും ചെയ്ത അസാധാരണ അനുഭവം കര്‍ണാടകയില്‍ ഉണ്ടായി.
ജനാധിപത്യത്തിന്റെ നടപ്പുരീതി വച്ചു ചിന്തിക്കുമ്പോള്‍ കൂടുതല്‍ ജനപിന്തുണ സാങ്കേതികമായി അവകാശപ്പെടാവുന്ന ഒരു പാര്‍ട്ടിക്ക് അധികാരത്തില്‍ നിന്നു മാറിനില്‍ക്കേണ്ടി വരുന്നതിലെ അയുക്തി വളരെ വലുതാണ്. ഇവിടെയാണ് ജനാധിപത്യ നടപടി ക്രമങ്ങളില്‍ വ്യക്തതകള്‍ വരുത്തേണ്ട നിരവധി പ്രശ്‌നങ്ങള്‍ ഇനിയും അവശേഷിക്കുന്നു എന്ന യാഥാര്‍ഥ്യത്തിലേക്ക് നാമെത്തിച്ചേരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടി ഒരു പാര്‍ട്ടിക്ക് മന്ത്രിസഭ രൂപീകരിക്കാന്‍ കഴിയാതെ വരുമ്പോള്‍ ഉടലെടുക്കുന്ന പ്രതിസന്ധികളെ എങ്ങനെ മറികടക്കാം എന്നതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഗവര്‍ണര്‍മാര്‍ക്കു മുന്നില്‍ ഭരണഘടന വയ്ക്കുന്നില്ല. ഒന്നുകില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള പാര്‍ട്ടിയെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിക്കാം. അല്ലെങ്കില്‍ ഭൂരിപക്ഷമുള്ള കൂട്ടുകെട്ടിനെ ക്ഷണിക്കാം.
വിശ്വാസവോട്ടു നേടി ഭൂരിപക്ഷം ഉറപ്പു വരുത്തേണ്ടതുണ്ട്. രണ്ടിലൊന്ന് തിരഞ്ഞെടുക്കാന്‍ ഗവര്‍ണര്‍ക്ക് നല്‍കുന്ന വിവേചനാധികാരം കേന്ദ്രഗവണ്‍മെന്റിന്റെ നോമിനികളായ ഗവര്‍ണര്‍മാര്‍ ചില താല്‍പര്യങ്ങളെ മുന്‍നിര്‍ത്തി ഉപയോഗിച്ചതിന്റെ തെളിവാണ് ബിഹാര്‍, ഗോവ, മണിപ്പൂര്‍, മേഘാലയ എന്നിവിടങ്ങളിലെ അനുഭവങ്ങള്‍. ഈ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ അവര്‍ക്കുള്ള വിവേചനാധികാരം പ്രയോഗിക്കുക തന്നെയാണ് ചെയ്തത്. പക്ഷേ, ആ വിവേചനാധികാര പ്രയോഗത്തില്‍ ഗവര്‍ണര്‍മാരുടെ രാഷ്ട്രീയ ചായ്‌വ് കലര്‍ന്നുവന്നപ്പോഴാവട്ടെ പോറലേറ്റത് ജനാധിപത്യത്തിന്റെ സംശുദ്ധിക്കാണ്.
അതേസമയം ഭരണഘടനാപരമായി ഇത്തരം ഘട്ടങ്ങളില്‍ ഗവര്‍ണര്‍മാര്‍ സ്വീകരിക്കേണ്ട തീരുമാനം ഇതായിരിക്കണം എന്ന വ്യവസ്ഥ നിലനിന്നിരുന്നുവെങ്കില്‍ ഈ സങ്കീര്‍ണതകള്‍ ആവിര്‍ഭവിക്കുമായിരുന്നില്ല. മന്ത്രിസഭ രൂപീകരിക്കാന്‍ ഭൂരിപക്ഷം തങ്ങള്‍ക്ക് ജനം നല്‍കാത്തതിനാല്‍ അധികാരത്തില്‍ നിന്നു മാറിനില്‍ക്കലാണ് മാന്യത എന്നു ചിന്തിക്കുവാനൊന്നും നിലവിലുള്ള അവസ്ഥയില്‍ പാര്‍ട്ടികള്‍ തയാറാവുകയില്ല. കുതിരക്കച്ചവടം, ചാക്കിട്ടുപിടിത്തം തുടങ്ങിയ പ്രയോഗങ്ങളൊക്കെ ഇത്തരം ഘട്ടങ്ങളില്‍ പുറത്തുവരുന്നതും അതുകൊണ്ടാണ്.
ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയാണ്. ഇനിയും തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കുന്നു. ഏതെങ്കിലും ഒരു പാര്‍ട്ടിക്കോ മുന്നണിക്കോ ഭൂരിപക്ഷം കിട്ടാതിരുന്നാല്‍ ഗോവയും മണിപ്പൂരും മേഘാലയയും കര്‍ണാടകയും ആവര്‍ത്തിച്ചു കൊണ്ടിരിക്കും. ഇത്തരം സങ്കീര്‍ണ സാഹചര്യങ്ങളെ ഭരണഘടനാപരമായി പരിഹരിക്കുന്നതിന് ചട്ടങ്ങളും വ്യവസ്ഥകളും രൂപീകരിക്കേണ്ടത് അനിവാര്യമാണ്.
പൊതു സമ്മതമായ ഉപാധികള്‍ ചര്‍ച്ച ചെയ്തു കണ്ടെത്തേണ്ടതുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടുന്ന പാര്‍ട്ടി തന്നെയാണ് ആ തെരഞ്ഞെടുപ്പിലെ യഥാര്‍ഥ വിജയി എന്നും, ആ പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റ് ലഭിച്ചത് ജനങ്ങളില്‍ ഭൂരിപക്ഷവും പിന്തുണ നല്‍കിയതു കൊണ്ടാണെന്നും അതിനാല്‍ അവര്‍ സ്വസ്ഥമായി ഭരിക്കട്ടെ എന്നും ഭൂരിപക്ഷം തെളിയിക്കുക എന്ന നടപ്പുക്രമത്തിന്റെ കാര്യം ഈ ഘട്ടത്തില്‍ ഉന്നയിക്കേണ്ടതില്ലെന്നും ഒക്കെയുള്ള മെച്ചപ്പെട്ട തീരുമാനങ്ങള്‍ കൂട്ടായ ചര്‍ച്ചയിലൂടെ ഉണ്ടാകുകയും അവ നടപ്പില്‍ വരുത്താന്‍ പാര്‍ട്ടികള്‍ പ്രതിബദ്ധത പുലര്‍ത്തുകയും ചെയ്യുന്നത് നല്ലൊരു ആശയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ലൈസൻസില്ലാത്ത യാത്രാ വാഹനങ്ങൾക്ക് 20,000 റിയാൽ വരെ പിഴ; ഗതാഗത മേഖലയിൽ മാറ്റത്തിന് സഊദി അറേബ്യ
Saudi-arabia
• 28 minutes ago
കടുത്ത മുസ്‌ലിം വിരുദ്ധത,ഇന്ത്യാക്കാരോടുള്ള മൃദുസമീപനം; ബ്രിട്ടീഷ് കുടിയേറ്റ വിരുദ്ധ റാലി നായകൻ ടോമി റോബിൻസണിനെതിരെ വിമർശനം ശക്തമാകുന്നു
International
• 33 minutes ago
ഇലക്ട്രിക് ഡെലിവറി ബൈക്കുകൾക്കായി ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകൾ; പുതിയ പദ്ധതിയുമായി ദുബൈ
uae
• an hour ago
ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ച കണ്ണൂർ സ്വദേശി അറസ്റ്റിൽ
crime
• an hour ago
ഗസ്സയിൽ ജനനം തടയുന്നത് അടക്കമുള്ള ക്രൂര നടപടികൾ; ഇസ്റാഈലിന്റെ കരയാക്രമണത്തിൽ 68 പേർ കൊല്ലപ്പെട്ടു; കൂട്ട പലായനത്തിന് ഒരുങ്ങി ജനത
International
• an hour ago
അവധിക്കാലത്തിന് ശേഷം സ്കൂളുകൾ തുറന്നു; കാലുകുത്താനിടമില്ലാതെ കുവൈത്തിലെ റോഡുകൾ
Kuwait
• 2 hours ago
കെഎസ്ഇബി ജീവനക്കാർ പണിമുടക്കി; തൃശ്ശൂർ നഗരം ഇരുട്ടിൽ, സർക്കാരിനെതിരെ മേയർ
Kerala
• 2 hours ago
മാനന്തവാടിയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് നിർണായകം
crime
• 2 hours ago
ഭക്ഷണപ്രേമികളെ, ഒരുങ്ങിക്കൊള്ളൂ! നാവിൽ കൊതിയൂറും രുചി വൈവിധ്യങ്ങളുമായി മിഷെലിൻ ഗൈഡ് ഫുഡ് ഫെസ്റ്റിവൽ 2025 നവംബർ 21 മുതൽ 23 വരെ
uae
• 2 hours ago
പീച്ചി കസ്റ്റഡി മർദനം: എസ്എച്ച്ഒ പി.എം. രതീഷിന് സസ്പെൻഷൻ
Kerala
• 2 hours ago
സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച ഫോറസ്റ്റ് ഓഫീസറുടെ ശബ്ദരേഖ പുറത്ത്; പരാതി പിൻവലിക്കാൻ സമ്മർദം
Kerala
• 3 hours ago
''തനിക്ക് മര്‍ദ്ദനമേറ്റത് സ്റ്റാലിന്റെ റഷ്യയില്‍ വച്ചല്ല, നെഹ്റുവിന്റെ ഇന്ത്യയില്‍വെച്ചാണ്''; മറുപടിയുമായി മുഖ്യമന്ത്രി
Kerala
• 4 hours ago
ഒരു ഓഹരിക്ക് 9.20 ദിര്‍ഹം; സെക്കന്‍ഡറി പബ്ലിക് ഓഫറിങ് വിജയകരമായി പൂര്‍ത്തിയാക്കി ഡു
uae
• 4 hours ago
ഛത്തിസ്ഗഡില്‍ ക്രിസ്ത്യാനികളെ ലക്ഷ്യംവച്ച് പുതിയ നീക്കം; പ്രാര്‍ത്ഥനാലയങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കലക്ടറുടെ അനുമതി വേണം
National
• 4 hours ago
സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ബി അശോകിന്റെ സ്ഥലംമാറ്റം നടപ്പാക്കുന്നത് നീട്ടി ട്രൈബ്യൂണല്‍
Kerala
• 7 hours ago
കേരളത്തില്‍ SIR നടപടി ക്രമങ്ങള്‍ക്ക് തുടക്കം; ആദ്യ പരിശോധന അട്ടപ്പാടിയില്‍
National
• 7 hours ago
മികച്ച റെക്കോർഡുണ്ടായിട്ടും ഇന്ത്യൻ ടീം അവനോട് ചെയ്യുന്നത് അന്യായമാണ്: മുൻ താരം
Cricket
• 8 hours ago
'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയാണ് ആരോഗ്യവകുപ്പ്'; രാഹുലിനെ പരോക്ഷമായി കുത്തി വീണാ ജോര്‍ജ്
Kerala
• 8 hours ago
ഗസ്സ സിറ്റി ടവറിന് മേല്‍ ഇസ്റാഈലിന്റെ മരണ ബോബ് വീഴും മുമ്പ്....ആ അരമണിക്കൂര്‍ ഇങ്ങനെയായിരുന്നു
International
• 5 hours ago
പൊലിസ് മര്‍ദ്ദനത്തില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; രണ്ട് എം.എല്‍.എമാര്‍ സഭയില്‍ സമരമിരിക്കും
Kerala
• 5 hours ago
ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം നിയമസഭയിൽ; ആരോപണ വിധേയനായ ഡോക്ടർക്കെതിരെ മൗനം പാലിച്ച് ആരോഗ്യമന്ത്രി
Kerala
• 5 hours ago