
ആസ്‌ത്രേലിയന്‍ മരുന്ന് മനുഷ്യരില്‍ പരീക്ഷിക്കാത്തത്
കോഴിക്കോട്: നിപാ വൈറസ് മൂലം മരണസംഖ്യ വര്‍ധിച്ചപ്പോള്‍ വൈറസ് ബാധിതര്‍ക്ക് നല്‍കാന്‍ എത്തിച്ചത് മനുഷ്യരില്‍ ഇതുവരെ പരീക്ഷിക്കാത്ത മരുന്ന്. ആസ്‌ത്രേലിയയില്‍ നിന്ന് കൊണ്ടുവന്ന ഹ്യൂമന്‍ മോണോക്ലോണല്‍ ആന്റിബോഡി(എം.102.4) മരുന്നു രോഗികള്‍ക്ക് നല്‍കുന്നത് ലോകാരോഗ്യ സംഘടന ഇടപെട്ട് തടയുകയായിരുന്നു. ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്ത് ദിവസങ്ങള്‍ക്കകം മരണസംഖ്യ 12 ആയപ്പോഴാണ് നിപാ വൈറസ് ബാധിതരെ ചികിത്സിക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിനുണ്ടായ ആശയക്കുഴപ്പത്തില്‍ ലോകാരോഗ്യ സംഘടനയും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) എന്നിവ ഇടപെട്ടത്.
നിപാ രോഗികളെ ചികിത്സിക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിനുള്ള ആശയക്കുഴപ്പവും ഡാറ്റാബേസില്ലാത്തതും പ്രശ്‌നം സൃഷ്ടിച്ചതായ വിവരങ്ങളാണ് പുറത്തുവരുന്നത്. നേരത്തെ ഹൈദരാബാദില്‍ നിന്നെത്തിച്ച റിബാവൈറിന്‍ എന്ന മരുന്ന് ഇതിനകം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് രോഗികള്‍ക്ക് നല്‍കിത്തുടങ്ങിയിരുന്നു.
മലേഷ്യയില്‍ രോഗികള്‍ക്ക് ഉപയോഗിച്ച റിബാവൈറിന്‍ എന്ന ആന്റിവൈറല്‍ മരുന്നിന്റെ 8000 ഡോസാണ് മെഡിക്കല്‍ കോളജിലെത്തിച്ചത്. നിരവധി പാര്‍ശ്വഫലങ്ങളുള്ളതും മാസങ്ങളോളം കഴിക്കേണ്ടതുമായ ഈ മരുന്ന് ഫലപ്രദമല്ലെന്നായിരുന്നു ആദ്യ നിഗമനം.
നിപായെ തുടര്‍ന്ന് ദിവസവും മരണം റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഫലപ്രദമായ മരുന്നെത്തിക്കാന്‍ തീരുമാനിച്ചത്. ഇതിനിടെ വീണ്ടും മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആരോഗ്യ വകുപ്പ് ആശങ്കയിലായി.
തുടര്‍ന്നാണ് ആസ്‌ത്രേലിയന്‍ മരുന്നിനെ കുറിച്ച് അറിയുന്നത്. എലികളിലെ മോണോക്ലോണല്‍ ആന്റിബോഡി കലര്‍ത്തി നിര്‍മിക്കുന്ന ഹ്യൂമന്‍ മോണോക്ലോണല്‍ ആന്റിബോഡി(എം.102.4)യുടെ 50 ഡോസ് മരുന്ന് എത്തിക്കാന്‍ ഐ.സി.എം.ആര്‍ വഴി ശ്രമം തുടങ്ങി. ആസ്‌ത്രേലിയയിലെ ക്യൂന്‍സ്‌ലന്റ് സര്‍ക്കാറാണ് മരുന്ന് ഇന്ത്യയിലേക്കയച്ചത്. നിപായുടെ വിഭാഗത്തില്‍പ്പെടുന്ന ഹെന്‍ട്ര വൈറസിനെതിരേ ആസ്‌ത്രേലിയയില്‍ ഉപയോഗിച്ചതാണ് ഈ മരുന്ന്.
എന്നാല്‍ നിപാക്കു വേണ്ടി മനുഷ്യരില്‍ പരീക്ഷിക്കുകയോ പേറ്റന്റ് നേടുകയോ ചെയ്തിട്ടില്ല. ആസ്‌ത്രേലിയയിലെ ഡോ.ക്രിസ്റ്റഫര്‍ സി ബോര്‍ഡര്‍ വികസിപ്പിച്ച ഈ മരുന്ന് നിപാ രോഗികളില്‍ ഉപയോഗിക്കാന്‍ ഒരു രാജ്യവും അനുമതി നല്‍കിയിട്ടുമില്ല. നിപാ വൈറസുമായി ഈ മരുന്ന് ഇന്‍വിട്രോ(മനുഷ്യ ശരീരത്തിലല്ലാതെ ടെസ്റ്റ് ട്യൂബില്‍ നടത്തുന്ന പരീക്ഷണം) ട്രയല്‍ നടത്തിയതില്‍ വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത് മനുഷ്യരില്‍ പ്രയോഗിക്കാന്‍ പര്യാപ്തമല്ലെന്നാണ് ലോകാരോഗ്യ സംഘടന നിലപാടെടുത്തത്.
അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെ തുടര്‍ന്നാണ് മോണോക്ലോണല്‍ ആന്റിബോഡി കോഴിക്കോട്ട് രോഗികള്‍ക്ക് നല്‍കാന്‍ തയാറെടുക്കുന്നതായി ലോകാരോഗ്യ സംഘടന അറിയുന്നത്. തുടര്‍ന്ന് മരുന്ന് ഉപയോഗിക്കുന്നതിലെ ആശങ്ക അറിയിച്ച് രാജ്യത്തെ ബയോമെഡിക്കല്‍ റിസര്‍ച്ചിന്റെ അവസാനവാക്കായ ഐ.സി.എം.ആറിന്റെ ഡയരക്ടര്‍ ജനറല്‍ ഡോ.ബല്‍റാം ഭാര്‍ഗവനുമായും ഡബ്ല്യു.എച്ച്.ഒ ബന്ധപ്പെട്ടു.
ലോകാരോഗ്യ സംഘടനയുടെ പ്രോഗ്രാംസ് ഡെപ്യൂട്ടി ഡയരക്ടര്‍ ജനറല്‍ ഡോ.സൗമ്യ സ്വാമിനാഥന്‍ കേരള ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദനുമായും നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍.സി.ഡി.സി) അധികൃതരുമായി വീഡിയോ കോണ്‍ഫറന്‍സിങ് നടത്തിയാണ് മരുന്ന് നല്‍കരുതെന്ന് അറിയിച്ചത്. ഐ.സി.എം.ആര്‍ മുന്‍ ഡയരക്ടറായിരുന്നു ഡോ.സൗമ്യ സ്വാമിനാഥന്‍. ആസ്‌ത്രേലിയയില്‍ 20 ഹെന്‍ട്ര വൈറസ് രോഗികളില്‍ മരുന്ന് പ്രയോഗിച്ചെന്നും 19 പേര്‍ സുഖപ്പെട്ടെന്നുമായിരുന്നു മരുന്ന് ഇന്ത്യയിലെത്തിച്ച ഐ.സി.എം.ആര്‍ ഡോക്ടര്‍മാര്‍ ആദ്യം പറഞ്ഞിരുന്നത്.
എന്നാല്‍ നിപാ കേസില്‍ ഇതെങ്ങനെ പ്രവര്‍ത്തിക്കുമെന്ന് നിശ്ചയമില്ലെന്നും അവര്‍ പറഞ്ഞു. മരുന്ന് രോഗികള്‍ക്ക് ഹാനികരമാകില്ലെന്ന നിഗമനത്തിലാണ് മരുന്നെത്തിച്ചതെന്നാണ് ഒടുവില്‍ ഇവര്‍ അഭിപ്രായപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്
International
• 8 hours ago
‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ
International
• 8 hours ago
'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍
Kerala
• 8 hours ago
കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി
Kerala
• 9 hours ago
ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ
Food
• 9 hours ago
തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്
Kerala
• 9 hours ago
മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു; മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി
Kerala
• 9 hours ago
പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ
Kerala
• 9 hours ago
ഗുജറാത്തിൽ 4 വർഷത്തിനിടെ തകർന്നത് 16 പാലങ്ങൾ; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി
National
• 9 hours ago
പ്രളയബാധിതർക്ക് സാമ്പത്തിക സഹായം അനുവദിച്ചു കേന്ദ്രം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ
National
• 10 hours ago
നിമിഷ പ്രിയയുടെ മോചനത്തിന് അടിയന്തര ഇടപെടൽ വേണം; രാഷ്ട്രപതിക്ക് കത്തയച്ച് വി.ഡി. സതീശൻ
Kerala
• 10 hours ago
ചെങ്കടലിൽ കപ്പൽ ആക്രമണത്തിന് പിന്നാലെ ഹൂതികൾ; ഇസ്റാഈൽ വിമാനത്താവളം ലക്ഷ്യമിട്ട് മിസൈൽ ആക്രമണം
International
• 11 hours ago
കേരള സിലബസുകാർക്ക് തിരിച്ചടി, കീമിൽ പഴയ ഫോർമുലയിലേക്ക് മടങ്ങി സർക്കാർ; റാങ്ക് ലിസ്റ്റ് ഇന്ന് പുതുക്കും
Kerala
• 11 hours ago
അച്ചടക്ക നടപടിക്ക് നോട്ടീസ് നല്കി; ഹരിയാനയില്‍ രണ്ട് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ കുത്തിക്കൊന്നു
National
• 11 hours ago
വായു മലിനീകരണം ബ്രെയിൻ ട്യൂമറിന് കാരണമാകുമെന്ന് പഠനം
National
• 13 hours ago
'ചിലർക്ക് കൗതുകം ലേശം കൂടുതലാ; ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് തട്ടിപ്പിനിരയാകരുത്' - മുന്നറിയിപ്പുമായി കേരള പോലീസ്
Kerala
• 13 hours ago
30 വർഷത്തിനിടെ ഏറ്റവും വലിയ അഞ്ചാംപനി വ്യാപനം: ആശങ്കയിൽ യുഎസ്
International
• 13 hours ago
' ചാരക്കേസ് പ്രതി ജ്യോതി മൽഹോത്രയെ എത്തിച്ചത് വി. മുരളീധരന്റെ പിആർ വർക്കിന്'; ഗുരുതര ആരോപണങ്ങളുമായി സന്ദീപ് വാര്യർ
Kerala
• 13 hours ago
ആറ് മാസത്തിനുള്ളിൽ പണം ഇരട്ടി,ഒപ്പം ഫാമിലി ഗോവ ട്രിപ്പും; 100 കോടിയുടെ സൈബർ തട്ടിപ്പ് പിടിയിൽ
National
• 12 hours ago
വളർത്തുപൂച്ച മാന്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു
Kerala
• 12 hours ago
സംസ്ഥാന ടെന്നീസ് താരമായ രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി
National
• 12 hours ago