HOME
DETAILS

ആസ്‌ത്രേലിയന്‍ മരുന്ന് മനുഷ്യരില്‍ പരീക്ഷിക്കാത്തത്

  
Web Desk
June 09 2018 | 20:06 PM

%e0%b4%86%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%87%e0%b4%b2%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%ae

കോഴിക്കോട്: നിപാ വൈറസ് മൂലം മരണസംഖ്യ വര്‍ധിച്ചപ്പോള്‍ വൈറസ് ബാധിതര്‍ക്ക് നല്‍കാന്‍ എത്തിച്ചത് മനുഷ്യരില്‍ ഇതുവരെ പരീക്ഷിക്കാത്ത മരുന്ന്. ആസ്‌ത്രേലിയയില്‍ നിന്ന് കൊണ്ടുവന്ന ഹ്യൂമന്‍ മോണോക്ലോണല്‍ ആന്റിബോഡി(എം.102.4) മരുന്നു രോഗികള്‍ക്ക് നല്‍കുന്നത് ലോകാരോഗ്യ സംഘടന ഇടപെട്ട് തടയുകയായിരുന്നു. ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്ത് ദിവസങ്ങള്‍ക്കകം മരണസംഖ്യ 12 ആയപ്പോഴാണ് നിപാ വൈറസ് ബാധിതരെ ചികിത്സിക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിനുണ്ടായ ആശയക്കുഴപ്പത്തില്‍ ലോകാരോഗ്യ സംഘടനയും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) എന്നിവ ഇടപെട്ടത്.
നിപാ രോഗികളെ ചികിത്സിക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിനുള്ള ആശയക്കുഴപ്പവും ഡാറ്റാബേസില്ലാത്തതും പ്രശ്‌നം സൃഷ്ടിച്ചതായ വിവരങ്ങളാണ് പുറത്തുവരുന്നത്. നേരത്തെ ഹൈദരാബാദില്‍ നിന്നെത്തിച്ച റിബാവൈറിന്‍ എന്ന മരുന്ന് ഇതിനകം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് രോഗികള്‍ക്ക് നല്‍കിത്തുടങ്ങിയിരുന്നു.
മലേഷ്യയില്‍ രോഗികള്‍ക്ക് ഉപയോഗിച്ച റിബാവൈറിന്‍ എന്ന ആന്റിവൈറല്‍ മരുന്നിന്റെ 8000 ഡോസാണ് മെഡിക്കല്‍ കോളജിലെത്തിച്ചത്. നിരവധി പാര്‍ശ്വഫലങ്ങളുള്ളതും മാസങ്ങളോളം കഴിക്കേണ്ടതുമായ ഈ മരുന്ന് ഫലപ്രദമല്ലെന്നായിരുന്നു ആദ്യ നിഗമനം.
നിപായെ തുടര്‍ന്ന് ദിവസവും മരണം റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഫലപ്രദമായ മരുന്നെത്തിക്കാന്‍ തീരുമാനിച്ചത്. ഇതിനിടെ വീണ്ടും മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആരോഗ്യ വകുപ്പ് ആശങ്കയിലായി.
തുടര്‍ന്നാണ് ആസ്‌ത്രേലിയന്‍ മരുന്നിനെ കുറിച്ച് അറിയുന്നത്. എലികളിലെ മോണോക്ലോണല്‍ ആന്റിബോഡി കലര്‍ത്തി നിര്‍മിക്കുന്ന ഹ്യൂമന്‍ മോണോക്ലോണല്‍ ആന്റിബോഡി(എം.102.4)യുടെ 50 ഡോസ് മരുന്ന് എത്തിക്കാന്‍ ഐ.സി.എം.ആര്‍ വഴി ശ്രമം തുടങ്ങി. ആസ്‌ത്രേലിയയിലെ ക്യൂന്‍സ്‌ലന്റ് സര്‍ക്കാറാണ് മരുന്ന് ഇന്ത്യയിലേക്കയച്ചത്. നിപായുടെ വിഭാഗത്തില്‍പ്പെടുന്ന ഹെന്‍ട്ര വൈറസിനെതിരേ ആസ്‌ത്രേലിയയില്‍ ഉപയോഗിച്ചതാണ് ഈ മരുന്ന്.
എന്നാല്‍ നിപാക്കു വേണ്ടി മനുഷ്യരില്‍ പരീക്ഷിക്കുകയോ പേറ്റന്റ് നേടുകയോ ചെയ്തിട്ടില്ല. ആസ്‌ത്രേലിയയിലെ ഡോ.ക്രിസ്റ്റഫര്‍ സി ബോര്‍ഡര്‍ വികസിപ്പിച്ച ഈ മരുന്ന് നിപാ രോഗികളില്‍ ഉപയോഗിക്കാന്‍ ഒരു രാജ്യവും അനുമതി നല്‍കിയിട്ടുമില്ല. നിപാ വൈറസുമായി ഈ മരുന്ന് ഇന്‍വിട്രോ(മനുഷ്യ ശരീരത്തിലല്ലാതെ ടെസ്റ്റ് ട്യൂബില്‍ നടത്തുന്ന പരീക്ഷണം) ട്രയല്‍ നടത്തിയതില്‍ വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത് മനുഷ്യരില്‍ പ്രയോഗിക്കാന്‍ പര്യാപ്തമല്ലെന്നാണ് ലോകാരോഗ്യ സംഘടന നിലപാടെടുത്തത്.
അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെ തുടര്‍ന്നാണ് മോണോക്ലോണല്‍ ആന്റിബോഡി കോഴിക്കോട്ട് രോഗികള്‍ക്ക് നല്‍കാന്‍ തയാറെടുക്കുന്നതായി ലോകാരോഗ്യ സംഘടന അറിയുന്നത്. തുടര്‍ന്ന് മരുന്ന് ഉപയോഗിക്കുന്നതിലെ ആശങ്ക അറിയിച്ച് രാജ്യത്തെ ബയോമെഡിക്കല്‍ റിസര്‍ച്ചിന്റെ അവസാനവാക്കായ ഐ.സി.എം.ആറിന്റെ ഡയരക്ടര്‍ ജനറല്‍ ഡോ.ബല്‍റാം ഭാര്‍ഗവനുമായും ഡബ്ല്യു.എച്ച്.ഒ ബന്ധപ്പെട്ടു.
ലോകാരോഗ്യ സംഘടനയുടെ പ്രോഗ്രാംസ് ഡെപ്യൂട്ടി ഡയരക്ടര്‍ ജനറല്‍ ഡോ.സൗമ്യ സ്വാമിനാഥന്‍ കേരള ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദനുമായും നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍.സി.ഡി.സി) അധികൃതരുമായി വീഡിയോ കോണ്‍ഫറന്‍സിങ് നടത്തിയാണ് മരുന്ന് നല്‍കരുതെന്ന് അറിയിച്ചത്. ഐ.സി.എം.ആര്‍ മുന്‍ ഡയരക്ടറായിരുന്നു ഡോ.സൗമ്യ സ്വാമിനാഥന്‍. ആസ്‌ത്രേലിയയില്‍ 20 ഹെന്‍ട്ര വൈറസ് രോഗികളില്‍ മരുന്ന് പ്രയോഗിച്ചെന്നും 19 പേര്‍ സുഖപ്പെട്ടെന്നുമായിരുന്നു മരുന്ന് ഇന്ത്യയിലെത്തിച്ച ഐ.സി.എം.ആര്‍ ഡോക്ടര്‍മാര്‍ ആദ്യം പറഞ്ഞിരുന്നത്.
എന്നാല്‍ നിപാ കേസില്‍ ഇതെങ്ങനെ പ്രവര്‍ത്തിക്കുമെന്ന് നിശ്ചയമില്ലെന്നും അവര്‍ പറഞ്ഞു. മരുന്ന് രോഗികള്‍ക്ക് ഹാനികരമാകില്ലെന്ന നിഗമനത്തിലാണ് മരുന്നെത്തിച്ചതെന്നാണ് ഒടുവില്‍ ഇവര്‍ അഭിപ്രായപ്പെടുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസി തകരാറിലായി; വിമാനത്തിനകത്ത് കനത്ത ചൂട്; എയർ ഇന്ത്യ വിമാനത്തിന് എമർജൻസി ലാൻഡിങ്

National
  •  11 days ago
No Image

ഡോ ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തല്‍; അന്വേഷണത്തിന് നാലംഗ സമിതിയെ നിയോഗിച്ചു

Kerala
  •  11 days ago
No Image

വിസ രഹിത യാത്ര മുതല്‍ പുതിയ ആരോഗ്യ നിയമം വരെ; യുഎഇയില്‍ ഈ ജൂലൈയിലുണ്ടാകുന്ന പ്രധാന മാറ്റങ്ങള്‍ ഇവ

uae
  •  11 days ago
No Image

അന്നത്തെ തോൽ‌വിയിൽ വിരമിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം 2024ൽ കിരീടം നേടിയാണ് മടങ്ങിയത്: രോഹിത് 

Cricket
  •  11 days ago
No Image

പുത്തന്‍ നയവുമായി സഊദി; ജിസിസി നിവാസികള്‍ക്ക് ഇനി എപ്പോള്‍ വേണമെങ്കിലും ഉംറ നിര്‍വഹിക്കാം

Saudi-arabia
  •  11 days ago
No Image

വീണ്ടും കസ്റ്റഡി മരണം; തമിഴ്‌നാട്ടില്‍ മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; 6 പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  11 days ago
No Image

ട്രെയിൻ റിസർവേഷൻ ചാർട്ട് ഇനിമുതൽ എട്ട് മണിക്കൂർ മുമ്പ്; പുതിയ സംവിധാനം നടപ്പിലാക്കാൻ ഇന്ത്യൻ റെയിൽവേ

National
  •  11 days ago
No Image

മദ്യപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ ക്യാബിന്‍ ക്രൂവിനോട് അപമര്യാദയായി പെരുമാറി; യുവാവിനെതിരെ പരാതി

uae
  •  11 days ago
No Image

ഈ വേനല്‍ക്കാലത്ത് ഷാര്‍ജയിലേക്ക് പോകുന്നുണ്ടോ?; എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കൂ, തിരക്കുള്ള സമയം വെളിപ്പെടുത്തി എയര്‍പോര്‍ട്ട് അധികൃതര്‍

uae
  •  11 days ago
No Image

സഊദി ലീഗിന് ലോകത്തിൽ എത്രാമത്തെ സ്ഥാനമാണ്? മറുപടിയുമായി റൊണാൾഡോ

Football
  •  11 days ago