HOME
DETAILS

സ്പിംക്ലര്‍ കരാര്‍: കാനം കോടിയേരിയെ നേരില്‍ കണ്ട് അതൃപ്തി അറിയിച്ചു

  
backup
April 23 2020 | 05:04 AM

sprinkler-data-controversy-cpi-in-strong-stand-against-the-deal

തിരുവനന്തപുരം: തിരുവനന്തപുരം: അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്ലറുമായി ഡാറ്റാ കൈമാറ്റത്തിനുള്ള കരാര്‍ ഏകപക്ഷീയമായി ഒപ്പിട്ടതില്‍ എല്‍.ഡി.എഫ് ഘടകക്ഷിയായ സി.പി.ഐക്ക് കടുത്ത അതൃപ്തി. ഇക്കാര്യം കാനം രാജേന്ദ്രന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ നേരിട്ട് അറിയിച്ചു.  എ.കെ.ജി സെന്ററിലെത്തിയാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കോടിയേരിയെ നേരില്‍ കണ്ടത്. ഇന്നലെ വൈകീട്ടായിരുന്നു കൂടിക്കാഴ്ച്ച.

മന്ത്രിസഭയെ ഇരുട്ടില്‍ നിര്‍ത്തി എടുത്ത തീരുമാനം ശരിയല്ലെന്ന് കാനം കോടിയേരിയെ അറിയിച്ചു. നിയമനടപടികള്‍ അമേരിക്കയിലാക്കിയതിലും അതൃപ്തിയുണ്ട്. ഇടപാട് പരിശോധിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ചുമതലപ്പെടുത്തിയ രണ്ടംഗ സമിതിയോടും സി.പി.ഐ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ പരസ്യനിലപാട് എടുക്കാന്‍ സി.പി.ഐ തയ്യാറായിട്ടില്ല.

കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശ കമ്പനിയുമായി കരാറുണ്ടാക്കിയതും നിയമവകുപ്പിനെയും മന്ത്രിസഭയെയും മറികടന്നു നീങ്ങിയതും തെറ്റാണെന്നാണ് സി.പി.ഐ നേതൃത്വത്തിനുള്ളിലെ വികാരം.  വിവാദമുയര്‍ന്നതിനു ശേഷവും മന്ത്രിസഭ ഒന്നിലധികം തവണ കൂടിയിട്ടും അവിടെയോ നിയമവകുപ്പിനു മുന്നിലോ കരാര്‍ വരാത്തത് ഇടതുപക്ഷ നയത്തിനു വിരുദ്ധമാണെന്നാണ് സി.പി.ഐ കരുതുന്നത്. താനാണ് കരാര്‍ തീരുമാനിച്ചതെന്നും ഒപ്പിട്ടതെന്നും ഒരു ഉദ്യാഗസ്ഥന്‍ പരസ്യമായി പറയുന്നത് മന്ത്രിസഭയെത്തന്നെ അപമാനിക്കുന്നതിനു തുല്യമാണെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

നിയമവകുപ്പ് ഫയല്‍ കാണാത്ത കാര്യത്തില്‍ മുഖ്യമന്ത്രിയുടെയും ഐ.ടി സെക്രട്ടറിയുടെയും നിലപാടുകള്‍ പൊരുത്തപ്പെടുന്നില്ല. സാമ്പത്തിക ഇടപാടില്ലാത്തതിനാലാണ് നിയമവകുപ്പ് ഫയല്‍ കാണാതിരുന്നത് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. തന്റെ സ്വന്തം നിലയില്‍ കരാറിലേര്‍പ്പെട്ടു എന്നാണ് ഐ.ടി സെക്രട്ടറി വെളിപ്പെടുത്തിയത്. ഇതു രണ്ടും പൊരുത്തപ്പെടുന്നില്ലെന്നും മുഖ്യമന്ത്രിക്ക് എല്ലാം അറിയാമായിരുന്നു എന്നും സി.പി.ഐ കരുതുന്നു.

കൊവിഡിന്റെ സാഹചര്യത്തില്‍ നേരത്തെ ചെയ്തിരുന്നതുപോലെ സര്‍ക്കാരിനുള്ളിലെ പ്രതിപക്ഷമാവേണ്ടെന്നാണ് സി.പി.ഐ തീരുമാനിച്ചിരിക്കുന്നത്. സാഹചര്യം മാറിയ ശേഷമാകും ഇക്കാര്യത്തിലുള്ള നിലപാട് കടുപ്പിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലിസ്റ്റില്‍ യു.എ.ഇ ഇല്ല, സ്വര്‍ണത്തിന് ഏറ്റവും വില കുറവുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ് 

Business
  •  an hour ago
No Image

കണ്ണൂരിൽ മെഡിക്കൽ ഷോപ്പുകാർ മരുന്ന് മാറി നൽകിയെന്ന്; എട്ടുമാസം പ്രായമുള്ള കു‍ഞ്ഞ് ​ഗുരുതരാവസ്ഥയിൽ

Kerala
  •  2 hours ago
No Image

മാനദണ്ഡം മാറിയെങ്കിലും വെട്ടിനിരത്തലൊഴിയാതെ സി.പി.എം

Kerala
  •  3 hours ago
No Image

ദുബൈയിലേക്ക് ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ വര്‍ക്ക് വിസ: എങ്ങനെ അപേക്ഷിക്കാം, യോഗ്യത, നടപടിക്രമങ്ങള്‍ അറിഞ്ഞിരിക്കാം | Dubai 2-year work visa Procedure

uae
  •  3 hours ago
No Image

ദുബായ് 2 വർഷത്തെ തൊഴിൽ വിസ: എങ്ങനെ അപേക്ഷിക്കാം, ആർക്കാണ് യോഗ്യത? 2025 പുതിയ മാറ്റങ്ങൾ

uae
  •  3 hours ago
No Image

ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുരുക്കി, യുവതിയോടൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്‌മെയില്‍; രണ്ടു പേര്‍ അറസ്റ്റില്‍ 

Kerala
  •  3 hours ago
No Image

ഒറ്റക്കുതിപ്പില്‍ പുതു റെക്കോര്‍ഡിട്ട് സ്വര്‍ണം; പവന്‍ വില 65,000ത്തിന് തൊട്ടരികെ

Business
  •  4 hours ago
No Image

ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ ലൈറ്റ് ഷോ അബുദാബിയിൽ! കിംബൽ മസ്‌കിന്റെ നോവ സ്കൈയും അനലോഗുമായും ചേർന്ന് പരിപാടി സംഘടിപ്പിക്കും

uae
  •  4 hours ago
No Image

രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today

Economy
  •  5 hours ago
No Image

ട്രെയിന്‍ റാഞ്ചല്‍: മുഴുവന്‍ ബന്ദികളേയും മോചിപ്പിച്ചെന്ന് പാക് സൈന്യം

International
  •  5 hours ago