HOME
DETAILS

മാങ്കോസ്റ്റിന്‍ ചുവട്ടിലെ ആള്‍ക്കൂട്ടം, സുല്‍ത്താന്റെ സമ്പത്ത്

  
backup
July 05, 2016 | 4:12 AM

%e0%b4%ae%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%81%e0%b4%b5%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf

 

 

 



ഇന്ന് വൈക്കം
മുഹമ്മദ് ബഷീറിന്റെ ഇരുപത്തിരണ്ടാം
ചരമദിനം


കല്‍പ്പറ്റ: വയനാട്ടുകാരനായ ഏച്ചോം ഗോപി ഇന്ന് കോഴിക്കോട്ടെ ബേപ്പൂര്‍ വൈലാലിലെത്തിയിട്ടുണ്ടാകും. എത്താതിരിക്കാന്‍ ഗോപിയുടെ മനസനുവദിക്കില്ല, കാരണം ജൂലൈ അഞ്ച് ഓര്‍മകളുടെ ഓളപ്പരപ്പ് നിശ്ചലമാക്കിയ ദിനമാണ്. മാങ്കോസ്റ്റിന്‍ മരച്ചുവട്ടിലെ ആ ചാരുകസേരയില്‍ എഴുത്തിന്റെ സുല്‍ത്താന്‍ ഇപ്പോഴുമുണ്ടെന്ന വിശ്വാസത്തില്‍ ഒരു നെടുവീര്‍പ്പോടെ ബേപ്പൂര്‍ സുല്‍ത്താന്റെ കുടുംബത്തെ കണ്ടു മടങ്ങും. കഴിഞ്ഞ 21 വര്‍ഷമായി ഇതു തുടരുന്നു. ഇത്തവണയും പതിവിന് മുടക്കമില്ല.
'ന്റപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന് ' എന്നു പറഞ്ഞ് മലയാളിയെ ചിരിപ്പിക്കുകയും ചിന്തിക്കുകയും ചെയ്ത വൈക്കം മുഹമ്മദ് ബഷീറുമായി അത്രക്കുണ്ട്, ഗോപിക്ക് ആത്മബന്ധം. പരിചയപ്പെട്ടതു മുതല്‍ അവസാനകാലം വരെ വിവിധ ദേശങ്ങളിലെ തപാലാപ്പീസുകളുടെ ചുവന്ന ഇരുമ്പുപെട്ടികള്‍ ഇവരുടെ ആത്മബന്ധത്തിനു സാക്ഷിയായി. ഇന്‍ലന്‍ഡിലും പോസ്റ്റ്കാര്‍ഡിലുമായി 65 ഓളം എഴുത്തുകളാണ് ബേപ്പൂര്‍ സുല്‍ത്താന്‍ ഏച്ചോം ഗോപിയെന്ന ടി.വി ഗോപിക്ക് അയച്ചത്. ഇവയിന്നും നിധിപോലെ ഒരഹങ്കാരമായി ഗോപിയുടെ കൈകളിലുണ്ട്.
1976ല്‍ കോഴിക്കോട് ക്രൈസ്റ്റ്ഹാളില്‍ നടന്ന ഒരു സാഹിത്യക്യാംപ്. എം.ടി സംസാരിക്കുകയാണ്; അനുഭവങ്ങളുടെ കലവറയായ, എപ്പോഴും ബന്ധപ്പെടാവുന്ന സാഹിത്യകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍. അദ്ദേഹത്തില്‍ നിന്നു പഠിക്കണം... എം.ടിയുടെ ഈ വാക്കുകളാണ് ഗോപിയെ ബേപ്പൂര്‍ സുല്‍ത്താനുമായി അടുപ്പിച്ചത്. ആദ്യമായി സുല്‍ത്താനെ ഗോപി കണ്ടതും ഈ ക്യാംപില്‍ വച്ചായിരുന്നു. പിന്നീട് പലപ്പോഴായി കണ്ടും വര്‍ത്തമാനം പറഞ്ഞും എഴുതിയും ഈ ബന്ധം തുടര്‍ന്നു. രണ്ടുതവണ മാത്രം വയനാട്ടിലെത്തിയിട്ടുള്ള ബഷീര്‍ ഒരു തവണ കുടുംബസമേതമെത്തിയത് ഗോപിയുടെ കല്ല്യാണത്തിനായിരുന്നു. ഗോപിക്ക് വരണമാല്യം എടുത്തുനല്‍കിയത് ബഷീറായിരുന്നു. പരിചയപ്പെട്ട ആരും മറക്കാത്ത, എഴുത്തുകാരനും മനുഷ്യസ്‌നേഹിയുമായിരുന്നു ബേപ്പൂര്‍ സുല്‍ത്താനെന്നു കര്‍ഷകനും എഴുത്തുകാരനുമായ ഗോപി സാക്ഷ്യപ്പെടുത്തുന്നു. അത് എടുത്തുപറയുന്നത് ബഷീര്‍ ഗോപിക്കയച്ച കത്തുകളിലെ ഈ വരികളും.
''പ്രിയപ്പെട്ട ഗോപി,
ശ്വാസം മുട്ടല്‍, കാലുകളില്‍ നീര്, ഏപ്പിനു വേദന, ഇത്രയും ഉണ്ടായിരുന്നു. ഇപ്പോള്‍ ഭേദമുണ്ട്. ചികിത്സക്കായി കേരള ഗവണ്‍മെന്റ് 5000 രൂപ തന്നു. ചോദിച്ചിട്ടല്ല''. 1979 ഒക്ടോബര്‍ 27ന് എഴുതിയ കത്തില്‍ ബഷീര്‍ കുറിച്ചതാണ് ഇത്. 1981 ജനവരി രണ്ടിന് ഗോപിക്കയച്ച കത്തിലെ വരികള്‍ ഇങ്ങനെ,''അനീസ് മോന്‍ സ്‌കൂളില്‍ പോയിരിക്കുന്നു. നാലുമണിക്ക് വരും. 'പ്രേമലേഖനം' സിനിമയാക്കുന്ന കാര്യങ്ങള്‍ നീണ്ടുപോകുന്നു. പിന്നെ, താങ്കള്‍ക്ക് തോന്നുന്നതെല്ലാം എഴുതിവെക്കുക. കുറേനാള്‍ കഴിഞ്ഞ് തിരുത്തുക''. പരിചപ്പെട്ടവരോട് ഇത്രയ്ക്ക് ആത്മബന്ധം പുലര്‍ത്തുന്ന സുല്‍ത്താന്റെ രീതിതന്നെയാകാം ചരമദിനങ്ങളില്‍ ബേപ്പൂരിലെ വീട്ടുമുറ്റത്തെ മാങ്കോസ്റ്റിന്‍ മരത്തിന് ചുവട്ടില്‍ ആള്‍ക്കൂട്ടം നിറയുന്നതിനുള്ള കാരണമെന്നു ഗോപി പറയുന്നു. റേഡിയോയിലെ കരകര ശബ്ദങ്ങള്‍ക്കിടയില്‍ സാഹിത്യകാരന്‍ വൈക്കം മുഹമ്മദ്ബഷീര്‍ അന്തരിച്ചുവെന്ന വാര്‍ത്ത കേട്ടനിമിഷത്തിലെ ശൂന്യത ഇന്നും നികത്താനാകാത്തതാണെന്നു വേദനയോടെ ഗോപി ഓര്‍ക്കുന്നു.

.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റമദാനില്‍ ഹറമൈന്‍ ഹൈ സ്പീഡ് ട്രെയിനില്‍ യാത്ര ചെയ്തത് ഏഴു ലക്ഷത്തിലധികം പേര്‍

Saudi-arabia
  •  14 days ago
No Image

എൽപിജി വിതരണം നിരീക്ഷിക്കണം; സംസ്ഥാനങ്ങൾക്ക് നിർദേശവുമായി കേന്ദ്രസർക്കാർ

National
  •  14 days ago
No Image

ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണങ്ങൾ ഇറാൻ ഉടൻ അവസാനിപ്പിക്കണം; പ്രമേയം പാസാക്കി യു.എൻ സുരക്ഷ കൗൺസിൽ

International
  •  14 days ago
No Image

പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതിൽ വിശദീകരണം നൽകണം; പത്മകുമാറിന് സിപിഎമ്മിന്റെ നോട്ടീസ്

Kerala
  •  14 days ago
No Image

ഇറാന്റെ നാവികസേനയെയും റഡാറുകളെയും അമേരിക്ക തകർത്തു; "ഒരു മണിക്കൂർ കൊണ്ട് ബാക്കിയുള്ളതും ഇല്ലാതാക്കും"; ഡൊണാൾഡ് ട്രംപ്

International
  •  15 days ago
No Image

ഇറാൻ - യുഎസ് സംഘർഷം രൂക്ഷമാകുന്നു: എണ്ണവില ബാരലിന് 200 ഡോളർ വരെയാകാമെന്ന് ഇറാന്റെ ഭീഷണി

International
  •  15 days ago
No Image

നിയമസഭ തെരഞ്ഞെടുപ്പ്; കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടികക്ക് അംഗീകാരം

Kerala
  •  15 days ago
No Image

പുന്നപ്രയിലെ വീട്ടിലെത്തി ജി സുധാകരനുമായി കൂടിക്കാഴ്ച നടത്തി സിപിഎം ജില്ലാ നേതൃത്വം; അനുനയ നീക്കം പാളിയെന്ന് സൂചന

Kerala
  •  15 days ago
No Image

സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നത് അപകടകരം; മുന്നറിയിപ്പുമായി ഖത്തർ

qatar
  •  15 days ago
No Image

പാചകവാതക വില വർധനയുടെ ആഘാതം കുറക്കാൻ കേന്ദ്ര സർക്കാർ അടിയന്തര ഇടപെടൽ നടത്തണം: പിണറായി വിജയൻ

Kerala
  •  15 days ago