HOME
DETAILS

മൂന്നില്‍ രണ്ടു ഭൂരിപക്ഷം ഒന്‍പത് ജില്ലാ ബാങ്കുകളില്‍ മാത്രം

  
backup
March 07, 2019 | 8:04 PM

kerala-bank

 

 

മലപ്പുറത്ത് പ്രമേയം തള്ളി
നാലിടത്ത് കേവല ഭൂരിപക്ഷം



തൊടുപുഴ: കേരള ബാങ്ക് രൂപീകരണത്തിന് അനുമതി തേടി സംസ്ഥാനത്തെ 14 ജില്ലാ സഹകരണ ബാങ്കുകളില്‍ ഇന്നലെ നടന്ന നിര്‍ണായക പൊതുയോഗങ്ങളില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ പ്രമേയം പാസായത് ഒന്‍പതിടത്ത്.


വയനാട്, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലാ ബാങ്കുകളില്‍ പ്രമേയത്തിന് കേവല ഭൂരിപക്ഷം മാത്രമാണ് ലഭിച്ചത്. അതേസമയം മലപ്പുറം ജില്ലാ സഹകരണ ബാങ്ക് പൊതുയോഗം പ്രമേയം തള്ളി. ഇവിടെ പകുതി അംഗങ്ങള്‍പോലും ലയനത്തെ അനുകൂലിച്ചില്ല.


തത്വത്തില്‍ അംഗീകാരം നല്‍കുമ്പോള്‍ റിസര്‍വ്ബാങ്ക് മുന്നോട്ട്‌വച്ച 19 ഉപാധികളില്‍ പ്രധാനപ്പെട്ടതായിരുന്നു ജില്ലാ ബാങ്കുകളുടെ പൊതുയോഗത്തില്‍ മൂന്നില്‍ രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷം വേണമെന്നത്. ഇത് മറികടക്കാന്‍ സര്‍ക്കാര്‍ കേവല ഭൂരിപക്ഷമെന്നാക്കി പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവന്നെങ്കിലും നബാര്‍ഡും ആര്‍.ബി.ഐയും ഇത് അംഗീകരിച്ചിട്ടില്ല. മാര്‍ച്ച് 31 നകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതും അസാധ്യമാണ്.ജില്ലാ സഹകരണ ബാങ്കുകള്‍ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിക്കുന്നതിനുള്ള അനുമതി തേടുന്ന പ്രമേയമാണ് പൊതുയോഗത്തില്‍ അവതരിപ്പിച്ചത്. 14 ജില്ലാ ബാങ്കുകളിലും രാവിലെ 11 ന് ആരംഭിച്ച പൊതുയോഗങ്ങള്‍ സമാധാനപരമായിരുന്നു.


ഹൈക്കോടതി നിര്‍ദേശപ്രകാരം ഇടുക്കി, കോട്ടയം, തൃശ്ശൂര്‍, മലപ്പുറം, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂര്‍ എന്നിവിടങ്ങളിലെ പൊതുയോഗം ജില്ലാ കലക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് നടന്നത്. മലപ്പുറത്ത് 131 അംഗങ്ങളില്‍ 130 പേരും പങ്കെടുത്തു. 32 അംഗങ്ങള്‍ പ്രമേയത്തിനനുകൂലമായി വോട്ടു ചെയ്തപ്പോള്‍ 97 പേര്‍ എതിര്‍ത്തതിനേത്തുടര്‍ന്ന് പ്രമേയം തള്ളുകയായിരുന്നു. ആദ്യം തീരുമാനം പ്രഖ്യാപിച്ചത് കൊല്ലത്തായിരുന്നു. ഇവിടെ കൈപൊക്കിയായിരുന്നു വോട്ടെടുപ്പ്. 130 അംഗങ്ങളില്‍ 110 പേര്‍ പങ്കെടുത്തു. 86 അംഗങ്ങള്‍ അനുകൂലിച്ചും 24 പേര്‍ എതിര്‍ത്തും കൈപൊക്കി. കാസര്‍കോട്ട് ബി.ജെ.പി പൊതുയോഗം ബഹിഷ്‌കരിച്ചതിനാലാണ് പ്രമേയം മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ പാസായത്.


ഇവിടെ 65 അംഗങ്ങളില്‍ 61 പേര്‍ പങ്കെടുത്തു. 34 പേര്‍ അനുകൂലിച്ചും 16 പേര്‍ എതിര്‍ത്തും വോട്ടു ചെയ്തു. പ്രമേയത്തിന് കേവല ഭൂരിപക്ഷം മാത്രം ലഭിച്ച വയനാട്, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ ഇതര സംഘങ്ങള്‍, തങ്ങള്‍ക്കുകൂടി വോട്ടവകാശം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. യു.ഡി.എഫ് അനുകൂല സംഘടനകളും നിയമപോരാട്ടത്തിന് വീണ്ടും തയാറെടുക്കുകയാണ്. ഇതോടെ സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കേരള ബാങ്ക് വീണ്ടും നീളുമെന്നുറപ്പായി.


അതേസമയം സംസ്ഥാനത്തെ 68 ശതമാനം സംഘങ്ങളും കേരള ബാങ്കിന് അനുകൂലമാണെന്നും പച്ചക്കൊടിയായതായും സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അവകാശപ്പെട്ടു. കേരള ബാങ്ക് എന്ന വലിയ ലക്ഷ്യം യാഥാര്‍ഥ്യമാക്കാന്‍ ഇനി അധികം കാത്തിരിക്കേണ്ടി വരില്ലെന്നും സര്‍ക്കാര്‍ നിശ്ചയിച്ച രീതിയില്‍ തന്നെ നിലവില്‍ വരുമെന്നും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഴുതിയ ഉത്തരങ്ങള്‍ക്ക് മാര്‍ക്കില്ല, എഴുതാത്ത ചോദ്യങ്ങള്‍ക്ക് മാര്‍ക്ക്; എന്‍ടിഎ വീണ്ടും പ്രതിക്കൂട്ടില്‍; നിഫ്റ്റ് പരീക്ഷയിലും ക്രമക്കേട് ആരോപണം

National
  •  2 days ago
No Image

നീറ്റ് പുനപരീക്ഷ എഴുതാൻ അനുവദിക്കണം; കോടതിയിൽ ഹരജി നൽകി നീറ്റ് ചോദ്യ പേപ്പർ ചോർച്ചയിലെ പ്രതി 

National
  •  2 days ago
No Image

പ്രശസ്ത തമിഴ് സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

National
  •  2 days ago
No Image

മാസപ്പടി കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വീണ സാവകാശം ചോദിച്ചേക്കും; വിശദമായ ചോദ്യാവലി തയ്യാറാക്കി ഇ.ഡി

Kerala
  •  2 days ago
No Image

തർക്കങ്ങളും ജംബോ പട്ടികകളും; പഴ്‌സനൽ സ്റ്റാഫ് നിയമനം നീളുന്നു

Kerala
  •  2 days ago
No Image

വഴിമുട്ടി ചുരം വികസനം; എന്ന് തീരും ദുരിതയാത്ര; ഗതാഗതക്കുരുക്ക് രൂക്ഷം

Kerala
  •  2 days ago
No Image

'കാഫിര്‍ സ്‌ക്രീന്‍ഷോട്ട്': ആദ്യമായി പ്രത്യക്ഷപ്പെട്ടത് 'വടകര സ്‌ക്വാഡ്' എന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍; അഡ്മിന്‍മാരെ ചോദ്യം ചെയ്യും 

Kerala
  •  2 days ago
No Image

ഇറാനില്‍ യു.എസ് വ്യോമാക്രമണം; തിരിച്ചടിച്ച് ഇറാന്‍, മിഡില്‍ ഈസ്റ്റിലെ സൈനികത്താവളങ്ങള്‍ ഉള്‍പെടെ ലക്ഷ്യമിടുമെന്ന് അമേരിക്കക്ക് താക്കീത്, വീണ്ടും യുദ്ധഭീതി

International
  •  2 days ago
No Image

'കാരണഭൂത' നെ കണ്ടെത്തിയില്ല; നേതൃമാറ്റ ആവശ്യം വെട്ടി സി.പി.എം

Kerala
  •  2 days ago
No Image

സ്ത്രീകൾക്ക് സൗജന്യയാത്ര; അന്തിമ തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ

Kerala
  •  2 days ago