HOME
DETAILS

മൂന്നില്‍ രണ്ടു ഭൂരിപക്ഷം ഒന്‍പത് ജില്ലാ ബാങ്കുകളില്‍ മാത്രം

  
backup
March 07, 2019 | 8:04 PM

kerala-bank

 

 

മലപ്പുറത്ത് പ്രമേയം തള്ളി
നാലിടത്ത് കേവല ഭൂരിപക്ഷം



തൊടുപുഴ: കേരള ബാങ്ക് രൂപീകരണത്തിന് അനുമതി തേടി സംസ്ഥാനത്തെ 14 ജില്ലാ സഹകരണ ബാങ്കുകളില്‍ ഇന്നലെ നടന്ന നിര്‍ണായക പൊതുയോഗങ്ങളില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ പ്രമേയം പാസായത് ഒന്‍പതിടത്ത്.


വയനാട്, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലാ ബാങ്കുകളില്‍ പ്രമേയത്തിന് കേവല ഭൂരിപക്ഷം മാത്രമാണ് ലഭിച്ചത്. അതേസമയം മലപ്പുറം ജില്ലാ സഹകരണ ബാങ്ക് പൊതുയോഗം പ്രമേയം തള്ളി. ഇവിടെ പകുതി അംഗങ്ങള്‍പോലും ലയനത്തെ അനുകൂലിച്ചില്ല.


തത്വത്തില്‍ അംഗീകാരം നല്‍കുമ്പോള്‍ റിസര്‍വ്ബാങ്ക് മുന്നോട്ട്‌വച്ച 19 ഉപാധികളില്‍ പ്രധാനപ്പെട്ടതായിരുന്നു ജില്ലാ ബാങ്കുകളുടെ പൊതുയോഗത്തില്‍ മൂന്നില്‍ രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷം വേണമെന്നത്. ഇത് മറികടക്കാന്‍ സര്‍ക്കാര്‍ കേവല ഭൂരിപക്ഷമെന്നാക്കി പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവന്നെങ്കിലും നബാര്‍ഡും ആര്‍.ബി.ഐയും ഇത് അംഗീകരിച്ചിട്ടില്ല. മാര്‍ച്ച് 31 നകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതും അസാധ്യമാണ്.ജില്ലാ സഹകരണ ബാങ്കുകള്‍ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിക്കുന്നതിനുള്ള അനുമതി തേടുന്ന പ്രമേയമാണ് പൊതുയോഗത്തില്‍ അവതരിപ്പിച്ചത്. 14 ജില്ലാ ബാങ്കുകളിലും രാവിലെ 11 ന് ആരംഭിച്ച പൊതുയോഗങ്ങള്‍ സമാധാനപരമായിരുന്നു.


ഹൈക്കോടതി നിര്‍ദേശപ്രകാരം ഇടുക്കി, കോട്ടയം, തൃശ്ശൂര്‍, മലപ്പുറം, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂര്‍ എന്നിവിടങ്ങളിലെ പൊതുയോഗം ജില്ലാ കലക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് നടന്നത്. മലപ്പുറത്ത് 131 അംഗങ്ങളില്‍ 130 പേരും പങ്കെടുത്തു. 32 അംഗങ്ങള്‍ പ്രമേയത്തിനനുകൂലമായി വോട്ടു ചെയ്തപ്പോള്‍ 97 പേര്‍ എതിര്‍ത്തതിനേത്തുടര്‍ന്ന് പ്രമേയം തള്ളുകയായിരുന്നു. ആദ്യം തീരുമാനം പ്രഖ്യാപിച്ചത് കൊല്ലത്തായിരുന്നു. ഇവിടെ കൈപൊക്കിയായിരുന്നു വോട്ടെടുപ്പ്. 130 അംഗങ്ങളില്‍ 110 പേര്‍ പങ്കെടുത്തു. 86 അംഗങ്ങള്‍ അനുകൂലിച്ചും 24 പേര്‍ എതിര്‍ത്തും കൈപൊക്കി. കാസര്‍കോട്ട് ബി.ജെ.പി പൊതുയോഗം ബഹിഷ്‌കരിച്ചതിനാലാണ് പ്രമേയം മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ പാസായത്.


ഇവിടെ 65 അംഗങ്ങളില്‍ 61 പേര്‍ പങ്കെടുത്തു. 34 പേര്‍ അനുകൂലിച്ചും 16 പേര്‍ എതിര്‍ത്തും വോട്ടു ചെയ്തു. പ്രമേയത്തിന് കേവല ഭൂരിപക്ഷം മാത്രം ലഭിച്ച വയനാട്, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ ഇതര സംഘങ്ങള്‍, തങ്ങള്‍ക്കുകൂടി വോട്ടവകാശം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. യു.ഡി.എഫ് അനുകൂല സംഘടനകളും നിയമപോരാട്ടത്തിന് വീണ്ടും തയാറെടുക്കുകയാണ്. ഇതോടെ സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കേരള ബാങ്ക് വീണ്ടും നീളുമെന്നുറപ്പായി.


അതേസമയം സംസ്ഥാനത്തെ 68 ശതമാനം സംഘങ്ങളും കേരള ബാങ്കിന് അനുകൂലമാണെന്നും പച്ചക്കൊടിയായതായും സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അവകാശപ്പെട്ടു. കേരള ബാങ്ക് എന്ന വലിയ ലക്ഷ്യം യാഥാര്‍ഥ്യമാക്കാന്‍ ഇനി അധികം കാത്തിരിക്കേണ്ടി വരില്ലെന്നും സര്‍ക്കാര്‍ നിശ്ചയിച്ച രീതിയില്‍ തന്നെ നിലവില്‍ വരുമെന്നും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ തുണി വച്ച് തുന്നിക്കെട്ടി; സി.എസ്.ഐ മിഷന്‍ ആശുപത്രിക്കെതിരെ പൊലിസ് കേസെടുത്തു

Kerala
  •  a month ago
No Image

'സർക്കാർ കോർപ്പറേഷന് മുകളിൽ'; മാലിന്യ വിവാദത്തിൽ മേയർക്കും ബിജെപിക്കുമെതിരെ മന്ത്രി ശിവൻകുട്ടി

Kerala
  •  a month ago
No Image

'ഇറാനെ ആക്രമിക്കുന്നത് നേരത്തെ അറിയിച്ചില്ല; ഇറാന്‍ ആക്രമണത്തില്‍നിന്ന് പ്രതിരോധിക്കാന്‍ സഹായിക്കുന്നുമില്ല'; യു.എസിനെതിരേ പരാതിയുമായി ഗള്‍ഫ് രാജ്യങ്ങള്‍ | Iran- US- Israel War Live Updates

International
  •  a month ago
No Image

വേമ്പനാട്ട് കായലിന് കുറുകെ വിസ്മയം; സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലം ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

Kerala
  •  a month ago
No Image

പഹൽഗാം ഭീകരർ ഉപയോഗിച്ചത് തൻ്റെ സിം എന്ന് പറഞ്ഞ് ഡിജിറ്റൽ അറസ്റ്റ് ഭീഷണി; തട്ടിപ്പ് സംഘത്തിന്റെ കെണിയിൽ വീഴാതെ കോങ്ങാട് എംഎൽഎ

crime
  •  a month ago
No Image

റേഷന്‍ കാര്‍ഡ് വിതരണം: ഒരാഴ്ചയ്ക്കകം 65,000 മുന്‍ഗണനാ കാര്‍ഡുകള്‍ കൂടി നല്‍കും; അഞ്ചുവര്‍ഷത്തിനിടെ ലഭിച്ചത് 7 ലക്ഷം കുടുംബങ്ങള്‍ക്ക്

Kerala
  •  a month ago
No Image

ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലകൂട്ടി കേന്ദ്രം: വര്‍ധിപ്പിച്ചത് 60 രൂപ

National
  •  a month ago
No Image

മര്‍ദനം തടഞ്ഞതിനും ദൃശ്യങ്ങള്‍ പകര്‍ത്തിയതിനും പകവീട്ടല്‍; ദമ്പതികള്‍ക്ക് നേരെ ആസിഡ് ആക്രമണം, പ്രതി പിടിയില്‍

Kerala
  •  a month ago
No Image

അഹമ്മദാബാദിലെ 'ഫൈനൽ ശാപം' മറികടക്കാൻ മാസ്റ്റർ പ്ലാൻ; ഹോട്ടലും ഡ്രസ്സിംഗ് റൂമും മാറ്റി ടീം ഇന്ത്യ

Cricket
  •  a month ago
No Image

എ.വി.പി. സ്ഥാപകന്റെ മകൾ കൊല്ലപ്പെട്ട നിലയിൽ; ഹോം നഴ്സിനായി തിരച്ചിൽ, കവർച്ചാ ശ്രമമെന്ന് പൊലിസ്

crime
  •  a month ago