HOME
DETAILS

സഊദിയില്‍ പുതിയ വാഹന ഇന്‍ഷുറന്‍സ് നിയമാവലി നിലവില്‍ വന്നു

  
Web Desk
April 11 2017 | 09:04 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8-%e0%b4%87%e0%b4%a8%e0%b5%8d-2

ജിദ്ദ: സഊദിയില്‍ പുതിയ വാഹന ഇന്‍ഷുറന്‍സ് നിയമാവലി പ്രാബല്യത്തില്‍ വന്നു. കൂടുതല്‍ അപകടം വരുത്തുന്ന വാഹനങ്ങളില്‍ നിന്ന് കൂടുതല്‍ പ്രീമിയവും മറിച്ചാണെങ്കില്‍ കുറഞ്ഞ പ്രീമിയവും ഈടാക്കുന്നതാണ് പുതിയ ഭേതഗതി. ഇന്‍ഷൂര്‍ ചെയ്യപ്പെടുന്ന വാഹനങ്ങളുടെ പൂര്‍വകാല അപകട ചരിത്രം പരിശോധിച്ച് ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകുന്ന നിയമമാണ് പുതുതായി പ്രാബല്യത്തില്‍ വന്നത്.

സഊദി മോണിട്ടറി അതോറിറ്റി അംഗീകരിച്ച ഭേതഗതി പ്രകാരം ഇന്‍ഷൂര്‍ ചെയ്യപ്പെടുന്ന വാഹനത്തിന്റെയും ഡ്രൈവറുടെയും ആക്‌സിഡന്റ് ഹിസ്റ്ററി പരിശോധിക്കും. കൂടുതല്‍ അപകടം വരുത്തുന്നവരാണെങ്കില്‍ ഇന്‍ഷുറന്‍സ് പ്രീമിയം കൂടും. മറിച്ചാണെങ്കില്‍ പ്രീമിയം കുറയും. അപകടം വരുത്താത്തവര്‍ക്കുള്ള ഇളവ് കഴിഞ്ഞ ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. മൂന്ന് വര്‍ഷത്തിനിടയില്‍ ഒരു അപകടവും വരുത്താത്തവര്‍ക്ക് ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ മുപ്പത് ശതമാനം വരെ ഇളവ് ലഭിക്കും. ഒരു വര്‍ഷത്തിനിടയില്‍ അപകടങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ലെങ്കില്‍ പതിനഞ്ച് ശതമാനം ഇളവ് ലഭിക്കും.

ടാക്‌സികള്‍ക്കും കച്ചവട ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കും ഈ ഇളവ് ലഭിക്കില്ല. അടുത്ത ഘട്ടം മുതല്‍ അപകട ചരിത്രമുള്ളവരില്‍ നിന്ന് കൂടുതല്‍ പ്രീമിയം ഈടാക്കി തുടങ്ങും. ഡ്രൈവറുടെ പ്രായം, വാഹനത്തിന്റെ പഴക്കം, വാഹനം നിര്‍മിച്ച രാജ്യം, ബ്രാന്‍ഡ് തുടങ്ങിയവയെല്ലാം പരിഗണിച്ചായിരിക്കും ഇന്‍ഷുറന്‍സ് തുക നിശ്ചയിക്കുക. ഗതാഗത നിയമലംഘനവുമായി ബന്ധപ്പെട്ട കേസുകള്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തെ ബാധിക്കില്ല.

അപകട നിരക്ക് കുറക്കാന്‍ പ്രേരിപ്പിക്കുകയും അപകടം വരുത്താത്തവരെ അംഗീകരിക്കുകയും ചെയ്യുന്നതാണ് പുതിയ ഭേദഗതി. സൗദിയില്‍ വാഹനാപകടങ്ങള്‍ മൂലം വര്‍ഷത്തില്‍ 7500 പേര്‍ മരിക്കുകയും 68000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്. ഇതില്‍ രണ്ടായിരത്തിലധികം പേര്‍ക്ക് സ്ഥിരമായ അംഗവൈകല്യം സംഭവിക്കുന്നു. 1800 കോടി റിയാലിന്റെ നാശനഷ്ടങ്ങള്‍ ആണ് ഓരോ വര്‍ഷവും വാഹനാപകടങ്ങള്‍ മൂലം സംഭവിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  6 hours ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  6 hours ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  6 hours ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  7 hours ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  7 hours ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  7 hours ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  7 hours ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  7 hours ago
No Image

ഗുജറാത്തിൽ 4 വർഷത്തിനിടെ തകർന്നത് 16 പാലങ്ങൾ; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി

National
  •  8 hours ago
No Image

പ്രളയബാധിതർക്ക് സാമ്പത്തിക സഹായം അനുവദിച്ചു കേന്ദ്രം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ 

National
  •  8 hours ago