HOME
DETAILS

'സംസ്ഥാന സര്‍ക്കാര്‍ കൈത്തറി മേഖലയില്‍ പുതിയ സാധ്യതകള്‍ സൃഷ്ടിച്ചു'

  
backup
June 24, 2018 | 3:35 AM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%88%e0%b4%a4


വടകര: കൈത്തറി മേഖലയെ ടൂറിസം വികസനവുമായി ബന്ധപ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ കൈത്തറി വികസനത്തിനു വലിയ സാധ്യതകള്‍ സൃഷ്ടിച്ചിരിക്കുകയാണെന്ന് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ജോര്‍ജ് കെ. ആന്റണി അഭിപ്രായപ്പെട്ടു.
കൈത്തറി തൊഴിലാളി കൗണ്‍സില്‍ (സി.ഐ.ടി.യു) 14-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 'പരമ്പരാഗത വ്യവസായം: പ്രതിസന്ധിയും പരിഹാരവും' എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള യൂനിഫോം കൈത്തറി മേഖലയില്‍നിന്നു വിതരണം ചെയ്ത് ഏറ്റവും പഴക്കംചെന്ന പരമ്പരാഗത വ്യവസായങ്ങളിലൊന്നായ കൈത്തറി മേഖലയെ സംരക്ഷിച്ച് രാജ്യത്തിനു തന്നെ മാതൃകയാവുന്ന ഇടപെടലുകളാണു സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. ഒരുഘട്ടത്തില്‍ മൂന്നര ലക്ഷത്തോളം തൊഴിലാളികളും കുടുംബങ്ങളും ഉണ്ടായിരുന്ന മേഖലയില്‍ അവസാനമെടുത്ത സര്‍വേ പ്രകാരം 1,26,000ത്തോളം തൊഴിലാളികളും കുടുംബവും മാത്രമേ നിലവില്‍ ജോലി ചെയ്യുന്നുള്ളൂ. തൊഴിലാളികളുടെ അവകാശങ്ങള്‍ പടിപടിയായി ഇല്ലായ്മ ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ ശക്തമായ പ്രക്ഷോഭങ്ങളും സമരങ്ങളും ആവശ്യമായിരിക്കുകയാണെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു.
കെ.കെ മമ്മു അധ്യക്ഷനായി. ടി.കെ.ജി മണിയൂര്‍ സ്വാഗതഗാനം ആലപിച്ചു. വിവിധ സംഘടനാ നേതാക്കളായ കെ. സുരേന്ദ്രന്‍ (ഐ.എന്‍.ടി.യു.സി), താവം ബാലകൃഷ്ണന്‍ (എ.ഐ.ടി.യു.സി), സി. ബാലന്‍ (എച്ച്.എം.എസ്), അരക്കന്‍ ബാലന്‍ (സി.ഐ.ടി.യു) എന്നിവര്‍ സെമിനാറില്‍ സംസാരിച്ചു. വേണു കക്കട്ടില്‍, സി. ഭാസ്‌കരന്‍, പി. ഗോപാലന്‍, ടി.പി. ഗോപാലന്‍, കെ. മനോഹരന്‍, സി.എച്ച് നാണു, എ.കെ ബാലന്‍, കെ.സി പവിത്രന്‍ സംസാരിച്ചു.
സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം ഇന്ന് എടോടി കേളു ഏട്ടന്‍ സ്മാരക മന്ദിരത്തില്‍ നടക്കും. സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ. ചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്യും. യൂനിയന്റെ പതിനായിരത്തിലധികം വരുന്ന അംഗങ്ങളെ പ്രതിനിധീകരിച്ച് 225 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയില്‍ എസി കത്തിയമര്‍ന്നു; വയോധിക ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  a month ago
No Image

പൊലിസിനും രക്ഷയില്ല; കോഴിക്കോട് പട്ടാപ്പകൽ എസ്.ഐയുടെ വീട്ടിൽ മോഷണം: ഒരാൾ പിടിയിൽ

Kerala
  •  a month ago
No Image

മണിപ്പൂരിൽ വീണ്ടും സംഘർഷം: നാഗകളും കുക്കികളും തമ്മിൽ വെടിവെപ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു

National
  •  a month ago
No Image

സൈബര്‍ പോര് മുറുകുന്നതിനിടെ ഹൈബി ഈഡന്‍ സ്ഥാനമൊഴിയുന്നു; കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലില്‍ അഴിച്ചുപണിക്ക് സാധ്യത

Kerala
  •  a month ago
No Image

കേരള നിയമസഭാ തെരഞ്ഞെടുപ്പ്: 10 സീറ്റിലെ ഫലം നിർണയിക്കുക ഒമ്പത് പാർട്ടികളുടെ ഭാവി

Kerala
  •  a month ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്; ചൂണ്ടുവിരലിൽ കേരളം പുരട്ടിയത് 4.67 കോടിയുടെ മഷി

Kerala
  •  a month ago
No Image

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച; സമൂഹമാധ്യമത്തിൽ നിന്ന് തെരുവിലേക്ക്

Kerala
  •  a month ago
No Image

പിഎന്‍ജി കണക്ഷനുള്ളവര്‍ക്ക് കര്‍ശന നിര്‍ദേശം: എല്‍പിജി സിലിണ്ടറുകള്‍ 15 ദിവസത്തിനകം തിരികെ നല്‍കണം

Kerala
  •  a month ago
No Image

ഹ‍ജ്ജ് 2026: കരിപ്പൂരിൽ മുന്നൊരുക്കങ്ങൾ വിലയിരുത്തി; ലഗേജ് കൈമാറുന്നതിന് പ്രത്യേക ഇടം

Kerala
  •  a month ago
No Image

അബൂദബിയിൽ ഓവര്‍ടൈം ആനുകൂല്യം പരമാവധി 4,000 ദിര്‍ഹം മാത്രം; സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങളില്‍ നിയന്ത്രണം

uae
  •  a month ago