HOME
DETAILS

വംശീയ വിവേചനം: 350 മണിപ്പൂരി നഴ്‌സുമാര്‍ ജോലി ഉപേക്ഷിച്ച് കൊല്‍ക്കത്ത വിട്ടു

  
Web Desk
May 22 2020 | 01:05 AM

%e0%b4%b5%e0%b4%82%e0%b4%b6%e0%b5%80%e0%b4%af-%e0%b4%b5%e0%b4%bf%e0%b4%b5%e0%b5%87%e0%b4%9a%e0%b4%a8%e0%b4%82-350-%e0%b4%ae%e0%b4%a3%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b4%bf

 


കൊല്‍ക്കത്ത: കൊവിഡ് ഭീതിക്കിടെ കടുത്ത വംശീയ വിവേചനത്തില്‍ മനംമടുത്ത് മണിപ്പൂരില്‍ നിന്നുള്ള 350 നഴ്‌സുമാര്‍ ജോലി ഉപേക്ഷിച്ചു നാട്ടിലേക്കു മടങ്ങി.
നഴ്‌സുമാര്‍ തങ്ങളുടെ ജോലി ഉപേക്ഷിച്ച് കൊല്‍ക്കത്ത വിട്ട വിവരം മണിപ്പൂര്‍ ഭവനിലെ റസിഡന്റ് കമ്മീഷണര്‍ ജെ.എസ് ജോയിറിതയാണ് പുറത്തുവിട്ടത്. ''ഏകദേശം 60 നഴ്‌സുമാര്‍ നാളെ സംസ്ഥാനം വിടും. ഓരോ ദിവസവും നാട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ട് നിരവധി ഫോണ്‍ കോളുകളാണ് ലഭിക്കുന്നത്- അവര്‍ പറഞ്ഞു.
185 നഴ്‌സുമാര്‍ തങ്ങള്‍ നേരിടുന്ന വംശീയവിവേചനത്തിന്റെ പേരില്‍ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് പോയ വിവരം നേരത്തെ റിപോര്‍ട്ട് ചെയ്തിരുന്നു. '' ഞങ്ങള്‍ക്ക് ജോലി പാതിവഴിയില്‍ വിട്ടുപോകാന്‍ ഇഷ്ടമില്ല. പക്ഷേ, ഇവിടെ അനുഭവിക്കുന്ന വംശീയ വിവേചനം സഹിക്കാനാവില്ല. ചിലര്‍ ഞങ്ങളുടെ മുഖത്തു തുപ്പുക പോലും ചെയ്യുന്നു.
പോകുന്നിടത്തെല്ലാം ആളുകള്‍ ഞങ്ങളെ അകാരണമായി ചോദ്യംചെയ്യുന്നു. മാത്രമല്ല, ഇവിടെ ആശുപത്രികളില്‍ മതിയായ സുരക്ഷാകിറ്റുകളും ലഭ്യമല്ല''- ക്രിസ്റ്റെല്ല എന്നു പേരുള്ള നഴ്‌സ് മാധ്യമങ്ങളോട് പറഞ്ഞു.
ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് കൊല്‍ക്കത്തയിലെയും സമീപപ്രദേശങ്ങളിലെയും സ്വകാര്യ ആശുപത്രികളില്‍ 6,500 നഴ്‌സുമാര്‍ ജോലി ചെയ്യുന്നുണ്ട്. അവരില്‍ 80 ശതമാനം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. മണിപ്പൂരില്‍ നിന്നുള്ള 350 പേര്‍ ഉള്‍പ്പെടെ 500ഓളം നഴ്‌സുമാര്‍ ഇപ്പോള്‍ സ്വന്തം സംസ്ഥാനങ്ങളിലേക്ക് തിരികെ പോയിട്ടുണ്ട്. കൊവിഡ് വ്യാപനത്തോടെ ശമ്പളം ലഭിക്കാതായി. നഴ്‌സുമാരെ പ്രദേശവാസികള്‍ ബഹിഷ്‌കരിക്കാന്‍ തുടങ്ങിയിട്ടുമുണ്ട്. കച്ചവടക്കാര്‍ പണം നല്‍കിയാലും സാധനങ്ങള്‍ നല്‍കുന്നില്ല. പ്രാദേശിക അധികാരികളെ അറിയിച്ചെങ്കിലും പരിഹാരമുണ്ടായില്ല. മണിപ്പൂരില്‍ നിന്നുള്ള നഴ്‌സുമാരെ ചൈനീസ് കൊവിഡ് എന്ന് വിളിച്ച് പരിഹസിക്കുന്നതായും റിപോര്‍ട്ടുണ്ട്.
സുരക്ഷ, വംശീയത, ശമ്പളമില്ലായ്മ, തുച്ഛമായ ശമ്പളം, ജോലി ചെയ്യുന്ന അന്തരീക്ഷം, വ്യക്തിഗത സുരക്ഷ, താമസസൗകര്യം, മാനസികാരോഗ്യം, വിഷാദം എന്നിങ്ങനെ മണിപ്പൂരി നഴ്‌സുമാര്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങളുണ്ടെന്ന് മണിപ്പൂരി ഇന്‍ കൊല്‍ക്കൊത്ത സംഘടനയുടെ പ്രസിഡന്റ് ക്ഷത്രീമയം ശ്യാംകേഷോ സിങ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ത്രീധന പീഡനം: തിരുപ്പൂരില്‍ നവവധു കാറില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

National
  •  13 days ago
No Image

പഠിപ്പു മുടക്കിന്റെ പേര് പറഞ്ഞ് എസ്.എഫ്.ഐ സമ്മേളനത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയതായി പരാതി- റിപ്പോര്‍ട്ട് 

Kerala
  •  13 days ago
No Image

'അവര്‍ ദൈവത്തിന്റെ ശത്രുക്കള്‍, അവരുടെ ചെയ്തിയില്‍ ഖേദിക്കേണ്ടി വരുന്നിടത്തേക്ക് അവരെ എത്തിക്കുക' ട്രംപിനും നെതന്യാഹുവുനുമെതിരെ ഇറാന്‍ പണ്ഡിതന്‍

International
  •  13 days ago
No Image

തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം: 10 മരണം, നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്

National
  •  13 days ago
No Image

ഡല്‍ഹിയില്‍ ഇനി പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം ലഭിക്കില്ല; ഇന്നോവ ഉള്‍പ്പെടെയുള്ളവ കുറഞ്ഞ വിലക്ക് കിട്ടും, കേരളത്തിലെ യൂസ്ഡ് കാര്‍ വ്യാപാരികള്‍ക്ക് ചാകര

auto-mobile
  •  13 days ago
No Image

കണ്ടാല്‍ കേരളമാണെന്ന് തോന്നും, പക്ഷേ ഒമാന്‍ ആണ്; ഖരീഫ് സീസണില്‍ ഒമാനിലേക്ക് സന്ദര്‍ശക പ്രവാഹം

oman
  •  13 days ago
No Image

'ക്യാപ്റ്റൻ', 'മേജർ' വിളികൾ സൈന്യത്തിൽ മതി; നേതാക്കൾക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ക്യാമ്പ്

Kerala
  •  13 days ago
No Image

കന്നുകാലികളെ കൊണ്ടുപോകുന്നത് തടഞ്ഞു; ശ്രീരാമസേനാ പ്രവര്‍ത്തകരെ മരത്തില്‍ കെട്ടിയിട്ടടിച്ച് നാട്ടുകാര്‍

National
  •  13 days ago
No Image

ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം; പ്രതിഷേധം ആളിക്കത്തി, ഉത്തരവുകൾ പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ

National
  •  13 days ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; ആരോ​ഗ്യസ്ഥിതി വിലയിരുത്താൻ ഇന്ന് മെഡിക്കൽ ബോർഡ് യോ​ഗം

Kerala
  •  13 days ago