HOME
DETAILS

ശമ്പളമായി കെ.എസ്.ആര്‍.ടി.സി നല്‍കിയത് 13,000 രൂപ വീതം

  
backup
March 31, 2019 | 7:43 PM

ksrtc-4-salary-news

 

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായ കെ.എസ്.ആര്‍.ടി.സിയില്‍ കഴിഞ്ഞ ദിവസം ജീവനക്കാര്‍ക്ക് ശമ്പളമായി നല്‍കിയത് 13,000 രൂപ വീതം. മാര്‍ച്ചിലെ ശമ്പളത്തില്‍ നിന്നാണ് ഈ തുക നല്‍കിയിരിക്കുന്നത്. ശമ്പളത്തിന്റെ ബാക്കി തുക എപ്പോള്‍ നല്‍കുമെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടില്ല. സര്‍ക്കാരില്‍നിന്ന് ലഭിക്കുന്ന ധനസഹായം ലഭിക്കാതെ ബാക്കി ശമ്പളം നല്‍കാന്‍ നിലവില്‍ കെ.എസ്.ആര്‍.ടി.സിക്ക് കഴിയില്ലെന്ന അവസ്ഥയാണ്.
ശമ്പളത്തിനുവേണ്ടി മുന്‍കൂറായി സര്‍ക്കാരിനെ സമീപിച്ച് ധനസഹായം വാങ്ങിയെടുക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്കു കാരണമെന്നാണ് തൊഴിലാളികളുടെ ആക്ഷേപം. മാത്രമല്ല മാര്‍ച്ചിലെ കലക്ഷനില്‍ ഉണ്ടായ വന്‍ ഇടിവും ശമ്പളം നല്‍കുന്നതിനു തടസമായിട്ടുണ്ട്.


മാര്‍ച്ച് അവസാനിക്കുമ്പോള്‍ 28 കോടിരൂപ സമാഹരിക്കാനേ കോര്‍പ്പറേഷന് കഴിഞ്ഞിട്ടുള്ളൂ. എം.ഡിയായിരുന്ന ടോമിന്‍ തച്ചങ്കരിയുടെ കാലത്തേക്കാള്‍ ഒരുകോടി രൂപയുടെ വരുമാനക്കുറവാണ് ദിവസവും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ സഹായം ഇതുവരെ ലഭ്യമായിട്ടില്ല. സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന ഘട്ടമായതിനാല്‍ സര്‍ക്കാരും സാമ്പത്തിക പ്രതിസന്ധിയിലാണ്. പത്താം തിയതിയോടെ ലോട്ടറിയില്‍നിന്നുള്ള വരുമാനവും കേന്ദ്ര ജി.എസ്.ടി വിഹിതവും കൂടി ലഭിച്ചാല്‍ ഇരുപതുകോടി രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കിയേക്കും. ആ തുകകൂടി ലഭിച്ചാലും ശമ്പളം നല്‍കാന്‍ 43 കോടി രൂപയുടെ കുറവ് പിന്നെയും വരും. കഴിഞ്ഞ മാസം ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, മെക്കാനിക്കുകള്‍ എന്നിവര്‍ക്ക് 13,000 രൂപ വീതം ആദ്യഘട്ടം നല്‍കിയിരുന്നു. ഓഫിസര്‍ തസ്തികകളില്‍ ഉള്ളവര്‍ക്ക് അന്ന് ആദ്യഘട്ടത്തില്‍ ഒരു രൂപ പോലും നല്‍കിയിരുന്നുമില്ല. ഇത്തവണ അതുമാറി എല്ലാ ജീവനക്കാര്‍ക്കും 13,000 രൂപ വീതം നല്‍കിയിട്ടുണ്ട്.


ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ അവസാന ദിവസങ്ങളില്‍ കടം പറഞ്ഞാണ് കഴിഞ്ഞമാസം ശമ്പളം നല്‍കാന്‍ തുക കണ്ടെത്തിയത്. ഈ തുക ഇതുവരെ നല്‍കാത്തതിനാല്‍, ഈ മാസാവസാനം ഡീസല്‍ കടം നല്‍കാനാവില്ലെന്ന് ഐ.ഒ.സി അറിയിച്ചിട്ടുണ്ട്.


കൂടാതെ ടയര്‍ കമ്പനികള്‍, റീട്രെഡിങ് റബര്‍, സ്‌പെയര്‍ പാര്‍ട്ടുകള്‍ നല്‍കുന്നവര്‍, ഓയില്‍ വിതരണക്കാര്‍ തുടങ്ങി എല്ലാവര്‍ക്കും കോടികളുടെ കുടിശ്ശികയുണ്ട്. ഈ സാഹചര്യത്തില്‍ അവരും സാധനങ്ങളുടെ വിതരണം നിര്‍ത്താനിടയുണ്ട്. ലാഭകരമല്ലാത്ത സര്‍വിസുകള്‍ നിര്‍ത്തിവച്ചതിനു പുറമേ കൂടുതല്‍ സര്‍വിസുകള്‍ മുടങ്ങുന്നത് ഉള്‍പ്പെടെ കെ.എസ്.ആര്‍.ടി.സി വന്‍ പ്രതിസന്ധിയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജനങ്ങളെ ദുരിതത്തിലാഴ്ത്തി വോട്ടർ പട്ടിക പരിഷ്കരണം; കേന്ദ്രത്തിനെതിരെ സുപ്രിംകോടതിയെ സമീപിച്ച് മമത ബാനർജി

National
  •  4 days ago
No Image

കടക്ക് പുറത്ത്: രണ്ടാം പിണറായി സർക്കാരിനെതിരെ കോൺഗ്രസിന്റെ പടയൊരുക്കം; പുതിയ സോഷ്യൽ മീഡിയ ക്യാമ്പയിന് തുടക്കം

Kerala
  •  4 days ago
No Image

'ഭയപ്പെടരുത്, നീ ഒരു സിംഹമാണ്'; ബജ്റംഗ് ദളിനെ വെല്ലുവിളിച്ച ദീപക്കിന് കൈയടിയുമായി രാഹുൽ ഗാന്ധി

National
  •  4 days ago
No Image

ബൈ, ബൈ പാകിസ്ഥാൻ; കണക്ക് തീർത്ത് ഇന്ത്യൻ കൗമാരപ്പട; പാകിസ്ഥാനെ തകർത്തെറിഞ്ഞ് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് സെമിയിൽ

Cricket
  •  4 days ago
No Image

നിക്ഷേപകരെയും വിദഗ്ധരെയും ആകർഷിക്കാൻ ഖത്തർ; സംരംഭകർക്കായി 10 വർഷത്തെ റെസിഡൻസി പ്രോ​ഗ്രാം പ്രഖ്യാപിച്ചു

qatar
  •  4 days ago
No Image

കേരളത്തിന് ലഭിച്ചത് വട്ടപ്പൂജ്യം; സുരേഷ് ഗോപിയുടെ എയിംസ് എവിടെപ്പോയി? കേന്ദ്ര ബജറ്റിനെതിരെ രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല

Kerala
  •  4 days ago
No Image

'നിനക്കൊരു സമ്മാനമുണ്ട്'; അമ്മയുടെ മൃതദേഹം കാണിച്ച് അനിയത്തിയെയും കഴുത്തറുത്തു കൊന്നു; നാടിനെ നടുക്കിയ കൂട്ടക്കൊല

crime
  •  4 days ago
No Image

യുഎസ് വിമാനവാഹിനിക്കപ്പലുകൾക്ക് മുകളിൽ ഇറാന്റെ യുദ്ധവിമാനങ്ങൾ; ഹോർമുസ് കടലിടുക്കിൽ ഇരുരാജ്യങ്ങളും നേർക്കുനേർ

International
  •  4 days ago
No Image

എയിംസ്: സംസ്ഥാനം ഭൂമി നൽകിയില്ലെന്ന വാദം പച്ചക്കള്ളം, കേന്ദ്രത്തെ തള്ളി മന്ത്രി വീണാ ജോർജ്

Kerala
  •  4 days ago
No Image

തിയേറ്റർ ഓഫ് ഡ്രീംസ് ഉണരുന്നു! കാരിക്കിന്റെ തന്ത്രങ്ങളിൽ പഴയ വീര്യം വീണ്ടെടുത്ത് 'റെഡ് ഡെവിൾസ്'; In-Depth Story

Football
  •  4 days ago