HOME
DETAILS

ശമ്പളമായി കെ.എസ്.ആര്‍.ടി.സി നല്‍കിയത് 13,000 രൂപ വീതം

  
backup
March 31, 2019 | 7:43 PM

ksrtc-4-salary-news

 

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായ കെ.എസ്.ആര്‍.ടി.സിയില്‍ കഴിഞ്ഞ ദിവസം ജീവനക്കാര്‍ക്ക് ശമ്പളമായി നല്‍കിയത് 13,000 രൂപ വീതം. മാര്‍ച്ചിലെ ശമ്പളത്തില്‍ നിന്നാണ് ഈ തുക നല്‍കിയിരിക്കുന്നത്. ശമ്പളത്തിന്റെ ബാക്കി തുക എപ്പോള്‍ നല്‍കുമെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടില്ല. സര്‍ക്കാരില്‍നിന്ന് ലഭിക്കുന്ന ധനസഹായം ലഭിക്കാതെ ബാക്കി ശമ്പളം നല്‍കാന്‍ നിലവില്‍ കെ.എസ്.ആര്‍.ടി.സിക്ക് കഴിയില്ലെന്ന അവസ്ഥയാണ്.
ശമ്പളത്തിനുവേണ്ടി മുന്‍കൂറായി സര്‍ക്കാരിനെ സമീപിച്ച് ധനസഹായം വാങ്ങിയെടുക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്കു കാരണമെന്നാണ് തൊഴിലാളികളുടെ ആക്ഷേപം. മാത്രമല്ല മാര്‍ച്ചിലെ കലക്ഷനില്‍ ഉണ്ടായ വന്‍ ഇടിവും ശമ്പളം നല്‍കുന്നതിനു തടസമായിട്ടുണ്ട്.


മാര്‍ച്ച് അവസാനിക്കുമ്പോള്‍ 28 കോടിരൂപ സമാഹരിക്കാനേ കോര്‍പ്പറേഷന് കഴിഞ്ഞിട്ടുള്ളൂ. എം.ഡിയായിരുന്ന ടോമിന്‍ തച്ചങ്കരിയുടെ കാലത്തേക്കാള്‍ ഒരുകോടി രൂപയുടെ വരുമാനക്കുറവാണ് ദിവസവും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ സഹായം ഇതുവരെ ലഭ്യമായിട്ടില്ല. സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന ഘട്ടമായതിനാല്‍ സര്‍ക്കാരും സാമ്പത്തിക പ്രതിസന്ധിയിലാണ്. പത്താം തിയതിയോടെ ലോട്ടറിയില്‍നിന്നുള്ള വരുമാനവും കേന്ദ്ര ജി.എസ്.ടി വിഹിതവും കൂടി ലഭിച്ചാല്‍ ഇരുപതുകോടി രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കിയേക്കും. ആ തുകകൂടി ലഭിച്ചാലും ശമ്പളം നല്‍കാന്‍ 43 കോടി രൂപയുടെ കുറവ് പിന്നെയും വരും. കഴിഞ്ഞ മാസം ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, മെക്കാനിക്കുകള്‍ എന്നിവര്‍ക്ക് 13,000 രൂപ വീതം ആദ്യഘട്ടം നല്‍കിയിരുന്നു. ഓഫിസര്‍ തസ്തികകളില്‍ ഉള്ളവര്‍ക്ക് അന്ന് ആദ്യഘട്ടത്തില്‍ ഒരു രൂപ പോലും നല്‍കിയിരുന്നുമില്ല. ഇത്തവണ അതുമാറി എല്ലാ ജീവനക്കാര്‍ക്കും 13,000 രൂപ വീതം നല്‍കിയിട്ടുണ്ട്.


ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ അവസാന ദിവസങ്ങളില്‍ കടം പറഞ്ഞാണ് കഴിഞ്ഞമാസം ശമ്പളം നല്‍കാന്‍ തുക കണ്ടെത്തിയത്. ഈ തുക ഇതുവരെ നല്‍കാത്തതിനാല്‍, ഈ മാസാവസാനം ഡീസല്‍ കടം നല്‍കാനാവില്ലെന്ന് ഐ.ഒ.സി അറിയിച്ചിട്ടുണ്ട്.


കൂടാതെ ടയര്‍ കമ്പനികള്‍, റീട്രെഡിങ് റബര്‍, സ്‌പെയര്‍ പാര്‍ട്ടുകള്‍ നല്‍കുന്നവര്‍, ഓയില്‍ വിതരണക്കാര്‍ തുടങ്ങി എല്ലാവര്‍ക്കും കോടികളുടെ കുടിശ്ശികയുണ്ട്. ഈ സാഹചര്യത്തില്‍ അവരും സാധനങ്ങളുടെ വിതരണം നിര്‍ത്താനിടയുണ്ട്. ലാഭകരമല്ലാത്ത സര്‍വിസുകള്‍ നിര്‍ത്തിവച്ചതിനു പുറമേ കൂടുതല്‍ സര്‍വിസുകള്‍ മുടങ്ങുന്നത് ഉള്‍പ്പെടെ കെ.എസ്.ആര്‍.ടി.സി വന്‍ പ്രതിസന്ധിയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയന്ത്രണം വിട്ട ബുള്ളറ്റ് സ്കൂട്ടറിലിടിച്ചു; യുവതി മരിച്ചു; മകൾ അതീവ ഗുരുതരാവസ്ഥയിൽ

Kerala
  •  3 days ago
No Image

ബഹ്റൈനിൽ വാഹനാപകടം: എട്ടു വയസ്സുകാരനടക്കം മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്

bahrain
  •  3 days ago
No Image

കരിപ്പൂർ എംഡിഎംഎ വേട്ട: പ്രതിയുമായി ബന്ധമുള്ള എസ്എച്ച്ഒ തന്നെ അന്വേഷണ ഉദ്യോഗസ്ഥൻ; പൊലിസിനെതിരെ ഗുരുതര ആരോപണം

Kerala
  •  3 days ago
No Image

തകർത്തത് പാകിസ്താന്റെ ലോക റെക്കോർഡ്; ടി-20 ചരിത്രം തിരുത്തി ഇന്ത്യ

Cricket
  •  3 days ago
No Image

ഗസ്സയുടെ ജീവനാഡി വീണ്ടും തുറക്കുന്നു; റഫ അതിർത്തി അടുത്ത ആഴ്ച മുതൽ സജീവമാകുമെന്ന് പ്രഖ്യാപനം

International
  •  3 days ago
No Image

കുഞ്ഞികൃഷ്ണൻ രാഷ്ട്രീയ ശത്രുക്കളുടെ കോടാലി; പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; ആരോപണങ്ങൾ തള്ളി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി 

Kerala
  •  3 days ago
No Image

കത്തിക്കയറി സൂര്യയും ഇഷാനും; രണ്ടാം ടി-20യിൽ ന്യൂസിലാൻഡിന്റെ കഥകഴിച്ച് ഇന്ത്യ

Cricket
  •  3 days ago
No Image

വാദി വുരായയിലേക്ക് ആ 'അതിഥി' വീണ്ടും വന്നു; 2021-ൽ കണ്ടെത്തിയ അപൂർവ്വ പക്ഷിയെ അഞ്ച് വർഷത്തിന് ശേഷം തിരിച്ചറിഞ്ഞു

uae
  •  3 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: മുരാരി ബാബുവിന് ജാമ്യം; ശങ്കരദാസിനെ ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റി 

Kerala
  •  3 days ago
No Image

ഗസ്സയില്‍ നിന്ന് ഒമാനിലേക്ക്; സ്‌ട്രോബറി കൃഷിയിലൂടെ പുതു ജീവിതം തേടി ഫലസ്തീനിയന്‍ കര്‍ഷകര്‍

oman
  •  3 days ago