HOME
DETAILS

ഐ.എസ് ബന്ധം: വിചാരണത്തടവുകാരന് എന്‍.ഐ.എ കോടതി ജാമ്യം അനുവദിച്ചു

  
backup
July 10, 2020 | 2:19 AM

%e0%b4%90-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%9a%e0%b4%be%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%9f%e0%b4%b5%e0%b5%81

 

സ്വന്തം ലേഖിക
കൊച്ചി: ഐ.എസ് ബന്ധം ആരോപിക്കപ്പെട്ട് ഒരു വര്‍ഷമായി വിചാരണത്തടവില്‍ കഴിയുന്നയാള്‍ക്ക് കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. 2019 ജൂണ്‍ 14ന് കോയമ്പത്തൂരില്‍ നിന്ന് അറസ്റ്റിലായി തടവില്‍ കഴിയുന്ന ഷെയ്ക്ക് ഹിദായത്തുള്ളയ്ക്കാണ് ജഡ്ജി പി.കൃഷ്ണകുമാര്‍ ജാമ്യം നല്‍കിയത്. 2018 ലെ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന സ്‌ഫോടനത്തിന്റെ തുടര്‍ച്ചയായി കേരളത്തിലും തമിഴ്‌നാട്ടിലും ഭീകരാക്രമണം നടക്കാനിടയുണ്ടെന്ന ആരോപണത്തെതുടര്‍ന്ന് ദേശീയ അന്വേഷണ ഏജന്‍സി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലെ രണ്ടാം പ്രതിയാണ് ഇയാള്‍. കേരളത്തില്‍ ആദ്യമായാണ് ഐ.എസുമായി ബന്ധപ്പെട്ട വിചാരണത്തടവുകാരിലൊരാള്‍ക്ക് എന്‍.ഐ.എ കോടതി ജാമ്യം അനുവദിക്കുന്നത്. കോടതിയില്‍ ലഭ്യമായ രേഖകള്‍ പരിശോധിച്ചതില്‍ കേസില്‍ രണ്ടാം പ്രതിക്കെതിരേ പ്രഥമദൃഷ്ട്യാ തെളിവുകളുള്ളതായി പറയാനാവില്ലെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജാമ്യാപേക്ഷ പരിഗണിക്കവേ തന്നെ കോടതി കേസ് ഡയറി പൂര്‍ണമായും പരിശോധിച്ചു വിലയിരുത്തിയ ശേഷമാണ് ജാമ്യം അനുവദിച്ചത്. രണ്ടാം പ്രതി നിരോധിത സംഘടനയായ ഐ.എസില്‍ അംഗമായതിനോ പിന്തുണച്ചതിനോ മറ്റുള്ളവരെ ഐ.എസിലേക്ക് ക്ഷണിച്ചതിനോ പ്രഥമദൃഷ്ട്യാ തെളിവുകളില്ലെന്നും ഉത്തരവില്‍ പറയുന്നു.
കേസിലെ പ്രതികള്‍ അന്വേഷണ സംഘവുമായി പൂര്‍ണമായും സഹകരിച്ചിട്ടുണ്ടെന്നും നിസാര സംശയത്തിന്റെ പേരിലാണ് പ്രതികളെ അറസ്റ്റു ചെയ്തിട്ടുള്ളതെന്നും പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ ബോധിപ്പിച്ചു. കേസില്‍ ആരോപിക്കുന്ന സംഭവങ്ങള്‍ കോയമ്പത്തൂര്‍ കേന്ദ്രമായി നടന്നതായാണ് വ്യക്തമാകുന്നത്. അതിനാല്‍ ഈ കേസ് കേരളത്തില്‍ പരിഗണിക്കാന്‍ പാടില്ലാത്തതാണെന്നും പ്രതിഭാഗം വാദിച്ചു. പ്രതികളിലൊരാള്‍ കേരളത്തിലെ ചിലരുമായി കണ്ടുമുട്ടി ഐ.എസിന്റെ ആശയം പ്രചരിപ്പിക്കുന്നതിന് ശ്രമിച്ചിട്ടുണ്ടെന്നും അവര്‍ ഈ കേസില്‍ സംരക്ഷിത സാക്ഷികളാണെന്നും എന്‍.ഐ.എ. കോടതിയില്‍ ബോധിപ്പിച്ചു. രണ്ടു തരത്തിലുള്ള തെളിവുകളാണ് എന്‍.ഐ.എ. കോടതിയില്‍ ഹാജരാക്കിയത്. സംരക്ഷിതസാക്ഷികളുടെ മൊഴിയും ഡിജിറ്റല്‍ രേഖകളുമാണ് ഹാജരാക്കിയത്. അതേസമയം കേസിലെ ഒന്നാം പ്രതിയായ മുഹമ്മദ് അസ്ഹറുദ്ദീന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഒന്നാം പ്രതിക്കെതിരേ ഐ.എസുമായി ബന്ധപ്പെട്ട ചില തെളിവുകള്‍ പ്രഥമദൃഷ്ടാ നിലനില്‍ക്കുന്നുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. എന്‍.ഐ.എക്കു വേണ്ടി അഭിഭാഷകരായ കെ.എന്‍ രവീന്ദ്രന്‍, അര്‍ജുന്‍ അമ്പലപ്പറ്റ എന്നിവരും പ്രതികള്‍ക്കു വേണ്ടി അഭിഭാഷകരായ അഡ്വ.വി.എസ് സലീം, അഡ്വ.എസ്.ഷാനവാസ് എന്നിവരും ഹാജരായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാര്‍ കാര്‍ഡിന്റെ രൂപത്തില്‍ മാറ്റം വരുന്നു; കാര്‍ഡില്‍  ഇനി ഫോട്ടോയും ക്യൂആര്‍ കോഡും മാത്രം

Kerala
  •  8 minutes ago
No Image

ശ്രീജ തൂണേരിക്കും ശ്രീലതക്കും  തെരഞ്ഞെടുപ്പ് വീട്ടുകാര്യം; ജനവിധി തേടി സഹോദരിമാര്‍ 

Kerala
  •  11 minutes ago
No Image

സ്പായില്‍ പോയ കാര്യം വീട്ടില്‍ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി 4 ലക്ഷം തട്ടി; പാലാരിവട്ടം എസ്.ഐയ്‌ക്കെതിരെ കേസ്

Kerala
  •  38 minutes ago
No Image

കൊച്ചിയില്‍ കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി; പണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചുവെന്ന് ജോര്‍ജിന്റെ മൊഴി

Kerala
  •  an hour ago
No Image

പങ്കാളിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; യുവമോര്‍ച്ച നേതാവ് ഗോപു പരമശിവത്തെ ബി.ജെ.പി പുറത്താക്കി

Kerala
  •  2 hours ago
No Image

മതപരിവര്‍ത്തനം ആരോപിച്ച് രാജസ്ഥാനില്‍ മലയാളി പാസ്റ്റര്‍ ചാണ്ടി വര്‍ഗീസ് അടക്കമുള്ളവര്‍ക്കെതിരേ കേസ്; പുതിയ വിവാദ നിയമത്തിന് കീഴിലുള്ള ആദ്യ നടപടി

National
  •  3 hours ago
No Image

കൊച്ചിയില്‍ സ്ത്രീയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി ജോര്‍ജ് കുറ്റം സമ്മതിച്ചതായി പൊലിസ്; മൃതദേഹം ഉപേക്ഷിക്കാന്‍ പോകുമ്പോള്‍ തളര്‍ന്നു വീണു

Kerala
  •  3 hours ago
No Image

വീടിനു തീ പിടിച്ചു അച്ഛനും അമ്മയും മക്കളും മരിച്ചു; മകന്റെ വിവാഹനിശ്ചയത്തിനു പോകാനിരിക്കെയാണ് അപകടം സംഭവിച്ചത്

National
  •  3 hours ago
No Image

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിലെ പാക് ചാരന്‍മാര്‍; രോഹിതും സാന്ദ്രിയും അറസ്റ്റിലാകും വരെ രഹസ്യവിവരങ്ങള്‍ കൈമാറി; അന്വേഷണം വ്യാപിപ്പിച്ച് പൊലിസ്

National
  •  3 hours ago
No Image

കൊച്ചി തേവരയില്‍ ചാക്കില്‍ പൊതിഞ്ഞ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല; കൊലപാതകമെന്ന് സംശയം

Kerala
  •  4 hours ago