HOME
DETAILS

ഐ.എസ് ബന്ധം: വിചാരണത്തടവുകാരന് എന്‍.ഐ.എ കോടതി ജാമ്യം അനുവദിച്ചു

  
backup
July 10, 2020 | 2:19 AM

%e0%b4%90-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%9a%e0%b4%be%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%9f%e0%b4%b5%e0%b5%81

 

സ്വന്തം ലേഖിക
കൊച്ചി: ഐ.എസ് ബന്ധം ആരോപിക്കപ്പെട്ട് ഒരു വര്‍ഷമായി വിചാരണത്തടവില്‍ കഴിയുന്നയാള്‍ക്ക് കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. 2019 ജൂണ്‍ 14ന് കോയമ്പത്തൂരില്‍ നിന്ന് അറസ്റ്റിലായി തടവില്‍ കഴിയുന്ന ഷെയ്ക്ക് ഹിദായത്തുള്ളയ്ക്കാണ് ജഡ്ജി പി.കൃഷ്ണകുമാര്‍ ജാമ്യം നല്‍കിയത്. 2018 ലെ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന സ്‌ഫോടനത്തിന്റെ തുടര്‍ച്ചയായി കേരളത്തിലും തമിഴ്‌നാട്ടിലും ഭീകരാക്രമണം നടക്കാനിടയുണ്ടെന്ന ആരോപണത്തെതുടര്‍ന്ന് ദേശീയ അന്വേഷണ ഏജന്‍സി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലെ രണ്ടാം പ്രതിയാണ് ഇയാള്‍. കേരളത്തില്‍ ആദ്യമായാണ് ഐ.എസുമായി ബന്ധപ്പെട്ട വിചാരണത്തടവുകാരിലൊരാള്‍ക്ക് എന്‍.ഐ.എ കോടതി ജാമ്യം അനുവദിക്കുന്നത്. കോടതിയില്‍ ലഭ്യമായ രേഖകള്‍ പരിശോധിച്ചതില്‍ കേസില്‍ രണ്ടാം പ്രതിക്കെതിരേ പ്രഥമദൃഷ്ട്യാ തെളിവുകളുള്ളതായി പറയാനാവില്ലെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജാമ്യാപേക്ഷ പരിഗണിക്കവേ തന്നെ കോടതി കേസ് ഡയറി പൂര്‍ണമായും പരിശോധിച്ചു വിലയിരുത്തിയ ശേഷമാണ് ജാമ്യം അനുവദിച്ചത്. രണ്ടാം പ്രതി നിരോധിത സംഘടനയായ ഐ.എസില്‍ അംഗമായതിനോ പിന്തുണച്ചതിനോ മറ്റുള്ളവരെ ഐ.എസിലേക്ക് ക്ഷണിച്ചതിനോ പ്രഥമദൃഷ്ട്യാ തെളിവുകളില്ലെന്നും ഉത്തരവില്‍ പറയുന്നു.
കേസിലെ പ്രതികള്‍ അന്വേഷണ സംഘവുമായി പൂര്‍ണമായും സഹകരിച്ചിട്ടുണ്ടെന്നും നിസാര സംശയത്തിന്റെ പേരിലാണ് പ്രതികളെ അറസ്റ്റു ചെയ്തിട്ടുള്ളതെന്നും പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ ബോധിപ്പിച്ചു. കേസില്‍ ആരോപിക്കുന്ന സംഭവങ്ങള്‍ കോയമ്പത്തൂര്‍ കേന്ദ്രമായി നടന്നതായാണ് വ്യക്തമാകുന്നത്. അതിനാല്‍ ഈ കേസ് കേരളത്തില്‍ പരിഗണിക്കാന്‍ പാടില്ലാത്തതാണെന്നും പ്രതിഭാഗം വാദിച്ചു. പ്രതികളിലൊരാള്‍ കേരളത്തിലെ ചിലരുമായി കണ്ടുമുട്ടി ഐ.എസിന്റെ ആശയം പ്രചരിപ്പിക്കുന്നതിന് ശ്രമിച്ചിട്ടുണ്ടെന്നും അവര്‍ ഈ കേസില്‍ സംരക്ഷിത സാക്ഷികളാണെന്നും എന്‍.ഐ.എ. കോടതിയില്‍ ബോധിപ്പിച്ചു. രണ്ടു തരത്തിലുള്ള തെളിവുകളാണ് എന്‍.ഐ.എ. കോടതിയില്‍ ഹാജരാക്കിയത്. സംരക്ഷിതസാക്ഷികളുടെ മൊഴിയും ഡിജിറ്റല്‍ രേഖകളുമാണ് ഹാജരാക്കിയത്. അതേസമയം കേസിലെ ഒന്നാം പ്രതിയായ മുഹമ്മദ് അസ്ഹറുദ്ദീന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഒന്നാം പ്രതിക്കെതിരേ ഐ.എസുമായി ബന്ധപ്പെട്ട ചില തെളിവുകള്‍ പ്രഥമദൃഷ്ടാ നിലനില്‍ക്കുന്നുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. എന്‍.ഐ.എക്കു വേണ്ടി അഭിഭാഷകരായ കെ.എന്‍ രവീന്ദ്രന്‍, അര്‍ജുന്‍ അമ്പലപ്പറ്റ എന്നിവരും പ്രതികള്‍ക്കു വേണ്ടി അഭിഭാഷകരായ അഡ്വ.വി.എസ് സലീം, അഡ്വ.എസ്.ഷാനവാസ് എന്നിവരും ഹാജരായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാൻ പിഞ്ചുകുഞ്ഞിനെ ബലിനൽകാൻ ശ്രമം; രക്ഷപ്പെടുത്തിയത് ബലിത്തറയിൽ നിന്ന്

National
  •  9 days ago
No Image

ത്രിപുരയില്‍ മുസ്‌ലിം റിക്ഷാക്കാരന് അജ്ഞാത സംഘത്തിന്റെ ക്രൂരമര്‍ദ്ദനം, പാതിഭാഗം മണലില്‍ കുഴിച്ചിട്ട് ജീവനോടെ തീകൊളുത്താനും ശ്രമം 

National
  •  9 days ago
No Image

വിദ്യ നൽകേണ്ടയിടത്ത് മദ്യം നൽകി; മലമ്പുഴയിൽ സ്കൂൾ വിദ്യാർഥിയെ പീഡിപ്പിച്ച അധ്യാപകൻ പിടിയിൽ

Kerala
  •  9 days ago
No Image

മക്കൾക്ക് കളിക്കാൻ മൊബൈൽ നൽകി അമ്മ തടാകത്തിൽ ചാടി മരിച്ചു; നൊമ്പരമായി 29-കാരി

National
  •  9 days ago
No Image

കത്തിയെരിഞ്ഞ് തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഏരിയ: രണ്ട് ബൈക്കിൽ തുടങ്ങിയ തീ പടർന്നത് നാനൂറിലധികം വാഹനങ്ങളിലേക്ക്; ഗുരുതര സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്

Kerala
  •  10 days ago
No Image

അഗസ്ത്യാർകൂടം ട്രെക്കിംഗ് ജനുവരി 14 മുതൽ; ബുക്കിംഗ് ഉടൻ ആരംഭിക്കും; ഫീസ് 3000 രൂപ

Kerala
  •  10 days ago
No Image

മഡുറോയേയും ഭാര്യയേയും ന്യൂയോര്‍ക്കിലെത്തിച്ചു, ഇരുവരും സൈനിക കേന്ദ്രത്തിലെ തടങ്കലില്‍, ചോദ്യം ചെയ്യുമെന്ന്  റിപ്പോര്‍ട്ട്

International
  •  10 days ago
No Image

പുനർജനി പദ്ധതി; വിഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്ത് വിജിലൻസ്; സ്പീക്കറോടും നടപടിയെടുക്കാൻ ആവശ്യപ്പെട്ടു

Kerala
  •  10 days ago
No Image

എന്റെ ജീവിതം പോയി, ലഹരി ഇടപാടുകൾ വെളിപ്പെടുത്തും; പുതുപ്പാടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ ശബ്ദസന്ദേശം പുറത്ത്

Kerala
  •  10 days ago
No Image

യുഡിഎഫിന്റെ ലക്ഷ്യം അധികാരം; പ്രായവിവാദം തള്ളി, സ്ഥാനാർഥി നിർണയത്തിൽ നിലപാട് വ്യക്തമാക്കി രമേശ് ചെന്നിത്തല

Kerala
  •  10 days ago