
നവജാത ശിശുവിനെ വീട്ടുവളപ്പില്‍ കുഴിച്ചിട്ട സംഭവത്തില്‍ അമ്മയെയുടെയും ഡോക്ടറുടെയും മൊഴിയെടുത്തു
തൃപ്പൂണിത്തുറ: നവജാത ശിശുവിനെ വീട്ടുവളപ്പില്‍ കുഴിച്ചിട്ട സംഭവത്തില്‍ അമ്മയെയും ചികില്‍സിച്ച ഡോക്ടറുടെയും മൊഴി പൊലിസ് രേഖപ്പെടുത്തി. മനഃപൂര്‍വമല്ലാത്ത നരഹത്യയാണെന്നും മൊഴിയില്‍ ദുരൂഹതയില്ലെന്നും അന്വേഷണഉദ്യോഗസ്ഥന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.എസ് ഷിജു പറഞ്ഞു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കുട്ടിയുടെ അമ്മയായ സ്വപ്ന ഡിസ്ചാര്‍ജ് ചെയ്തു വീട്ടിലേക്കു പോയി.
തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന കുട്ടിയുടെ മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്നു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു. നവജാത ശിശു മരിക്കാനിടയായ സാഹചര്യത്തില്‍ സംഭവം മറച്ചുവെച്ചതിന് അമ്മ സ്വപ്നയേയും അമ്മൂമ്മ ശോഭക്കെതിരെയും ഹില്‍പാലസ് പോലീസ് കേസെടുത്തിട്ടുണ്ട്.
തിങ്കളാഴ്ചയാണ് നാട്ടുകാരെ ഞെട്ടിച്ച സംഭവം നടന്നതെങ്കിലും വിവരം പുറംലോകം അറിഞ്ഞത് ചൊവ്വാഴ്ച പോലീസ് അന്വേഷണത്തിന് വീട്ടില്‍ എത്തിയപ്പോഴാണ്. തൃപ്പൂണിത്തുറ തെക്കുംഭാഗം ചൂരക്കാട് മേമന റോഡില്‍ പൊതിപറമ്പില്‍ വീട്ടില്‍ പ്രദീപിന്റെ ഭാര്യയായ സ്വപ്നയാണ് വീട്ടിലെ കുളിമുറിയില്‍ പ്രസവിച്ചത്. കുട്ടി മരിച്ചെന്നു ഉറപ്പായ സ്വപ്ന കുളിമുറിയോട് ചേര്‍ന്ന് മതിലരുകില്‍ അതികം താഴ്ചയില്ലാത്ത കുഴിയെടുത്ത് കുഞ്ഞിന്റെ മൃതദേഹം അതിലിട്ട് മൂടുകയായിരുന്നു. സംഭവം നടത്തിയശേഷം അന്ന് രാത്രി രക്തസ്രാവവും കലശലായ വയറുവേദനയും ഉണ്ടായതിനെ തുടര്‍ന്നാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ സ്വപ്നയെ അഡ്മിറ്റ് ചെയ്തത്. പരിശോധന നടത്തിയ ഡോക്ടറോട് തായ്റോയ്ഡിനും പ്രഷറിനും മരുന്നുകഴിക്കുന്നു ണ്ടെന്നും അതാണ് രക്തസ്രാവത്തിനു കാരണമെന്നുമാണ് അറിയിച്ചത്. എന്നാല്‍ ഡോക്ടര്‍ ഇത് സാധാരണ രക്തസ്രാവമല്ലെന്നും പ്രസവം നടന്നശേഷം ഉണ്ടാകുന്ന അവസ്ഥയാണെന്നും സംശയം പ്രകടിപ്പിച്ചു. എന്നാല്‍ സ്വപ്ന ആദ്യം ഇക്കാര്യം നിഷേധിച്ചു. അവസാനം ഗത്യന്തരമില്ലാതെ വന്നപ്പോള്‍ ഡോക്ടറോട് താന്‍ വീട്ടിലെ കുളിമുറിയില്‍ പ്രസവിച്ചതായും കുട്ടി മരിച്ചതിനാല്‍ ആരും അറിയാതെ കുട്ടിയെ വീട്ടില്‍ കുഴിച്ചിട്ടെന്നും വെളിപ്പെടുത്തി. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസില്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃപ്പൂണിത്തുറ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ മൊഴിയെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. ആര്.ഡി.ഒ യുടെ നിര്‍ദേശപ്രകാരം തഹസില്‍ദാര്‍, പോലീസ് സര്ജന് എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ജഡ്ജിമാർക്കെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ടയാൾക്ക് മൂന്ന് ദിവസത്തെ തടവുശിക്ഷ വിധിച്ച് ഹൈക്കോടതി
Kerala
• 2 months ago
കേരളത്തിൽ കനത്ത മഴ; ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്, അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Kerala
• 2 months ago
അബൂദബിയിലെ രണ്ട് മാളുകളിലേക്ക് കൂടി പെയ്ഡ് പാര്‍ക്കിങ് സൗകര്യം വ്യാപിപ്പിക്കുന്നു; നാളെ മുതല്‍ പ്രാബല്യത്തില്‍
uae
• 2 months ago
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; മകള്‍ വൈഭവിയെ യുഎഇയില്‍ സംസ്കരിക്കും
uae
• 2 months ago
സ്കൂളിന് അവധി ലഭിക്കാൻ വ്യാജ ബോംബ് ഭീഷണി; ഡൽഹിയിൽ 12 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു
National
• 2 months ago
പ്ലസ് വൺ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചു
Kerala
• 2 months ago
താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ നിയന്ത്രണം
Kerala
• 2 months ago
വയനാട്ടിൽ ക്വാറികളിലും സാഹസിക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നിരോധനം
Kerala
• 2 months ago
കോഴിക്കോട് മരുതോങ്കരയിൽ ഉരുൾപൊട്ടൽ; ജനവാസ മേഖലയിൽ നിന്ന് അകലെ, 75 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
Kerala
• 2 months ago
ചൂരൽമല - മുണ്ടക്കൈ പ്രദേശത്ത് നിരോധനം
Kerala
• 2 months ago
ഐസ്ലാൻഡിൽ വീണ്ടും അഗ്നിപർവ്വത സ്ഫോടനം; ലാവ പ്രവാഹം, ബ്ലൂ ലഗൂൺ, ഗ്രിൻഡാവിക് എന്നിവിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നു
International
• 2 months ago
ദുബൈ: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രതിമാസ പാർക്കിംഗ് സബ്സ്ക്രിപ്ഷൻ പ്രഖ്യാപിച്ച് പാർക്കിൻ
uae
• 2 months ago
മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.വി. പത്മരാജൻ അന്തരിച്ചു
Kerala
• 2 months ago
അബൂദബിയിൽ എഐ വാഹനങ്ങളും ക്യാമറകളും: സ്മാർട്ട് പാർക്കിംഗിന്റെ പുതിയ യുഗം
uae
• 2 months ago
ഇനി തട്ടിപ്പ് വേണ്ട, പണികിട്ടും; മനുഷ്യ - എഐ നിർമ്മിത ഉള്ളടക്കം വേർതിരിക്കുന്ന ലോകത്തിലെ ആദ്യ സംവിധാനം അവതരിപ്പിച്ച് ദുബൈ
uae
• 2 months ago
ഉലമാ ഉമറാ കൂട്ടായ്മ സമൂഹത്തിൽ ഐക്യവും സമാധാനവും സാധ്യമാക്കും: സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
Kerala
• 2 months ago
സാലിക്ക് വ്യാപിപ്പിക്കുന്നു: ജൂലൈ 18 മുതൽ അബൂദബിയിലെ രണ്ട് മാളുകളിൽ പെയ്ഡ് പാർക്കിംഗ് സൗകര്യം
uae
• 2 months ago
സ്വകാര്യ ബസ് സമരം ഭാഗികമായി പിന്‍വലിച്ചു; ബസ് ഓപറേറ്റേഴ്സ് ഫോറം പിന്മാറി, മറ്റ് സംഘടനകള്‍ സമരത്തിലേക്ക്
Kerala
• 2 months ago
കളക്ടർ സാറിനെ ഓടിത്തോൽപ്പിച്ചാൽ സ്കൂളിന് അവധി തരുമോ? സൽമാനോട് വാക്ക് പാലിച്ച് തൃശ്ശൂർ ജില്ലാ കളക്ടർ
Kerala
• 2 months ago
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; കുഞ്ഞിന്റെ മൃതദേഹം യുഎഇയിൽ സംസ്കരിക്കാൻ തീരുമാനം
Kerala
• 2 months ago
വയനാട്ടിൽ കൂട്ടബലാത്സംഗം; 16-കാരിക്ക് രണ്ട് പേർ ചേർന്ന് മദ്യം നൽകി പീഡിപ്പിച്ചതായി പരാതി
Kerala
• 2 months ago