HOME
DETAILS

ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവം: ചിട്ടി സ്ഥാപന ഉടമ അറസ്റ്റില്‍

  
backup
April 27, 2017 | 1:06 AM

%e0%b4%a6%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%b2%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ae


അമ്പലപ്പുഴ: ദമ്പതികള്‍ ചിട്ടി സ്ഥാപന ഉടമയുടെ വീടിനു മുന്നില്‍ പൊള്ളലേറ്റു മരിച്ചത് ആത്മഹത്യയാണെന്ന് പൊലിസ്. ആത്മഹത്യാ പ്രേരണക്കുറ്റത്തിന് ചിട്ടി സ്ഥാപന ഉടമയെ പൊലിസ് അറസ്റ്റുചെയ്തു. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് 12ാം വാര്‍ഡ് വെളിയില്‍ സുരേഷ് കുമാറിനെ (52)യാണ് ഇന്നലെ ഉച്ചയോടെ അമ്പലപ്പുഴ പൊലിസ്് അറസ്റ്റുചെയ്തത്. സുരേഷ് കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നും പൊലിസ്് പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ചയാണ് ഇടുക്കി കീരിത്തോട് കുമരംകുന്നില്‍ വേണു (54), ഭാര്യ സുമ (52) എന്നിവര്‍ സുരേഷ് കുമാറിന്റെ അമ്പലപ്പുഴയിലെ വീടിനു മുന്നില്‍ വച്ച് തീ പൊള്ളലേറ്റ് മരിച്ചത്. 2012ല്‍ ബി ആന്‍ഡ് ബി എന്ന പേരില്‍ സുരേഷ്‌കുമാര്‍ ആരംഭിച്ച സ്ഥാപനത്തില്‍ വേണു ചിട്ടിക്ക് ചേര്‍ന്നിരുന്നു. ഇതില്‍ 3,05,220 രൂപ തിരികെ വേണുവിന് സുരേഷ് നല്‍കാനുണ്ടായിരുന്നു. ഈ തുക നല്‍കണമെന്നാവശ്യപ്പെട്ട് പലതവണ വേണുവും ഭാര്യ സുമയും അമ്പലപ്പുഴയിലെത്തി സുരേഷ് കുമാറിനെ കണ്ടിരുന്നു.
പല അവധികള്‍ പറഞ്ഞ് സുരേഷ് കുമാര്‍ ഇവരെ മടക്കിഅയച്ചു. ഒടുവില്‍ സുമയുടെ കോട്ടയത്തുള്ള ബന്ധുവിന്റെ മകളുടെ വിവാഹ ആവശ്യത്തിനായി സ്വര്‍ണം വാങ്ങി നല്‍കാനായാണ് സുരേഷ്‌കുമാറില്‍നിന്നു പണം ചോദിച്ച് ഇരുവരും എത്തിയത്. പണം ഇല്ലെന്ന് പറഞ്ഞ് സുരേഷ് തന്റെ ബൈക്കില്‍ പോയപ്പോള്‍ വേണുവും സുമയും സ്വയം പെട്രോളൊഴിച്ച് തീകൊളുത്തിയെന്നാണ് അമ്പലപ്പുഴ സി.ഐ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ തീപൊള്ളലേറ്റ സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ അമ്പലപ്പുഴ പൊലിസിനോടും പിന്നീട് മെഡിക്കല്‍കോളജാശുപത്രിയിലെത്തിച്ചപ്പോള്‍ ചികിത്സിച്ച ഡോക്ടറോടും വേണുവും സുമയും പറഞ്ഞത് സുരേഷും ഭാര്യ ഷൈലജയും മകന്‍ രൂപത് കൃഷ്ണനും ചേര്‍ന്ന് തങ്ങളെ പെട്രോളൊഴിച്ച് കത്തിച്ചുവെന്നാണ്. എന്നാല്‍ ഇരുവരും നല്‍കിയ മരണമൊഴി തെറ്റായിരുന്നെന്ന് സാഹചര്യതെളിവുകള്‍, സാക്ഷിമൊഴികള്‍, ഫോണ്‍ കോള്‍, ഫോറന്‍സിക് വിദഗ്ദര്‍ എന്നിവരില്‍ നിന്ന് തെളിഞ്ഞിട്ടുണ്ടെന്നാണ് പൊലിസ് പറയുന്നത്. എങ്കിലും ഇരുവരുടെയും മരണത്തിന് കാരണക്കാരനായ സുരേഷ് കുമാറിനെതിരേ ഐ.പി.സി 306 വകുപ്പു ചുമത്തി ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുക്കുകയായിരുന്നു.
വേണുവിന്റെ സാമ്പത്തിക ബാധ്യതയാണ് ഇരുവരെയും ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അന്വേഷണത്തിനിടെ കണ്ടെത്തിയിരിക്കുന്നത്. ശനിയാഴ്ച സുരേഷ് കുമാറില്‍നിന്നു പണം കിട്ടുമെന്ന് പ്രതീക്ഷയിലായിരുന്നു ഇരുവരും തങ്ങളുടെ കാറില്‍ ഇടുക്കിയില്‍ നിന്നെത്തിയത്. എന്നാല്‍ പണമില്ലെന്ന് പറഞ്ഞ് സുരേഷ് ഇവരെ അവഗണിച്ചതും ബന്ധുവിന് സ്വര്‍ണം നല്‍കാന്‍ കഴിയാതെ വരുന്നതിലുള്ള അപമാനവുമാണ് ഇരുവരെയും ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലിസ് നിഗമനം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രിസഭാ ചര്‍ച്ചകള്‍ സജീവം; കെ.സി. വേണുഗോപാല്‍ കേരളത്തിലേക്ക്

Kerala
  •  3 days ago
No Image

പതിനാറാം കേരള നിയമസഭയുടെ ആദ്യസമ്മേളനം മെയ് 21ന്, സ്പീക്കര്‍ തെരഞ്ഞെടുപ്പ് മെയ് 22ന്

Kerala
  •  3 days ago
No Image

'അർഷ്ദീപിനെ വിലക്കണം, വേദനിക്കുന്നിടത്ത് തന്നെ അടിക്കണം'; യുവ പേസറുടെ വംശീയ അധിക്ഷേപത്തിനെതിരെ പൊട്ടിത്തെറിച്ച് മുൻ താരം

Cricket
  •  3 days ago
No Image

എസ്.എസ്.എല്‍.സി വിജയശതമാനത്തില്‍ ഇത്തവണ കുറവ്; എപ്ലസ് കൂടുതല്‍ മലപ്പുറത്ത്

Kerala
  •  3 days ago
No Image

ഞായറാഴ്ച മാസപ്പിറവി നിരീക്ഷിക്കാന്‍ സഊദി സുപ്രിംകോടതിയുടെ ആഹ്വാനം

Saudi-arabia
  •  3 days ago
No Image

ക്യൂബയിൽ സിഐഎ മേധാവിയുടെ അപ്രതീക്ഷിത സന്ദർശനം; ശത്രുത വെടിഞ്ഞ് അമേരിക്കയും ക്യൂബയും ചർച്ചയിൽ?

International
  •  3 days ago
No Image

കമാല്‍ മൗല മസ്ജിദ് സരസ്വതി ക്ഷേത്രമെന്ന്; മുസ് ലിംകള്‍ക്ക് നിസ്‌കരിക്കാനുള്ള ഉത്തരവ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി, പുതിയ പള്ളിക്ക് മറ്റൊരുസ്ഥലത്ത് ഭൂമി നല്‍കാന്‍ ഉത്തരവ്

National
  •  3 days ago
No Image

കണ്ണൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ചു; യാത്രക്കാര്‍ പെട്ടന്ന് ഇറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി

Kerala
  •  3 days ago
No Image

അർജന്റീനയുടെ പേടിസ്വപ്നം, ജർമ്മനിയുടെ കാവൽമാലാഖ; ലോകകപ്പ് ലക്ഷ്യമിട്ട് 2014 ലോകകപ്പ് ഹീറോയെ തിരിച്ചു വിളിച്ച് ജർമ്മനി

Football
  •  3 days ago
No Image

തിരുവല്ലയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം; 21 പേര്‍ക്ക് പരുക്ക്

Kerala
  •  3 days ago