HOME
DETAILS

ചാലക്കുടിപ്പോര്: വിധി നിര്‍ണയിക്കുന്നത് ന്യൂനപക്ഷ വോട്ടുകള്‍

  
backup
April 17 2019 | 01:04 AM

%e0%b4%9a%e0%b4%be%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b0%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf-%e0%b4%a8%e0%b4%bf

കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടന്നതോടെ ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ തീപാറുന്ന പോരാട്ടം. എല്‍.ഡി.എഫിനും യു.ഡി.എഫിനും പുറമെ എന്‍.ഡി.എയും പി.ഡി.പിയും എസ്.ഡി.പി.ഐയുമൊക്കെ പ്രചാരണരംഗത്ത് സാന്നിധ്യം ഉറപ്പിച്ചതോടെ 'പുഴ' കടക്കല്‍ ആര്‍ക്കും അത്ര എളുപ്പമല്ലെന്ന് തന്നെ പറയാം.
തൃശൂര്‍ ജില്ലയിലെ മൂന്നു നിയമസഭാ മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ നാലു നിയമസഭാ മണ്ഡലങ്ങളും ചേര്‍ന്ന് വിധിയെഴുതുന്ന ചാലക്കുടി മണ്ഡലത്തില്‍ ന്യൂനപക്ഷ വോട്ടുകളാണ് ഗതി നിര്‍ണയിക്കുന്നത്.
കുന്നത്തുനാട്, പെരുമ്പാവൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ ക്രിസ്ത്യന്‍, മുസ്‌ലിം വോട്ടുകള്‍ നിര്‍ണായകമാകുമ്പോള്‍ ആലുവയിലും കൊടുങ്ങല്ലൂരിലും നേരിയ മുന്‍തൂക്കം മുസ്‌ലിം വോട്ടുകള്‍ക്കാണ്. അങ്കമാലിയിലാകട്ടെ കൂടുതല്‍ ക്രിസ്ത്യന്‍ വോട്ടര്‍മാരാണുള്ളത്.
ചെങ്ങമനാട് പഞ്ചായത്തിലും നെടുമ്പാശ്ശേരിയിലുമൊക്കെ മത്സ്യത്തൊഴിലാളികളുടെ വോട്ടും നിര്‍ണായകമാകും. സാമുദായിക വോട്ടുകള്‍ തന്ത്രത്തില്‍ നേടുന്നതിനെതിരേ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ഇത്തരം വോട്ടുകള്‍ തങ്ങള്‍ക്കനുകൂലമാക്കാന്‍ വിയര്‍ത്തൊലിക്കുകയാണ് സ്ഥാനാര്‍ഥികളും അനുകൂലികളും.
യു.ഡി.എഫ് സ്ഥാനാര്‍ഥി ബെന്നി ബെഹ്‌നാനും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഇന്നസെന്റും തമ്മിലാണ് പ്രധാന പോരാട്ടമെങ്കിലും തങ്ങളുടെ വോട്ടിങ് ശതമാനം കൂട്ടുക എന്ന ലക്ഷ്യത്തോടെ ബി.ജെ.പി സ്ഥാനാര്‍ഥി എ.എന്‍ രാധാകൃഷ്ണനും പി.ഡി.പി സ്ഥാനാര്‍ഥി മുജീബ് റഹ്മാനും എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി മൊയ്തീന്‍ കുഞ്ഞും സജീവമായി രംഗത്തുണ്ട.് അതേസമയം തുടക്കം മുതല്‍ ഇന്നസെന്റിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ സി.പി.എമ്മില്‍ ഉയര്‍ന്ന അതൃപ്തി ഇപ്പഴും തുടരുന്നതാണ് ഇടതുമുന്നണിയെ കുഴക്കുന്നത്. തുടക്കത്തില്‍ ഇതു മറികടക്കാന്‍ ഇന്നസെന്റ് കഴിഞ്ഞകാലം നടത്തിയ വികസനപ്രവര്‍ത്തനങ്ങളുടെ കണക്കു നിരത്തിക്കൊണ്ടായിരുന്നു പ്രചാരണപ്രവര്‍ത്തനങ്ങള്‍. എന്നാല്‍, ഇന്നസെന്റ് നടത്തിയ 1750 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കണമെന്ന് യുവ എം.എല്‍.എമാര്‍ അടക്കം ആവശ്യപ്പെട്ടതും പൂര്‍ണ തോതില്‍ ഇത് തെളിയിക്കാന്‍ കഴിയാതിരുന്നതും ഇടതുമുന്നണിക്ക് കനത്ത തിരിച്ചടിയായി. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമൊക്കെ വിയോജിപ്പ് മാറ്റിവച്ച് ഇന്നസെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു.
പരസ്യമാക്കിയിട്ടില്ലെങ്കിലും സഭാവോട്ടുകള്‍ തനിക്ക് അനുകൂലമായിരിക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് കണ്‍വീനര്‍ കൂടിയായ യു.ഡി.എഫ് സ്ഥാനാര്‍ഥി ബെന്നി ബെഹ്‌നാന്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ഒരാഴ്ചയിലേറെ കാലം ബെന്നി ബെഹ്‌നാന് ചികിത്സയില്‍ കഴിയേണ്ടിവന്നെങ്കിലും കുന്നത്തുനാട്, പെരുമ്പാവൂര്‍, അങ്കമാലി, ആലുവ എന്നിവിടങ്ങളിലെ എം.എല്‍.എമാരൊക്കെ ഒറ്റക്കെട്ടായി ബെന്നിക്കുവേണ്ടി രംഗത്തിറങ്ങിയതും ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ചാലക്കുടി നിയമസഭാമണ്ഡലത്തെ പൂര്‍ണമായും അങ്കമാലി, ആലുവ, നെടുമ്പാശ്ശേരി തുടങ്ങിയ പ്രദേശങ്ങളെയും പ്രളയം ബാധിച്ചിരുന്നു. എന്നാല്‍ ഇവിടങ്ങളില്‍ നടന്ന പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമാകാത്തതും ഇടതുമുന്നണിക്ക് തിരിച്ചടിയാകുമെന്നാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടല്‍. പ്രളയബാധിതര്‍ക്കുള്ള ആദ്യ സഹായത്തുകയായ 10,000രൂപ ഇനിയും കിട്ടാത്തവരുണ്ടെന്നും പ്രളയബാധിത കണക്കെടുപ്പിലെ പിഴവും യു.ഡി.എഫ് പ്രചാരണായുധമാക്കിയിട്ടുണ്ട്.
അതേസമയം ബെന്നിക്കെതിരേ കിഴക്കമ്പലം പഞ്ചായത്തില്‍ ട്വന്റി ട്വന്റി നടത്തുന്ന പ്രചാരണം എത്രത്തോളം തങ്ങളെ ബാധിക്കുമെന്ന ആശങ്കയും യു.ഡി.എഫിനുണ്ട്.
യു.ഡി.എഫ് ചായ്‌വുള്ള ചാലക്കുടിയെ ചേര്‍ത്തുനിര്‍ത്താന്‍ മുന്നണി ശ്രമിക്കുമ്പോള്‍ കഴിഞ്ഞ തവണത്തെ വിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദര്‍ഭാജയം; മൂന്നാം രഞ്ജി ട്രോഫി കിരീടം; കേരളത്തിന് നിരാശ

Cricket
  •  15 minutes ago
No Image

ഒന്നാം ഘട്ട വെടിനിര്‍ത്തല്‍ അവസാനിച്ചതിന് പിന്നാലെ ഗസ്സയിലേക്കുള്ള സഹായങ്ങള്‍ തടഞ്ഞ് ഇസ്‌റാഈല്‍

International
  •  28 minutes ago
No Image

മോഷ്ടിച്ചത് 22 വാഹനങ്ങള്‍, ഒടുവില്‍ വാഹനങ്ങള്‍ മോഷ്ടിക്കുന്ന ദമ്പതികളെ അറസ്റ്റു ചെയ്ത് കുവൈത്ത് പൊലിസ്

Kuwait
  •  43 minutes ago
No Image

ഗസ്സയില്‍ ഇത് മരണം പെയ്യാത്ത പുണ്യമാസം;  റമദാനില്‍ ആക്രമണം വേണ്ടെന്ന യു.എസ് നിര്‍ദേശം അംഗീകരിച്ച് ഇസ്‌റാഈല്‍

International
  •  an hour ago
No Image

പത്താംക്ലാസ് വിദ്യാര്‍ഥിക്കുനേരെ നായ്കുരണയെറിഞ്ഞ സംഭവം; അഞ്ച് വിദ്യാര്‍ഥികള്‍ക്കും രണ്ട് അധ്യാപകര്‍ക്കുമെതിരെ കേസ്

Kerala
  •  2 hours ago
No Image

റൗളാ ശരീഫ് സന്ദര്‍ശനം ഇനി വേഗത്തില്‍; ഫാസ്റ്റ് ട്രാക്ക് സേവനം ആരംഭിച്ച് നുസുക് ആപ്പ്

Saudi-arabia
  •  2 hours ago
No Image

കുട്ടിക്കാലത്ത് തിളച്ച വെള്ളം പതിച്ച് മുഖത്തേറ്റ പാട് മാറ്റാമെന്ന് വാഗ്ദാനംചെയ്ത് യുഎഇയിലെത്തിച്ചു, ഇപ്പോള്‍ വധശിക്ഷ കാത്ത് ജയിലില്‍; ഷെഹ്‌സാദിയുടെ മോചനം ആവശ്യപ്പെട്ട് പിതാവ് ഡല്‍ഹി ഹൈക്കോടതിയില്‍ | Shahzadi Khan Case

National
  •  2 hours ago
No Image

ദുബൈ മറീനയില്‍ പുതിയ പള്ളി തുറന്നു; ആയിരത്തി അഞ്ഞൂറിലധികം പേരെ ഉള്‍കൊള്ളും

uae
  •  3 hours ago
No Image

ഒരാഴ്ചക്കുള്ളില്‍ പതിനേഴായിരത്തിലധികം അനധികൃത താമസക്കാരെ അറസ്റ്റു ചെയ്ത് സഊദി സുരക്ഷാസേന

latest
  •  3 hours ago
No Image

ലോകത്തെ പ്രധാന കറന്‍സികളും ഇന്ത്യന്‍ രൂപയും തമ്മിലെ വ്യത്യാസം | India Rupees Value

Economy
  •  3 hours ago