HOME
DETAILS

രോഗം ലഭിച്ചത് സാബിത്തില്‍നിന്ന്; സാബിത്തിന് രോഗം വന്നത് വവ്വാലില്‍നിന്ന്

  
backup
July 17 2018 | 18:07 PM

%e0%b4%b0%e0%b5%8b%e0%b4%97%e0%b4%82-%e0%b4%b2%e0%b4%ad%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a4%e0%b5%8d-%e0%b4%b8%e0%b4%be%e0%b4%ac%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d

കോഴിക്കോട്: കേരളത്തെ പിടിച്ചുകുലുക്കിയ നിപാ വൈറസിന്റെ ഉറവിടം, വ്യാപനം, ചികിത്സ തുടങ്ങിയവയെക്കുറിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ് തയാറാക്കിയ സമ്പൂര്‍ണ റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ചു. നിപായുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ തയാറാക്കുന്ന ആദ്യ സമഗ്ര റിപ്പോര്‍ട്ടാണിത്. നിപാ ബാധിച്ച് മരിച്ച എല്ലാവരിലും രോഗം പടര്‍ന്നത് ആദ്യം വൈറസ് ബാധിച്ച് മരിച്ച സാബിത്തില്‍ നിന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോഗ്യ വകുപ്പിനു കീഴിലെ സ്റ്റേറ്റ് സര്‍വൈലന്‍സ് വിഭാഗമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരസ്യപ്പെടുത്തിയിട്ടില്ല.
ഇലക്ട്രീഷ്യനും 26 കാരനുമായ മുഹമ്മദ് സാബിത്തിന് പഴംതീനി വവ്വാലില്‍ നിന്നാണ് രോഗം ബാധിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ എങ്ങനെയാണ് ഇതുസംഭവിച്ചതെന്ന് കണ്ടെത്താനായില്ല. മരിക്കുന്നതിന്റെ എട്ടുമാസം മുന്‍പാണ് സാബിത്ത് വിദേശത്തുനിന്ന് മടങ്ങിയെത്തിയത്. ശക്തമായ പനിയും ശരീരവേദനയെയും തുടര്‍ന്ന് മെയ് രണ്ടിന് സാബിത്ത് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഒ.പിയില്‍ ചികിത്സ തേടിയെത്തി. മെയ് 3ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന ലിനി ഉള്‍പ്പെടെ നാലു പേര്‍ക്ക് അന്നുരാത്രി സാബിത്തില്‍നിന്നാണ് രോഗം പടര്‍ന്നതെന്നാണ് സംശയിക്കുന്നത്.
മെയ് നാലിന് സാബിത്തിന്റെ നില മോശമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ ടോമോഗ്രഫി (സി.ടി) സ്‌കാന്‍ പരിശോധനയ്ക്ക് വിധേയമാക്കി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വച്ച് ഒരു ദിവസമാണ് മറ്റു 10 പേരിലേക്കും രോഗം പടര്‍ന്നത്.
നിപാ സ്ഥിരീകരിക്കുന്നതിന് സാബിത്തിന് രക്തപരിശോധന നടത്താന്‍ കഴിഞ്ഞില്ലെന്നും മെയ് 5ന് സാബിത്ത് മരിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാബിത്തിന്റെ പിതാവ്, ഇളയ സഹോദരന്‍, ബന്ധുവായ സ്ത്രീ എന്നിവരും രോഗം ബാധിച്ച് മരിച്ചിരുന്നു. രോഗവിമുക്തരായ അജന്യ, ഉബീഷ് എന്നിവരുടെ ചികിത്സാ പ്രോട്ടോക്കോള്‍, റിബാവൈറിന്‍ മരുന്നിന്റെ പ്രതിപ്രവര്‍ത്തന പുരോഗതി റിപ്പോര്‍ട്ട് തുടങ്ങിയ വിശദവിവരങ്ങളും റിപ്പോര്‍ട്ടിനൊപ്പം അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്.
പനി, മനോവിഭ്രാന്തി, കടുത്ത ക്ഷീണം, തലവേദന,ശ്വാസതടസ്സം, ചുമ, ഛര്‍ദി, പേശിവേദന, അപസ്മാരം, അതിസാരം എന്നിവയാണ് രോഗികള്‍ പ്രകടിപ്പിച്ച ലക്ഷണങ്ങള്‍. മസ്തിഷ്‌കത്തില്‍ നീര്‍ക്കെട്ട് (എന്‍സഫലൈറ്റിസ്), ശ്വാസതടസ്സം എന്നിവയുമുണ്ടായി.
രോഗപ്രതിരോധത്തിനായി 3000 പേരടങ്ങിയ കോണ്‍ടാക്ട് ലിസ്റ്റ് തയാറാക്കി. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇരട്ട ഇന്‍കുബേഷന്‍ കാലാവധിയായ 42 ദിവസം സംസ്ഥാനം ജാഗ്രത പാലിച്ചുവെന്നും ജൂലൈ ഒന്നു മുതല്‍ കോഴിക്കോട്, മലപ്പുറം ജില്ലകളെ നിപാ വിമുക്ത ജില്ലകളായി പ്രഖ്യാപിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും അവകാശ വാദവുമായി ട്രംപ്; ഇന്ത്യ-പാകിസ്ഥാൻ യുദ്ധം തടഞ്ഞെത് താൻ; വ്യാപാര ബന്ധം ഉണ്ടാകില്ലെന്ന് മുന്നറിയിപ്പ് നൽകിയെന്നും അവകാശവാദം

International
  •  2 hours ago
No Image

വിപണിയിലെ പഴങ്ങളുടെയും പച്ചക്കറികളുടെയും പാക്കേജിംഗിനും ലേബലിംഗിനും പുതിയ നിയമങ്ങൾ പ്രഖ്യാപിച്ച് സഊദി

Saudi-arabia
  •  2 hours ago
No Image

ഗസ്സയിലെ റഫയിൽ ഇസ്റാഈൽ സൈന്യത്തിന് നേരെ ബോം​ബ് ആക്രമണം; നാല് പേർ കൊല്ലപ്പെട്ടു

International
  •  3 hours ago
No Image

യുഎഇയില്‍ ഇത് 'ഫ്ളൂ സീസണ്‍'; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

uae
  •  3 hours ago
No Image

തിരുവന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ട് സ്ഥാനം രാജിവെച്ച് ഡോ. ബി.എസ്.സുനിൽ കുമാർ

Kerala
  •  3 hours ago
No Image

ചിങ്ങവനം-കോട്ടയം റെയിൽ പാലത്തിൽ അറ്റകുറ്റപ്പണി; ട്രെയിനുകൾ വഴിതിരിച്ചുവിടും, ചില ട്രെയിനുകൾക്ക് ഭാഗികമായി റദ്ദ് ഏർപ്പെടുത്തി; നിയന്ത്രണം നാളെ മുതൽ

Kerala
  •  4 hours ago
No Image

വ്യാജ ഫുട്ബോൾ ടീമുമായി ജപ്പാനിലേക്ക് കടക്കാൻ ശ്രമിച്ച പാകിസ്ഥാൻ സംഘം പിടിയിൽ; മനുഷ്യക്കടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ

National
  •  4 hours ago
No Image

അബൂദബിയിലെ ഇന്ത്യന്‍ എംബസിയില്‍ നാളെ ഓപ്പണ്‍ ഹൗസ്

uae
  •  4 hours ago
No Image

വോട്ടർ പട്ടിക വിവാദം; രാഹുൽ ഗാന്ധിയുടെ "വോട്ട് ചോരി" ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ

National
  •  4 hours ago
No Image

വന്താര: സുപ്രീം കോടതിയുടെ 'ക്ലീൻ ചീറ്റിന്' പിന്നിലെ സത്യം; ജാംന​ഗറിലെ ജന ജീവിതത്തെ ബാധിക്കുന്നുണ്ടോ? എന്താണ് വന്താരയുടെ യഥാർത്ഥ മുഖം ? 

National
  •  4 hours ago