HOME
DETAILS

രോഗം ലഭിച്ചത് സാബിത്തില്‍നിന്ന്; സാബിത്തിന് രോഗം വന്നത് വവ്വാലില്‍നിന്ന്

  
Web Desk
July 17 2018 | 18:07 PM

%e0%b4%b0%e0%b5%8b%e0%b4%97%e0%b4%82-%e0%b4%b2%e0%b4%ad%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a4%e0%b5%8d-%e0%b4%b8%e0%b4%be%e0%b4%ac%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d

കോഴിക്കോട്: കേരളത്തെ പിടിച്ചുകുലുക്കിയ നിപാ വൈറസിന്റെ ഉറവിടം, വ്യാപനം, ചികിത്സ തുടങ്ങിയവയെക്കുറിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ് തയാറാക്കിയ സമ്പൂര്‍ണ റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ചു. നിപായുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ തയാറാക്കുന്ന ആദ്യ സമഗ്ര റിപ്പോര്‍ട്ടാണിത്. നിപാ ബാധിച്ച് മരിച്ച എല്ലാവരിലും രോഗം പടര്‍ന്നത് ആദ്യം വൈറസ് ബാധിച്ച് മരിച്ച സാബിത്തില്‍ നിന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോഗ്യ വകുപ്പിനു കീഴിലെ സ്റ്റേറ്റ് സര്‍വൈലന്‍സ് വിഭാഗമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരസ്യപ്പെടുത്തിയിട്ടില്ല.
ഇലക്ട്രീഷ്യനും 26 കാരനുമായ മുഹമ്മദ് സാബിത്തിന് പഴംതീനി വവ്വാലില്‍ നിന്നാണ് രോഗം ബാധിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ എങ്ങനെയാണ് ഇതുസംഭവിച്ചതെന്ന് കണ്ടെത്താനായില്ല. മരിക്കുന്നതിന്റെ എട്ടുമാസം മുന്‍പാണ് സാബിത്ത് വിദേശത്തുനിന്ന് മടങ്ങിയെത്തിയത്. ശക്തമായ പനിയും ശരീരവേദനയെയും തുടര്‍ന്ന് മെയ് രണ്ടിന് സാബിത്ത് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഒ.പിയില്‍ ചികിത്സ തേടിയെത്തി. മെയ് 3ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന ലിനി ഉള്‍പ്പെടെ നാലു പേര്‍ക്ക് അന്നുരാത്രി സാബിത്തില്‍നിന്നാണ് രോഗം പടര്‍ന്നതെന്നാണ് സംശയിക്കുന്നത്.
മെയ് നാലിന് സാബിത്തിന്റെ നില മോശമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ ടോമോഗ്രഫി (സി.ടി) സ്‌കാന്‍ പരിശോധനയ്ക്ക് വിധേയമാക്കി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വച്ച് ഒരു ദിവസമാണ് മറ്റു 10 പേരിലേക്കും രോഗം പടര്‍ന്നത്.
നിപാ സ്ഥിരീകരിക്കുന്നതിന് സാബിത്തിന് രക്തപരിശോധന നടത്താന്‍ കഴിഞ്ഞില്ലെന്നും മെയ് 5ന് സാബിത്ത് മരിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാബിത്തിന്റെ പിതാവ്, ഇളയ സഹോദരന്‍, ബന്ധുവായ സ്ത്രീ എന്നിവരും രോഗം ബാധിച്ച് മരിച്ചിരുന്നു. രോഗവിമുക്തരായ അജന്യ, ഉബീഷ് എന്നിവരുടെ ചികിത്സാ പ്രോട്ടോക്കോള്‍, റിബാവൈറിന്‍ മരുന്നിന്റെ പ്രതിപ്രവര്‍ത്തന പുരോഗതി റിപ്പോര്‍ട്ട് തുടങ്ങിയ വിശദവിവരങ്ങളും റിപ്പോര്‍ട്ടിനൊപ്പം അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്.
പനി, മനോവിഭ്രാന്തി, കടുത്ത ക്ഷീണം, തലവേദന,ശ്വാസതടസ്സം, ചുമ, ഛര്‍ദി, പേശിവേദന, അപസ്മാരം, അതിസാരം എന്നിവയാണ് രോഗികള്‍ പ്രകടിപ്പിച്ച ലക്ഷണങ്ങള്‍. മസ്തിഷ്‌കത്തില്‍ നീര്‍ക്കെട്ട് (എന്‍സഫലൈറ്റിസ്), ശ്വാസതടസ്സം എന്നിവയുമുണ്ടായി.
രോഗപ്രതിരോധത്തിനായി 3000 പേരടങ്ങിയ കോണ്‍ടാക്ട് ലിസ്റ്റ് തയാറാക്കി. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇരട്ട ഇന്‍കുബേഷന്‍ കാലാവധിയായ 42 ദിവസം സംസ്ഥാനം ജാഗ്രത പാലിച്ചുവെന്നും ജൂലൈ ഒന്നു മുതല്‍ കോഴിക്കോട്, മലപ്പുറം ജില്ലകളെ നിപാ വിമുക്ത ജില്ലകളായി പ്രഖ്യാപിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയില്‍ സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നു: വ്യാജ ഇമെയിലുകള്‍ക്കെതിരെ മുന്നറിയിപ്പ്

uae
  •  15 minutes ago
No Image

ദുബൈയിലെ ഈ പ്രദേശങ്ങളില്‍ ഇ-ബൈക്കുകളും ഇ-സ്‌കൂട്ടറുകളും നിരോധിച്ചു; യുവാക്കളുടെ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമെന്ന് താമസക്കാര്‍

uae
  •  31 minutes ago
No Image

കൊച്ചി ലഹരി കേസ്: റിൻസിയുടെ സിനിമാ ബന്ധങ്ങൾ പൊലീസിനെ ഞെട്ടിച്ചു, നാല് താരങ്ങളെ ഫോണിൽ വിളിച്ച് വിവരം തേടി പൊലീസ്

Kerala
  •  an hour ago
No Image

ബിഹാറില്‍ ബി.ജെ.പി നേതാവിനെ വെടിവെച്ചു കൊന്നു; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

National
  •  an hour ago
No Image

ജമാഅത്തെ ഇസ്‌ലാമി സത്യസന്ധമല്ല, അമീർ നുണ പറയരുത്; രൂക്ഷ വിമർശനവുമായി ജമാഅത്ത് മുൻ ശൂറ അംഗം ഖാലിദ് മൂസ നദ്‌വി

Kerala
  •  an hour ago
No Image

'വേനല്‍ച്ചൂട് ഉയരുന്നു, കുട്ടികളെ വാഹനത്തില്‍ ഒറ്റയ്ക്കാക്കരുത്'; മുന്നറിയിപ്പുമായി ഫുജൈറ പൊലിസ്

uae
  •  2 hours ago
No Image

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ യുഎസില്‍ എട്ട് ഇന്ത്യക്കാര്‍ അറസ്റ്റില്‍; പിടിയിലായവരില്‍ എന്‍ഐഎ തിരയുന്ന പിടികിട്ടാപ്പുള്ളികളും

International
  •  2 hours ago
No Image

ഇസ്‌റാഈല്‍ സൈന്യത്തെ വിറപ്പിച്ച് ഹമാസ് പോരാളികള്‍; തിരിച്ചടികളില്‍ നിരവധി സൈനികര്‍ക്ക് പരുക്ക്, ടാങ്കുകളും തകര്‍ത്തു

International
  •  2 hours ago
No Image

മരിച്ച സ്ത്രീയെ ജീവിപ്പിക്കാൻ ചാണകത്തിൽ കുഴിച്ചിട്ടു; 24 മണിക്കൂർ കഴിഞ്ഞിട്ടും ജീവൻ വന്നില്ല, വ്യാജ ബാബയെ കയേറ്റം ചെയ്ത് നാട്ടുകാർ

National
  •  2 hours ago
No Image

സമുദ്ര സമ്പത്തിന് പുതുജീവന്‍ നല്‍കി ദുബൈയിലെ കൃത്രിമ പവിഴപ്പുറ്റുകള്‍

uae
  •  2 hours ago