HOME
DETAILS

രോഗം ലഭിച്ചത് സാബിത്തില്‍നിന്ന്; സാബിത്തിന് രോഗം വന്നത് വവ്വാലില്‍നിന്ന്

  
backup
July 17, 2018 | 6:39 PM

%e0%b4%b0%e0%b5%8b%e0%b4%97%e0%b4%82-%e0%b4%b2%e0%b4%ad%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a4%e0%b5%8d-%e0%b4%b8%e0%b4%be%e0%b4%ac%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d

കോഴിക്കോട്: കേരളത്തെ പിടിച്ചുകുലുക്കിയ നിപാ വൈറസിന്റെ ഉറവിടം, വ്യാപനം, ചികിത്സ തുടങ്ങിയവയെക്കുറിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ് തയാറാക്കിയ സമ്പൂര്‍ണ റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ചു. നിപായുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ തയാറാക്കുന്ന ആദ്യ സമഗ്ര റിപ്പോര്‍ട്ടാണിത്. നിപാ ബാധിച്ച് മരിച്ച എല്ലാവരിലും രോഗം പടര്‍ന്നത് ആദ്യം വൈറസ് ബാധിച്ച് മരിച്ച സാബിത്തില്‍ നിന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോഗ്യ വകുപ്പിനു കീഴിലെ സ്റ്റേറ്റ് സര്‍വൈലന്‍സ് വിഭാഗമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരസ്യപ്പെടുത്തിയിട്ടില്ല.
ഇലക്ട്രീഷ്യനും 26 കാരനുമായ മുഹമ്മദ് സാബിത്തിന് പഴംതീനി വവ്വാലില്‍ നിന്നാണ് രോഗം ബാധിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ എങ്ങനെയാണ് ഇതുസംഭവിച്ചതെന്ന് കണ്ടെത്താനായില്ല. മരിക്കുന്നതിന്റെ എട്ടുമാസം മുന്‍പാണ് സാബിത്ത് വിദേശത്തുനിന്ന് മടങ്ങിയെത്തിയത്. ശക്തമായ പനിയും ശരീരവേദനയെയും തുടര്‍ന്ന് മെയ് രണ്ടിന് സാബിത്ത് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഒ.പിയില്‍ ചികിത്സ തേടിയെത്തി. മെയ് 3ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന ലിനി ഉള്‍പ്പെടെ നാലു പേര്‍ക്ക് അന്നുരാത്രി സാബിത്തില്‍നിന്നാണ് രോഗം പടര്‍ന്നതെന്നാണ് സംശയിക്കുന്നത്.
മെയ് നാലിന് സാബിത്തിന്റെ നില മോശമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ ടോമോഗ്രഫി (സി.ടി) സ്‌കാന്‍ പരിശോധനയ്ക്ക് വിധേയമാക്കി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വച്ച് ഒരു ദിവസമാണ് മറ്റു 10 പേരിലേക്കും രോഗം പടര്‍ന്നത്.
നിപാ സ്ഥിരീകരിക്കുന്നതിന് സാബിത്തിന് രക്തപരിശോധന നടത്താന്‍ കഴിഞ്ഞില്ലെന്നും മെയ് 5ന് സാബിത്ത് മരിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാബിത്തിന്റെ പിതാവ്, ഇളയ സഹോദരന്‍, ബന്ധുവായ സ്ത്രീ എന്നിവരും രോഗം ബാധിച്ച് മരിച്ചിരുന്നു. രോഗവിമുക്തരായ അജന്യ, ഉബീഷ് എന്നിവരുടെ ചികിത്സാ പ്രോട്ടോക്കോള്‍, റിബാവൈറിന്‍ മരുന്നിന്റെ പ്രതിപ്രവര്‍ത്തന പുരോഗതി റിപ്പോര്‍ട്ട് തുടങ്ങിയ വിശദവിവരങ്ങളും റിപ്പോര്‍ട്ടിനൊപ്പം അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്.
പനി, മനോവിഭ്രാന്തി, കടുത്ത ക്ഷീണം, തലവേദന,ശ്വാസതടസ്സം, ചുമ, ഛര്‍ദി, പേശിവേദന, അപസ്മാരം, അതിസാരം എന്നിവയാണ് രോഗികള്‍ പ്രകടിപ്പിച്ച ലക്ഷണങ്ങള്‍. മസ്തിഷ്‌കത്തില്‍ നീര്‍ക്കെട്ട് (എന്‍സഫലൈറ്റിസ്), ശ്വാസതടസ്സം എന്നിവയുമുണ്ടായി.
രോഗപ്രതിരോധത്തിനായി 3000 പേരടങ്ങിയ കോണ്‍ടാക്ട് ലിസ്റ്റ് തയാറാക്കി. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇരട്ട ഇന്‍കുബേഷന്‍ കാലാവധിയായ 42 ദിവസം സംസ്ഥാനം ജാഗ്രത പാലിച്ചുവെന്നും ജൂലൈ ഒന്നു മുതല്‍ കോഴിക്കോട്, മലപ്പുറം ജില്ലകളെ നിപാ വിമുക്ത ജില്ലകളായി പ്രഖ്യാപിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെമ്പായം ബസ് അപകടം: കെഎസ്ആർടിസി സിഎംഡി റിപ്പോർട്ട് തേടി; വിജിലൻസ് അന്വേഷണം ആരംഭിച്ചു

Kerala
  •  15 minutes ago
No Image

വാങ്കഡെയിൽ വിറച്ച് ജയിച്ച് ഇന്ത്യ; അമേരിക്കയ്ക്കെതിരെ 29 റൺസിന് വിജയം

National
  •  29 minutes ago
No Image

മയക്കുമരുന്ന് മാഫിയക്കെതിരെ കടുത്ത നടപടിയുമായി കുവൈത്ത്; 16 പേർ അറസ്റ്റിൽ, വൻ ലഹരിശേഖരം പിടികൂടി

Kuwait
  •  an hour ago
No Image

പ്രായം തടസ്സമല്ല, പക്ഷേ ഇനി വൈഭവ് സൂര്യവംശി അണ്ടർ-19 ലോകകപ്പ് കളിക്കില്ല; കാരണം ഇതാണ്

Cricket
  •  an hour ago
No Image

പത്തനംതിട്ടയിൽ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ തിരിച്ചറിഞ്ഞു; അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുത്തു

Kerala
  •  an hour ago
No Image

യുഎഇയിൽ നാളെ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  an hour ago
No Image

ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം: ജനൽ പൊളിച്ച് അകത്തുകയറിയ പ്രതി പിടിയിൽ

crime
  •  an hour ago
No Image

പള്ളിയിൽ കുടിവെള്ളം പാഴാക്കിയത് ചോദ്യം ചെയ്തു; വയോധികന് ക്രൂരമർദനം: പ്രതി പിടിയിൽ

Kerala
  •  2 hours ago
No Image

സൂരജ്‌കുണ്ഡ് മേളയിൽ വൻ അപകടം: രക്ഷാപ്രവർത്തനത്തിനിടെ പൊലിസുകാരൻ കൊല്ലപ്പെട്ടു; 13 പേർക്ക് പരിക്ക്

latest
  •  2 hours ago
No Image

ഖത്തറിനെ ശത്രുരാഷ്ട്രമായി പ്രഖ്യാപിക്കണം; പുതിയ ബിൽ അവതരിപ്പാക്കാനൊരുങ്ങി ഇസ്റാഈൽ പ്രതിപക്ഷ നേതാവ് യെയർ ലാപിഡ്

International
  •  2 hours ago