HOME
DETAILS

പാര്‍ലമെന്റ് മഴക്കാലസമ്മേളനത്തിന് ഇന്നുതുടക്കം

  
backup
July 17, 2018 | 7:03 PM

%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b2%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ae%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2%e0%b4%b8%e0%b4%ae%e0%b5%8d

 

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ മഴക്കാലസമ്മേളനത്തിന് ഇന്നു തുടക്കം. 18 പ്രവര്‍ത്തി ദിനങ്ങളുള്ള സമ്മേളനം അടുത്തമാസം 10 വരെ നീണ്ടുനില്‍ക്കും. പാര്‍ലമെന്റിന്റെ സുഗമമായ നടത്തിപ്പിന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിപക്ഷ കക്ഷികളുടെ സഹകരണം തേടി. ഇന്നലെ വൈകീട്ട് ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ അധ്യക്ഷതവഹിച്ച പ്രധാനമന്ത്രി, കഴിഞ്ഞ ബജറ്റ് സമ്മേളനത്തിലേതുപോലെയാവരുത് മഴക്കാല സമ്മേളനമെന്ന് പ്രതിപക്ഷത്തോട് അഭ്യര്‍ഥിച്ചു.
പാര്‍ലമെന്റ് സജീവമായി നടക്കണമെന്നാണ് രാജ്യം ആഗ്രഹിക്കുന്നതെന്നും യോഗത്തില്‍ പ്രധാനമന്ത്രി പ്രസംഗിച്ചതായി പാര്‍ലമെന്ററി കാര്യമന്ത്രി അനന്ത് കുമാര്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്റെ കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് ഒഴിവുവന്ന രാജ്യസഭാ ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലേക്ക് സമ്മേളനത്തില്‍ തെരഞ്ഞെടുപ്പ് നടക്കും. പ്രതിപക്ഷം സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്താനാണ് ആലോചന. തിങ്കളാഴ്ച ഇതുസംബന്ധിച്ച വിഷയങ്ങള്‍ പ്രതിപക്ഷ നേതാക്കള്‍ ചര്‍ച്ചചെയ്തു. പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി രൂപപ്പെട്ടുവരുന്ന പ്രതിപക്ഷ ഐക്യത്തിന്‍െ പരീക്ഷണവും കൂടിയാവും ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പ്.
രാജ്യസഭയിലെ ഇപ്പോഴത്തെ കക്ഷിനിലയില്‍ ബി.ജെ.പിക്കു സ്വന്തമായി സ്ഥാനാര്‍ഥിയെ നിര്‍ത്തി വിജയിപ്പിക്കാന്‍ കഴിയില്ല. അതിനാല്‍ പ്രതിപക്ഷ ചേരിക്കൊപ്പം നില്‍ക്കാത്ത അണ്ണാ ഡി.എം.കെ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ കൂട്ടി അവരുമായി കൂടിയാലോചിച്ചു ബി.ജെ.പിയിതര കക്ഷിയില്‍പ്പെട്ട സ്ഥാനാര്‍ഥിയെയാവും ഭരണകക്ഷി നിര്‍ത്തുക.
വൃക്കരോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലിക്കു സമ്മേളനം നഷ്ടമാവും. ഭരണകക്ഷിയായ ബി.ജെ.പിയുടെ രാജ്യസഭയിലെ കക്ഷിനേതാവ് കൂടിയാണ് ജെയ്റ്റ്‌ലി. ജെയ്റ്റ്‌ലിയാണ് സാധാരണ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളെ നേരിടാറുള്ളത്. അദ്ദേഹത്തിന്റെ അഭാവത്തില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന് ബി.ജെ.പി സഭാകക്ഷി നേതാവിന്റെ ചുമതല നല്‍കിയിട്ടുണ്ട്. മെയ് 14ന് ഡല്‍ഹി എയിംസില്‍ നടന്ന ശസ്ത്രക്രിയക്കു ശേഷം ജെയ്റ്റ്‌ലി വിശ്രമത്തിലാണ്. അദ്ദേഹത്തിന്റെ പകരം പിയൂഷ് ഗോയലിനാണ് ധനമന്ത്രാലയത്തിന്റെ താല്‍ക്കാലിക ചുമതല.
ഭരണപക്ഷത്തിനു മതിയായ ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ ജെയ്റ്റ്‌ലിയുടെ അഭാവം കൂടുതല്‍ ക്ഷീണമാവും. പ്രതിപക്ഷനിരയിലെ കരുത്തരായ ഗുലാംനബി ആസാദ്, പി. ചിദംബരം, കപില്‍ സിബല്‍, മന്‍മോഹന്‍ സിങ്, അംബികാ സോണി, അഹമ്മട് പട്ടേല്‍, ആനന്ദ് ശര്‍മ, അഭിഷേക് മനു സിങ്‌വി എന്നിവരെല്ലാം രാജ്യസഭയിലാണുള്ളത്. ഭരണപക്ഷ ബെഞ്ചില്‍ കേന്ദ്രമന്ത്രിമാരടക്കമുള്ളവര്‍ ഉണ്ടെങ്കിലും പ്രതിപക്ഷനിരയെപോലെ പരിചയസമ്പന്നര്‍ കുറവാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തലശ്ശേരിയിൽ കണ്ടെത്തിയത് വ്യാജ ബോംബുകൾ; എം-സാൻഡും കല്ലും നിറച്ച 'ഡമ്മികൾ' എന്ന് ബോംബ് സ്ക്വാഡ്

Kerala
  •  a day ago
No Image

ബാഴ്‌സലോണ ആരാധകരുടെ സ്വപ്നം തകർത്തതാര്? മെസ്സിയുടെ മടങ്ങിവരവ് തടഞ്ഞ ക്ലബ്ബ് പ്രസിഡന്റിനെതിരെ ആഞ്ഞടിച്ച് സാവി

Football
  •  a day ago
No Image

ബി.ജെ.പിയില്‍ ചേര്‍ന്ന ഏഴ് എം.പിമാരെയും അയോഗ്യരാക്കണം; രാജ്യസഭാധ്യക്ഷന് കത്ത് നല്‍കി എ.എ.പി

National
  •  a day ago
No Image

കോഴിക്കോട്ട് പൊലിസ് ഉദ്യോഗസ്ഥനും കുടുംബത്തിനും നേരെ മദ്യപസംഘത്തിന്റെ ആക്രമണം; മകളുടെ മാല കവർന്നു, വസ്ത്രം വലിച്ചുകീറി

Kerala
  •  a day ago
No Image

തോൽവിക്ക് പിന്നാലെ രാജസ്ഥാൻ റോയൽസിന് ആശങ്ക; സൂപ്പർ താരം വൈഭവ് സൂര്യവംശിക്ക് പരിക്ക്

Cricket
  •  a day ago
No Image

വിവിധ ജില്ലകളിലായി നാല് പേര്‍ക്ക് സൂര്യാതപമേറ്റു; ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

Kerala
  •  a day ago
No Image

സ്വകാര്യ കാറിൽ ഔദ്യോഗിക മുദ്ര; മുൻ ഡി.ജി.പി ടോമിൻ തച്ചങ്കരിക്കെതിരെ കേസെടുക്കാൻ നിർദേശം

Kerala
  •  a day ago
No Image

ഇടുക്കിയിൽ പാമ്പുകടിയേറ്റ് വയോധിക മരിച്ചു

Kerala
  •  a day ago
No Image

പാമ്പ് കടിയേറ്റ് 43-കാരി മരിച്ച സംഭവം; ചികിത്സാ പിഴവെന്ന് ആരോപണവുമായി കുടുംബം; കായംകുളം താലൂക്ക് ആശുപത്രിക്കെതിരെ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകും

Kerala
  •  a day ago
No Image

നാസ ഫെല്ലോഷിപ് നേടിയ മെക്കാനിക്കല്‍ എഞ്ചിനീയര്‍, അധ്യാപകന്‍...വൈറ്റ് ഹൗസ് വെടിവെപ്പില്‍ പിടിയിലായ ആളെ കുറിച്ച വിവരങ്ങള്‍ ഇങ്ങനെ

International
  •  a day ago