HOME
DETAILS

പാര്‍ലമെന്റ് മഴക്കാലസമ്മേളനത്തിന് ഇന്നുതുടക്കം

  
backup
July 17 2018 | 19:07 PM

%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b2%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ae%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2%e0%b4%b8%e0%b4%ae%e0%b5%8d

 

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ മഴക്കാലസമ്മേളനത്തിന് ഇന്നു തുടക്കം. 18 പ്രവര്‍ത്തി ദിനങ്ങളുള്ള സമ്മേളനം അടുത്തമാസം 10 വരെ നീണ്ടുനില്‍ക്കും. പാര്‍ലമെന്റിന്റെ സുഗമമായ നടത്തിപ്പിന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിപക്ഷ കക്ഷികളുടെ സഹകരണം തേടി. ഇന്നലെ വൈകീട്ട് ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ അധ്യക്ഷതവഹിച്ച പ്രധാനമന്ത്രി, കഴിഞ്ഞ ബജറ്റ് സമ്മേളനത്തിലേതുപോലെയാവരുത് മഴക്കാല സമ്മേളനമെന്ന് പ്രതിപക്ഷത്തോട് അഭ്യര്‍ഥിച്ചു.
പാര്‍ലമെന്റ് സജീവമായി നടക്കണമെന്നാണ് രാജ്യം ആഗ്രഹിക്കുന്നതെന്നും യോഗത്തില്‍ പ്രധാനമന്ത്രി പ്രസംഗിച്ചതായി പാര്‍ലമെന്ററി കാര്യമന്ത്രി അനന്ത് കുമാര്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്റെ കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് ഒഴിവുവന്ന രാജ്യസഭാ ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലേക്ക് സമ്മേളനത്തില്‍ തെരഞ്ഞെടുപ്പ് നടക്കും. പ്രതിപക്ഷം സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്താനാണ് ആലോചന. തിങ്കളാഴ്ച ഇതുസംബന്ധിച്ച വിഷയങ്ങള്‍ പ്രതിപക്ഷ നേതാക്കള്‍ ചര്‍ച്ചചെയ്തു. പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി രൂപപ്പെട്ടുവരുന്ന പ്രതിപക്ഷ ഐക്യത്തിന്‍െ പരീക്ഷണവും കൂടിയാവും ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പ്.
രാജ്യസഭയിലെ ഇപ്പോഴത്തെ കക്ഷിനിലയില്‍ ബി.ജെ.പിക്കു സ്വന്തമായി സ്ഥാനാര്‍ഥിയെ നിര്‍ത്തി വിജയിപ്പിക്കാന്‍ കഴിയില്ല. അതിനാല്‍ പ്രതിപക്ഷ ചേരിക്കൊപ്പം നില്‍ക്കാത്ത അണ്ണാ ഡി.എം.കെ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ കൂട്ടി അവരുമായി കൂടിയാലോചിച്ചു ബി.ജെ.പിയിതര കക്ഷിയില്‍പ്പെട്ട സ്ഥാനാര്‍ഥിയെയാവും ഭരണകക്ഷി നിര്‍ത്തുക.
വൃക്കരോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലിക്കു സമ്മേളനം നഷ്ടമാവും. ഭരണകക്ഷിയായ ബി.ജെ.പിയുടെ രാജ്യസഭയിലെ കക്ഷിനേതാവ് കൂടിയാണ് ജെയ്റ്റ്‌ലി. ജെയ്റ്റ്‌ലിയാണ് സാധാരണ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളെ നേരിടാറുള്ളത്. അദ്ദേഹത്തിന്റെ അഭാവത്തില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന് ബി.ജെ.പി സഭാകക്ഷി നേതാവിന്റെ ചുമതല നല്‍കിയിട്ടുണ്ട്. മെയ് 14ന് ഡല്‍ഹി എയിംസില്‍ നടന്ന ശസ്ത്രക്രിയക്കു ശേഷം ജെയ്റ്റ്‌ലി വിശ്രമത്തിലാണ്. അദ്ദേഹത്തിന്റെ പകരം പിയൂഷ് ഗോയലിനാണ് ധനമന്ത്രാലയത്തിന്റെ താല്‍ക്കാലിക ചുമതല.
ഭരണപക്ഷത്തിനു മതിയായ ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ ജെയ്റ്റ്‌ലിയുടെ അഭാവം കൂടുതല്‍ ക്ഷീണമാവും. പ്രതിപക്ഷനിരയിലെ കരുത്തരായ ഗുലാംനബി ആസാദ്, പി. ചിദംബരം, കപില്‍ സിബല്‍, മന്‍മോഹന്‍ സിങ്, അംബികാ സോണി, അഹമ്മട് പട്ടേല്‍, ആനന്ദ് ശര്‍മ, അഭിഷേക് മനു സിങ്‌വി എന്നിവരെല്ലാം രാജ്യസഭയിലാണുള്ളത്. ഭരണപക്ഷ ബെഞ്ചില്‍ കേന്ദ്രമന്ത്രിമാരടക്കമുള്ളവര്‍ ഉണ്ടെങ്കിലും പ്രതിപക്ഷനിരയെപോലെ പരിചയസമ്പന്നര്‍ കുറവാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലബാറിൽ ഇക്കുറിയും പ്ലസ് വൺ സീറ്റ് ക്ഷാമം; 11,633 വിദ്യാർഥികൾ പുറത്തായേക്കും

Kerala
  •  2 months ago
No Image

വി.എസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  2 months ago
No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  2 months ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  2 months ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  2 months ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  2 months ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  2 months ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  2 months ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  2 months ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  2 months ago