HOME
DETAILS

പാര്‍ലമെന്റ് മഴക്കാലസമ്മേളനത്തിന് ഇന്നുതുടക്കം

  
backup
July 17, 2018 | 7:03 PM

%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b2%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ae%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2%e0%b4%b8%e0%b4%ae%e0%b5%8d

 

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ മഴക്കാലസമ്മേളനത്തിന് ഇന്നു തുടക്കം. 18 പ്രവര്‍ത്തി ദിനങ്ങളുള്ള സമ്മേളനം അടുത്തമാസം 10 വരെ നീണ്ടുനില്‍ക്കും. പാര്‍ലമെന്റിന്റെ സുഗമമായ നടത്തിപ്പിന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിപക്ഷ കക്ഷികളുടെ സഹകരണം തേടി. ഇന്നലെ വൈകീട്ട് ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ അധ്യക്ഷതവഹിച്ച പ്രധാനമന്ത്രി, കഴിഞ്ഞ ബജറ്റ് സമ്മേളനത്തിലേതുപോലെയാവരുത് മഴക്കാല സമ്മേളനമെന്ന് പ്രതിപക്ഷത്തോട് അഭ്യര്‍ഥിച്ചു.
പാര്‍ലമെന്റ് സജീവമായി നടക്കണമെന്നാണ് രാജ്യം ആഗ്രഹിക്കുന്നതെന്നും യോഗത്തില്‍ പ്രധാനമന്ത്രി പ്രസംഗിച്ചതായി പാര്‍ലമെന്ററി കാര്യമന്ത്രി അനന്ത് കുമാര്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്റെ കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് ഒഴിവുവന്ന രാജ്യസഭാ ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലേക്ക് സമ്മേളനത്തില്‍ തെരഞ്ഞെടുപ്പ് നടക്കും. പ്രതിപക്ഷം സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്താനാണ് ആലോചന. തിങ്കളാഴ്ച ഇതുസംബന്ധിച്ച വിഷയങ്ങള്‍ പ്രതിപക്ഷ നേതാക്കള്‍ ചര്‍ച്ചചെയ്തു. പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി രൂപപ്പെട്ടുവരുന്ന പ്രതിപക്ഷ ഐക്യത്തിന്‍െ പരീക്ഷണവും കൂടിയാവും ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പ്.
രാജ്യസഭയിലെ ഇപ്പോഴത്തെ കക്ഷിനിലയില്‍ ബി.ജെ.പിക്കു സ്വന്തമായി സ്ഥാനാര്‍ഥിയെ നിര്‍ത്തി വിജയിപ്പിക്കാന്‍ കഴിയില്ല. അതിനാല്‍ പ്രതിപക്ഷ ചേരിക്കൊപ്പം നില്‍ക്കാത്ത അണ്ണാ ഡി.എം.കെ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ കൂട്ടി അവരുമായി കൂടിയാലോചിച്ചു ബി.ജെ.പിയിതര കക്ഷിയില്‍പ്പെട്ട സ്ഥാനാര്‍ഥിയെയാവും ഭരണകക്ഷി നിര്‍ത്തുക.
വൃക്കരോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലിക്കു സമ്മേളനം നഷ്ടമാവും. ഭരണകക്ഷിയായ ബി.ജെ.പിയുടെ രാജ്യസഭയിലെ കക്ഷിനേതാവ് കൂടിയാണ് ജെയ്റ്റ്‌ലി. ജെയ്റ്റ്‌ലിയാണ് സാധാരണ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളെ നേരിടാറുള്ളത്. അദ്ദേഹത്തിന്റെ അഭാവത്തില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന് ബി.ജെ.പി സഭാകക്ഷി നേതാവിന്റെ ചുമതല നല്‍കിയിട്ടുണ്ട്. മെയ് 14ന് ഡല്‍ഹി എയിംസില്‍ നടന്ന ശസ്ത്രക്രിയക്കു ശേഷം ജെയ്റ്റ്‌ലി വിശ്രമത്തിലാണ്. അദ്ദേഹത്തിന്റെ പകരം പിയൂഷ് ഗോയലിനാണ് ധനമന്ത്രാലയത്തിന്റെ താല്‍ക്കാലിക ചുമതല.
ഭരണപക്ഷത്തിനു മതിയായ ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ ജെയ്റ്റ്‌ലിയുടെ അഭാവം കൂടുതല്‍ ക്ഷീണമാവും. പ്രതിപക്ഷനിരയിലെ കരുത്തരായ ഗുലാംനബി ആസാദ്, പി. ചിദംബരം, കപില്‍ സിബല്‍, മന്‍മോഹന്‍ സിങ്, അംബികാ സോണി, അഹമ്മട് പട്ടേല്‍, ആനന്ദ് ശര്‍മ, അഭിഷേക് മനു സിങ്‌വി എന്നിവരെല്ലാം രാജ്യസഭയിലാണുള്ളത്. ഭരണപക്ഷ ബെഞ്ചില്‍ കേന്ദ്രമന്ത്രിമാരടക്കമുള്ളവര്‍ ഉണ്ടെങ്കിലും പ്രതിപക്ഷനിരയെപോലെ പരിചയസമ്പന്നര്‍ കുറവാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊണ്ടിമുതൽ അട്ടിമറി കേസ്; ശിക്ഷ മരവിപ്പിക്കണം; ഹൈക്കോടതിയിൽ അപ്പീൽ നൽകി ആന്റണി രാജു 

Kerala
  •  12 minutes ago
No Image

ഏറ്റവും വേഗമേറിയ മെട്രോ സര്‍വീസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; നമോഭാരത് ഇടനാഴിയും രാജ്യത്തിന് സമര്‍പ്പിച്ചു

National
  •  24 minutes ago
No Image

'ഞാൻ സഊദിയിൽ തന്നെ തുടരും' വിവാദങ്ങൾക്കൊടുവിൽ പ്രതികരിച്ച് റൊണാൾഡോ

Football
  •  34 minutes ago
No Image

സ്വര്‍ണക്കൊള്ള: തന്ത്രിക്ക് ജാമ്യം നല്‍കിയ ഉത്തരവിനെതിരെ എ.ഐ.ടി ഹൈക്കോടതിയിലേക്ക് 

Kerala
  •  an hour ago
No Image

പുതിയ പി.ആര്‍ തന്ത്രവുമായി സര്‍ക്കാര്‍; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമല്ല, സാധാരണ ജനങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ വാട്സാപ് സന്ദേശം

Kerala
  •  an hour ago
No Image

ന്യൂനമർദം, സംസ്ഥാനത്ത് വ്യാഴാഴ്ച വരെ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  an hour ago
No Image

16 വയസില്‍ താഴെയുള്ള കുട്ടികളുടെ മൊബൈല്‍ ഫോണ്‍, സമൂഹമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍

National
  •  an hour ago
No Image

ഇന്ത്യൻ ടീമിന്റെ ഏറ്റവും വലിയ ഭീഷണി അവനായിരിക്കും: മുൻ ഇന്ത്യൻ താരം

Cricket
  •  2 hours ago
No Image

ഒരു വര്‍ഷത്തിലേറെ ഏഴാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്തു;  ഒഡിഷയില്‍ നാല് അധ്യാപകരും പ്യൂണും അറസ്റ്റില്‍

National
  •  2 hours ago
No Image

ടി-20 ലോകകപ്പിൽ സെമിയിലെത്തുക ആ ടീമുകളായിരിക്കും: പ്രവചനവുമായി ദിനേശ് കാർത്തിക്

Cricket
  •  2 hours ago