HOME
DETAILS

നഗരത്തില്‍ അറവുശാലകളില്ല: ഇറച്ചി വിപണി പ്രതിസന്ധിയില്‍

  
Web Desk
April 19 2019 | 04:04 AM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b1%e0%b4%b5%e0%b5%81%e0%b4%b6%e0%b4%be%e0%b4%b2%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d

കോട്ടയം: പഴയ അറവുശാല പ്രവര്‍ത്തനം നിലയ്ക്കുകയും ആധുനിക രീതിയിലുള്ള പുതിയതിന്റെ ് നിര്‍മാണം പൂര്‍ത്തീകരിക്കുകയും ചെയ്യാതെ വന്നതോടെ നഗരത്തില്‍ അംഗീകൃത അറവുശാലകളില്ലാതായി. ഇതോടെ നഗരത്തിലെ ഇറച്ചി വിപണി പ്രതിസന്ധിയിലായി. ഈസ്റ്ററും റമദാനും അടുത്തിരിക്കെ മാട്ടിറച്ചിയുടെ ലഭ്യതക്കുറവ് ബുദ്ധിമുട്ടുണ്ടാക്കും. മാലിന്യ സംസ്‌കരണത്തിലെ അപാകതകള്‍ മൂലമാണ് പഴയ അറവുശാല അടച്ചുപൂട്ടിയത്. അതേസമയം 2008ല്‍ നിര്‍മ്മാണം ആരംഭിച്ച പുതിയ അറവുശാല ഇനിയും പ്രവര്‍ത്തനസജ്ജമായിട്ടില്ല.
മലീനീകരണ നിയന്ത്രണ ബോര്‍ഡ്, ശുചിത്വ മിഷന്‍ എന്നിവയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പഴയ അറവുശാലയ്ക്ക് പൂട്ട് വീണത്. ഇതോടെ കോട്ടയം നഗരത്തില്‍ അംഗീകൃത അറവുശാല ഇല്ലാതായി. ഡോക്ടര്‍ സര്‍ട്ടിഫൈ ചെയ്ത ഉരുക്കളെ മാത്രമേ കശാപ്പ് ചെയ്യാന്‍ പാടുള്ളൂ എന്നതിനാല്‍ വ്യാപാരികളും പ്രതിസന്ധിയിലായി. പഴയ അറവുശാല അടച്ചു പൂട്ടിയതിനൊപ്പം ഇവിടെ വ്യാപാരം നടത്തിയിരുന്നവര്‍ക്കും ടെന്‍ഡര്‍ പുതുക്കി ലഭിച്ചില്ല.
കോടിമത പച്ചക്കറി ചന്തയ്ക്ക് സമീപം പുതിയ അറവുശാലയുടെ നിര്‍മ്മാണം 2008ല്‍ ആരംഭിച്ചതാണ്.
കേന്ദ്ര പദ്ധതി പ്രകാരം ഒരു കോടി രൂപ വകയിരുത്തിയിരുന്നെ്ങ്കിലും നിര്‍മാണം നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനായില്ല. പിന്നീട് 2 വര്‍ഷത്തിന് ശേഷമാണ് കെട്ടിടം പൂര്‍ത്തീകരിച്ചത്. എന്നാല്‍ ഇവിടേക്ക് വേണ്ട യന്ത്ര സാമഗ്രികള്‍ സ്ഥാപിക്കാത്തതിനാല്‍ ഇവിടെ കശാപ്പ് ആരംഭിക്കാനാവിവില്ല. യന്ത്ര സാമഗ്രികള്‍ക്കായി 70 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും അവ ബാംഗ്ലൂരില്‍ നിന്നും എത്തിച്ച് സ്ഥാപിക്കാന്‍ ഇനിയും സമയമെടുക്കും. നിലവില്‍ പത്തോളം അനധികൃത കശാപ്പുശാലകളാണ് നഗരത്തില്‍ പ്രവര്‍ത്തിക്കുന്നത്. വ്യാപാരികള്‍ ഇവിടെ നിന്നും മാംസം വാങ്ങിയാണ് വില്‍പ്പന നടത്തുന്നത്. അറവുശാല ഉടന്‍ തുറന്ന് ഗുണനിലവാരമുള്ള മാംസത്തിന്റെ ലഭ്യത ഉറപ്പാക്കാന്‍ നഗരസഭ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളിക്കളത്തിൽ ഞാൻ നേരിട്ടതിൽ ഏറ്റവും കടുത്ത എതിരാളി അവനാണ്: കെയ്ൻ വില്യംസൺ

Cricket
  •  10 minutes ago
No Image

കാസർകോടിന് പിന്നാലെ കണ്ണൂരിലും വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ചു; പ്രതിഷേധാർഹം, വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  an hour ago
No Image

പൊലിസ് ചമഞ്ഞ് 90 ലക്ഷം രൂപ തട്ടിയെടുത്തു; ഒമ്പത് പേര്‍ക്ക് 3 വര്‍ഷം തടവുശിക്ഷയും പിഴയും വിധിച്ച് കോടതി

uae
  •  an hour ago
No Image

'സ്‌കൂള്‍ സമയമാറ്റം: മുഖ്യമന്ത്രിക്കാണ് നിവേദനം നല്‍കിയത്, അദ്ദേഹം പറയട്ടെ; വിളിച്ചാല്‍ ചര്‍ച്ചക്ക് തയ്യാര്‍' ജിഫ്‌രി തങ്ങള്‍

Kerala
  •  an hour ago
No Image

പാലക്കാട് : ജില്ലയിലെ നിപ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; 38 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  an hour ago
No Image

'കുഞ്ഞിന്റെ മുഖം കണ്ട് കൊതി തീര്‍ന്നില്ല, മരിക്കാന്‍ ഒരാഗ്രഹവുമില്ല...'; വിപഞ്ചികയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്

uae
  •  an hour ago
No Image

ഭാവിയിലേക്കുള്ള യാത്ര; അബൂദബിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ നിരത്തിലേക്ക്

uae
  •  2 hours ago
No Image

പൊലിസ് വേഷത്തിൽ കുഴൽപ്പണ കടത്ത്; പ്രതിയും കുടുംബവും പിടിയിൽ

Kerala
  •  2 hours ago
No Image

ഇന്ത്യയ്ക്ക് 500% തീരുവ? റഷ്യൻ എണ്ണ വാങ്ങുന്നവരെ ലക്ഷ്യം വച്ച് യുഎസ് ബിൽ; പുടിനെ സമ്മർദ്ദത്തിലാക്കാൻ ട്രംപിന്റേ പുതിയ നീക്കം

International
  •  2 hours ago
No Image

ലൈസന്‍സ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയില്ല; ഇന്‍ഷുറന്‍സ് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി യുഎഇ സെന്‍ട്രല്‍ ബാങ്ക്

uae
  •  2 hours ago

No Image

ഓണ്‍ലൈനില്‍ കാര്‍ സെയില്‍: ബഹ്‌റൈനിലെ പ്രവാസി യുവതിക്ക് നഷ്ടമായത് 400 ദിനാര്‍; ഇനിയാരും ഇത്തരം കെണിയില്‍ വീഴരുതെന്ന് അഭ്യര്‍ഥനയും

bahrain
  •  4 hours ago
No Image

'മടിക്കേണ്ട, ഉടനടി വഴിമാറുക'; അടിയന്തര വാഹനങ്ങള്‍ക്ക് വഴി ഒരുക്കി നല്‍കുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശം പുറത്തിറക്കി അബൂദബി പൊലിസ്

uae
  •  4 hours ago
No Image

2025 യുഎഇ ദേശീയ ദിനം: വാരാന്ത്യം ഉള്‍പ്പെടെ അഞ്ച് ദിവസത്തെ അവധി ലഭിക്കുമോ?

uae
  •  4 hours ago
No Image

'എന്തിനാണ് താങ്കള്‍ സ്വിച്ച് ഓഫാക്കിയത്?; ഞാനങ്ങനെ ചെയ്തിട്ടില്ല' പൈലറ്റുമാരുടെ സംഭാഷണം ഇങ്ങനെ; സുഗമമായി പറന്നുയര്‍ന്ന വിമാനം തകര്‍ന്നു വീണതിന് പിന്നിലെ ചുരുളഴിക്കാന്‍ ഇതും നിര്‍ണായകം

National
  •  4 hours ago