HOME
DETAILS

വനിതാ കണ്ടക്ടർക്കെതിരെ അവിഹിത ബന്ധ ആരോപണത്തിൽ സസ്പെൻഷൻ; കെഎസ്ആർടിസി ഉത്തരവ് വിവാദത്തിൽ

  
Ajay
July 12 2025 | 04:07 AM

KSRTC Suspends Female Conductor Over Illicit Relationship Allegations Sparks Controversy

കൊല്ലം: ഡ്രൈവറുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണത്തിൽ കൊല്ലത്തെ ഒരു വനിതാ കണ്ടക്ടറെ കെഎസ്ആർടിസി സസ്പെൻഡ് ചെയ്തതിനെ തുടർന്ന് വിവാദം ഉടലെടുത്തു. അവിഹിത ബന്ധ ആരോപണം വിശദമായി വിവരിച്ചെഴുതിയ സസ്പെൻഷൻ ഉത്തരവ് കണ്ടക്ടറെ അപമാനിക്കുന്നതാണെന്നാണ് ജീവനക്കാരുടെ ആക്ഷേപം. ബസ് ഓടിക്കുന്നതിനിടെ ഡ്രൈവറും കണ്ടക്ടറും തമ്മിലുള്ള സംസാരത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് കെഎസ്ആർടിസി നടപടിയെടുത്തത്.

നിരവധി അച്ചടക്ക നടപടികളും ഉത്തരവുകളും കണ്ടിട്ടുള്ള കെഎസ്ആർടിസിയിൽ ഈ ഉത്തരവ് വ്യത്യസ്തവും വിചിത്രവുമാണ്. ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന രീതിയിൽ പെരുമാറിയെന്ന് കണ്ടെത്തിയാണ് വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്തത്. എന്നാൽ, അവിഹിത ബന്ധ ആരോപണം വിശദമായി വിവരിച്ച് കെഎസ്ആർടിസി വിജിലൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ഇറക്കിയ ഉത്തരവാണ് വിവാദത്തിന് കാരണമായത്.

ഡ്രൈവറുടെ ഭാര്യ, തന്റെ ഭർത്താവും വനിതാ കണ്ടക്ടറും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഗതാഗത മന്ത്രിക്ക് പരാതി നൽകിയിരുന്നു. തെളിവായി ഭർത്താവിന്റെ വാട്സാപ്പ് ചാറ്റുകളും ചില ദൃശ്യങ്ങളും അവർ സമർപ്പിച്ചു. കഴിഞ്ഞ ജനുവരിയിൽ ഇരുവരും ഒരുമിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന ബസ് സർവീസിനിടെ യാത്രക്കാർ പകർത്തിയ ദൃശ്യങ്ങളും തെളിവായി ലഭിച്ചു. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ കെഎസ്ആർടിസി വിജിലൻസ് വിഭാഗം സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

ബസ് ഓടിക്കുന്നതിനിടെ കണ്ടക്ടർ ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന രീതിയിൽ സംസാരിച്ചു, ഡ്രൈവറുടെ മൊബൈൽ ഫോൺ വാങ്ങി, യാത്രക്കാരെ യഥാസമയം ഇറക്കിവിട്ടില്ല, യാത്രക്കാർ തന്നെ ബെല്ലടിച്ച് ഇറങ്ങേണ്ടി വന്നു എന്നിവയാണ് റിപ്പോർട്ടിൽ പറയുന്ന കുറ്റങ്ങൾ. ഈ പ്രവൃത്തികൾ കെഎസ്ആർടിസിക്ക് അവമതിപ്പുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ. എന്നാൽ, ഈ ഉത്തരവ് വനിതാ കണ്ടക്ടർക്കാണ് അവമതിപ്പുണ്ടാക്കിയതെന്ന് ജീവനക്കാർ ആരോപിക്കുന്നു. അവിഹിത ബന്ധ ആരോപണം വിശദമായി എഴുതി, കണ്ടക്ടറുടെ പേര്, ഐഡി എന്നിവ ഉൾപ്പെടുത്തി ഉത്തരവിറക്കിയതിലെ അനൗചിത്യമാണ് ജീവനക്കാർ ചോദ്യം ചെയ്യുന്നത്.

The Kerala State Road Transport Corporation (KSRTC) has suspended a female conductor in Kollam following allegations of an illicit relationship with a driver, triggering controversy. The suspension order, detailing the accusations, has been criticized by employees as humiliating. Evidence, including video footage of the driver and conductor conversing during a bus journey, prompted the action. The KSRTC Vigilance Wing cited distractions caused by the conductor, such as talking to the driver and taking his phone, leading to passenger inconvenience. The order, issued after a complaint by the driver’s wife with WhatsApp chats and videos, has been deemed inappropriate by staff for publicly naming the conductor.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ നാല് നില കെട്ടിടം തകർന്നുവീണു; രണ്ട് മരണം, 10 പേരെ രക്ഷപ്പെടുത്തി

National
  •  2 hours ago
No Image

മലയാളിയെ വീഴ്ത്തി ചരിത്രത്തിലേക്ക്; ഇന്ത്യൻ വന്മതിൽ തകർത്ത് റൂട്ടിന്റെ മുന്നേറ്റം

Cricket
  •  3 hours ago
No Image

കളിക്കളത്തിൽ ഞാൻ നേരിട്ടതിൽ ഏറ്റവും കടുത്ത എതിരാളി അവനാണ്: കെയ്ൻ വില്യംസൺ

Cricket
  •  3 hours ago
No Image

കാസർകോടിന് പിന്നാലെ കണ്ണൂരിലും വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ചു; പ്രതിഷേധാർഹം, വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  4 hours ago
No Image

പൊലിസ് ചമഞ്ഞ് 90 ലക്ഷം രൂപ തട്ടിയെടുത്തു; ഒമ്പത് പേര്‍ക്ക് 3 വര്‍ഷം തടവുശിക്ഷയും പിഴയും വിധിച്ച് കോടതി

uae
  •  4 hours ago
No Image

'സ്‌കൂള്‍ സമയമാറ്റം: മുഖ്യമന്ത്രിക്കാണ് നിവേദനം നല്‍കിയത്, അദ്ദേഹം പറയട്ടെ; വിളിച്ചാല്‍ ചര്‍ച്ചക്ക് തയ്യാര്‍' ജിഫ്‌രി തങ്ങള്‍

Kerala
  •  4 hours ago
No Image

പാലക്കാട് : ജില്ലയിലെ നിപ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; 38 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  4 hours ago
No Image

'കുഞ്ഞിന്റെ മുഖം കണ്ട് കൊതി തീര്‍ന്നില്ല, മരിക്കാന്‍ ഒരാഗ്രഹവുമില്ല...'; വിപഞ്ചികയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്

uae
  •  4 hours ago
No Image

ഭാവിയിലേക്കുള്ള യാത്ര; അബൂദബിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ നിരത്തിലേക്ക്

uae
  •  5 hours ago
No Image

പൊലിസ് വേഷത്തിൽ കുഴൽപ്പണ കടത്ത്; പ്രതിയും കുടുംബവും പിടിയിൽ

Kerala
  •  5 hours ago