
വനിതാ കണ്ടക്ടർക്കെതിരെ അവിഹിത ബന്ധ ആരോപണത്തിൽ സസ്പെൻഷൻ; കെഎസ്ആർടിസി ഉത്തരവ് വിവാദത്തിൽ

കൊല്ലം: ഡ്രൈവറുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണത്തിൽ കൊല്ലത്തെ ഒരു വനിതാ കണ്ടക്ടറെ കെഎസ്ആർടിസി സസ്പെൻഡ് ചെയ്തതിനെ തുടർന്ന് വിവാദം ഉടലെടുത്തു. അവിഹിത ബന്ധ ആരോപണം വിശദമായി വിവരിച്ചെഴുതിയ സസ്പെൻഷൻ ഉത്തരവ് കണ്ടക്ടറെ അപമാനിക്കുന്നതാണെന്നാണ് ജീവനക്കാരുടെ ആക്ഷേപം. ബസ് ഓടിക്കുന്നതിനിടെ ഡ്രൈവറും കണ്ടക്ടറും തമ്മിലുള്ള സംസാരത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് കെഎസ്ആർടിസി നടപടിയെടുത്തത്.
നിരവധി അച്ചടക്ക നടപടികളും ഉത്തരവുകളും കണ്ടിട്ടുള്ള കെഎസ്ആർടിസിയിൽ ഈ ഉത്തരവ് വ്യത്യസ്തവും വിചിത്രവുമാണ്. ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന രീതിയിൽ പെരുമാറിയെന്ന് കണ്ടെത്തിയാണ് വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്തത്. എന്നാൽ, അവിഹിത ബന്ധ ആരോപണം വിശദമായി വിവരിച്ച് കെഎസ്ആർടിസി വിജിലൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ഇറക്കിയ ഉത്തരവാണ് വിവാദത്തിന് കാരണമായത്.
ഡ്രൈവറുടെ ഭാര്യ, തന്റെ ഭർത്താവും വനിതാ കണ്ടക്ടറും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഗതാഗത മന്ത്രിക്ക് പരാതി നൽകിയിരുന്നു. തെളിവായി ഭർത്താവിന്റെ വാട്സാപ്പ് ചാറ്റുകളും ചില ദൃശ്യങ്ങളും അവർ സമർപ്പിച്ചു. കഴിഞ്ഞ ജനുവരിയിൽ ഇരുവരും ഒരുമിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന ബസ് സർവീസിനിടെ യാത്രക്കാർ പകർത്തിയ ദൃശ്യങ്ങളും തെളിവായി ലഭിച്ചു. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ കെഎസ്ആർടിസി വിജിലൻസ് വിഭാഗം സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
ബസ് ഓടിക്കുന്നതിനിടെ കണ്ടക്ടർ ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന രീതിയിൽ സംസാരിച്ചു, ഡ്രൈവറുടെ മൊബൈൽ ഫോൺ വാങ്ങി, യാത്രക്കാരെ യഥാസമയം ഇറക്കിവിട്ടില്ല, യാത്രക്കാർ തന്നെ ബെല്ലടിച്ച് ഇറങ്ങേണ്ടി വന്നു എന്നിവയാണ് റിപ്പോർട്ടിൽ പറയുന്ന കുറ്റങ്ങൾ. ഈ പ്രവൃത്തികൾ കെഎസ്ആർടിസിക്ക് അവമതിപ്പുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ. എന്നാൽ, ഈ ഉത്തരവ് വനിതാ കണ്ടക്ടർക്കാണ് അവമതിപ്പുണ്ടാക്കിയതെന്ന് ജീവനക്കാർ ആരോപിക്കുന്നു. അവിഹിത ബന്ധ ആരോപണം വിശദമായി എഴുതി, കണ്ടക്ടറുടെ പേര്, ഐഡി എന്നിവ ഉൾപ്പെടുത്തി ഉത്തരവിറക്കിയതിലെ അനൗചിത്യമാണ് ജീവനക്കാർ ചോദ്യം ചെയ്യുന്നത്.
The Kerala State Road Transport Corporation (KSRTC) has suspended a female conductor in Kollam following allegations of an illicit relationship with a driver, triggering controversy. The suspension order, detailing the accusations, has been criticized by employees as humiliating. Evidence, including video footage of the driver and conductor conversing during a bus journey, prompted the action. The KSRTC Vigilance Wing cited distractions caused by the conductor, such as talking to the driver and taking his phone, leading to passenger inconvenience. The order, issued after a complaint by the driver’s wife with WhatsApp chats and videos, has been deemed inappropriate by staff for publicly naming the conductor.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
Kerala
• 2 days ago
കുന്നംകുളം മുന്‍ എംഎല്‍എ ബാബു എം.പിലാശേരി അന്തരിച്ചു
Kerala
• 2 days ago
ഫുട്ബോൾ ആരവത്തിൽ യുഎഇ: ഖത്തറിനെതിരെ യുഎഇ നേടുന്ന ഓരോ ഗോളിനും അഞ്ച് ജിബി സൗജന്യ ഡാറ്റ; പ്രഖ്യാപനവുമായി e&
uae
• 2 days ago
കാത്തിരിപ്പിന്റെ പതിറ്റാണ്ടുകള്‍, ഒടുവിലറിയുന്നു അവരെ നാടുകടത്തുകയാണെന്ന്; അനീതിക്കുമേല്‍ അനീതിക്കിരയാവുന്ന ഗസ്സ' മോചിപ്പിക്കുന്ന തടവുകാരില്‍ ഒരു വിഭാഗത്തെ നാടുകടത്താന്‍ ഇസ്‌റാഈല്‍
International
• 2 days ago
നിങ്ങളറിഞ്ഞോ? ഫ്രീ ആയിട്ട് ഗ്ലോബൽ വില്ലേജ് കാണാം; എങ്ങനെയെന്നല്ലേ, ഉത്തരം ഇവിടെയുണ്ട്
uae
• 2 days ago
പോര്‍ച്ചില്‍ നിന്ന് പിന്നോട്ടുരുണ്ടു നീങ്ങിയ കാറിനടിയില്‍ പെട്ട് വീട്ടമ്മ മരിച്ചു
Kerala
• 2 days ago
മയക്കുമരുന്ന് രാജാവ് മുതല്‍ കൊലയാളിക്കൂട്ടം വരെ; ചെല്ലും ചെലവും കൊടുത്ത് പോറ്റിയ കൊള്ളസംഘങ്ങളിലൂടെ വീണ്ടും ചോരപ്പുഴയൊഴുക്കാന്‍ ഇസ്‌റാഈല്‍, സയണിസ്റ്റ് തന്ത്രങ്ങള്‍ക്ക് മുന്നില്‍ പതറാതെ ഗസ്സ
International
• 2 days ago
ഒറ്റ ദിവസത്തെ അയ്യപ്പ സംഗമത്തിന് ചെലവ് എട്ട് കോടി രൂപ! ഇതെന്താ വെള്ളരിക്കാ പട്ടണമോ? ഇത് കമ്മിഷൻ സർക്കാരെന്ന് രമേശ് ചെന്നിത്തല
Kerala
• 2 days ago
'മഴ തേടി യുഎഇ': വെള്ളിയാഴ്ച മഴയെത്തേടുന്ന നിസ്കാരത്തിന് ആഹ്വാനം ചെയ്ത് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ
uae
• 2 days ago
നെന്മാറ സജിത കൊലപാതകം: കൊടുംകുറ്റവാളി ചെന്താമര കുറ്റക്കാരനെന്ന് കോടതി; ശിക്ഷ വിധി മറ്റന്നാൾ, കടുത്ത ശിക്ഷ വേണമെന്ന് മക്കൾ
Kerala
• 2 days ago
പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും; കളക്ടറോട് ഇന്ന് തന്നെ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ നിർദേശം
Kerala
• 2 days ago
പൊന്നണിയുന്നത് സ്വപ്നമായി മാറുമോ? 500 ദിർഹം കടന്ന് യുഎഇയിലെ സ്വർണവില
uae
• 2 days ago
ദലിത് ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യക്ക് കാരണക്കാരനായ ഡി.ജി.പിയെ നിർബന്ധിത അവധിയിൽ വിട്ടു; അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തം, രാഹുൽ ഗാന്ധി വൈകീട്ട് എത്തും
National
• 2 days ago
ദുബൈ ഗ്ലോബൽ വില്ലേജ് ബുധനാഴ്ച തുറക്കും; സന്ദർശകർക്കായി നാല് ബസ് റൂട്ടുകൾ പുനരാരംഭിച്ച് ആർടിഎ
uae
• 2 days ago
സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്ഥലങ്ങളിലും ആര്.എസ്.എസ് പരിപാടികള്‍ നിരോധിക്കാന്‍ കര്‍ണാടക; തമിഴ്നാട്ടിലെ നിയന്ത്രണത്തെ കുറിച്ച് പഠിക്കാന്‍ നിര്‍ദ്ദേശിച്ച് സിദ്ധരാമയ്യ
National
• 2 days ago
മൂന്ന് പൊലിസുകാരെ കൊലപ്പെടുത്തിയ മാവോയിസ്റ്റ് മൂന്നാറില്‍ അതിഥി തൊഴിലാളി ചമഞ്ഞ് ഭാര്യക്കൊപ്പം എസ്റ്റേറ്റില്‍ ജോലി ; അറസ്റ്റ് ചെയ്ത് എന്‍ഐഎ
Kerala
• 2 days ago
ഷാഫിക്കെതിരായ അതിക്രമത്തിൽ എസ്.പിയുടെ വെളിപ്പെടുത്തൽ; ആഭ്യന്തരവകുപ്പ് പ്രതിരോധത്തിൽ
Kerala
• 2 days ago
എ.എഫ്.സി ഏഷ്യന്‍ കപ്പ് യോഗ്യത; നിർണായക പോരാട്ടത്തിന് സിംഗപ്പൂരിനെതിരെ ഇന്ത്യയിറങ്ങുന്നു
Football
• 2 days ago
പി.എഫില്‍ നിന്ന് ഇനി 100 ശതമാനം തുകയും പിന്‍വലിക്കാം; നടപടികള്‍ ഉദാരമാക്കി ഇ.പി.എഫ്.ഒ, തീരുമാനങ്ങള്‍ അറിയാം
info
• 2 days ago
ഫുട്ബാളിലെ എക്കാലത്തെയും മികച്ച മൂന്ന് താരങ്ങൾ അവരാണ്: ഇബ്രാഹിമോവിച്ച്
Football
• 2 days ago
യുഎഇയിൽ ഒരു ജോലിയാണോ ലക്ഷ്യം? എങ്കിലിതാ ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം
uae
• 2 days ago