HOME
DETAILS

പളനിസാമി-ഒ.പി.എസ് പക്ഷങ്ങള്‍ വിട്ടുവീഴ്ചക്കില്ല

  
backup
May 02 2017 | 19:05 PM

%e0%b4%aa%e0%b4%b3%e0%b4%a8%e0%b4%bf%e0%b4%b8%e0%b4%be%e0%b4%ae%e0%b4%bf-%e0%b4%92-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7%e0%b4%99%e0%b5%8d%e0%b4%99


ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തെ അനിശ്ചിതത്വത്തിലാക്കി അണ്ണാ ഡി.എം.കെയിലെ ഇരുവിഭാഗങ്ങളും തമ്മിലുള്ള ചര്‍ച്ച വഴിതെറ്റി. ഇരുപക്ഷവും തമ്മിലുള്ള ഉപാധികളെചൊല്ലിയുള്ള തര്‍ക്കമാണ് ലയന സാധ്യത തടസപ്പെടാന്‍ ഇടയാക്കിയത്. മുഖ്യമന്ത്രി എടപ്പാടി പളനിസാമി പക്ഷവും മുന്‍മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം പക്ഷവും പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ടുള്ള പ്രസ്താവനകളുമായി രംഗത്തെത്തിയതോടെയാണ് പ്രതിസന്ധി വീണ്ടും മൂര്‍ച്ഛിച്ചത്. ചര്‍ച്ച പരാജയപ്പെട്ടതോടെ പനീര്‍ശെല്‍വത്തെ വിശ്വസിക്കാന്‍ കൊള്ളാത്തവനെന്നാണ് ഇന്നലെ പളനിസാമി വിശേഷിപ്പിച്ചത്.
തെരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പാര്‍ട്ടി പുറത്താക്കിയ ശശികലയും ടി.ടി.വി ദിനകരനും ഉള്‍പ്പെട്ടതാണ് ഒ.പി.എസ് പക്ഷത്തെ ചര്‍ച്ചയില്‍ നിന്ന് പിന്തിരിപ്പിച്ചത്. ശശികലയെ പാര്‍ട്ടി ജന.സെക്രട്ടറിയായും ടി.ടി.വി ദിനകരനെ ഡെപ്യൂട്ടി ജന. സെക്രട്ടറിയുമെന്ന് വ്യക്തമാക്കിയുള്ള സത്യവാങ്മൂലമാണ് പളനിസാമി പക്ഷം കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ചത്. എന്നാല്‍ പനീര്‍ശെല്‍വത്തെയും അദ്ദേഹത്തിന്റെ പക്ഷത്തെയും എങ്ങനെ വിശ്വസിക്കും. തങ്ങള്‍ ഉപാധി രഹിത ചര്‍ച്ചക്ക് തയാറായിട്ടും ചിലര്‍ തടസം നില്‍ക്കുകയാണ്-പളനി സാമി ആരോപിച്ചു.
പരസ്പരമുള്ള ചര്‍ച്ചകളിലൂടെ മാത്രമേ പ്രശ്‌ന പരിഹാരങ്ങള്‍ സാധ്യമാകൂ. സര്‍ക്കാരും പാര്‍ട്ടിയും നന്നായി പ്രവര്‍ത്തിക്കണമെന്നാണ് തങ്ങളുടെ പക്ഷം ആഗ്രഹിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന് മുന്‍പാകെ സമര്‍പ്പിച്ച പട്ടികയില്‍ പനീര്‍ശെല്‍വത്തിന്റെ പേരാണ് ചേര്‍ക്കേണ്ടത്. എന്നാല്‍ അവരെ എങ്ങനെ വിശ്വസിക്കുമെന്ന് പളനിസാമി ചോദിച്ചു.
തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം ലയന ചര്‍ച്ചയില്ലെന്ന് പനീര്‍ശെല്‍വം ക്യാംപ് വ്യക്തമാക്കി. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും കൂട്ടരും തങ്ങള്‍ ഉന്നയിച്ച കാര്യങ്ങളില്‍ നടപടി എടുത്തില്ലെങ്കില്‍ ചര്‍ച്ചകള്‍ അവസാനിപ്പിക്കാനാണ് ഒ.പി.എസ് ക്യാംപിന്റെ തീരുമാനം. ചര്‍ച്ചക്കായി രൂപീകരിച്ച ഏഴംഗ കമ്മിറ്റിയെ പിരിച്ചുവിടാനും തീരുമാനിച്ചിട്ടുണ്ട്.
കടുത്ത നീക്കമെന്ന നിലയില്‍ അടുത്ത തദ്ദേശഭരണ തെരഞ്ഞെടുപ്പിനെ ഒറ്റക്ക് നേരിടാന്‍ സംസ്ഥാന വ്യാപകമായി പ്രചാരണ പദ്ധതി തുടങ്ങാന്‍ പനീര്‍ശെല്‍വം പക്ഷം തീരുമാനിച്ചിട്ടുണ്ട്. ശക്തമായ ജനപിന്തുണയുണ്ടെന്നതാണ് പളനിസാമി പക്ഷത്തിന്റെ ശക്തി. അത് തിരിച്ചറിയുന്നതുകൊണ്ട് പളനി സാമിയും കൂട്ടരും സമവായ ചര്‍ച്ചയില്‍ നിന്ന് പിന്നോക്കം പോകില്ലെന്നാണ് വിവരം.
ജയലളിതയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണവും ശശികലയെയും ടി.ടി.വി ദിനകരനെയും ഔദ്യോഗികമായി പുറത്താക്കിയതിന്റെ രേഖകളുമാണ് പനീര്‍ശെല്‍വം പക്ഷത്തിന്റെ മുഖ്യ ആവശ്യങ്ങള്‍. ശശികലയുടെ ബാനറുകള്‍ അടക്കം അണ്ണാഡി.എം.കെ ആസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യം അംഗീകരിച്ചെങ്കിലും മറ്റ് നടപടികളില്‍ തീരുമാനമെടുക്കാത്തതാണ് ലയന ചര്‍ച്ചയില്‍ നിന്ന് പിന്നോക്കം പോകാന്‍ പനീര്‍ശെല്‍വം പക്ഷത്തെ പ്രേരിപ്പിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നേപ്പാൾ പ്രക്ഷോഭം അണ്ണാ ഹസാരെ-കെജ്‌രിവാൾ സമരത്തെ ഓർമിപ്പിക്കുന്നു'; കോൺഗ്രസ് നേതാവ്

National
  •  6 days ago
No Image

നേപ്പാളില്‍ ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് കുല്‍മാന്‍ ഗിസിംങ്ങും; പിന്തുണ അറിയിച്ച് ജെന്‍ സി പ്രക്ഷോഭകര്‍

International
  •  6 days ago
No Image

ചന്ദ്രന് ചുറ്റും നിങ്ങളുടെ പേര് തെളിയും; പൊതുജനങ്ങൾക്ക് സൗജന്യ ക്യാംപെയിൻ ഒരുക്കി നാസ

International
  •  6 days ago
No Image

ബാങ്ക് വായ്പാ തട്ടിപ്പ് കേസ്; പിടികിട്ടാപ്പുള്ളിയായ ഇന്ത്യക്കാരനെ കുവൈത്തിൽ നിന്ന് നാടുകടത്തി

Kuwait
  •  6 days ago
No Image

'സിബിഎസ്ഇ അന്താരാഷ്ട്ര ബോര്‍ഡ് സ്ഥാപിക്കും'; പ്രഖ്യാപനവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

uae
  •  6 days ago
No Image

മൃതദേഹം പൊതുദർശനത്തിന് വെക്കില്ല: അന്തരിച്ച പിപി തങ്കച്ചന്റെ സംസ്കാരം ശനിയാഴ്ച നെടുമ്പാശ്ശേരിയിൽ

Kerala
  •  6 days ago
No Image

രാജ്യത്തിന്റെ 15-ാമത് ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണൻ നാളെ സത്യപ്രതിജ്ഞ ചെയ്യും

National
  •  6 days ago
No Image

ദുബൈയിലെ സ്വകാര്യ സ്കൂളുകളിലെ അധ്യാപകർക്ക് പുതിയ നിയമങ്ങൾ; നിയമനത്തിനും പിരിച്ചുവിടലിനും കർശന മാർഗനിർദേശങ്ങൾ

uae
  •  6 days ago
No Image

ഇസ്റാഈൽ പ്രതിരോധ കമ്പനികൾക്ക് ദുബൈയിൽ നടക്കുന്ന എയർ ഷോയിൽ വിലക്ക്; യുഎഇ നടപടി ദോഹയിലെ ആക്രമണത്തിന് പിന്നാലെ

uae
  •  6 days ago
No Image

കളത്തിലിറങ്ങാതെ, ഗോളടിക്കാതെ മെസിയുടെ റെക്കോർഡ് തകർത്തു; വമ്പൻ നേട്ടത്തിൽ റൊണാൾഡോ

Football
  •  6 days ago

No Image

'മുസ്‌ലിംകളുടെ തലവെട്ടും, തങ്ങള്‍ക്ക് നേരെ കല്ലെറിയുന്നവരെ ജീവനോടെ കുഴിച്ചു മൂടാന്‍ വരെ ഹിന്ദുക്കള്‍ക്ക് അധികാരമുണ്ട്'  റാലിക്കിടെ കൊലവിളി നടത്തിയ ബി.ജെ.പി നേതാവിനെതിരെ കേസ് 

National
  •  6 days ago
No Image

അവൻ ലോകത്തിലെ ഒന്നാം നമ്പർ ബാറ്ററാണ്: സൂര്യകുമാർ യാദവ്

Cricket
  •  6 days ago
No Image

'ആക്രമണം ഭരണകൂട ഭീകരത, നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത് നെതന്യാഹുവിനെ' ഇസ്‌റാഈല്‍ ഭീഷണിക്ക് ശക്തമായ മറുപടിയുമായി ഖത്തര്‍ പ്രധാനമന്ത്രി

International
  •  6 days ago
No Image

ശാസ്ത്രീയ അടിത്തറയും, ആരോഗ്യ വിദ​ഗ്ദരുടെ അംഗീകാരവും ഇല്ലാത്ത ഉൽപന്നം പ്രമോട്ട് ചെയ്തു; സോഷ്യൽ മീഡിയ അക്കൗണ്ടിനെതിരെ നിയമനടപടികൾ ആരംഭിച്ച് യുഎഇ

uae
  •  6 days ago