HOME
DETAILS

പളനിസാമി-ഒ.പി.എസ് പക്ഷങ്ങള്‍ വിട്ടുവീഴ്ചക്കില്ല

  
backup
May 02, 2017 | 7:55 PM

%e0%b4%aa%e0%b4%b3%e0%b4%a8%e0%b4%bf%e0%b4%b8%e0%b4%be%e0%b4%ae%e0%b4%bf-%e0%b4%92-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7%e0%b4%99%e0%b5%8d%e0%b4%99


ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തെ അനിശ്ചിതത്വത്തിലാക്കി അണ്ണാ ഡി.എം.കെയിലെ ഇരുവിഭാഗങ്ങളും തമ്മിലുള്ള ചര്‍ച്ച വഴിതെറ്റി. ഇരുപക്ഷവും തമ്മിലുള്ള ഉപാധികളെചൊല്ലിയുള്ള തര്‍ക്കമാണ് ലയന സാധ്യത തടസപ്പെടാന്‍ ഇടയാക്കിയത്. മുഖ്യമന്ത്രി എടപ്പാടി പളനിസാമി പക്ഷവും മുന്‍മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം പക്ഷവും പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ടുള്ള പ്രസ്താവനകളുമായി രംഗത്തെത്തിയതോടെയാണ് പ്രതിസന്ധി വീണ്ടും മൂര്‍ച്ഛിച്ചത്. ചര്‍ച്ച പരാജയപ്പെട്ടതോടെ പനീര്‍ശെല്‍വത്തെ വിശ്വസിക്കാന്‍ കൊള്ളാത്തവനെന്നാണ് ഇന്നലെ പളനിസാമി വിശേഷിപ്പിച്ചത്.
തെരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പാര്‍ട്ടി പുറത്താക്കിയ ശശികലയും ടി.ടി.വി ദിനകരനും ഉള്‍പ്പെട്ടതാണ് ഒ.പി.എസ് പക്ഷത്തെ ചര്‍ച്ചയില്‍ നിന്ന് പിന്തിരിപ്പിച്ചത്. ശശികലയെ പാര്‍ട്ടി ജന.സെക്രട്ടറിയായും ടി.ടി.വി ദിനകരനെ ഡെപ്യൂട്ടി ജന. സെക്രട്ടറിയുമെന്ന് വ്യക്തമാക്കിയുള്ള സത്യവാങ്മൂലമാണ് പളനിസാമി പക്ഷം കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ചത്. എന്നാല്‍ പനീര്‍ശെല്‍വത്തെയും അദ്ദേഹത്തിന്റെ പക്ഷത്തെയും എങ്ങനെ വിശ്വസിക്കും. തങ്ങള്‍ ഉപാധി രഹിത ചര്‍ച്ചക്ക് തയാറായിട്ടും ചിലര്‍ തടസം നില്‍ക്കുകയാണ്-പളനി സാമി ആരോപിച്ചു.
പരസ്പരമുള്ള ചര്‍ച്ചകളിലൂടെ മാത്രമേ പ്രശ്‌ന പരിഹാരങ്ങള്‍ സാധ്യമാകൂ. സര്‍ക്കാരും പാര്‍ട്ടിയും നന്നായി പ്രവര്‍ത്തിക്കണമെന്നാണ് തങ്ങളുടെ പക്ഷം ആഗ്രഹിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന് മുന്‍പാകെ സമര്‍പ്പിച്ച പട്ടികയില്‍ പനീര്‍ശെല്‍വത്തിന്റെ പേരാണ് ചേര്‍ക്കേണ്ടത്. എന്നാല്‍ അവരെ എങ്ങനെ വിശ്വസിക്കുമെന്ന് പളനിസാമി ചോദിച്ചു.
തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം ലയന ചര്‍ച്ചയില്ലെന്ന് പനീര്‍ശെല്‍വം ക്യാംപ് വ്യക്തമാക്കി. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും കൂട്ടരും തങ്ങള്‍ ഉന്നയിച്ച കാര്യങ്ങളില്‍ നടപടി എടുത്തില്ലെങ്കില്‍ ചര്‍ച്ചകള്‍ അവസാനിപ്പിക്കാനാണ് ഒ.പി.എസ് ക്യാംപിന്റെ തീരുമാനം. ചര്‍ച്ചക്കായി രൂപീകരിച്ച ഏഴംഗ കമ്മിറ്റിയെ പിരിച്ചുവിടാനും തീരുമാനിച്ചിട്ടുണ്ട്.
കടുത്ത നീക്കമെന്ന നിലയില്‍ അടുത്ത തദ്ദേശഭരണ തെരഞ്ഞെടുപ്പിനെ ഒറ്റക്ക് നേരിടാന്‍ സംസ്ഥാന വ്യാപകമായി പ്രചാരണ പദ്ധതി തുടങ്ങാന്‍ പനീര്‍ശെല്‍വം പക്ഷം തീരുമാനിച്ചിട്ടുണ്ട്. ശക്തമായ ജനപിന്തുണയുണ്ടെന്നതാണ് പളനിസാമി പക്ഷത്തിന്റെ ശക്തി. അത് തിരിച്ചറിയുന്നതുകൊണ്ട് പളനി സാമിയും കൂട്ടരും സമവായ ചര്‍ച്ചയില്‍ നിന്ന് പിന്നോക്കം പോകില്ലെന്നാണ് വിവരം.
ജയലളിതയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണവും ശശികലയെയും ടി.ടി.വി ദിനകരനെയും ഔദ്യോഗികമായി പുറത്താക്കിയതിന്റെ രേഖകളുമാണ് പനീര്‍ശെല്‍വം പക്ഷത്തിന്റെ മുഖ്യ ആവശ്യങ്ങള്‍. ശശികലയുടെ ബാനറുകള്‍ അടക്കം അണ്ണാഡി.എം.കെ ആസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യം അംഗീകരിച്ചെങ്കിലും മറ്റ് നടപടികളില്‍ തീരുമാനമെടുക്കാത്തതാണ് ലയന ചര്‍ച്ചയില്‍ നിന്ന് പിന്നോക്കം പോകാന്‍ പനീര്‍ശെല്‍വം പക്ഷത്തെ പ്രേരിപ്പിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ യുഎസിലേക്ക് യുക്രെയ്ൻ പ്രതിനിധി സംഘം; സെലെൻസ്കിയുടെ പ്രതീക്ഷകൾ

International
  •  9 days ago
No Image

കാസർകോട് ജില്ലാ കളക്ടറുടെ പേരിൽ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട്; പണം തട്ടാൻ ശ്രമം, ജാഗ്രത പാലിക്കാൻ നിർദേശം

Kerala
  •  9 days ago
No Image

എയർബസ് A320 വിമാനങ്ങളുടെ സോഫ്റ്റ്‌വെയർ അപ്ഡേറ്റ്സ്; യുഎഇ വിമാനങ്ങളിലെ സുരക്ഷാ പരിശോധന പുരോ​ഗമിക്കുന്നു

uae
  •  9 days ago
No Image

സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാൻ റഷ്യ കരുതൽ സ്വർണം വിൽക്കുന്നു; ചരിത്രത്തിലാദ്യമായി കേന്ദ്രബാങ്കിന്റെ നിർബന്ധിത നീക്കം

International
  •  9 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: ഉമ്മയും മകനും ഒരേ ചിഹ്നത്തിൽ ജനവിധി തേടുന്നു

Kerala
  •  9 days ago
No Image

14 വർഷത്തെ യാത്രക്ക് അന്ത്യം; 2026 ഐപിഎല്ലിൽ നിന്നും പിന്മാറി ഇതിഹാസം

Cricket
  •  9 days ago
No Image

തുടർച്ചയായി വിവാഹാഭ്യർഥന നിരസിച്ചതിൻ്റെ പക; പെൺ സുഹൃത്തിനെ യുവാവ് വെടിവച്ച് കൊലപ്പെടുത്തി

crime
  •  9 days ago
No Image

ദുബൈയിലെ തിരക്കേറിയ തെരുവിൽ വെച്ച് ശ്വാസംകിട്ടാതെ ബോധരഹിതയായ കുട്ടിയെ രക്ഷിച്ചു; യുവാവിനെ ആദരിച്ച് അധികൃതർ 

uae
  •  9 days ago
No Image

6 മാസമായി അമ്മയെ കാണാനില്ല, മക്കൾ അച്ഛനെ ചോദ്യംചെയ്തപ്പോൾ കാണിച്ച് കൊടുത്തത് അസ്ഥികൂടം; ഭർത്താവ് പിടിയിൽ

crime
  •  9 days ago
No Image

ഭൂമി തരംമാറ്റലിന് എട്ട് ലക്ഷം രൂപ കൈക്കൂലി; വില്ലേജ് ഓഫീസർ പിടിയിൽ

Kerala
  •  9 days ago