HOME
DETAILS

കന്റോണ്‍മെന്റ് മേഖലയിലെ കടകള്‍ ഒഴിപ്പിക്കില്ല: ലേല തീരുമാനം മരവിപ്പിച്ചു

  
Web Desk
May 02 2017 | 22:05 PM

%e0%b4%95%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86


കണ്ണൂര്‍: കന്റോണ്‍മെന്റ് പരിധിയിലെ കടകളില്‍ നിലവിലെ കച്ചവടക്കാര്‍ക്ക് തുടരാന്‍ അനുവധിക്കില്ലെന്ന തീരുമാനം ഇന്നലെ ചേര്‍ന്ന ബോര്‍ഡ് യോഗം മരവിപ്പിച്ചു. ഇതോടെ നിലവിലെ കച്ചവടക്കാരെ ഒഴിപ്പിച്ച് കന്റോണ്‍മെന്റ് നടത്താന്‍ തീരുമാനിച്ച ലേലവും യോഗം ഉപേക്ഷിച്ചു. ഇതുസംബന്ധിച്ച് തുടര്‍നടപടികള്‍ എക്‌സിക്യുട്ടീവ് ഓഫിസര്‍ കൈക്കൊള്ളും.
കന്റോണ്‍മെന്റ് പരിധിയിലെ കടകള്‍ ലേലം ചെയ്യാനുള്ള തീരുമാനത്തിനെതിരെ ബോര്‍ഡ് ജനപ്രതിനിധികളായ മൂന്നുപേര്‍ രംഗത്തുവന്നു. അഞ്ച് വര്‍ഷം കൂടുമ്പോള്‍ കടകള്‍ ലേലം ചെയ്യണമെന്നാണ് നിയമം. അവസാനമായി 2008ല്‍ ആണ് കടകള്‍ ലേലം ചെയ്തത്. 2013 ല്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ലേലം സ്ഥലം എം.പി ആയിരുന്ന കെ സുധാകരന്‍ ഇടപെട്ടതിനെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.  പ്രതിവര്‍ഷം പത്ത് ശതമാനം വര്‍ധനവില്‍ വാടക നല്‍കാമെന്നാണ് 2013ല്‍ ധാരണയായത്. എന്നാല്‍ കച്ചവടക്കാര്‍ക്ക് ഇളവ് നല്‍കേണ്ടതില്ലെന്ന് കന്റോണ്‍മെന്റ് തീരുമാനിച്ചതിന്റെ ഭാഗമായാണ് വീണ്ടും ലേലം ചെയ്യുന്നതിന് സര്‍ക്കുലര്‍ ഇറങ്ങുകയായിരുന്നു. ഇതോടെ മൂന്ന് ബോര്‍ഡ് അംഗങ്ങള്‍ അടിയന്തര ബോര്‍ഡ് യോഗം വിളിക്കുന്നതിന് നോട്ടീസ് നല്‍കുകയായിരുന്നു. 35 കടകളാണ് കന്റോണ്‍മെന്റിന് കീഴിലുള്ളത്. കടകള്‍ ലേലം ചെയ്താല്‍ ഇപ്പോള്‍ കച്ചവടം ചെയ്യുന്നവര്‍ക്ക് കടകള്‍ ലഭിക്കണമെന്നില്ല. ഈ കടകളില്‍ കച്ചവടം ചെയ്യുന്നവരുടെ ജീവിതോപാധി ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. കന്റോണ്‍മെന്റ്  വൈസ് പ്രസിഡന്റ് ആന്‍ഡ്രൂസ്, രജീഷ് ആന്റണി, ദീപ ബൈജു എന്നിവരാണ് പ്രശ്‌നത്തില്‍ ബോര്‍ഡ് അടിയന്തിര യോഗം വിളിക്കണമെന്ന് കത്ത് നല്‍കിയത്. കടക്കാരെ ഒഴിപ്പിക്കരുതെന്ന് കെ.കെ. രാഗേഷ് എം.പിയും കന്റോണ്‍മെന്റിനോട് ആവശ്യപ്പെട്ടിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; ജീവനൊടുക്കിയത് ബ്ലേഡ് മാഫിയയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് നിഗമനം

Kerala
  •  11 days ago
No Image

സ്ത്രീധന പീഡനം: തിരുപ്പൂരില്‍ നവവധു കാറില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

National
  •  11 days ago
No Image

പഠിപ്പു മുടക്കിന്റെ പേര് പറഞ്ഞ് എസ്.എഫ്.ഐ സമ്മേളനത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയതായി പരാതി- റിപ്പോര്‍ട്ട് 

Kerala
  •  11 days ago
No Image

'അവര്‍ ദൈവത്തിന്റെ ശത്രുക്കള്‍, അവരുടെ ചെയ്തിയില്‍ ഖേദിക്കേണ്ടി വരുന്നിടത്തേക്ക് അവരെ എത്തിക്കുക' ട്രംപിനും നെതന്യാഹുവുനുമെതിരെ ഇറാന്‍ പണ്ഡിതന്‍

International
  •  11 days ago
No Image

തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം: 10 മരണം, നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്

National
  •  11 days ago
No Image

ഡല്‍ഹിയില്‍ ഇനി പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം ലഭിക്കില്ല; ഇന്നോവ ഉള്‍പ്പെടെയുള്ളവ കുറഞ്ഞ വിലക്ക് കിട്ടും, കേരളത്തിലെ യൂസ്ഡ് കാര്‍ വ്യാപാരികള്‍ക്ക് ചാകര

auto-mobile
  •  11 days ago
No Image

കണ്ടാല്‍ കേരളമാണെന്ന് തോന്നും, പക്ഷേ ഒമാന്‍ ആണ്; ഖരീഫ് സീസണില്‍ ഒമാനിലേക്ക് സന്ദര്‍ശക പ്രവാഹം

oman
  •  11 days ago
No Image

'ക്യാപ്റ്റൻ', 'മേജർ' വിളികൾ സൈന്യത്തിൽ മതി; നേതാക്കൾക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ക്യാമ്പ്

Kerala
  •  11 days ago
No Image

കന്നുകാലികളെ കൊണ്ടുപോകുന്നത് തടഞ്ഞു; ശ്രീരാമസേനാ പ്രവര്‍ത്തകരെ മരത്തില്‍ കെട്ടിയിട്ടടിച്ച് നാട്ടുകാര്‍

National
  •  11 days ago
No Image

ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം; പ്രതിഷേധം ആളിക്കത്തി, ഉത്തരവുകൾ പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ

National
  •  11 days ago