HOME
DETAILS

കന്റോണ്‍മെന്റ് മേഖലയിലെ കടകള്‍ ഒഴിപ്പിക്കില്ല: ലേല തീരുമാനം മരവിപ്പിച്ചു

  
Web Desk
May 02 2017 | 22:05 PM

%e0%b4%95%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86


കണ്ണൂര്‍: കന്റോണ്‍മെന്റ് പരിധിയിലെ കടകളില്‍ നിലവിലെ കച്ചവടക്കാര്‍ക്ക് തുടരാന്‍ അനുവധിക്കില്ലെന്ന തീരുമാനം ഇന്നലെ ചേര്‍ന്ന ബോര്‍ഡ് യോഗം മരവിപ്പിച്ചു. ഇതോടെ നിലവിലെ കച്ചവടക്കാരെ ഒഴിപ്പിച്ച് കന്റോണ്‍മെന്റ് നടത്താന്‍ തീരുമാനിച്ച ലേലവും യോഗം ഉപേക്ഷിച്ചു. ഇതുസംബന്ധിച്ച് തുടര്‍നടപടികള്‍ എക്‌സിക്യുട്ടീവ് ഓഫിസര്‍ കൈക്കൊള്ളും.
കന്റോണ്‍മെന്റ് പരിധിയിലെ കടകള്‍ ലേലം ചെയ്യാനുള്ള തീരുമാനത്തിനെതിരെ ബോര്‍ഡ് ജനപ്രതിനിധികളായ മൂന്നുപേര്‍ രംഗത്തുവന്നു. അഞ്ച് വര്‍ഷം കൂടുമ്പോള്‍ കടകള്‍ ലേലം ചെയ്യണമെന്നാണ് നിയമം. അവസാനമായി 2008ല്‍ ആണ് കടകള്‍ ലേലം ചെയ്തത്. 2013 ല്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ലേലം സ്ഥലം എം.പി ആയിരുന്ന കെ സുധാകരന്‍ ഇടപെട്ടതിനെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.  പ്രതിവര്‍ഷം പത്ത് ശതമാനം വര്‍ധനവില്‍ വാടക നല്‍കാമെന്നാണ് 2013ല്‍ ധാരണയായത്. എന്നാല്‍ കച്ചവടക്കാര്‍ക്ക് ഇളവ് നല്‍കേണ്ടതില്ലെന്ന് കന്റോണ്‍മെന്റ് തീരുമാനിച്ചതിന്റെ ഭാഗമായാണ് വീണ്ടും ലേലം ചെയ്യുന്നതിന് സര്‍ക്കുലര്‍ ഇറങ്ങുകയായിരുന്നു. ഇതോടെ മൂന്ന് ബോര്‍ഡ് അംഗങ്ങള്‍ അടിയന്തര ബോര്‍ഡ് യോഗം വിളിക്കുന്നതിന് നോട്ടീസ് നല്‍കുകയായിരുന്നു. 35 കടകളാണ് കന്റോണ്‍മെന്റിന് കീഴിലുള്ളത്. കടകള്‍ ലേലം ചെയ്താല്‍ ഇപ്പോള്‍ കച്ചവടം ചെയ്യുന്നവര്‍ക്ക് കടകള്‍ ലഭിക്കണമെന്നില്ല. ഈ കടകളില്‍ കച്ചവടം ചെയ്യുന്നവരുടെ ജീവിതോപാധി ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. കന്റോണ്‍മെന്റ്  വൈസ് പ്രസിഡന്റ് ആന്‍ഡ്രൂസ്, രജീഷ് ആന്റണി, ദീപ ബൈജു എന്നിവരാണ് പ്രശ്‌നത്തില്‍ ബോര്‍ഡ് അടിയന്തിര യോഗം വിളിക്കണമെന്ന് കത്ത് നല്‍കിയത്. കടക്കാരെ ഒഴിപ്പിക്കരുതെന്ന് കെ.കെ. രാഗേഷ് എം.പിയും കന്റോണ്‍മെന്റിനോട് ആവശ്യപ്പെട്ടിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീകൃഷ്ണപുരത്തെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; ആത്മഹത്യാ കുറിപ്പിലെ കൈപ്പട പരിശോധിക്കും, ആരോപണ വിധയരായ അധ്യാപകരുടെ മൊഴിയെടുക്കും

Kerala
  •  12 days ago
No Image

പ്രശ്നപരിഹാരത്തേക്കാൾ ഇമേജ് സംരക്ഷണവും വിമർശനങ്ങളെ നിശബ്ദമാക്കലുമാണ് പ്രധാനം: ഡോ. ഹാരിസ് ചിറക്കലിന്റെ വിമർശനത്തിന് പിന്തുണയുമായി എൻ. പ്രശാന്ത് ഐഎഎസ്

Kerala
  •  12 days ago
No Image

ആദ്യം അടിച്ചു വീഴ്ത്തി, പിന്നെ എറിഞ്ഞു വീഴ്ത്തി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം 

Cricket
  •  12 days ago
No Image

മണ്ണിടിഞ്ഞ് ട്രാക്ക് തകർന്ന സംഭവം: ഷൊർണൂർ-തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം പു‍നസ്ഥാപിച്ചു

Kerala
  •  12 days ago
No Image

മഴ ശക്തമാവുന്നു; മുല്ലപ്പെരിയാർ നാളെ 10 മണിക്ക് തുറക്കും 

Kerala
  •  12 days ago
No Image

ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് നെതന്യാഹുവിനെ പ്രേരിപ്പിക്കുന്നതായി റിപ്പോർട്ട്

International
  •  12 days ago
No Image

പാകിസ്താനിൽ മിന്നൽ പ്രളയം; സ്വാത് നദിയിലൂടെ 18 പേർ ഒഴുകിപ്പോയി

International
  •  12 days ago
No Image

സിമി' മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സാഖ്വിബ് നാച്ചന്‍ അന്തരിച്ചു

National
  •  12 days ago
No Image

ഇതുപോലൊരു നേട്ടം ആർക്കുമില്ല; ഒറ്റ സെഞ്ച്വറിയിൽ സ്‌മൃതി മന്ദാന നടന്നുകയറിയത് ചരിത്രത്തിലേക്ക്

Cricket
  •  12 days ago
No Image

വനിതാ ജീവനക്കാരിയെയും സഹയാത്രികരെയും ഉപദ്രവിച്ചു: എയർ ഇന്ത്യ വിമാനത്തിൽ മദ്യപിച്ച് യാത്രക്കാരന്റെ അതിക്രമം

National
  •  12 days ago