HOME
DETAILS

പെരുന്താറ്റില്‍ ആര്‍.എസ്.എസ് സേവാകേന്ദ്രം ആക്രമിച്ചു

  
backup
May 02, 2017 | 10:08 PM

%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b8-2



തലശ്ശേരി: ആര്‍.എസ്.എസ് നേതൃത്വത്തില്‍ നിര്‍മിച്ച സേവാലയം ഉദ്ഘാടനത്തിന്റെ പിറ്റേ ദിവസം രാവിലെ മുഖംമൂടി സംഘം അടിച്ച് തകര്‍ത്തു. എരഞ്ഞോളി പഞ്ചായത്തിലെ പെരുന്താറ്റില്‍ നിര്‍മിച്ച കേശവ സ്മൃതി സേവാലയമാണ് തിങ്കളാഴ്ച രാവിലെ 6.40ഓടെ ആക്രമിക്കപ്പെട്ടത്.
സംഭവത്തില്‍ പ്രതിഷേധിച്ച് പെരുന്താറ്റില്‍ തിങ്കളാഴ്ച ഹര്‍ത്താലാചരിച്ചു. തോട്ടുമ്മലിലെ സി.പി.എം നിയന്ത്രണത്തിലുള്ള നായനാര്‍ സ്മാരക ബസ് കാത്തിരിപ്പു കേന്ദ്രം ഒരു സംഘം ആക്രമിച്ചു. ഇതില്‍ പ്രതിഷേധിച്ച് സി.പി.എം ഇന്നലെ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു.
ഞായറാഴ്ചയായിരുന്നു സേവാലയത്തിന്റെ ഉദ്ഘാടനം. ഉദ്ഘാടനത്തിന് ശേഷം ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരായ നാട്ടുകാര്‍ ഇവിടെ തന്നെ കിടന്നുറങ്ങുകയും ചെയ്തു.
രാവിലെ മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്‍മാരും സേവാലയത്തില്‍ ഇരിക്കുന്നതിനിടെ മുഖംമൂടി ധരിച്ച് ആയുധങ്ങളുമായി എത്തിയ സംഘം കെട്ടിടത്തിന്റെ ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയും ഓഫിസനകത്തെ കംപ്യൂട്ടര്‍, കസേര, മേശ, അലമാര എന്നിവ തകര്‍ക്കുകയായിരുന്നു. ഫോട്ടോകളും എറിഞ്ഞ് തകര്‍ത്തു. ചുവരുകളില്‍ ചുവന്ന പെയിന്റടിച്ച് വികൃതമാക്കി.
സി.പി.എം പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് ബി.ജെ.പി- ആര്‍.എസ്.എസ് നേതാക്കള്‍ പരാതിപ്പെട്ടു. തലശ്ശേരി സി.ഐ പ്രദീപന്‍ കണ്ണിപ്പൊയില്‍, ധര്‍മ്മടം എസ്.ഐ നളിനാക്ഷന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
ആര്‍.എസ്.എസ് നേതാക്കളായ കെ. ഗോപാലന്‍കുട്ടി, എ. വിനോദ്, വി.കെ സജീവന്‍, പി. സത്യപ്രകാശ് തുടങ്ങിയവര്‍ അക്രമം നടന്ന സേവാലയം സന്ദര്‍ശിച്ചു.  സേവാലയം തകര്‍ത്ത സംഭവത്തില്‍ 11 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ ധര്‍മ്മടം പൊലിസ് കേസെടുത്തു. സി.പി.എം നിയന്ത്രണത്തിലുള്ള തോട്ടുമ്മലിലെ ബസ് കാത്തിരിപ്പു കേന്ദ്രം തകര്‍ത്ത സംഭവത്തില്‍ ഒന്‍പതു ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേ തലശ്ശേരി പൊലിസും കേസെടുത്തു.
അതിനിടെ പൊന്ന്യം മൂന്നാംമൈലില്‍ നിന്നു ഉഗ്രസ്‌ഫോടന ശേഷിയുള്ള നാടന്‍ ബോംബ് പൊലിസ് പിടിച്ചെടുത്തു. കുണ്ടുചിറ ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നാണ് കതിരൂര്‍ എസ്.ഐ രാംദാസും സംഘവും ബോംബ് കണ്ടെടുത്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളില്‍ സ്‌കൂള്‍ക്ക് പിന്നാലെ മദ്രസകളിലും വന്ദേമാതരം നിര്‍ബന്ധമാക്കി ബി.ജെ.പി സര്‍ക്കാര്‍

National
  •  3 days ago
No Image

യാത്രാസൗകര്യങ്ങള്‍ക്ക് കൂടുതല്‍ കരുത്ത്; സുല്‍ത്താന്‍ തുര്‍ക്കി ബിന്‍ സയിദ് റോഡിന്റെ പുതിയ ഭാഗം തുറന്ന് ഒമാന്‍

oman
  •  3 days ago
No Image

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍; ഇടപെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, റിപ്പോര്‍ട്ട് തേടി

Kerala
  •  3 days ago
No Image

ഗാര്‍ഹിക തൊഴിലാളികള്‍ക്കെതിരായ ആക്രമണം; ബഹ്‌റൈനില്‍ യുവാവിന് ജയില്‍ ശിക്ഷ

bahrain
  •  3 days ago
No Image

ഫോളോവേഴ്‌സ് എണ്ണം ബി.ജെ.പിയെ മറികടന്നതിനു പിന്നാലെ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്‌സ് അക്കൗണ്ടിന് പൂട്ട്

National
  •  3 days ago
No Image

എബോള വൈറസ് വ്യാപനം: മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം; അറിഞ്ഞിരിക്കാം എബോള പ്രതിരോധം

International
  •  3 days ago
No Image

നിയമനിര്‍മാണത്തില്‍ സജീവ ഇടപെടല്‍; 123 വിഷയങ്ങള്‍ പരിഗണിച്ച് ശൂറ കൗണ്‍സില്‍

bahrain
  •  3 days ago
No Image

അന്താരാഷ്ട്ര സ്ഥിരതയുടെ നെടുംതൂണായി ഗള്‍ഫ് രാജ്യങ്ങള്‍;  ഗള്‍ഫിന്റെ പങ്ക് ചൂണ്ടിക്കാട്ടി ബഹ്‌റൈന്‍

bahrain
  •  3 days ago
No Image

ചിരിച്ചുകൊണ്ടു കൈകൊടുത്തു, തോളില്‍ തട്ടി; സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രോ ടേം സ്പീക്കര്‍ ജി സുധാകരനെ അഭിവാദ്യം ചെയ്ത് പിണറായി

Kerala
  •  3 days ago
No Image

'വടശേരി ദാമോദര മേനോന്‍ സതീശന്‍ എന്ന ഞാന്‍...' ആവര്‍ത്തിച്ച് മുഖ്യമന്ത്രി; എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  3 days ago


No Image

ഒരു ദിവസം മലയാളി എത്ര കപ്പ് ചായ കുടിക്കും? ചായ പ്രേമികൾ അറിയേണ്ട ചില രഹസ്യങ്ങൾ; ഇന്ന് അന്താരാഷ്ട്ര ചായ ദിനം

National
  •  3 days ago
No Image

മുൻ ആരോഗ്യമന്ത്രി വന്ന് കെട്ടിപ്പിടിച്ച് ഒപ്പമുണ്ടെന്ന് പറഞ്ഞതല്ലാതെ ഒപ്പമില്ലായിരുന്നു; കെ.കെ ഹർഷിന 25 ന് മുഖ്യമന്ത്രിയെ കാണും

Kerala
  •  3 days ago
No Image

'പ്രതിപക്ഷ നേതൃസ്ഥാനത്തില്‍ പുനപരിശോധനയില്ല, പിണറായി തന്നെ തുടരും'; പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നത് നേതൃമാറ്റത്തിനുള്ള ചര്‍ച്ചയല്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  3 days ago
No Image

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് 'തെളിവില്ലാതെ' കുറ്റവിമുക്തരായവരെ തേടി ഇന്റലിജൻസ്; അഞ്ച് വർഷത്തിനിടയിലെ കേസുകളുടെ വിവരങ്ങൾ ശേഖരിക്കുന്നു

Kerala
  •  3 days ago