
'ബൗണ്ടറി' കടക്കാന്‍ ഗംഭീറും ഇടിക്കൂട്ടില്‍ നിന്നെത്തി വിജേന്ദ്ര സിങ്ങും
ന്യൂഡല്‍ഹി: കപില്‍ സിബലിനെപ്പോലുള്ള കുലപതികള്‍ മത്സരത്തില്‍ നിന്നു മാറിനിന്ന രാജ്യതലസ്ഥാന നഗരിയില്‍ ഇക്കുറി താരത്തിളക്കത്തിന് ഒട്ടും കുറവില്ല. ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ബി.ജെ.പിയുടെ കുപ്പായത്തിലെത്തുമ്പോള്‍ ഒളിംപിക്‌സ് വെങ്കലമെഡല്‍ ജേതാവ് വിജേന്ദ്ര സിങ് കോണ്‍ഗ്രസിനു വേണ്ടിയും മത്സരിക്കുന്നു.
ഇന്ത്യന്‍ ടീമിന്റെ എക്കാലത്തെയും മികച്ച ഓപണര്‍മാരിലൊരാളായ ഗൗതം ഗംഭീറിനെ ഇക്കുറി ഈസ്റ്റ് ഡല്‍ഹിയിലെ ബി.ജെ.പിയുടെ സിറ്റിങ് സീറ്റ് നിലനിര്‍ത്തുക എന്ന ഭാരിച്ച ദൗത്യമാണ് പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് അടുത്തിടെ വിരമിച്ച ഗൗതം ഗംഭീര്‍ കഴിഞ്ഞ മാസമാണ് ബി.ജെ.പിയില്‍ അംഗത്വമെടുത്തത്. ഔദ്യോഗികമായി പാര്‍ട്ടി അംഗത്വം എടുക്കും മുന്‍പ് തന്നെ സമൂഹമാധ്യമങ്ങളിലൂടെ തന്റെ സംഘ്പരിവാര്‍ അനുകൂല നിലപാട് പരസ്യപ്പെടുത്തിയ താരമാണ് ഗംഭീര്‍. ഈസ്റ്റ് ഡല്‍ഹിയില്‍ ഗംഭീര്‍ പുതിയ ഇന്നിങ്‌സിന് തുടക്കമിടാന്‍ ക്രീസിലിറങ്ങുമ്പോള്‍ പക്ഷേ, കനത്ത വെല്ലുവിളിയാണ് അദ്ദേഹത്തിനു മുന്നിലുള്ളത്. കോണ്‍ഗ്രസും എ.എ.പിയും സ്ഥാനാര്‍ഥികളെ നിര്‍ത്തിയ ഇവിടെ ശക്തമായ ത്രികോണമത്സരമാണ് നടക്കുക. വിദ്യാഭ്യാസ പ്രവര്‍ത്തകയും ഡല്‍ഹിയിലെ അരവിന്ദ് കെജ്‌രിവാള്‍ ഭരണത്തില്‍ വലിയ വിദ്യാഭ്യാസ വിപ്ലവം തന്നെ നടപ്പാക്കുന്നതിനു നേതൃത്വം നല്‍കുകയും ചെയ്ത അതിഷി മര്‍ലേനയാണ് എ.എ.പിയുടെ സ്ഥാനാര്‍ഥി. പരിചയസമ്പന്നനും ഷീലാദീക്ഷിത് മന്ത്രിസഭയില്‍ അംഗവുമായ അവരിന്ദര്‍ സിങ് ലവ്‌ലിയാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി.
ഡല്‍ഹി രാജേന്ദ്രനഗര്‍ സ്വദേശിയായ ഗംഭീര്‍ ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കുന്നതുവരെ അനിശ്ചിതകാല നിരാഹാരം പ്രഖ്യാപിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ രംഗത്തെത്തിയിരുന്നു. ജമ്മുകശ്മിരില്‍ കല്ലേറുതടയുന്നതിനു സാധാരണക്കാരനെ സൈനികവാഹനത്തിനു മുന്നില്‍ കെട്ടിയിട്ട് മണിക്കൂറുകളോളം വാഹനമോടിച്ച നടപടിയെ ന്യായീകരിച്ച ഗംഭീറിന്റെ നടപടി വിവാദമായിരുന്നു. ഇന്ത്യയ്ക്കുവേണ്ടി 58 ടെസ്റ്റും 147 ഏകദിനങ്ങളും 37 ട്വന്റി-20യും കളിച്ച താരമാണ് ഗംഭീര്‍. ആറ് ഏകദിനങ്ങളില്‍ ഇന്ത്യയെ നയിക്കുകയും ചെയ്തു.
കഴിഞ്ഞ തവണ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ട മണ്ഡലമാണ് വിജേന്ദര്‍ സിങ് മത്സരിക്കുന്ന സൗത്ത് ഡല്‍ഹി. 2008ലെ ബീജിങ് ഒളിംപിക്‌സിലെ വെങ്കല മെഡല്‍ നേട്ടത്തിലൂടെയുള്ള വിജേന്ദറിന്റെ താരപ്രശസ്തി ഉപയോഗിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. 2010 ഗ്വാങ്ഷു ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണ നേട്ടത്തോടെ വിജേന്ദര്‍ തന്റെ കഴിവ് വീണ്ടും തെളിയിച്ചിരുന്നു. ഇടിക്കൂട്ടിലെ കഴിവ് ജനാധിപത്യപോരാട്ടത്തിലും കാഴ്ചവയ്ക്കാനായാല്‍ സൗത്ത് ഡല്‍ഹി തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിനാവും. സിറ്റിങ് എം.പി രമേഷ് ബിദുരി ബി.ജെ.പിക്കും രാഘവ് ചന്ദ എ.എ.പിക്കും വേണ്ടി ഇവിടെ ജനവിധി തേടുന്നു.
പാര്‍ലമെന്റ് ഉള്‍പ്പെടെ സ്ഥിതിചെയ്യുന്ന ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്ന് സിറ്റിങ് എം.പിയായ ബി.ജെ.പി വക്താവ് മീനാക്ഷി ലേഖി തന്നെ ഇക്കുറിയും പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാവും. ഇവിടെ അജയ് മാക്കന്‍ കോണ്‍ഗ്രസിന്റെയും ബ്രജേഷ് ഗോയല്‍ എ.എ.പിയുടെയും സ്ഥാനാര്‍ഥിയാണ്. ഓള്‍ഡ് ഡല്‍ഹി സ്ഥിതിചെയ്യുന്ന ചാന്ദ്‌നി ചൗക്കില്‍ ജെ.പി അഗവര്‍വാളും നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയില്‍ രാജേഷ് ലിലോത്തിയയും വെസ്റ്റ് ഡല്‍ഹിയില്‍ മഹിബാല്‍ മിശ്രയുമാണ് കോണ്‍ഗ്രസിന്റെ മറ്റുസ്ഥാനാര്‍ഥികള്‍. ചാന്ദ്‌നി ചൗക്കില്‍ നിന്നു പതിവായി മത്സരിക്കാറുള്ള കപില്‍ സിബല്‍ ഇത്തവണ മാറിനില്‍ക്കുകയായിരുന്നു. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ മനോജ് തിവാരിയും വെസ്റ്റ് ഡല്‍ഹിയില്‍ പ്രവേഷ് വര്‍മയും സൗത്ത് ഡല്‍ഹിയില്‍ രമേഷ് ബിദുരിയും ചാന്ദ്‌നി ചൗക്കില്‍ കേന്ദ്രമന്ത്രി ഹര്‍ഷ്‌വര്‍ദ്ധനും ബി.ജെ.പിക്കു വേണ്ടിയും മത്സരിക്കുന്നു.
കോണ്‍ഗ്രസും എ.എ.പിയും തമ്മിലുള്ള സഖ്യരൂപീകരണ നീക്കങ്ങള്‍ അവസാനനിമിഷം പാളിയതാണ് ഡല്‍ഹിയില്‍ ബി.ജെ.പിക്കുള്ള ഏക പ്രതീക്ഷ. രാജ്യതലസ്ഥാനത്തെ മധ്യവര്‍ഗത്തിലെ ഉപരിവിഭാഗവും സമ്പന്നവര്‍ഗവുമാണ് ബി.ജെ.പിയുടെ പ്രധാന വോട്ട് ബാങ്ക്. എന്നാല്‍, പാവപ്പെട്ടവരും അടിത്തട്ടിലുള്ളവരുമാണ് എ.എ.പിയുടെ ശക്തി. ആറാംഘട്ടമായ മെയ് പന്ത്രണ്ടിനാണ് ഡല്‍ഹിയില്‍ വോട്ടെടുപ്പ്. നാമനിര്‍ദേശപത്രിക സ്വീകരിക്കുന്ന ദിവസം ഇന്നലെ സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിദ്യാർഥികളുടെ അവകാശങ്ങക്കെതിരെ ചട്ടങ്ങൾ ഉണ്ടാക്കാൻ ഒരു സ്കൂൾ മാനേജ്മെന്റിനും അധികാരമില്ല; വി ശിവൻകുട്ടി
Kerala
• 5 days ago
പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്ക്: ഒരു മുഴം തുണി കണ്ടാൽ എന്തിനാണ് ഇത്ര പേടി? നിർഭാഗ്യകരമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി
Kerala
• 5 days ago
ഡൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടൽ; കുടിവെള്ളത്തെ ചൊല്ലിയുള്ള തർക്കം കലാശിച്ചത് കൂട്ടത്തല്ലിൽ; വീഡിയോ വൈറൽ
National
• 5 days ago
മാലിദ്വീപിലെ പ്രവാസികൾക്ക് കനത്ത തിരിച്ചടി; റെമിറ്റൻസ് നയം വീണ്ടും കടുപ്പിച്ച് എസ്.ബി.ഐ; പന്ത്രണ്ടായിരത്തിലധികം തൊഴിലാളികളുടെ ഭാവി ആശങ്കയിൽ
International
• 5 days ago
അൽ ദഫ്രയിലെ ഷെയ്ഖ് ഖലീഫ ബിൻ സയ്യിദ് അന്താരാഷ്ട്ര റോഡ് (ഇ-11) ഞായറാഴ്ച മുതൽ ഭാഗികമായി അടച്ചിടും; റോഡ് അടച്ചിടൽ ഒരു മാസത്തേക്ക്
uae
• 5 days ago
കെ.എസ്.ആർ.ടി.സി ബസിന്റെ വാതിൽ തുറന്ന് പുറത്തേക്ക് വീണ് വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്
Kerala
• 5 days ago
ഓപ്പറേഷൻ ഷിവൽറസ് നൈറ്റ്-3 യുഎഇ സഹായക്കപ്പൽ ഗസ്സയിലേക്ക് പുറപ്പെട്ടു; കപ്പലിലുള്ളത് 7,200 ടൺ ആശ്വാസ സാധനങ്ങൾ
uae
• 5 days ago
ജാതിവെറി; ദുരഭിമാനക്കൊലകൾക്കെതിരെ നിയമം പാസാക്കാൻ തമിഴ്നാട്; പ്രത്യേക കമ്മീഷൻ രൂപീകരിച്ച് സ്റ്റാലിൻ
National
• 5 days ago
മൊസാംബിക്കിൽ കപ്പലിലേക്ക് ജീവനക്കാരുമായി പോയ ബോട്ട് മറിഞ്ഞ് അപകടം: ഏഴ് നാവികരെ കാണാതായി; തിരച്ചിൽ ഊർജിതം
International
• 5 days ago
കുവൈത്ത് വിസ പ്ലാറ്റ്‌ഫോം ആരംഭിച്ചതിനു ശേഷം കുവൈത്ത് നൽകിയത് 235,000 സന്ദർശന വിസകൾ; വെളിപ്പെടുത്തലുമായി അധികൃതർ
Kuwait
• 5 days ago
ആര്‍എസ്എസ് ശാഖയിലെ പീഡനം; പ്രതിയായ നിതീഷ് മുരളീധരനെതിരെ കേസെടുത്ത് പൊലിസ്
Kerala
• 5 days ago
ഓസ്ട്രേലിയക്കെതിരെ ചരിത്രം കുറിക്കാൻ സഞ്ജു; പുത്തൻ നാഴികക്കല്ല് കയ്യകലെ
Cricket
• 5 days ago
സ്കൂളുകളിൽ വിദ്യാർഥികളേ ഉള്ളൂ; ഹിന്ദു കുട്ടികൾ, മുസ്ലിം കുട്ടികൾ എന്ന് വേർതിരിച്ച് പരാമർശം നടത്തിയ അഭിഭാഷകക്ക് ഹൈക്കോടതിയുടെ താക്കീത്
Kerala
• 5 days ago
ഇനി സേവനങ്ങൾ കൂടുതൽ വേഗത്തിൽ; വാട്ട്സ്ആപ്പ് ചാനലും മൊബൈൽ ആപ്പിൽ പുതിയ സൗകര്യങ്ങളും അവതരിപ്പിച്ച് സാലിക്
uae
• 5 days ago
സ്വകാര്യ മേഖലയിലെ ജോലി സമയം, വേതനം, അവധി തുടങ്ങിയവ സംബന്ധിച്ച പ്രധാന നിയമങ്ങൾ; ഗൈഡ് പുറത്തിറക്കി യുഎഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം
uae
• 5 days ago
100 സെഞ്ച്വറിയടിച്ച സച്ചിനെ മറികടക്കാൻ ഒറ്റ സെഞ്ച്വറി മതി; ചരിത്രനേട്ടത്തിനരികെ കോഹ്ലി
Cricket
• 5 days ago
അമേരിക്കയുടെ തലയ്ക്ക് മീതെ നിഗൂഢ ബലൂണുകൾ: ഭൂരിഭാഗവും സർക്കാർ ഏജൻസികളുടേതെന്ന് റിപ്പോർട്ടുകൾ
International
• 5 days ago
ഓസ്ട്രേലിയക്കെതിരെ ആ താരം രണ്ട് സെഞ്ച്വറികൾ നേടും: പ്രവചനവുമായി ഇന്ത്യൻ ഇതിഹാസം
Cricket
• 5 days ago
തിരുവനന്തപുരത്ത് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി ഉറങ്ങിക്കിടന്ന ഐടി ജീവനക്കാരിയെ ബലാൽസംഗം ചെയ്തു; പ്രതിക്കായി പൊലിസ് അന്വേഷണം
Kerala
• 5 days ago
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷർ അവനാണ്: വാർണർ
Cricket
• 5 days ago
ഡിജിറ്റൽ മാധ്യമങ്ങളിലൂടെയുള്ള അപകീർത്തിപ്പെടുത്തൽ; പ്രതികൾക്ക് ഒരു വർഷം തടവ്, അഞ്ച് ലക്ഷം റിയാൽ പിഴ; മുന്നറിയിപ്പുമായി സഊദി പബ്ലിക് പ്രോസിക്യൂഷൻ
Saudi-arabia
• 5 days ago.png?w=200&q=75)