HOME
DETAILS

കുട്ടനാട്ടിലെ മഹാ ശുചീകരണത്തിന് ഇന്ന് തുടക്കം

  
backup
August 28, 2018 | 6:40 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b4%b9%e0%b4%be-%e0%b4%b6%e0%b5%81%e0%b4%9a%e0%b5%80%e0%b4%95%e0%b4%b0

റോഡു മാര്‍ഗവും ബോട്ടു മാര്‍ഗവുമായാണ് ശുചിയാക്കാനുള്ള ആളുകളെ കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളില്‍ എത്തിക്കുന്നത്
അലപ്പുഴ: പ്രളയം ബാക്കിയാക്കിയ കുട്ടനാട്ടിലെ വീടുകള്‍ ശുചിയാക്കാനുള്ള മഹാ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിക്കും. അറുപതിനായിരം ആളുകളാണ് ഇതിനായി അണിനിരക്കുന്നത്. കുട്ടനാട്ടിലെ തന്നെ താമസക്കാരായ അമ്പതിനായിരം പേരും പതിനായിരം വോളന്റിയേഴ്‌സും അടങ്ങുന്ന സംഘമാണ് കുട്ടനാടിനെ ശുചിയാക്കാന്‍ തയ്യാറായിട്ടുള്ളത്.
സന്നദ്ധ പ്രവര്‍ത്തകരായ പതിനായിരം വോളന്റിയര്‍മാരില്‍ അയ്യായിരം പേര്‍ ജില്ലയ്ക്ക് പുറത്ത് നിന്നും ഇതിനു വേണ്ടി മാത്രമായി വന്നതാണ്. കുട്ടനാട്ടിലെ 16 പഞ്ചായത്തുകളാണ് ഇന്നും നാളെയുമായി നടക്കുന്ന മഹാ ശുചീകരണത്തിലൂടെ പൂര്‍വ്വ സ്ഥിതിയിലേക്ക് മടക്കി കൊണ്ടു വരുന്നത്. റോഡു മാര്‍ഗ്ഗവും ബോട്ടു മാര്‍ഗവുമായാണ് ശുചിയാക്കാനുള്ള ആളുകളെ കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളില്‍ എത്തിക്കുന്നത്.
കൈനകരി, പുളിങ്കുന്ന്, കാവാലം, ചമ്പക്കുളം, നെടുമുടി എന്നീ പഞ്ചായത്തുകളിലേക്കുള്ള ആളുകളെ ബോട്ടു മാര്‍ഗ്ഗം എത്തിക്കും. ഇവിക്കുള്ള ബോട്ടുകള്‍ പുന്നമട ഫിനിഷിംഗ് പോയിന്റില്‍ നിന്നും പുറപ്പെടും.
ബാക്കിയുള്ള നീലംപേരൂര്‍, രാമങ്കരി, മുട്ടാര്‍, തകഴി, ചെറുതന, കരുവാറ്റ, പള്ളിപ്പാട്, വെളിയനാട്, തലവടി, വീയ്യപുരം, എടത്വാ, എന്നീ പഞ്ചായത്തുകളിലേക്കുള്ളവരെ ബസ്, ടോറസ് ലോറികള്‍ എന്നിവയില്‍ അതാത് സ്ഥലങ്ങളിലെത്തിക്കും. ഉള്‍ഭാഗങ്ങളില്‍ ആവശ്യമെങ്കില്‍ ബോട്ടുകളും ഏര്‍പ്പെടുത്തും. രാവിലെ ഏഴിനാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.
22 ടോറസ് ലോറികള്‍, 38 ബസുകള്‍, 500 ഹൗസ് ബോട്ടുകള്‍, 50 മോട്ടോര്‍ ബോട്ടുകള്‍, 20 ശിക്കാര വള്ളങ്ങള്‍, 20 കെട്ടുവള്ളങ്ങള്‍, 10 സ്പീഡ് ബോട്ടുകള്‍, 4 ജങ്കാറുകള്‍ എന്നിവയാണ് മഹാ ശുചീകരണത്തിനായി ജില്ലാ ഭരണകൂടത്തിനു കീഴില്‍ തയ്യാറാക്കിയിരിക്കുന്നത്.
ശുചീകരണത്തിനുള്ള ലോഷനുകള്‍, കയ്യുറകള്‍, മറ്റു അവശ്യ വസ്തുക്കള്‍ എന്നിവ അതത് പഞ്ചായത്തുകളില്‍ എത്തിക്കുന്നതിനുള്ള ശ്രമം രാത്രി വൈകിയും തുടരുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃപ്പൂണിത്തുറയിൽ ആന ഇടഞ്ഞു; രണ്ടാം പാപ്പാന് പരുക്ക്

Kerala
  •  4 days ago
No Image

സവർക്കർക്ക് ഭാരതരത്‌ന നൽകുന്നത് എന്തിന്? വിഭജനത്തിന് അടിത്തറ പാകിയതിനോ?': ആർഎസ്എസിന് മറുപടിയുമായി കോൺഗ്രസ്

National
  •  4 days ago
No Image

സംസ്ഥാന ഹജ്ജ് കമ്മിറ്റി: വെയ്റ്റിംഗ് ലിസ്റ്റിലുള്ള കൂടുതൽ പേർക്ക് അവസരം; രേഖകൾ സമർപ്പിക്കാൻ നിർദ്ദേശം

Kerala
  •  4 days ago
No Image

പാലക്കാട് അമിതവേഗതയിലെത്തിയ കാറിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച അളക്കുന്നതിന് ജിഡിപി മാനദണ്ഡമാക്കുന്നതിനെതിരെ ആര്‍എസ്എസ് മേധാവി 

National
  •  4 days ago
No Image

ഡൽഹിയിൽ കാറിനുള്ളിൽ സ്ത്രീയും രണ്ട് പുരുഷന്മാരും മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

National
  •  4 days ago
No Image

ഒമാനിലെ പ്ലാസ്റ്റിക് സര്‍ജറി രംഗത്തെ മുന്‍ഗാമിയായ മലയാളി ഡോ. സി. തോമസ് അന്തരിച്ചു

oman
  •  4 days ago
No Image

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ ഉദ്യോ​ഗസ്ഥരുടെ മിന്നൽ പരിശോധന; 9 കേസുകൾ, 3 സ്ത്രീകൾ കസ്റ്റഡിയിൽ

Kerala
  •  4 days ago
No Image

ഗതാഗത ലംഘനങ്ങൾ കണ്ടെത്താൻ ഒമാനിൽ പുതിയ ക്യാമറ സംവിധാനം; റോഡുകളിൽ നിരീക്ഷണം കൂടുതൽ ശക്തമാകും

oman
  •  4 days ago
No Image

ദേശീയ, അന്തര്‍ദേശീയ ദൗത്യവുമായി സമസ്ത ശതാബ്ദി സമാപന സമ്മേളനത്തിന് പ്രൗഢ്വോജ്വല തുടക്കം

Kerala
  •  4 days ago