HOME
DETAILS

കശ്മിര്‍ ഭരണകൂടത്തോട്  വിശദീകരണം തേടി സുപ്രിംകോടതി 

  
backup
September 30 2020 | 09:09 AM

%e0%b4%95%e0%b4%b6%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%95%e0%b5%82%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%b5
എത്രകാലം അവരെ തടവില്‍ വയ്ക്കാനാകുമെന്ന് കോടതി
ന്യൂഡല്‍ഹി: ജമ്മു കശ്മിര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബ മുഫ്തിയെ വീട്ടുതടങ്കലില്‍നിന്നു മോചിപ്പിക്കാത്തതില്‍ കശ്മിര്‍ അഡ്മിനിസ്‌ട്രേഷന്റെ വിശദീകരണം തേടി സുപ്രിംകോടതി. മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തിയാണ് ഇതുംസബന്ധിച്ച് ഹരജിയുമായി കോടതിയെ സമീപിച്ചിരുന്നത്.
ജമ്മു കശ്മിരിന്റെ പ്രത്യേക പദവി കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതിനു പിന്നാലെയാണ് മെഹ്ബൂബ മുഫ്തിയടക്കം കശ്മിരിലെ പ്രധാന നേതാക്കളെയെല്ലാം വീട്ടുതടങ്കലിലാക്കിയിരുന്നത്. എന്നാല്‍, ഇതില്‍ ഫാറൂഖ് അബ്ദുല്ല, ഉമര്‍ അബ്ദുല്ല എന്നിവരെയടക്കം പലരെയും പിന്നീട് മോചിപ്പിച്ചുവെങ്കിലും മെഹ്ബൂബ മുഫ്തിയുടെ തടങ്കല്‍ നീട്ടുകയായിരുന്നു. ഇതിനെതിരേ കശ്മിരിലെ പാര്‍ട്ടികള്‍ സംയുക്തമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇല്‍തിജ മുഫ്തി കോടതിയെ സമീപിച്ചിരുന്നത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മിരിന്റെ പ്രത്യേക പദവി റദ്ദാക്കിയിരുന്നത്. അന്നുമുതല്‍ മെഹ്ബൂബ മുഫ്തി വീട്ടുതടങ്കലിലാണ്. ഒരു വര്‍ഷത്തിലേറെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചതിനെ ഇന്നലെ ഹരജി പരിഗണിക്കവേ കോടതി ചോദ്യം ചെയ്തു. 
ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളിന്റെ നേതൃത്വത്തിലുള്ള  ബെഞ്ചായിരുന്നു ഹരജി പരിഗണിച്ചത്. ജമ്മു കശ്മിരിലെ അക്രമങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ ചോദ്യത്തോട് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയുടെ മറുപടി. 
എന്നാല്‍, വീട്ടുതടങ്കലിന്റെ പരമാവധി സമയം അതിക്രമിച്ചെന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ അധികൃതര്‍ കോടതിക്കു മറുപടി നല്‍കണമെന്നും സുപ്രിംകോടതി വ്യക്തമാക്കി.
കഴിഞ്ഞ ജൂലൈയിലാണ് മെഹ്ബൂബയുടെ തടങ്കല്‍ മൂന്നാഴ്ചത്തേയ്ക്കു കൂടി നീട്ടിയിരുന്നത്. തന്റെ മാതാവിനെ കോടതിയില്‍ ഹാജരാക്കുന്നതിന് ഹേബിയസ് കോര്‍പസ് ഹരജി നല്‍കുന്നതിനും ഇല്‍തിജ മുഫ്തി കോടതിയുടെ അനുവാദം തേടിയിരുന്നു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  an hour ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  6 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  7 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  7 hours ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  8 hours ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  8 hours ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  8 hours ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  8 hours ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  8 hours ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  8 hours ago