HOME
DETAILS

തിരുവനന്തപുരം വിമാനത്താവളം സ്വര്‍ണക്കടത്ത് കേന്ദ്രം: ഉദ്യോഗസ്ഥബന്ധം അന്വേഷിക്കാന്‍ സി.ബി.ഐ എത്തുന്നു

  
Web Desk
May 25 2019 | 14:05 PM

thiruvananthapuram-airport-issue

തിരുവനന്തപുരം: വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലായതോടെ ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിന് സി.ബി.ഐ തലസ്ഥാനത്തെത്തും. തിരുവനന്തപുരം വിമാനത്താവളത്തില്‍ കഴിഞ്ഞ 18 മാസത്തിനിടെ 5,000 ത്തിലധികം പവന്‍ സ്വര്‍ണമാണ് പിടികൂടിയത്. സ്വര്‍ണക്കടത്തിന്റെ പ്രധാന കേന്ദ്രമായി ഇവിടം മാറിയതിനാലാണ് സി.ബി.ഐ തന്നെ നേരിട്ട് അന്വേഷണത്തിനെത്തുന്നത്.


തിരുവനന്തപുരം വിമാനത്താവളം രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണക്കടത്ത് കേന്ദ്രമായതിന്റെ പിന്നിലെ ഉദ്യോഗസ്ഥബന്ധമാണ് പ്രധാനമായും സി.ബി.ഐ അന്വേഷിക്കുക. സര്‍ക്കാരിനുണ്ടായ നഷ്ടത്തിന് പുറമെ, സ്വര്‍ണക്കടത്തിന് പിന്നിലെ അഴിമതിയും സി.ബി.ഐ അന്വേഷിക്കും. സി.ബി.ഐ കൊച്ചി യൂനിറ്റോ, ചെന്നൈയിലെ ദക്ഷിണ മേഖല ജോയിന്റ് ഡയരക്ടറുടെ മേല്‍നോട്ടത്തിലോ ആയിരിക്കും അന്വേഷണം. കസ്റ്റംസ്, വിമാനത്താവള അതോറിറ്റി ജീവനക്കാര്‍, എമിഗ്രേഷന്‍ ബ്യൂറോ, സി.ഐ.എസ്.എഫ് തുടങ്ങിയവയെല്ലാം അന്വേഷണ പരിധിയില്‍ വരും.


തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ സഹായിച്ച കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് സൂപ്രണ്ട് വി. രാധാകൃഷ്ണനെ(52) കഴിഞ്ഞ ദിവസം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) അറസ്റ്റ് ചെയ്തിരുന്നു. കോഫെപോസ ചുമത്തി കൊച്ചിയിലെ സാമ്പത്തിക കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
സംഭവത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നാണ് കേസന്വേഷിക്കുന്ന റവന്യൂ ഇന്റലിജന്‍സിന്റെ വിലയിരുത്തല്‍. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ജുവലറികള്‍ പങ്കുകച്ചവടമുണ്ടെന്നും ഡി.ആര്‍.ഐ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ അന്വേഷണത്തിന് സി.ബി.ഐ എത്തുന്നത്. സി.ബി.ഐ എത്തുന്നതോടെ ഇതുവരെയുള്ള കേസ് വിവരങ്ങള്‍ ഡി.ആര്‍.ഐ സി.ബി.ഐക്ക് കൈമാറും. അഴിമതി, കള്ളക്കടത്ത് കേസുകളില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെട്ടാല്‍ സി.ബി.ഐക്ക് സ്വമേധയാ കേസെടുക്കാനാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് വീണ്ടും നിപ മരണം; കഴിഞ്ഞ ദിവസം മരിച്ച മലപ്പുറം മങ്കട സ്വദേശിനിക്കാണ് നിപ സ്ഥിരീകരിച്ചത്; കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം തുറന്നു

Kerala
  •  a day ago
No Image

തീർഥാടകർക്ക് മതിയായ താമസ സൗകര്യങ്ങൾ ലഭ്യമാക്കിയില്ല; നാല് ഉംറ കമ്പനികളെ താൽക്കാലികമായി നിർത്തിവക്കുകയും നിരവധി കമ്പനികൾക്ക് പിഴ ചുമത്തുകയും ചെയ്ത് സഊദി അറേബ്യ

Saudi-arabia
  •  a day ago
No Image

സിയുഇടി-യുജി 2025 ഫലം പ്രഖ്യാപിച്ചു: ഒരാൾക്ക് മാത്രം നാല് വിഷയങ്ങളിൽ 100 ശതമാനം, മൂന്ന് വിഷയങ്ങളിൽ 17 പേർക്ക് 100 ശതമാനം, 2,847 പേർക്ക് ഉന്നത വിജയം

National
  •  a day ago
No Image

സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം വേണം, ഗസ്സയിൽ സ്ഥിരമായ വെടിനിർത്തലും ഉറപ്പാക്കണം: സഊദി വിദേശകാര്യ മന്ത്രി

International
  •  a day ago
No Image

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസത്തേക്ക് മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് 

Kerala
  •  a day ago
No Image

വിഎസിന്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മകൻ വിഎ അരുൺ കുമാർ

Kerala
  •  a day ago
No Image

ചരിത്രത്തിലെ ആദ്യ ഡബിൾ സെഞ്ച്വറി; ഇന്ത്യക്കെതിരെ വീശിയടിച്ച് ഇംഗ്ലണ്ടിന്റെ ഇരട്ട കൊടുങ്കാറ്റ്

Cricket
  •  a day ago
No Image

മകളുടെ ചികിത്സ, മകന് ജോലി; ബിന്ദുവിന്റെ കുടുംബത്തിന്റെ നാല് ആവശ്യങ്ങളും അം​ഗീകരിച്ച് സർക്കാർ; അടിയന്തിര സഹായമായി 50,000 രൂപ കൈമാറി

Kerala
  •  a day ago
No Image

ബിന്ദുവിന്റെ മരണം വേദനാജനകം; ആരോ​ഗ്യ മേഖലയെ ഈ സർക്കാർ കൂടുതൽ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകും: മുഖ്യമന്ത്രി 

Kerala
  •  a day ago
No Image

ടെസ്റ്റിൽ ടി-20 കളിച്ചു; ഇന്ത്യയെ വിറപ്പിച്ച സെഞ്ച്വറിയിൽ പിറന്നത് വമ്പൻ നേട്ടം

Cricket
  •  a day ago