HOME
DETAILS

ജില്ലയില്‍ പകര്‍ച്ചാവ്യാധി നിയന്ത്രണവിധേയം: കരുതലോടെ ആരോഗ്യവകുപ്പ്

  
backup
September 10, 2018 | 7:06 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b5%e0%b5%8d%e0%b4%af

തൃശൂര്‍: ആരോഗ്യവകുപ്പിന്റെ കൃത്യവും സമയോചിതവുമായ ഇടപെടലുകളിലൂടെ ജില്ലയില്‍ എലിപ്പനിയടക്കമുളള പകര്‍ച്ചവ്യാധികളെ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. പ്രളയത്തെ തുടര്‍ന്ന് ജില്ലയില്‍ എലിപ്പനി മൂലമുള്ള മരണങ്ങളുടെ സാധ്യത കണ്ടറിഞ്ഞ് പ്രതിരോധ നടപടികള്‍ ശക്തമാക്കിയതിനാല്‍ ജില്ലയില്‍ എലിപ്പനി പടര്‍ന്നു പിടിക്കാതെ നിയന്ത്രിക്കാന്‍ സാധിച്ചുവെന്നും ഡി.എം.ഒ വ്യക്തമാക്കി.
കുടിവെള്ള സ്രോതസുകളുടെ കൃത്യമായ ക്ലോറിനേഷന്‍, എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്റെ ലഭ്യത, ദുരന്തബാധിത പ്രദേശങ്ങളിലെ പ്രത്യേക മെഡിക്കല്‍ സേവനങ്ങള്‍, ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം ഉറപ്പു വരുത്തുന്നുണ്ട്. നിലവില്‍ കൊതുകു സാന്ദ്രത കുറവാണെങ്കിലും കൊതുകുകള്‍ മുട്ടയിട്ടു പെരുകുവാനുള്ള സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ഉറവിട നശീകരണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലമ്പനി തുടങ്ങിയ രോഗങ്ങള്‍ പടരാതിരിക്കുവാന്‍ അത്യന്താപേക്ഷിതമാണെന്നും ഡി.എം.ഒ അറിയിച്ചു.
ചെടിച്ചെട്ടികള്‍, ഉപയോഗശൂന്യമായ കുപ്പികള്‍, പാത്രങ്ങള്‍, ടയറുകള്‍, ചിരട്ടകള്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടിനില്‍ക്കാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കി വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുവാന്‍ ജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നിര്‍ദേശിച്ചു. വ്യാജപ്രചരണങ്ങള്‍ക്കു വശംവദരാകാതെ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചുകൊണ്ട് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കണമെന്നും പരിസര ശുചീകരണം എല്ലാവരും സ്വന്തം ഉത്തരവാദിത്തമായി നിര്‍വഹിക്കണമെന്നും ഡി.എം.ഒ ആഹ്വാനം ചെയ്തു.
പ്രളയബാധിത പ്രദേശങ്ങളില്‍ മഞ്ഞപ്പിത്തം, വയറിളക്കം, കോളറ തുടങ്ങിയ ജലജന്യ രോഗങ്ങള്‍ പിടിപെടാതിരിക്കുവാന്‍ കുടിവെള്ളം ക്ലോറിനേറ്റ് ചെയ്യുന്നതിനു പുറമെ 20 മിനിറ്റ് തിളപ്പിച്ചാറിയ ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്നും തിളപ്പിച്ച വെള്ളത്തില്‍ പച്ചവെള്ളം ഒഴിച്ച് തണുപ്പിക്കരുതെന്നും കൈകഴുകല്‍ എല്ലാവരും ശീലമാക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നിര്‍ദ്ദേശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഹരി മാഫിയ, ബ്ലാക്ക്‌മെയിലിങ്, വേശ്യാവൃത്തി; മൂന്ന് പരാതികൾ കൂടി, കൊച്ചിയിൽ പിടിയിലായ യുവതികൾക്ക് പിന്നിൽ വൻ സ്രാവുകളെന്ന് സൂചന

Kerala
  •  5 days ago
No Image

യുഎപിഎ കേസുകളില്‍ കൃത്യമായ നയം രൂപീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണം; അലന്‍ ഷുഹൈബ് 

Kerala
  •  5 days ago
No Image

ശബരിമല സ്വർണക്കൊള്ളക്കേസ്: അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക സംഘത്തിന് രണ്ടാഴ്ചകൂടി സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  5 days ago
No Image

സഊദിക്കെതിരായ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് അറബ് ലീഗും ജി.സി.സിയും

Saudi-arabia
  •  5 days ago
No Image

80,000 സർക്കാർ ജീവനക്കാർക്ക് എഐ പരിശീലനം; വമ്പൻ ഡിജിറ്റൽ പദ്ധതിയുമായി യുഎഇ മന്ത്രിസഭ

uae
  •  5 days ago
No Image

ആശാ വർക്കർമാരുടെ വേതന വർധനവ് വെറും 3000 രൂപ, 'മല എലിയെ പ്രസവിച്ചതുപോലെ ആയിപ്പോയി'; മുഖ്യമന്ത്രിയെ പരിഹസിച്ച് കെ.എൻ. ബാലഗോപാൽ

Kerala
  •  5 days ago
No Image

ബുള്‍ഡോസര്‍ രാജിനെതിരായ പ്രതിഷേധത്തെ കശ്മീരിനോട് ഉപമിച്ച് ബംഗാള്‍ മുഖ്യമന്ത്രി

National
  •  5 days ago
No Image

എമിറേറ്റ്സ് പാലസ് വളപ്പിൽ 35 ആഡംബര മാളികകൾ നിർമ്മിക്കുന്നു; പൊതുജനങ്ങൾക്കും സ്വന്തമാക്കാൻ അവസരം

uae
  •  5 days ago
No Image

പ്രണയം നടിച്ച് 14-കാരിയെ പീഡിപ്പിച്ചു: കൊളത്തറ സ്വദേശിയായ യുവാവ് പൊലിസ് പിടിയിൽ

Kerala
  •  5 days ago
No Image

ക്രിക്കറ്റ് കളിക്കിടെ വാക്കുതര്‍ക്കം; യുവാവിനെ സുഹൃത്തുക്കള്‍ കുത്തിക്കൊന്നു 

Kerala
  •  5 days ago