HOME
DETAILS

ജില്ലയില്‍ പകര്‍ച്ചാവ്യാധി നിയന്ത്രണവിധേയം: കരുതലോടെ ആരോഗ്യവകുപ്പ്

  
backup
September 10, 2018 | 7:06 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b5%e0%b5%8d%e0%b4%af

തൃശൂര്‍: ആരോഗ്യവകുപ്പിന്റെ കൃത്യവും സമയോചിതവുമായ ഇടപെടലുകളിലൂടെ ജില്ലയില്‍ എലിപ്പനിയടക്കമുളള പകര്‍ച്ചവ്യാധികളെ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. പ്രളയത്തെ തുടര്‍ന്ന് ജില്ലയില്‍ എലിപ്പനി മൂലമുള്ള മരണങ്ങളുടെ സാധ്യത കണ്ടറിഞ്ഞ് പ്രതിരോധ നടപടികള്‍ ശക്തമാക്കിയതിനാല്‍ ജില്ലയില്‍ എലിപ്പനി പടര്‍ന്നു പിടിക്കാതെ നിയന്ത്രിക്കാന്‍ സാധിച്ചുവെന്നും ഡി.എം.ഒ വ്യക്തമാക്കി.
കുടിവെള്ള സ്രോതസുകളുടെ കൃത്യമായ ക്ലോറിനേഷന്‍, എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്റെ ലഭ്യത, ദുരന്തബാധിത പ്രദേശങ്ങളിലെ പ്രത്യേക മെഡിക്കല്‍ സേവനങ്ങള്‍, ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം ഉറപ്പു വരുത്തുന്നുണ്ട്. നിലവില്‍ കൊതുകു സാന്ദ്രത കുറവാണെങ്കിലും കൊതുകുകള്‍ മുട്ടയിട്ടു പെരുകുവാനുള്ള സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ഉറവിട നശീകരണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലമ്പനി തുടങ്ങിയ രോഗങ്ങള്‍ പടരാതിരിക്കുവാന്‍ അത്യന്താപേക്ഷിതമാണെന്നും ഡി.എം.ഒ അറിയിച്ചു.
ചെടിച്ചെട്ടികള്‍, ഉപയോഗശൂന്യമായ കുപ്പികള്‍, പാത്രങ്ങള്‍, ടയറുകള്‍, ചിരട്ടകള്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടിനില്‍ക്കാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കി വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുവാന്‍ ജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നിര്‍ദേശിച്ചു. വ്യാജപ്രചരണങ്ങള്‍ക്കു വശംവദരാകാതെ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചുകൊണ്ട് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കണമെന്നും പരിസര ശുചീകരണം എല്ലാവരും സ്വന്തം ഉത്തരവാദിത്തമായി നിര്‍വഹിക്കണമെന്നും ഡി.എം.ഒ ആഹ്വാനം ചെയ്തു.
പ്രളയബാധിത പ്രദേശങ്ങളില്‍ മഞ്ഞപ്പിത്തം, വയറിളക്കം, കോളറ തുടങ്ങിയ ജലജന്യ രോഗങ്ങള്‍ പിടിപെടാതിരിക്കുവാന്‍ കുടിവെള്ളം ക്ലോറിനേറ്റ് ചെയ്യുന്നതിനു പുറമെ 20 മിനിറ്റ് തിളപ്പിച്ചാറിയ ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്നും തിളപ്പിച്ച വെള്ളത്തില്‍ പച്ചവെള്ളം ഒഴിച്ച് തണുപ്പിക്കരുതെന്നും കൈകഴുകല്‍ എല്ലാവരും ശീലമാക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നിര്‍ദ്ദേശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോണ്‍ഗ്രസിന് രണ്ട് മന്ത്രിമാര്‍, മറ്റുള്ളവര്‍ക്ക് ഒന്നു വീതം, നാല് മുതല്‍ ആറ് വരെ സഹമന്ത്രിമാര്‍?; തമിഴ് രാഷ്ട്രീയ ചരിത്രത്തില്‍ പുതു അധ്യായം കുറിക്കാന്‍ വിജയ്, ചര്‍ച്ചകള്‍ സജീവമായി തുടരുന്നു

National
  •  4 days ago
No Image

തീവണ്ടി യാത്രികര്‍ ശ്രദ്ധിക്കുക! ട്രെയിന്‍ സമയത്തില്‍ മാറ്റം

info
  •  5 days ago
No Image

ശനിയാഴ്ച്ച വരെ ഇടിയോടുകൂടിയ ശക്തമായ മഴ; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  5 days ago
No Image

'നിസ്സാരമായ രാഷ്ട്രീയം മാറ്റിവെക്കൂ...ഇത് രണ്ട് പാര്‍ട്ടികള്‍ തമ്മിലുള്ള കാര്യമല്ല, രാജ്യത്തെ സംബന്ധിച്ചുള്ളതാണ്' തൃണമൂലിന്റെ പരാജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചവരോട് രാഹുല്‍ ഗാന്ധി

National
  •  5 days ago
No Image

പാര്‍ട്ടി ആസ്ഥാനത്തെത്തി വിജയ്, ജയിച്ച നേതാക്കളെ കണ്ടു, ഭാവി കാര്യം ചര്‍ച്ച ചെയ്യും; സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നീക്കങ്ങള്‍ സജീവം

National
  •  5 days ago
No Image

'അടുത്തത് അഖിലേഷ് യാദവ്...' മമതയുടെ വീഴ്ചക്ക് പിന്നാലെ അടുത്ത നീക്കം സമാജ് വാദി പാര്‍ട്ടി അധ്യക്ഷനെതിരെയെന്ന് പ്രഖ്യാപിച്ച് സുവേന്ദു അധികാരി

National
  •  5 days ago
No Image

ഒമാനിലെ റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെ ആക്രമണം; രണ്ട് പ്രവാസികൾക്ക് പരുക്ക്

uae
  •  5 days ago
No Image

ആശയമില്ല, സംഘടനയുമില്ല, വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ല; ആകെയുള്ളത് വിജയ് എന്ന ഒറ്റയാൻ; രൂപീകരിച്ച് ഒരു വർഷത്തിനുള്ളിൽ അധികാരത്തിലേറി ടി.വി.കെ 

National
  •  5 days ago
No Image

'പാര്‍ട്ടിയാണ് വലുത്, നേതാക്കളല്ല'; ഗോവിന്ദനും പിണറായിക്കുമെതിരെ കണ്ണൂരില്‍ ഫ്‌ലക്‌സ് ബോര്‍ഡ്, പി ജയരാജനും സ്വരാജിനും പിന്തുണ

Kerala
  •  5 days ago
No Image

ഊട്ടിയില്‍ ആദ്യമായി നഗരത്തില്‍ കാട്ടാനയിറങ്ങി; ജനങ്ങള്‍ ഭീതിയില്‍

Kerala
  •  5 days ago