HOME
DETAILS

കരിപ്പൂര്‍ ഭൂമി ഏറ്റെടുക്കല്‍ കീറാമുട്ടിയാകും :ഇന്ന് പ്രദേശവാസികളുടെ പ്രതിഷേധ മാര്‍ച്ച്

  
backup
July 25 2016 | 22:07 PM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%86%e0%b4%9f%e0%b5%81




കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കലിനെതിരേ ഇന്ന് പ്രദേശവാസികളുടെ പ്രതിഷേധ മാര്‍ച്ച്. എയര്‍പോര്‍ട്ട് ഏരിയ കുടിയൊഴിപ്പിക്കല്‍ പ്രതിരോധസമിതിയുടെ നേതൃത്വത്തിലാണ് ഇന്നുരാവിലെ 10നു വിമാനത്താവള ലാന്‍ഡ് അക്വിസിഷന്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തുക.
അശാസ്ത്രീയവും അനാവശ്യവുമായ സ്ഥലമെടുപ്പ് അനുവദിക്കില്ലെന്നും പല തവണയായി 12 തവണ ഭൂമി ഏറ്റെടുത്തതിന്റെ പേരില്‍ ദുരിതമനുഭവിക്കുന്നവരെ വീണ്ടും കുടിയൊഴിപ്പിക്കാനുളള ശ്രമം  ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് മര്‍ച്ച്. സ്ഥലമെടുപ്പ് വിഷയത്തില്‍ സര്‍ക്കാരിനെ ചിലര്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സമരസമിതി പറയുന്നു.
 ഭൂമി ഏറ്റെടുക്കലിനെതിരേ പ്രദേശവാസികള്‍ രംഗത്തുവരുന്നതോടെ സര്‍ക്കാരിനു സ്ഥലമെടുപ്പ് കീറാമുട്ടിയാകും. കഴിഞ്ഞ ഇടതുപക്ഷ  ഭരണകാലത്താണു സ്ഥലമെടുപ്പിനായി കരിപ്പൂരില്‍ ലാന്‍ഡ് അക്വിസിഷന്‍ ഓഫിസ് തുറന്നത്. എതിര്‍പ്പിനെ തുടര്‍ന്ന് ഭൂമി ഏറ്റെടുക്കല്‍ നടന്നില്ല. പിന്നീടുവന്ന യു.ഡി.എഫ്  സര്‍ക്കാരിനും സ്ഥലമേറ്റെടുക്കാനായില്ല. പുതിയ സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കല്‍  നടപടികള്‍ വേഗത്തിലാക്കാനുളള ശ്രമത്തിനിടയിലാണ് പ്രതിഷേധങ്ങള്‍  വീണ്ടുമുയരുന്നത്.


പളളിക്കല്‍, കൊണ്ടോട്ടി, നെടിയിരുപ്പ്  വില്ലേജുകളില്‍ നിന്നായി 385 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കാനൊരുങ്ങുന്നത്. പുതിയ ടെര്‍മിനല്‍ നിര്‍മാണമാണ് പളളിക്കല്‍ വില്ലേജ് സ്ഥലത്ത് ഉദ്ദേശിക്കുന്നത്. എന്നാല്‍ കരിപ്പൂരില്‍ 120 കോടി മുടക്കി പുതിയ ടെര്‍മിനല്‍ നിര്‍മാണം ആരംഭിച്ചിട്ടുമുണ്ട്. നിലവിലെ ടെര്‍മിനലില്‍ 1500 പേരെയും പുതിയ ടെര്‍മിനലില്‍ 1000 പേരെയുംഉള്‍ക്കൊളളാനാകും.  എയര്‍ട്രാഫിക് കണ്‍ട്രോള്‍ സംവിധാന പ്രകാരം ഒരുമണിക്കൂറില്‍ ആറ് വിമാനങ്ങള്‍ക്ക്  വന്നിറങ്ങാന്‍ കരിപ്പൂരില്‍ സൗകര്യമുണ്ട്.
       റണ്‍വെ നിളംകൂട്ടല്‍, റണ്‍വെ സ്ട്രിപ്പ് വീതി കൂട്ടല്‍, ടെര്‍മിനല്‍ നിര്‍മാണം എന്നിവയ്ക്കാണ്  സ്ഥലമേറ്റെടുക്കുന്നതെന്നാണ് എയര്‍പോര്‍ട്ട് അഥോറിറ്റിയുടെ വാദം. എന്നാല്‍  ഇക്കാലമത്രയും വലിയ വിമാനങ്ങള്‍ സുരക്ഷിതമായി കരിപ്പൂരിലിറങ്ങിയതാണ്. ബി-747, ബി-777, എ-330 തുടങ്ങിയ വിമാനങ്ങള്‍ കഴിഞ്ഞവര്‍ഷം ഏപ്രില്‍ 30 വരെ സുഖകരമായി സര്‍വിസ് നടത്തിയതാണ്.
   ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍  ഓര്‍ഗനൈസേഷന്‍ (ഐ.സി.എ.ഒ) മാനദണ്ഡമനുസരിച്ച് 300 മീറ്റര്‍ റണ്‍വെ സ്ട്രിപ്പ് ആവശ്യമാണ്. കരിപ്പൂരില്‍ ഇത് 150 മീറ്ററാണ്. തിരുവനന്തപുരം, ഗോവ, ജയ്പൂര്‍, ലക്‌നൗ, അഹമ്മദാബാദ്  തുടങ്ങിയ വിമാനത്താവളങ്ങളിലെല്ലാം റണ്‍വെ സ്ട്രിപ്പ് 150  മീറ്ററാണുളളത്. 2850 മീറ്റര്‍ നീളമാണ് കരിപ്പൂര്‍ റണ്‍വെയ്ക്കുളളത്. റണ്‍വെ നീളം കൂട്ടുന്നതിനടക്കം മണ്ണിട്ട് നിലവിലെ  റണ്‍വെയുടെ ഉയരത്തിലെത്തണമെങ്കില്‍ ലക്ഷക്കണക്കിന് ക്യൂബിക്ക് മണ്ണ് ആവശ്യമാണ്. 1996 ല്‍ റണ്‍വെ നീളം കൂട്ടുന്നതിന് 51 ഏക്കര്‍ നികത്താനായി  സമീപത്തെ മലകളും കുന്നുകളും ഇടിച്ച് നിരപ്പാക്കിയതാണ്. ഇതിനാവട്ടെ എട്ട് വര്‍ഷം സമയവുമെടുത്തു. നിലവില്‍ അഥോറിറ്റിയുടെ കൈവശമുളള ഒഴിഞ്ഞ  സ്ഥലത്ത് വികസനം നടത്തി നാട്ടുകാരെ കുടിയൊഴിപ്പിക്കുന്നതില്‍ നിന്ന് പിന്‍മാറണമെന്നാണ് സമരസമിതിയുടെ ആവശ്യം.   
ഏറ്റെടുക്കാനൊരുങ്ങുന്നത് 385 ഏക്കര്‍ ഭൂമി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




ADVERTISEMENT
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  a month ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  a month ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  a month ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  a month ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  a month ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടിസ്

Kerala
  •  a month ago
No Image

പൊന്നുംവിലയിലേക്ക് സ്വര്‍ണക്കുതിപ്പ്;  320 കൂടി ഇന്ന് പവന് 56,800;  വൈകാതെ 57000 കടക്കുമെന്ന് സൂചന

International
  •  a month ago
No Image

'ബേജാറാകേണ്ട എല്ലാം വിശദമായി പറയും' അന്‍വറിനെ തള്ളി ആരോപണ മുനകളില്‍ മൗനം പാലിച്ച് മുഖ്യമന്ത്രി

International
  •  a month ago
No Image

കേരളത്തില്‍ ഒരാള്‍ക്കു കൂടി എംപോക്‌സ്; രോഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്ന് വന്ന എറണാകുളം സ്വദേശിക്ക്

Kerala
  •  a month ago
No Image

ഗസ്സക്കുമേലും ഇസ്‌റാഈല്‍ തീമഴ; അഭയാര്‍ഥികള്‍ താമസിച്ച സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍  മരണം 15, ഭിന്നശേഷിക്കാര്‍ ഉള്‍പെടെ

International
  •  a month ago