
തീവണ്ടികളുടെ സമയം പുനഃക്രമീകരിക്കുമെന്ന് റെയില്‍വേ
കൊല്ലം: കൊല്ലം-ചെങ്കോട്ട പാതയിലെ തീവണ്ടികളുടെ സമയം യാത്രക്കാരുടെ സൗകര്യാര്‍ഥം പുനഃക്രമീകരിക്കുന്നു.
ചെന്നൈയിലെ ദക്ഷിണ റെയില്‍വേ ആസ്ഥാനത്ത് എന്‍.കെ പ്രേമചന്ദ്രന് എം.പിയുടെ സാന്നിധ്യത്തില്‍ ഇന്നലെ നടന്ന യോഗത്തിലായിരുന്നു തീരുമാനം.
പുനലൂര്‍-കൊല്ലം പാസഞ്ചറി(56338)ന്റെ സമയം സമീപകാലത്ത് മാറ്റിയതിലൂടെ യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണുണ്ടായത്. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ട് എം.പി യോഗത്തില്‍ അറിയിച്ചു. 56337, 56338 നമ്പര്‍ ട്രെയിനുകള്‍ അടുത്ത ആഴ്ച മുതല്‍ മുന്‍പുണ്ടായിരുന്ന സമയക്രമം അനുസരിച്ച് സര്‍വിസ് നടത്താനുള്ള ഉത്തരവ് പുറപ്പെടുവിക്കുമെന്ന് റെയില്‍വേ സമ്മതിച്ചിട്ടുണ്ട്.
കൊല്ലം-ചെങ്കോട്ട പാസഞ്ചര്‍(56336),ചെങ്കോട്ട-കൊല്ലം പാസഞ്ചറുകളു(56335)ടെ നിലവിലെ സമയക്രമം യാത്രക്കാര്‍ക്ക് പ്രയോജനപ്രദമായ നിലയിലല്ല. വിദ്യാര്‍ഥികള്‍, ജോലി ചെയ്യുന്നവര്‍ തുടങ്ങി സ്ഥിരം യാത്രക്കാര്‍ക്ക് കൂടി പ്രയോജനപ്രദമാകുന്ന വിധം രാവിലെയും വൈകുന്നേരവുമായി പുനഃക്രമീകരിക്കണമെന്ന ആവശ്യം റെയില്‍വേ അംഗീകരക്കുകയായിരുന്നു. ഇതു സംബന്ധിച്ച ഉത്തരവ് സമയബന്ധിതമായി പുറപ്പെടുവിക്കും.കൊല്ലത്ത് നിന്നോ കൊച്ചുവേളിയില്‍ നിന്നോ പുനലൂര്‍-ചെങ്കോട്ട വഴി വേളാങ്കണ്ണിയിലേക്ക് എത്രയും പെട്ടെന്ന് സര്‍വിസ് ആരംഭിക്കും. ആദ്യഘട്ടമെന്ന നിലയില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ സ്പെഷ്യല്‍ തീവണ്ടിയായി സര്‍വിസ് നടത്തുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്.
കൊല്ലം-താംബരം എക്സ്പ്രസ് ചെന്നൈ എഗ്മൂര്‍ വരെ ദീര്‍ഘിപ്പിക്കും. താംബരം എക്സ്പ്രസ് ദിവസ സര്‍വിസാക്കി മാറ്റണമെന്ന ആവശ്യം ദക്ഷിണ റെയില്‍വേ അംഗീകരിച്ചു.
പരിഷ്കരിച്ച ടൈം ടോബിള്‍ കമ്മിറ്റി അംഗീകരിച്ച് റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. റെയില്‍വേ ബോര്‍ഡിന്റെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് റഗുലര്‍ സര്‍വിസ് ആരംഭിക്കും.
കൊല്ലം-ചെങ്കോട്ട പാതയുടെ വിനോദസഞ്ചാര സാധ്യതകള്‍ കണക്കിലെടുത്ത് താംബരം എക്സ്പ്രസില്‍ വിസ്റ്റാഡോം കോച്ചുകള്‍ ഘടിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുവരികയാണ്. ഇതിലേക്കായി നാല് വിസ്റ്റാഡോം കോച്ചുകള്‍ക്ക് ദക്ഷിണ റയില്‍വേ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.
കോച്ചുകള്‍ ലഭിക്കുന്ന മുറയ്ക്ക് വിസ്റ്റാഡോം കോച്ചുകള്‍ ഘടിപ്പിച്ച് സര്‍വിസ് നടത്തും. കൊല്ലം രണ്ടാം പ്രവേശനകവാടത്തിന്റെ പണികള്‍ ത്വരിതപ്പെടുത്തുന്നതിനായി റെയില്‍ സുരക്ഷാ ഫണ്ടില്‍ നിന്നും 1.50 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്.
പണി പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ തുക യഥാസമയം അനുവദിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. രണ്ടാം പ്രവേശന കവാട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനായി ദക്ഷിണ റെയില്‍വേ ചീഫ് എന്‍ജിനിയര്‍ പ്ലാനിങ് ആന്‍ഡ് ഡെവലപ്മെന്റ് എ.കെ സിന്‍ഹ പ്രവൃത്തി നേരിട്ട് വിലയിരുത്തും. എന്‍.കെ. പ്രേമചന്ദ്രന് എം.പി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് രണ്ടാം പ്രവേശന കവാടത്തില്‍ നടത്തുന്ന പ്രവൃത്തികളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും.
ലിഫ്റ്റ്, എസ്കലേറ്റര്‍, യാത്രക്കാര്‍ക്കുള്ള മറ്റ് സൗകര്യങ്ങള്‍ എന്നിവ രണ്ടാം പ്രവേശന കവാട നിര്‍മ്മാണ പൂര്‍ത്തീകരണത്തോടൊപ്പം തീര്‍ക്കുവാന്‍ കഴിയുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കാലവര്‍ഷത്തെ തുടര്‍ന്നുണ്ടായ തകരാറുകളും ലോക്കോ പൈലറ്റുമാരുടെ കുറവും തീവണ്ടി വൈകിയോടുന്നതിനും തീവണ്ടികള്‍ റദ്ദാക്കാനും കാരണമാകുന്നുണ്ട്.
ഈ കുറവ് പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.
കൊല്ലം ചെങ്കോട്ട പാതയിലെ തീവണ്ടി സര്‍വിസ് കൂടുതല്‍ കാര്യക്ഷമമാക്കുന്നത് സംബന്ധിച്ച് അവലോകനം നടത്താന്‍ ദക്ഷിണ റെയില്‍വേ ചീഫ് ഓപ്പറേറ്റിങ് മാനേജര്‍ എസ്. അനന്തരാമന് പുനലൂരില്‍ നേരിട്ടെത്തുമെന്നും യോഗത്തെ അറിയിച്ചു.
യോഗത്തില്‍ എം.പിയോടൊപ്പം ദക്ഷിണ റെയില്‍വേ ചീഫ് ഓപ്പറേറ്റിങ് മാനേജര്‍ എസ്. അനന്തരാമന്, ദക്ഷിണ റെയില്‍വേ ചീഫ് എന്‍ജിനിയര്‍ പ്ലാനിങ് ആന്‍ഡ് ഡെവലപ്മെന്റ് എ.കെ. സിന്‍ഹ തുടങ്ങി ദക്ഷിണ റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ലിസ്റ്റില്‍ യു.എ.ഇ ഇല്ല, സ്വര്‍ണത്തിന് ഏറ്റവും വില കുറവുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ്
Business
• an hour ago
കണ്ണൂരിൽ മെഡിക്കൽ ഷോപ്പുകാർ മരുന്ന് മാറി നൽകിയെന്ന്; എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ
Kerala
• 3 hours ago
മാനദണ്ഡം മാറിയെങ്കിലും വെട്ടിനിരത്തലൊഴിയാതെ സി.പി.എം
Kerala
• 3 hours ago
ദുബൈയിലേക്ക് ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ വര്‍ക്ക് വിസ: എങ്ങനെ അപേക്ഷിക്കാം, യോഗ്യത, നടപടിക്രമങ്ങള്‍ അറിഞ്ഞിരിക്കാം | Dubai 2-year work visa Procedure
uae
• 3 hours ago
ദുബായ് 2 വർഷത്തെ തൊഴിൽ വിസ: എങ്ങനെ അപേക്ഷിക്കാം, ആർക്കാണ് യോഗ്യത? 2025 പുതിയ മാറ്റങ്ങൾ
uae
• 3 hours ago
ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുരുക്കി, യുവതിയോടൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്മെയില്‍; രണ്ടു പേര് അറസ്റ്റില്‍
Kerala
• 3 hours ago
ഒറ്റക്കുതിപ്പില്‍ പുതു റെക്കോര്‍ഡിട്ട് സ്വര്‍ണം; പവന് വില 65,000ത്തിന് തൊട്ടരികെ
Business
• 4 hours ago
ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ ലൈറ്റ് ഷോ അബുദാബിയിൽ! കിംബൽ മസ്കിന്റെ നോവ സ്കൈയും അനലോഗുമായും ചേർന്ന് പരിപാടി സംഘടിപ്പിക്കും
uae
• 4 hours ago
രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today
Economy
• 5 hours ago
ട്രെയിന്‍ റാഞ്ചല്‍: മുഴുവന്‍ ബന്ദികളേയും മോചിപ്പിച്ചെന്ന് പാക് സൈന്യം
International
• 5 hours ago
മീന്‍ കൊത്തിയതിനെ തുടര്‍ന്ന് അണുബാധ; യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി
Kerala
• 6 hours ago
ആശമാര്‍ നിരാശയില്‍; ഇന്ന് പൊങ്കാലയിടും
Kerala
• 7 hours ago
ക്രൂ 10 ദൗത്യം മുടങ്ങി; സുനിത വില്യംസിന്റെ മടക്കം ഇനിയും വൈകും
Science
• 7 hours ago
ട്രംപിന് കനേഡിയൻ തിരിച്ചടി; 20 ബില്യൺ ഡോളറിന്റെ യുഎസ് ഉൽപ്പന്നങ്ങൾക്ക് കാനഡ അധിക തീരുവ ചുമത്തി
International
• 14 hours ago
റമദാനിൽ വീടുകൾക്കുള്ള അഗ്നി സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 17 hours ago
ഹല്‍ദ്വാനി സംഘര്‍ഷം: 22 പേര്‍ക്ക് ഹൈക്കോടതി ജാമ്യം, പുറത്തിറങ്ങുന്നത് ഒരുവര്‍ഷത്തിന് ശേഷം വിശുദ്ധ റമദാനില്‍; തുണയായത് ജംഇയ്യത്തിന്റെ നിയമസഹായം
National
• 17 hours ago
പേര്യ ചുരത്തിൽ ബൈക്കുകൾ തെന്നിമാറി അപകടം; കാരണം റോഡിൽ ഓയിൽ
Kerala
• 17 hours ago
മുത്തങ്ങ ചെക്ക് പോസ്റ്റിൽ പരിശോധന; കെഎസ്ആർടിസി യാത്രക്കാരിയുടെ കൈയിൽ നിന്ന് കഞ്ചാവ് പിടികൂടി
Kerala
• 17 hours ago
കറന്റ് അഫയേഴ്സ്-12-03-2025
PSC/UPSC
• 15 hours ago
'ആർഎസ്എസ് മൂർദാബാദ്, ഗാന്ധിജി സിന്ദാബാദ്'; മുദ്രാവാക്യവുമായി തുഷാർ ഗാന്ധി
Kerala
• 15 hours ago
വിവാഹം മുടക്കാൻ അപവാദ പ്രചരണം; മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു
Kerala
• 16 hours ago