
സക്കറിയ: സാമൂഹ്യപ്രതിബദ്ധതയുടെ കൈയൊപ്പിട്ട എഴുത്തുകാരന്‍
തിരുവനന്തപുരം: സക്കറിയയ്ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിക്കുമ്പോള്‍ കേരളം ആദരിക്കുന്നത് എഴുത്തിലൂടെ സര്‍ഗപരതയും നിലപാടിലൂടെ സാമൂഹ്യപ്രതിബദ്ധതയും ഇഴചേര്‍ത്ത സാഹിത്യപ്രതിഭയെ. മലയാള സാഹിത്യത്തില്‍ ആഖ്യാനപരമായ വ്യത്യസ്തതകള്‍ എല്ലാക്കാലത്തും അവതരിപ്പിച്ചയാളാണ് സക്കറിയ. അഴിമതിക്കും വര്‍ഗീയതയ്ക്കും ഫാസിസത്തിനുമെതിരേ നിര്‍ഭയം മുനവച്ച ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. 
ആധുനികതയുടെ കാലഘട്ടത്തിലാണ് എഴുത്തിലേക്ക് പ്രവേശിക്കുന്നതെങ്കിലും ഉത്തരാധുനികതയിലും തന്റെ എഴുത്തിനെ പരിവര്‍ത്തിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അതിനുദാഹരണമാണ് അടുത്തകാലത്ത് എഴുതിയ 'തേന്‍' പോലെയുള്ള കഥകള്‍. ചെറുകഥയില്‍ മാത്രമല്ല, നോവലിലും യാത്രാവിവരണങ്ങളിലും തന്റെ കൈയ്യൊപ്പ് ചാര്‍ത്താന്‍ സക്കറിയയ്ക്ക് സാധിച്ചിട്ടുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലും ഒരുപോലെ ഭാഷാവിസ്മയങ്ങള്‍ തീര്‍ക്കുന്നതിലും അദ്ദേഹം വിജയിച്ചു. 
എഴുത്തിലൂടെ സര്‍ഗപരമായ സൃഷ്ടികള്‍ നടത്തുന്നതിനൊപ്പം സാമൂഹിക വിഷയങ്ങളോട് കൃത്യമായ നിലപാട് സ്വീകരിക്കാനും സക്കറിയ ശ്രദ്ധിക്കുന്നു. കേന്ദ്രം പൗരത്വബില്‍ കൊണ്ടുവന്നപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ അതിനെതിരേ ശക്തിയുക്തം പോരാടി. 
ഏറ്റവുമൊടുവില്‍ ബാബറി മസ്ജിദ് വിധിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ജനാധിപത്യവിരുദ്ധ നിലപാടിനോട് പ്രതികരിക്കാനും അദ്ദേഹം തയാറായി. ക്രൈസ്തവ പൗരോഹിത്യത്തിന്റെ ജനാധിപത്യ നിലാപാടിനെതിരേ ശക്തമായി പ്രതികരിക്കുന്നതും സക്കറിയയുടെ രചനകളില്‍ വ്യക്തമാണ്. പ്രൈസ് ദ ലോര്‍ഡ്, കണ്ണാടി കാണ്മോളവും തുടങ്ങിയ കഥകള്‍ ഇതിനുദാഹരണങ്ങളാണ്. 
ഇന്ത്യയിലെ ഫാസിസ്റ്റ് പ്രവണതകള്‍ക്കെതിരേ തന്റെ രചനകളിലൂടെ കൃത്യമായ നിലപാട് സക്കറിയ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഗാന്ധി വധവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന ഇതാണെന്റെ പേരെന്ന നോവല്‍ ഇതിനുദാഹരണമാണ്. ഹിന്ദുത്വ ഫാസിസ്റ്റ് നിലപാടുകള്‍ക്കെതിരേ നിരന്തരം നിലപാടുകള്‍ സ്വീകരിച്ചുവരുന്നതുകൊണ്ട് അത്തരം ശക്തികളില്‍ നിന്ന് രൂക്ഷമായ വിമര്‍ശനം ഏറ്റുവാങ്ങേണ്ടിയും വന്നിട്ടുണ്ട്. ആനന്ദുമായി സക്കറിയ നടത്തിയ സംവാദങ്ങള്‍ ഇന്ത്യയിലെ ഏകാധിപത്യ ഭരണകൂടത്തിലെ രാഷ്ട്രീയ സ്വഭാവം തുറന്നുകാട്ടുന്നതായിരുന്നു. സൗകര്യപൂര്‍വം സാമൂഹ്യ ഇടപെടല്‍ നടത്തുന്ന ബുദ്ധിജീവികള്‍ക്കെതിരേയും സക്കറിയ വടിയെടുക്കുന്നു. ബുദ്ധിജീവികളെക്കൊണ്ട് എന്തു പ്രയോജനം എന്ന പുസ്തകം അവസരോചിതമായി ഇടപെടുന്ന ബുദ്ധിജീവികള്‍ക്കുള്ള മുന്നറിയിപ്പാണ്. 
ആധുനിക കഥയും നോവലും കവിതയുമെഴുതിയവര്‍ ധാരാളമുണ്ട്. എന്നാല്‍ എഴുത്തുകാരന്‍ എന്ന നിലയില്‍ ആധുനികന്‍ എന്ന് വിശേഷിപ്പിക്കാവുന്നവര്‍ നമുക്കധികമില്ല. സക്കറിയ അടിമുടി ആ വിശേഷണത്തിന് അര്‍ഹനാണ്. ജീവിക്കാനിടവന്ന കാലത്തിന്റെ പ്രത്യയശാസ്ത്രങ്ങള്‍, സൗന്ദര്യബോധം, സാംസ്‌കാരികാനുഭവങ്ങള്‍ ഇവയെല്ലാം ഒത്തുചേര്‍ന്ന ഒരു മനസ് സക്കറിയയിലെ എഴുത്തുകാരനില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. 
സലാം അമേരിക്ക, ഒരിടത്ത്, ആര്‍ക്കറിയാം, ഒരു നസ്രാണി യുവാവും ഗൗളി ശാസ്ത്രവും, ഭാസ്‌കര പട്ടേലും എന്റെ ജീവിതവും, എന്തുണ്ടു വിശേഷം പീലാത്തോസേ?, പ്രെയ്‌സ് ദ ലോര്‍ഡ്, ബുദ്ധിജീവികളെക്കൊണ്ട് എന്തു പ്രയോജനം, ഗോവിന്ദം ഭജ മൂഢമതേ, ഒരു ആഫ്രിക്കന്‍ യാത്ര, അല്‍ഫോണ്‍സാമ്മയുടെ മരണവും ശവസംസ്‌കാരവും, ഉരുളിക്കുന്നത്തിന്റെ ലുത്തീനിയ എന്നിവയാണ് സക്കറിയയുടെ പ്രധാന കൃതികള്‍.
1979ലെ കേരള സാഹിത്യഅക്കാദമി പുരസ്‌കാരം, 2004ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം (2012), വി.കെ.എന്‍ പുരസ്‌കാരം (2020), ഓടക്കുഴല്‍ പുരസ്‌കാരം, മുട്ടത്തുവര്‍ക്കി പുരസ്‌കാരം എന്നിവയും സക്കറിയയ്ക്ക് ലഭിച്ചിട്ടുണ്ട്. സമൂഹം നല്‍കിയ അംഗീകാരമാണ് ഈ പുരസ്‌ക്കാരമെന്ന് സക്കറിയ പ്രതികരിച്ചു. പുരസ്‌കാരത്തില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1979ലെ കേരള സാഹിത്യഅക്കാദമി പുരസ്‌കാരം, 2004ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം (2012), വി.കെ.എന്‍ പുരസ്‌കാരം (2020), ഓടക്കുഴല്‍ പുരസ്‌കാരം, മുട്ടത്തുവര്‍ക്കി പുരസ്‌കാരം എന്നിവയും സക്കറിയയ്ക്ക് ലഭിച്ചിട്ടുണ്ട്. സമൂഹം നല്‍കിയ അംഗീകാരമാണ് ഈ പുരസ്‌ക്കാരമെന്ന് സക്കറിയ പ്രതികരിച്ചു. പുരസ്‌കാരത്തില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഷാർജയിലെ ഈ സ്കൂളിനെ ഷെയ്ഖ് മുഹമ്മദ് ആദരിച്ചത് ഇക്കാരണത്താൽ...
uae
• 8 minutes ago
ഇന്ത്യക്ക് 'മെൽബൺ ഷോക്ക്'; രണ്ടാം ടി20യിൽ ഓസീസിനോട് നാല് വിക്കറ്റിന് തോറ്റു, അഭിഷേക് ശർമയുടെ പോരാട്ടം പാഴായി
Cricket
• 21 minutes ago
ഒമാനിൽ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ അഞ്ചുപേർ പിടിയിൽ; റെയ്ഡിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് അധികൃതർ
oman
• 29 minutes ago
യാത്രക്കാർക്ക് സന്തോഷം; നവംബറിലെ ഈ ദിവസങ്ങളിൽ സാലിക് ടോൾ ഈടാക്കില്ല; കാരണമറിയാം
uae
• an hour ago
പ്രണയം വിലക്കിയ വിരോധം; അമ്മയെ ശ്വാസം മുട്ടിച്ച് കൊന്ന് കെട്ടിത്തൂക്കി, മകളും നാല് സുഹൃത്തുക്കളും അറസ്റ്റിൽ
crime
• an hour ago
'പക്ഷേ ഞാൻ അവനെ വിളിക്കില്ല'; ഫോൺ കോൺടാക്റ്റ് ലിസ്റ്റിലെ ഏറ്റവും പ്രശസ്തനായ താരം മെസിയല്ല,ക്രിസ്റ്റ്യാനോ റൊണാൾഡോയാണെന്ന് ബാഴ്‌സലോണ താരം
Football
• 2 hours ago
യാത്രക്കാരുടെ ശ്രദ്ധക്ക്, കസ്റ്റംസ് നിയമങ്ങൾ കടുപ്പിച്ച് ഒമാൻ: 6,000 റിയാലിൽ അധികമുള്ള കറൻസിയും സ്വർണ്ണവും നിർബന്ധമായും ഡിക്ലയർ ചെയ്യണം
latest
• 2 hours ago
റീൽ ഭ്രാന്ത് ജീവനെടുത്തു; ട്രെയിൻ അടുത്തെത്തിയപ്പോൾ ട്രാക്കിൽനിന്ന് വീഡിയോ, യുവാവിന് ദാരുണാന്ത്യം
National
• 2 hours ago
'കലാപ സമയത്ത് ഉമര്‍ ഖാലിദ് ഡല്‍ഹിയില്‍ ഉണ്ടായിരുന്നില്ല' സുപ്രിം കോടതിയില്‍ കപില്‍ സിബല്‍/Delhi Riot 2020
National
• 2 hours ago
മഴ തേടി കുവൈത്ത്; കുവൈത്തിൽ മഴയെത്തേടുന്ന നിസ്കാരത്തിന് ആഹ്വാനം ചെയ്ത് ഇസ്ലാമിക കാര്യ മന്ത്രാലയം
latest
• 2 hours ago
നിർമ്മാണ പ്രവർത്തനങ്ങൾ; മസ്ഫൂത്ത് അൽ ഒഖൈബ റോഡ് താൽക്കാലികമായി അടച്ചിടുമെന്ന് അബൂദബി പൊലിസ്
uae
• 3 hours ago
രക്ഷകനായി 'ഹെൽമറ്റ്'; ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ അടിച്ച് വീഴ്ത്തി വിദ്യാർഥി ഓടി രക്ഷപ്പെട്ടു
crime
• 3 hours ago
കുവൈത്ത്: 170,000 ദിനാർ വിലവരുന്ന മയക്കുമരുന്നുമായി പ്രവാസി മൻഖാഫിൽ അറസ്റ്റിൽ
Kuwait
• 3 hours ago
ഹോണടിച്ചതിൽ തർക്കം കൂട്ടത്തല്ലായി; കോഴിക്കോട്ട് ബസ് ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ സംഘർഷം, യാത്രക്കാരിക്ക് പരിക്ക്
Kerala
• 4 hours ago
നവംബറില്‍ ക്ഷേമ പെന്ഷന് 3600 രൂപ; വിതരണം 20 മുതല്‍
Kerala
• 5 hours ago
ദുബൈ സ്റ്റുഡിയോ സിറ്റിയിലേക്കും, ഔട്ട്സോഴ്സ് സിറ്റിയിലേക്കും പെയ്ഡ് പാർക്കിംഗ് വ്യാപിപ്പിച്ച് പാർക്കിൻ; നിരക്കുകൾ അറിയാം
uae
• 5 hours ago
സെഞ്ച്വറിയല്ല എനിക്ക് വലുത്, ഏറെ പ്രധാനം മറ്റൊരു കാര്യത്തിനാണ്: ജെമീമ റോഡ്രിഗസ്
Cricket
• 5 hours ago
കോഴിക്കോട് നടുറോഡില്‍ ഏറ്റുമുട്ടി ബസ് ജീവനക്കാരും വിദ്യാര്‍ഥികളും; മാങ്കാവ്-പന്തീരാങ്കാവ് റൂട്ടില്‍ ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്
Kerala
• 3 hours ago
ഹമാസിനെ ഇല്ലാതാക്കണമെന്ന് ആവര്‍ത്തിച്ച് നെതന്യാഹു; അന്താരാഷ്ട്ര സേന ചെയ്തില്ലെങ്കില്‍ ഇസ്റാഈല്‍ ചെയ്യുമെന്ന് ഭീഷണി, വീണ്ടും ഗസ്സയില്‍ ആക്രമണത്തിനോ?
International
• 4 hours ago
ഇന്ധനവില കുറഞ്ഞു: അജ്മാനിൽ ടാക്സി നിരക്കും കുറച്ചു, പുതിയ നിരക്ക് നവംബർ 1 മുതൽ
uae
• 4 hours ago
അശ്ലീല ആംഗ്യം കാണിച്ച പൊലിസുകാരന്റെ കോളറിന് കുത്തിപ്പിടിച്ച് വലിച്ചിഴച്ച് സ്റ്റേഷനിലെത്തിച്ച് യുവതി; സംഭവം വൈറൽ
crime
• 4 hours ago

