HOME
DETAILS

വലിച്ചെറിഞ്ഞ മാലിന്യം ഖജനാവിലെത്തിച്ചത് 8.89 കോടി രൂപ; കൂടുതല്‍ കേസുകള്‍ തിരുവനന്തപുരത്ത്

  
സുധീര്‍ കെ.ചന്ദനത്തോപ്പ്
February 06, 2026 | 10:23 AM

kerala-littering-fines-revenue-thiruvananthapuram-highest-cases

തിരുവനന്തപുരം: പൊതുഇടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരേ നടപടി ശക്തമാക്കിയതോടെ ഖജനാവിലേക്ക് എത്തുന്ന വരുമാനവും കൂടി. 8,89,27,677 രൂപയാണ് പിഴയായി ഖജനാവിലെത്തിയത്. 2023മാര്‍ച്ച് ഒന്നുമുതല്‍ കഴിഞ്ഞ 28 വരെയുള്ള മൂന്ന് വര്‍ഷം കൊണ്ടാണ് ഇത്രയും തുക പിഴയായി ഈടാക്കിയത്. പൊതുഇടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവരുടെ വിവരം കൈമാറുന്നവര്‍ക്ക് പാരിതോഷികം നല്‍കി തുടങ്ങിയും ക്യാമറകള്‍ കൂടുതല്‍ സ്ഥാപിച്ചതിനും പിന്നാലെയാണ് നിയമലംഘനങ്ങള്‍ കൂടുതല്‍ കണ്ടെത്തി തുടങ്ങിയത്.

പരമാവധി 50,000 രൂപവരെയാണ് പിഴ ചുമത്തുന്നത്. എന്നാല്‍ വിവരം കൈമാറുന്നവര്‍ക്ക് പരമാവധി 2500 രൂപയായിരുന്നു നേരത്തെ നല്‍കിയിരുന്നത്. ഈ സാഹചര്യത്തില്‍ വാട്സാപ്പ് നമ്പരിലേക്ക് ചിത്രം സഹിതം വിവരം കൈമാറുന്നതിലും കുറവുണ്ടായി. ഇത് പരിഹരിക്കാന്‍ പിഴത്തുകയുടെ നാലിലൊന്ന് പാരിതോഷികം നല്‍കാന്‍ കഴിഞ്ഞ ജൂണില്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. പരമാവധി പിഴയായ 50,000 രൂപ ചുമത്തുന്ന കേസുകളില്‍ 12,500 രൂപ പാരിതോഷികം ലഭിക്കുന്ന സാഹചര്യവുമുണ്ടായി. ബന്ധപ്പെട്ട തദ്ദേശസ്ഥാപനമാണ് പിഴയീടാക്കുന്നത്.

മാലിന്യം വലിച്ചെറിഞ്ഞതിന് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് തിരുവനന്തപുരം ജില്ലയിലാണെങ്കിലും പിഴത്തുക തൃശൂര്‍ ജില്ലയിലാണ്. ഇവിടെ 3238 കേസുകളിലായി 14284602 രൂപയാണ് പിഴയായി ഈടാക്കിയത്. എറണാകുളത്ത് 3050 കേസുകളിലായി 14218269 രൂപ പിഴയീടാക്കിയപ്പോള്‍ തിരുവനന്തപുരത്ത് 3333 കേസുകളിലായി 11852656 രൂപയാണ് ഈടാക്കിയത്.

കുറവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് പത്തനംതിട്ട ജില്ലയിലാണ് 313 കേസുകള്‍ മാത്രം. സംസ്ഥാനത്താകെ 4768 ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. കൂടതുല്‍ തൃശൂര്‍ ജില്ലയിലും (964) കുറവ് കാസര്‍കോട് ജില്ലയിലുമാണ് (80).

വിവരം കൈമാറാം

വാട്സാപ്പ് നമ്പരായ 9446700800ല്‍ ചിത്രം സഹിതം വിവരം കൈമാറാം. നിക്ഷേപിക്കുന്ന വ്യക്തിയെയോ വാഹനത്തെയോ ചിത്രത്തില്‍ തിരിച്ചറിയാനാകണം. തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമും സജ്ജമാക്കിയിട്ടുണ്ട്. വിവരം കൈമാറുന്നവരുടെ പേര് പരസ്യപ്പെടുത്തില്ല.

 

 

Kerala has collected ₹8.89 crore in fines over the last three years by taking strict action against people dumping waste in public places. The amount was collected between March 1, 2023, and January 28, following intensified enforcement measures, including increased CCTV surveillance and incentives for citizens who report violations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുദ്ധ സാധ്യതയോ?; ഉടന്‍ ഇറാന്‍ വിടണമെന്ന് പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി യു.എസ് 

International
  •  2 hours ago
No Image

'ഞാന്‍ എന്തായാലും സ്വര്‍ഗത്തില്‍ പോവും, കാരണം ആളുകള്‍ക്ക് വേണ്ടി ഞാന്‍ നല്ലകാര്യങ്ങള്‍ ചെയ്തിട്ടുണ്ട്'  ഡൊണാള്‍ഡ് ട്രംപ് 

International
  •  3 hours ago
No Image

ഫറോക്ക് സ്വദേശി കുവൈത്തില്‍ കുഴഞ്ഞുവീണു മരിച്ചു

Kuwait
  •  3 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സമന്‍സ് അയക്കാന്‍ ഇഡി

Kerala
  •  4 hours ago
No Image

കളമശേരിയില്‍ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേത്; ഡി.എന്‍.എ ഫലം പുറത്ത്

Kerala
  •  4 hours ago
No Image

ഇതുപോലൊരു ടീം ഇന്ത്യയിൽ ആദ്യം; കിരീടവുമായി ചരിത്രത്തിന്റെ നെറുകയിൽ ബെംഗളൂരു

Cricket
  •  5 hours ago
No Image

ഗുണ്ടാപിരിവ് നല്‍കിയില്ല; തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു; നാല് പേര്‍ അറസ്റ്റില്‍

Kerala
  •  5 hours ago
No Image

'വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് വിവാഹിതയായ സ്ത്രീക്ക് പരാതി നല്‍കാനാവില്ല' ബലാത്സംഗക്കേസുകളില്‍ സുപ്രിം കോടതിയുടെ നിര്‍ണായക ഉത്തരവ്  

National
  •  5 hours ago
No Image

ഇന്‍ഡിക്കേറ്ററിട്ട് കാര്‍ പുറത്തേക്ക്, ഇടിച്ചു കയറി ബൈക്ക്; മണിയന്‍പിള്ള രാജുവിന്റെ വാഹനമിടിച്ച കേസില്‍ നിര്‍ണായക സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  5 hours ago
No Image

ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയിട്ടും അവന് വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ല: പന്ത് 

Cricket
  •  5 hours ago