HOME
DETAILS

സഫാരി പാര്‍ക്കിലെ കൂട്ടില്‍ നിന്ന് രക്ഷപ്പെട്ട കടുവയെ പിടികൂടി

  
backup
November 02, 2020 | 1:22 AM

%e0%b4%b8%e0%b4%ab%e0%b4%be%e0%b4%b0%e0%b4%bf-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf

 


കാട്ടാക്കട (തിരുവനന്തപുരം): നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കിലെ കൂട്ടില്‍ നിന്ന് രക്ഷപ്പെട്ട കടുവയെ മയക്കുവെടിവച്ച് പിടികൂടി. ഇന്നലെ ഉച്ചയോടെയാണ് പാര്‍ക്കിനുള്ളില്‍ നിന്ന് മയക്കുവെടി വച്ച് കടുവയെ കീഴ്‌പ്പെടുത്തിയത്. തുടര്‍ന്ന് കടുവയെ വലയിലാക്കി തിരികെ കൂട്ടിലെത്തിച്ചു.
വയനാട് ജില്ലയില്‍ ഭീതിപരത്തിയ പത്തുവയസ് പ്രായമുള്ള പെണ്‍കടുവയെ കഴിഞ്ഞ വ്യാഴാഴ്ചയാണ് നെയ്യാര്‍ ഡാമിലെ പാര്‍ക്കിലെത്തിച്ചത്. ശനിയാഴ്ച ഉച്ചയോടെ ആഹാരം നല്‍കാനായി കൂട്ടിലെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് കൂടുപൊളിച്ച് കടുവ രക്ഷപ്പെട്ടതായി കണ്ടെത്തിയത്. തുടര്‍ന്ന് ഡ്രോണുകള്‍ വരെ ഉപയോഗിച്ച് നടത്തിയ തിരച്ചിലിനിടെ കടുവയെ കണ്ടെത്തിയെങ്കിലും പിന്നീട് മറഞ്ഞു. ശനിയാഴ്ച രാത്രിയോടെ തിരച്ചില്‍ അവസാനിപ്പിച്ചു. പാര്‍ക്കിലെ 20 അടിയോളം പൊക്കമുള്ള സുരക്ഷാവേലി ഭേദിച്ച് കടുവ പുറത്തുചാടില്ലെന്ന് അധികൃതര്‍ ഉറപ്പിച്ചുപറയുമ്പോഴും ആശങ്ക ഒഴിഞ്ഞിരുന്നില്ല.
വേലിയോടുചേര്‍ന്നുള്ള മരങ്ങളില്‍ കയറിയാല്‍ കടുവക്ക് ജനവാസ കേന്ദ്രങ്ങളിലേക്ക് എത്താനാകുമായിരുന്നു. ഈ സാഹചര്യം ഒഴിവാക്കാന്‍ ശനിയാഴ്ച രാത്രി സുരക്ഷാവേലിയില്‍ വിളക്കുകള്‍ സ്ഥാപിച്ച് ജീവനക്കാരെയും നിയോഗിച്ചിരുന്നു. ഇതിനിടയില്‍ കടുവ ഡാമിലെ ജലാശയത്തിലേക്ക് ചാടിയെന്നും അഭ്യൂഹം പരന്നു.
ഇന്നലെ രാവിലെ തിരച്ചില്‍ പുനരാരംഭിച്ചപ്പോള്‍ കടുവ വീണ്ടും പാര്‍ക്കിന് പിറകുവശത്തെ പ്രവേശനകവാടത്തിന് അരികിലെത്തിയെങ്കിലും പെട്ടെന്ന് മറഞ്ഞു. ഉച്ചയോടെ കൂടിന് നൂറുമീറ്റര്‍ അകലെയായി എത്തുകയും വെറ്ററിനറി ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ മയക്കുവെടി വയ്ക്കുകയുമായിരുന്നു. വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌പോണ്‍സ് ടീമും മറ്റു ജീവനക്കാരും ചേര്‍ന്ന് കൂറ്റന്‍വല ഉപയോഗിച്ചാണ് കൂട്ടിനുള്ളിലാക്കിയത്.
ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ടെക്‌നിക്കല്‍ അസിസ്റ്റന്റ് അഞ്ജന്‍ കുമാര്‍, ഡി.എഫ്.ഒമാരായ പ്രദീപ്കുമാര്‍, ജെ.ആര്‍ അനില്‍, നെയ്യാര്‍ഡാം റെയ്ഞ്ച് ഓഫിസര്‍ ജി. സന്ദീപ് കുമാര്‍, വനംവകുപ്പ് ഡോക്ടര്‍ ഷിജു തുടങ്ങിയവര്‍ തിരച്ചിലിന് നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെരുമ്പാവൂരിൽ അതിഥി തൊഴിലാളിയെ തല്ലിക്കൊന്നു; മോഷണം ആരോപിച്ചുള്ള മർദ്ദനത്തിൽ 6 പേർ കസ്റ്റഡിയിൽ

Kerala
  •  5 days ago
No Image

സാധാരണക്കാർക്ക് ഇല്ലാത്ത പരിഗണന മുഖ്യമന്ത്രിക്കോ? പാരഡി ഗാനങ്ങൾ നീക്കം ചെയ്തതിൽ പൊലിസിനെതിരെ എൻ. പ്രശാന്ത് ഐഎഎസ്

Kerala
  •  5 days ago
No Image

പ്രവാസികൾക്ക് ആശ്വാസം; മസ്കത്തിൽ നിന്ന് കേരളത്തിലേക്ക് സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ എക്സ്പ്രസ്

oman
  •  5 days ago
No Image

അമേരിക്കയെ വിറപ്പിച്ച് ഉത്തരകൊറിയൻ ഹാക്കർമാർ; ആയിരക്കണക്കിന് കമ്പനികൾ ഹാക്കർമാരുടെ പിടിയിൽ

International
  •  5 days ago
No Image

ബെർലിനിലെ കണ്ണീരും നിലയ്ക്കാത്ത ശാപവും: സിദാൻ നടന്നകന്ന വഴിയിൽ ഇറ്റലിയൻ ഫുട്ബോൾ തകർന്നു വീഴുമ്പോൾ; In-Depth Story

Football
  •  5 days ago
No Image

ദുബൈയിലെ സ്വർണ്ണവിലയിൽ കുതിപ്പ്; 2008-ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവിൽ നിന്ന് വിപണി കരകയറുന്നു

uae
  •  5 days ago
No Image

എല്‍.പി.ജി സിലിണ്ടര്‍ വില വീണ്ടും കൂട്ടി; വാണിജ്യ സിലിണ്ടറിന് വര്‍ധിച്ചത് 195.50 രൂപ

National
  •  5 days ago
No Image

മുജ്തബ ഖാംനഈ ഭൂഗർഭ ബങ്കറിൽ സുരക്ഷിതൻ; നിർണ്ണായക വിവരങ്ങൾ പുറത്തുവിട്ട് ഇറാനിലെ റഷ്യൻ അംബാസഡർ

International
  •  5 days ago
No Image

ഫുജൈറയിൽ ഡ്രോൺ അവശിഷ്ടങ്ങൾ കൃഷിയിടത്തിൽ പതിച്ച് ബം​ഗ്ലാദേശ് പൗരൻ കൊല്ലപ്പെട്ടു

uae
  •  5 days ago
No Image

ക്രൈമിയയിൽ റഷ്യൻ സൈനിക വിമാനം തകർന്നു വീണു: 29 മരണം; സാങ്കേതിക തകരാറെന്ന് പ്രാഥമിക നിഗമനം

International
  •  5 days ago