HOME
DETAILS

സാമൂഹിക പ്രവര്‍ത്തകര്‍ തുണയായി; 14 ഇന്ത്യന്‍ തൊഴിലാളികള്‍ നാടണഞ്ഞു

  
backup
September 20, 2018 | 2:52 PM

25661651656556464-2

ജിദ്ദ: പതിനൊന്ന് മാസമായി ശമ്പളം കിട്ടാതെ ആഹാരത്തിനു വഴിയില്ലാതെ ദുരിതക്കയത്തിലായ 14 ഇന്ത്യന്‍ തൊഴിലാളികള്‍ നാടണഞ്ഞു. റിയാദില്‍ നദീം ഡിസ്ട്രിക്ടില്‍ റെഡിമിക്‌സ് കമ്പനിയിലെ തൊഴിലാളികളാണ് ഇഖാമ പുതുക്കാനും പോലും സാധിക്കാതെ നരകയാതന അനുഭവിച്ചിരുന്നത്.

ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍ നിരന്തരം ശമ്പളം ചോദിച്ചപ്പോഴും ഭക്ഷണത്തിനു പണവും ചോദിച്ചപോഴും കമ്പനി ഉടമകള്‍ ഇവരെ താമസസ്ഥലത്തു നിന്നും ഇറക്കി വിടുകയായിരുന്നു. ഗത്യന്തരമില്ലാതെ അലയുമ്പോഴാണ് ചാരിറ്റി ഓഫ് പ്രവാസി മലയാളി പ്രസിഡന്റ് അയൂബ് കരൂപടന്ന ജയന്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ വിഷയത്തില്‍ ഇടപെടുന്നത്. തൊഴിലാളികളുടെ അവസ്ഥ മനസിലാക്കിയ സാമൂഹിക പ്രവര്‍ത്തകര്‍ കമ്പനിയിലെത്തി മാനേജ്‌മെന്റുമായി സംസാരിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. കമ്പനി വിറ്റുപോയി ഇപ്പോള്‍ കമ്പനിയുടെ ഉടമ ഞങ്ങളാണ്. ഞങ്ങള്‍ക്ക് തൊഴിലാളികളെ വേണ്ട എന്നറിയിച്ചു. എന്നാല്‍ പഴയ കമ്പനി പേര് മാറ്റി പ്രവര്‍ത്തിക്കുകയാണെന്നു മനസ്സിലാക്കിയ സാമൂഹിക പ്രവര്‍ത്തകര്‍ ലേബര്‍ കോടതിയിലെത്തി കേസ് കൊടുത്തു. കേസ് അവസാനിച്ചു താഴിലാളികള്‍ നാട്ടില്‍ പോകും വരെയും കമ്പനിയുടെ താമസ സ്ഥലത്തു തന്നെ താമസിക്കാനുള്ള അനുവാദം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. പരാതി ഗൗരവപരമായി എടുത്ത കോടതി രണ്ട് ഉദ്യോഗസ്ഥരെ പോലിസിന്റെ അകമ്പടിയോടെ കമ്പനിയിലേക്കയച്ചു. തൊഴിലാളികളുടെ ദുരവസ്ഥ മനസ്സിലാക്കിയ കോടതി. അവര്‍ക്കു അവിടെത്തന്നെ താമസിക്കാനുള്ള നിര്‍ദേശം നല്‍കുകയുമാണ് ഉണ്ടായത്.

തൊഴിലാളികള്‍ക്കുള്ള ഭക്ഷണത്തിനു അരിയും പച്ചക്കറികളും മറ്റു സാധനങ്ങളും സാമൂഹിക പ്രവര്‍ത്തകര്‍ എത്തിച്ചു നല്‍കി. തുടര്‍ന്ന് മൂന്നു മാസമായപ്പോഴേക്കും കോടതി സ്‌പോണ്‍സറുടെ എല്ലാ ഇടപാടുകളും മരവിപ്പിച്ചു. അതോടെ തൊഴിലാളികളുടെ വിഷയം പരിഹരിക്കാന്‍ കമ്പനി തയ്യാറായി. സാമൂഹിക പ്രവര്‍ത്തകരുടെ മധ്യസ്ഥതയില്‍ നടന്ന ഒത്തുതീര്‍പ്പു പ്രകാരം തൊഴിലാളികള്‍ക്കു പതിനൊന്ന് മാസത്തെ കുടിശ്ശികയില്‍ ആറു മാസത്തെ ശമ്പളവും ഫൈനല്‍ എക്‌സിറ്റും നല്‍കാമെന്നു കമ്പനി വാഗ്ദത്തം ചെയ്യുകയും ഇത് തൊഴിലാളികള്‍ അംഗീകരിക്കുകയുമായിരുന്നു. തുടര്‍ന്ന് കമ്പനി ഫൈനല്‍ എക്‌സിറ്റ് അടിച്ചു നല്‍കുകയും എല്ലാവരും നാട്ടിലേക്ക് യാത്രയാകുകയും ചെയ്തു ആപത്തിലകപ്പെട്ട സമയത്തു തങ്ങള്‍ക്കു എല്ലാവിധ സഹായങ്ങളും നല്‍കിയ സാമൂഹിക പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞാണ് തൊഴിലാളികള്‍ നാട്ടിലേക്ക് തിരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെഡി.കോളജ് ഐ.സി.യുവിലെ തീപിടിത്തം: രോഗികൾ മരിച്ച സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മിഷന്‍; 'ഉന്നതതല അന്വേഷണം നടത്തണം

Kerala
  •  10 days ago
No Image

ഭക്ഷണ സുരക്ഷ ഉറപ്പാക്കാന്‍ ഹൈടെക് നീക്കവുമായി റെയിൽവേ; ഭക്ഷണ വിതരണക്കാർക്ക് ക്യൂ.ആര്‍ കോഡ് തിരിച്ചറിയല്‍ കാര്‍ഡുകള്‍, ഭക്ഷണത്തിന്റെ ഗുണനിലവാരവും ഉറവിടവും തത്സമയം അറിയാം

Kerala
  •  10 days ago
No Image

നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു; സംസ്കാരം നാളെ തൃശൂരിൽ

Kerala
  •  10 days ago
No Image

വന്ദേമാതരം നിർബന്ധമല്ല; സ്‌കൂളുകളിലും ഓഫിസുകളിലും ആലപിച്ചില്ലെങ്കിൽ ശിക്ഷയില്ലെന്ന് സുപ്രീം കോടതി

National
  •  10 days ago
No Image

നോട്ടീസ് നൽകാതെ പുറത്താക്കാനാവില്ല; തിരഞ്ഞെടുപ്പ് കമ്മിഷനെ തിരുത്തി ഹൈക്കോടതി, അന്നമനടയിലെ സ്ഥാനാർത്ഥികൾക്ക് വിജയം

Kerala
  •  10 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: അന്തിമ ചിത്രം ഇന്നറിയാം; പത്രിക പിൻവലിക്കല്‍ വൈകീട്ട്‌ മൂന്ന് വരെ

Kerala
  •  10 days ago
No Image

എൽ.പി.ജി പ്രതിസന്ധി; വിതരണം ഇനി മുൻ​ഗണന ക്രമത്തിൽ; ഹോട്ടലുകൾക്ക് 40 ശതമാനം ആശുപത്രി, സ്കൂൾ-കോളജുകൾക്ക് 100 ശതമാനം 

Kerala
  •  11 days ago
No Image

ബലാത്സം​ഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം തുടരും; ഹരജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി 

Kerala
  •  11 days ago
No Image

സീല്‍ വിവാദം; കോണ്‍ഗ്രസിന്റെ എഐ വീഡിയോ നീക്കം ചെയ്ത് കേരള പൊലിസ്; നടപടിയെടുത്തത് അഞ്ഞൂറിലധികം അക്കൗണ്ടുകള്‍ക്കെതിരെ 

Kerala
  •  11 days ago
No Image

ഇസ്റാഈലുമായി ചർച്ച നടത്തുന്നത് കീഴടങ്ങുന്നതിന് തുല്യം; ഹിസ്ബുള്ള മേധാവി നയിം ഖാസിം

International
  •  11 days ago