HOME
DETAILS

സാമൂഹിക പ്രവര്‍ത്തകര്‍ തുണയായി; 14 ഇന്ത്യന്‍ തൊഴിലാളികള്‍ നാടണഞ്ഞു

  
backup
September 20, 2018 | 2:52 PM

25661651656556464-2

ജിദ്ദ: പതിനൊന്ന് മാസമായി ശമ്പളം കിട്ടാതെ ആഹാരത്തിനു വഴിയില്ലാതെ ദുരിതക്കയത്തിലായ 14 ഇന്ത്യന്‍ തൊഴിലാളികള്‍ നാടണഞ്ഞു. റിയാദില്‍ നദീം ഡിസ്ട്രിക്ടില്‍ റെഡിമിക്‌സ് കമ്പനിയിലെ തൊഴിലാളികളാണ് ഇഖാമ പുതുക്കാനും പോലും സാധിക്കാതെ നരകയാതന അനുഭവിച്ചിരുന്നത്.

ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍ നിരന്തരം ശമ്പളം ചോദിച്ചപ്പോഴും ഭക്ഷണത്തിനു പണവും ചോദിച്ചപോഴും കമ്പനി ഉടമകള്‍ ഇവരെ താമസസ്ഥലത്തു നിന്നും ഇറക്കി വിടുകയായിരുന്നു. ഗത്യന്തരമില്ലാതെ അലയുമ്പോഴാണ് ചാരിറ്റി ഓഫ് പ്രവാസി മലയാളി പ്രസിഡന്റ് അയൂബ് കരൂപടന്ന ജയന്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ വിഷയത്തില്‍ ഇടപെടുന്നത്. തൊഴിലാളികളുടെ അവസ്ഥ മനസിലാക്കിയ സാമൂഹിക പ്രവര്‍ത്തകര്‍ കമ്പനിയിലെത്തി മാനേജ്‌മെന്റുമായി സംസാരിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. കമ്പനി വിറ്റുപോയി ഇപ്പോള്‍ കമ്പനിയുടെ ഉടമ ഞങ്ങളാണ്. ഞങ്ങള്‍ക്ക് തൊഴിലാളികളെ വേണ്ട എന്നറിയിച്ചു. എന്നാല്‍ പഴയ കമ്പനി പേര് മാറ്റി പ്രവര്‍ത്തിക്കുകയാണെന്നു മനസ്സിലാക്കിയ സാമൂഹിക പ്രവര്‍ത്തകര്‍ ലേബര്‍ കോടതിയിലെത്തി കേസ് കൊടുത്തു. കേസ് അവസാനിച്ചു താഴിലാളികള്‍ നാട്ടില്‍ പോകും വരെയും കമ്പനിയുടെ താമസ സ്ഥലത്തു തന്നെ താമസിക്കാനുള്ള അനുവാദം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. പരാതി ഗൗരവപരമായി എടുത്ത കോടതി രണ്ട് ഉദ്യോഗസ്ഥരെ പോലിസിന്റെ അകമ്പടിയോടെ കമ്പനിയിലേക്കയച്ചു. തൊഴിലാളികളുടെ ദുരവസ്ഥ മനസ്സിലാക്കിയ കോടതി. അവര്‍ക്കു അവിടെത്തന്നെ താമസിക്കാനുള്ള നിര്‍ദേശം നല്‍കുകയുമാണ് ഉണ്ടായത്.

തൊഴിലാളികള്‍ക്കുള്ള ഭക്ഷണത്തിനു അരിയും പച്ചക്കറികളും മറ്റു സാധനങ്ങളും സാമൂഹിക പ്രവര്‍ത്തകര്‍ എത്തിച്ചു നല്‍കി. തുടര്‍ന്ന് മൂന്നു മാസമായപ്പോഴേക്കും കോടതി സ്‌പോണ്‍സറുടെ എല്ലാ ഇടപാടുകളും മരവിപ്പിച്ചു. അതോടെ തൊഴിലാളികളുടെ വിഷയം പരിഹരിക്കാന്‍ കമ്പനി തയ്യാറായി. സാമൂഹിക പ്രവര്‍ത്തകരുടെ മധ്യസ്ഥതയില്‍ നടന്ന ഒത്തുതീര്‍പ്പു പ്രകാരം തൊഴിലാളികള്‍ക്കു പതിനൊന്ന് മാസത്തെ കുടിശ്ശികയില്‍ ആറു മാസത്തെ ശമ്പളവും ഫൈനല്‍ എക്‌സിറ്റും നല്‍കാമെന്നു കമ്പനി വാഗ്ദത്തം ചെയ്യുകയും ഇത് തൊഴിലാളികള്‍ അംഗീകരിക്കുകയുമായിരുന്നു. തുടര്‍ന്ന് കമ്പനി ഫൈനല്‍ എക്‌സിറ്റ് അടിച്ചു നല്‍കുകയും എല്ലാവരും നാട്ടിലേക്ക് യാത്രയാകുകയും ചെയ്തു ആപത്തിലകപ്പെട്ട സമയത്തു തങ്ങള്‍ക്കു എല്ലാവിധ സഹായങ്ങളും നല്‍കിയ സാമൂഹിക പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞാണ് തൊഴിലാളികള്‍ നാട്ടിലേക്ക് തിരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജമ്മു കശ്മീരിൽ റോഹിങ്ക്യൻ മുസ്‌ലിം അഭയാർഥികൾക്ക് നേരെ കടുത്ത നടപടി; ക്യാമ്പുകളിലെ വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കാൻ ഉത്തരവ്

National
  •  3 days ago
No Image

പെൺകുഞ്ഞ് ജനിച്ചതിൻ്റെ പേരിൽ മർദനം; പ്രസവം കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ കട്ടിലിൽ നിന്ന് വലിച്ചിട്ടു; ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതി

Kerala
  •  3 days ago
No Image

പുലി ഭീതി: അട്ടപ്പാടിയിൽ സ്കൂളിന് നാളെ അവധി

Kerala
  •  3 days ago
No Image

അവൻ ഇന്ത്യൻ ടീമിൽ എത്താത്തതിൽ ഞാൻ വളരെയധികം വേദനിക്കുന്നു: അശ്വിൻ

Cricket
  •  3 days ago
No Image

റോ‍ഡ് അപകടത്തിൽ ഒരാൾ മരിച്ചതിന് പിന്നാലെ ഡ്രൈവർമാർക്ക് കർശന മുന്നറിയിപ്പുമായി ഫുജൈറ പൊലിസ്

uae
  •  3 days ago
No Image

ദീപാവലി സമ്മാനമായി ജീവനക്കാർക്ക് ' 51 സ്കോർപിയോ' കാറുകൾ നൽകി ഉടമ: എം.കെ. ഭാട്ടിയയ്ക്ക് സമൂഹമാധ്യമങ്ങളിൽ വമ്പൻ കയ്യടി

auto-mobile
  •  3 days ago
No Image

യുവതിയുടെ ഫോട്ടോകളും വീഡിയോകളും ഓൺലൈനിൽ പ്രചരിപ്പിച്ചു; യുവാവിന് നാല് ലക്ഷം രൂപ പിഴ ചുമത്തി അബൂദബി കോടതി

uae
  •  3 days ago
No Image

മുത്തശ്ശിയെ ഫോൺ വിളിച്ചതിന് ഒമ്പത് വയസ്സുകാരന് ക്രൂരമർദനം; പ്രധാനാധ്യാപകൻ അറസ്റ്റിൽ

National
  •  3 days ago
No Image

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരം അവനാണ്: റിവാൾഡോ

Football
  •  3 days ago
No Image

സുഡാനിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് യുഎഇ; രാജ്യത്തേക്ക് സഹായം എത്തിക്കാൻ തയ്യാറാണെന്ന് അൻവർ ​ഗർ​ഗാഷ്

uae
  •  3 days ago