HOME
DETAILS

സാമൂഹിക പ്രവര്‍ത്തകര്‍ തുണയായി; 14 ഇന്ത്യന്‍ തൊഴിലാളികള്‍ നാടണഞ്ഞു

  
backup
September 20, 2018 | 2:52 PM

25661651656556464-2

ജിദ്ദ: പതിനൊന്ന് മാസമായി ശമ്പളം കിട്ടാതെ ആഹാരത്തിനു വഴിയില്ലാതെ ദുരിതക്കയത്തിലായ 14 ഇന്ത്യന്‍ തൊഴിലാളികള്‍ നാടണഞ്ഞു. റിയാദില്‍ നദീം ഡിസ്ട്രിക്ടില്‍ റെഡിമിക്‌സ് കമ്പനിയിലെ തൊഴിലാളികളാണ് ഇഖാമ പുതുക്കാനും പോലും സാധിക്കാതെ നരകയാതന അനുഭവിച്ചിരുന്നത്.

ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍ നിരന്തരം ശമ്പളം ചോദിച്ചപ്പോഴും ഭക്ഷണത്തിനു പണവും ചോദിച്ചപോഴും കമ്പനി ഉടമകള്‍ ഇവരെ താമസസ്ഥലത്തു നിന്നും ഇറക്കി വിടുകയായിരുന്നു. ഗത്യന്തരമില്ലാതെ അലയുമ്പോഴാണ് ചാരിറ്റി ഓഫ് പ്രവാസി മലയാളി പ്രസിഡന്റ് അയൂബ് കരൂപടന്ന ജയന്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ വിഷയത്തില്‍ ഇടപെടുന്നത്. തൊഴിലാളികളുടെ അവസ്ഥ മനസിലാക്കിയ സാമൂഹിക പ്രവര്‍ത്തകര്‍ കമ്പനിയിലെത്തി മാനേജ്‌മെന്റുമായി സംസാരിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. കമ്പനി വിറ്റുപോയി ഇപ്പോള്‍ കമ്പനിയുടെ ഉടമ ഞങ്ങളാണ്. ഞങ്ങള്‍ക്ക് തൊഴിലാളികളെ വേണ്ട എന്നറിയിച്ചു. എന്നാല്‍ പഴയ കമ്പനി പേര് മാറ്റി പ്രവര്‍ത്തിക്കുകയാണെന്നു മനസ്സിലാക്കിയ സാമൂഹിക പ്രവര്‍ത്തകര്‍ ലേബര്‍ കോടതിയിലെത്തി കേസ് കൊടുത്തു. കേസ് അവസാനിച്ചു താഴിലാളികള്‍ നാട്ടില്‍ പോകും വരെയും കമ്പനിയുടെ താമസ സ്ഥലത്തു തന്നെ താമസിക്കാനുള്ള അനുവാദം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. പരാതി ഗൗരവപരമായി എടുത്ത കോടതി രണ്ട് ഉദ്യോഗസ്ഥരെ പോലിസിന്റെ അകമ്പടിയോടെ കമ്പനിയിലേക്കയച്ചു. തൊഴിലാളികളുടെ ദുരവസ്ഥ മനസ്സിലാക്കിയ കോടതി. അവര്‍ക്കു അവിടെത്തന്നെ താമസിക്കാനുള്ള നിര്‍ദേശം നല്‍കുകയുമാണ് ഉണ്ടായത്.

തൊഴിലാളികള്‍ക്കുള്ള ഭക്ഷണത്തിനു അരിയും പച്ചക്കറികളും മറ്റു സാധനങ്ങളും സാമൂഹിക പ്രവര്‍ത്തകര്‍ എത്തിച്ചു നല്‍കി. തുടര്‍ന്ന് മൂന്നു മാസമായപ്പോഴേക്കും കോടതി സ്‌പോണ്‍സറുടെ എല്ലാ ഇടപാടുകളും മരവിപ്പിച്ചു. അതോടെ തൊഴിലാളികളുടെ വിഷയം പരിഹരിക്കാന്‍ കമ്പനി തയ്യാറായി. സാമൂഹിക പ്രവര്‍ത്തകരുടെ മധ്യസ്ഥതയില്‍ നടന്ന ഒത്തുതീര്‍പ്പു പ്രകാരം തൊഴിലാളികള്‍ക്കു പതിനൊന്ന് മാസത്തെ കുടിശ്ശികയില്‍ ആറു മാസത്തെ ശമ്പളവും ഫൈനല്‍ എക്‌സിറ്റും നല്‍കാമെന്നു കമ്പനി വാഗ്ദത്തം ചെയ്യുകയും ഇത് തൊഴിലാളികള്‍ അംഗീകരിക്കുകയുമായിരുന്നു. തുടര്‍ന്ന് കമ്പനി ഫൈനല്‍ എക്‌സിറ്റ് അടിച്ചു നല്‍കുകയും എല്ലാവരും നാട്ടിലേക്ക് യാത്രയാകുകയും ചെയ്തു ആപത്തിലകപ്പെട്ട സമയത്തു തങ്ങള്‍ക്കു എല്ലാവിധ സഹായങ്ങളും നല്‍കിയ സാമൂഹിക പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞാണ് തൊഴിലാളികള്‍ നാട്ടിലേക്ക് തിരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ മരണം 159 കടന്നു

International
  •  7 days ago
No Image

കാണാതായ വയോധികയുടെ തലയോട്ടി തലശ്ശേരി ജൂബിലി റോഡിലെ പഴയ കെട്ടിടത്തില്‍നിന്ന് കണ്ടെത്തി; അസ്ഥികൂടം  പരിശോധിച്ച് പൊലിസ് 

Kerala
  •  7 days ago
No Image

റിയാദ് വിമാനത്താവളം ടെര്‍മിനലുകള്‍ പുനഃക്രമീകരിക്കുന്നു; നടത്തുന്നത് 40 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പരിവര്‍ത്തനം

Saudi-arabia
  •  7 days ago
No Image

തെരഞ്ഞെടുപ്പും,ക്രിസ്മസ് അവധിയും; ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള മലയാളികൾക്ക് നാട്ടിലെത്താൻ ചെലവേറും

Kerala
  •  7 days ago
No Image

വ്യോമയാനരംഗം സാധാരണനിലയിലേക്ക്, എയര്‍ബസ് അപ്‌ഡേറ്റ്‌സ് പ്രഖ്യാപിച്ചത് ഒക്ടോബര്‍ 30ലെ സംഭവത്തോടെ; ബാധിച്ചത് ആയിരക്കണക്കിന് സര്‍വിസുകളെ | A320

Saudi-arabia
  •  7 days ago
No Image

മാവേലിക്കരയിൽ സിവിൽ പൊലിസ് ഓഫീസ‍ർ അച്ചൻകോവിൽ ആറ്റിലേക്ക് ചാടി, പിന്നാലെ ചാടി രക്ഷപ്പെടുത്തി നാട്ടുകാർ

Kerala
  •  7 days ago
No Image

വാക്കാലുള്ള മെൻഷനിങ് സുപ്രിംകോടതിയിൽ ഇനിയില്ല; അടിയന്തര ഹരജികൾ രണ്ട് ദിവസത്തിനകം ലിസ്റ്റ് ചെയ്യും

National
  •  7 days ago
No Image

ബസ് സ്റ്റാൻഡിൽ ക്ലീനർ മരിച്ച നിലയിൽ; ആദ്യം കരുതി മദ്യപിച്ച് അപകടമെന്ന് , പക്ഷേ നടന്നത് കൊലപാതകം; എട്ട് മാസത്തിനുശേഷം പ്രതി പിടിയിൽ

crime
  •  7 days ago
No Image

ഡിറ്റ്‌വാ ചുഴലിക്കാറ്റ്: തമിഴ്‌നാട്-പുതുച്ചേരി തീരങ്ങളിൽ അതിശക്ത മഴ; വിമാനങ്ങൾ റദ്ദാക്കി, കൃഷിനാശം രൂക്ഷം

National
  •  7 days ago
No Image

ഇന്തോനേഷ്യയിൽ കനത്ത മഴയും മണ്ണിടിച്ചിലും: മരണസംഖ്യ 303 കടന്നു; രക്ഷാപ്രവർത്തനം തുടരുന്നു

International
  •  7 days ago