HOME
DETAILS

മല്യയെ സംരക്ഷിക്കുന്നതാര്?

ADVERTISEMENT
  
backup
September 22 2018 | 18:09 PM

who-protects-malya

 

വീര്യം പകര്‍ന്നും പകര്‍ത്തിയും നല്‍കി കിങ്ഫിഷറിലൂടെ ചിറകു നേടി പറന്നകന്ന രാഷ്ട്ര സാമ്പത്തിക ചോരന്‍ വിജയ് മല്യയെ സംരക്ഷിച്ചത് ആര്, സംരക്ഷിക്കുന്നത് ആര്.
രാഷ്ട്രീയക്കാര്‍ പരസ്പരം വാളോങ്ങി നില്‍ക്കുന്ന കാഴ്ച മല്യ മുങ്ങിയ അന്നു തുടങ്ങിയതാണ്. സത്യത്തില്‍ മല്യയെ സംരക്ഷിച്ചതാരായിരുന്നു. ഇയാളെ ഇന്ത്യയുടെ കൊച്ചുണ്ണിയാക്കാന്‍ പിന്നില്‍ പ്രവര്‍ത്തിച്ചവരാരാണ്.
മല്യ കോടീശ്വരനാണെന്നതു നേര്. ആ കോടികള്‍ വിവിധ ബാങ്കുകളില്‍ നിന്നു വെട്ടിച്ചതാണെന്നു രാഷ്ട്രീയക്കാരും ഇപ്പോള്‍ ശൗചാലയം തേടി ഓടുന്നതുപോലെ മല്യക്കു പിന്നാലെ പായുന്ന എന്‍ഫോഴ്‌സ്‌മെന്റും സി.ബി.ഐയുമൊക്കെ നേരത്തേ അറിഞ്ഞില്ലെന്നു പറയുന്നതില്‍ ന്യായമില്ല.
അപ്പോള്‍ കളങ്കിത രാഷ്ട്രീയത്തിന്റെ സന്തതിയാണു വിജയ് മല്യ എന്നുറപ്പിക്കാം. മല്യ രാജ്യം വിടുമെന്നു കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയോടു പറഞ്ഞെന്ന് ആരോപിക്കുന്നിടത്തും താന്‍ കണ്ടിട്ടും കേട്ടിണ്ടിട്ടുമില്ലെന്നു ജെയ്റ്റ്‌ലി ആണയിടുന്നിടത്തും വരെയെത്തി കാര്യങ്ങള്‍. മല്യയുടേതല്ല, കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ ബിനാമി കമ്പനിയാണ് കിങ്ഫിഷറെന്ന ബി.ജെ.പിയുടെ ആരോപണം അവര്‍ നിലയില്ലാക്കയത്തിലേയ്ക്കു താഴുകയാണെന്നതിന്റെ തെളിവല്ലാതെ മറ്റൊന്നുമല്ല.

മല്യയുടെ വല രാഷ്ട്രീയം
ഗ്രേഡ് അനുസരിച്ചുള്ള രാഷ്ട്രീയക്കാരെ അടുപ്പക്കാരാക്കിയാല്‍ സമൂഹത്തില്‍ മാന്യത കിട്ടുമെന്നു കരുതുന്നവര്‍ ധാരാളം. കോടീശ്വരനാണെങ്കിലും മല്യ രാഷ്ട്രീയത്തിലെത്തിയത് ഒന്നും കാണാതെയായിരുന്നില്ല. വ്യക്തമായ അജണ്ടയുണ്ടായിരുന്നുവെന്ന് ഇനിയും മനസിലാകാത്തവരുണ്ടെന്നു തോന്നുന്നില്ല. ജനതാദള്‍ സെക്യുലര്‍ എന്ന പാര്‍ട്ടിയെ ശ്രദ്ധേയമാക്കിയതില്‍ മല്യക്കുള്ള പങ്കു ചെറുതല്ല. കാരണം, ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും തങ്ങളുടെ വരുതിയിലാക്കാന്‍ ജെ.ഡി.എസ്സിനു സാധ്യമായതു മല്യയുടെ പണസാമര്‍ത്ഥ്യത്തിലൂടെയായിരുന്നു.
2002ല്‍ ആദ്യമായി മല്യ കര്‍ണാടകയില്‍ നിന്നു രാജ്യസഭയിലെത്തുന്നതു ജെ.ഡി.എസിന്റെയും കോണ്‍ഗ്രസിന്റെയും പിന്തുണയോടെയാണ്. 2010 ആയപ്പോഴേയ്ക്കും രാഷ്ട്രീയമാറ്റം കണ്ടറിഞ്ഞ മല്യ കളംമാറ്റിച്ചവിട്ടി. അത്തവണ ബി.ജെ.പി പിന്തുണയോടെയായി രാജ്യസഭാ പ്രവേശം.

അടിച്ചുമാറ്റലിന് വിമാനക്കമ്പനി
രാജ്യത്തെ ബാങ്കുകളിലെ സമ്പത്തില്‍ കണ്ണുവച്ചാണു മല്യ 2005ല്‍ വിമാനക്കമ്പനി തുടങ്ങിയത്. കാരണം, 2009 ആകുമ്പോഴേക്കും കമ്പനി കഴുത്തോളം കടത്തിലെത്തിയിട്ടും രാഷ്ട്രീയക്കാരന്റെ പിന്‍ബലത്തില്‍ വായ്പകള്‍ യഥേഷ്ടം അനുവദിക്കപ്പെട്ടു. പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് ഇത്രയധികം വായ്പ ലഭിച്ചതു ഭരണക്കാര്‍ അറിയാതെയാണെന്നു പറയുന്നതു കൈകഴുകി രക്ഷപ്പെടാനുള്ള ശ്രമം തന്നെയാണ്.
കാരണം, 17 ബാങ്കുകളുടെ കൂട്ടായ്മ കടത്തില്‍ മുങ്ങിയ മല്യക്കു ദാനമായി നല്‍കിയത് ഏഴായിരം കോടി രൂപയായിരുന്നു. അതിന്റെ വിഹിതം ഇന്നും പളപളാ മിന്നുന്ന ധോത്തിയും മറ്റും ധരിച്ചു നടക്കുന്ന നിരവധി രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളുടെയും അലമാരകളിലുണ്ടാവും. മല്യക്കു പണം നല്‍കിയതിനേക്കാള്‍ അയാള്‍ എങ്ങനെ രാജ്യത്തു നിന്നു രക്ഷപ്പെട്ടുവെന്നതാണ് ഇന്നത്തെ ചോദ്യം.

മല്യയെ കണ്ട വിവാദം
കടത്തില്‍ മുങ്ങി പിടിയിലാകുമെന്ന ഘട്ടത്തില്‍ രാജ്യം വിടാനൊരുങ്ങിയ മല്യ പാര്‍ലമെന്റ് മന്ദിരത്തില്‍ ധനമന്ത്രിയെ കണ്ടു കടമടയ്ക്കാന്‍ തയാറാണെന്ന് അറിയിച്ചിരുന്നുവെന്ന വാര്‍ത്ത രാജ്യത്തെ ഞെട്ടിച്ചതാണ്. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയിലെത്തിയ മല്യ, തന്നെ നാടുകടക്കാന്‍ ആരെങ്കിലും സഹായിച്ചിരുന്നോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുമ്പോഴാണ് ഈ വിശദീകരണം നല്‍കിയത്.
2014നു ശേഷം മല്യക്ക് താന്‍ സന്ദര്‍ശനാനുമതി നല്‍കിയിട്ടില്ലെന്നും മല്യ കള്ളം പറയുകയാണെന്നുമായിരുന്നു ജെയ്റ്റ്‌ലിയുടെ വിശദീകരണം. പാര്‍ലമെന്റില്‍ ഇതിന്റെ യാഥാര്‍ത്ഥ്യം കണ്ടെത്താന്‍ നിസാരമായി സാധിക്കും.
അതിനു വഴിയൊരുങ്ങാത്തതു കള്ളന്‍ കപ്പലില്‍ത്തന്നെയുള്ളതു കൊണ്ടല്ലേ. ജനങ്ങളെ വിഡ്ഢികളാക്കുന്നതാണിതൊക്കെ. മല്യയെ ഇന്ത്യയിലേയ്ക്കു തിരിച്ചയയ്ക്കണം എന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജിയില്‍ ലണ്ടന്‍ മജിസ്‌ട്രേറ്റ് എമ്മ ആര്‍ബത്‌നോ ഡിസംബര്‍ 10 നാണു വിധി പറയുക.
മല്യ വിഷയത്തില്‍ രാഷ്ട്രീയത്തിലെ ഉന്നതര്‍ക്കു പങ്കുണ്ടെന്നു പറയാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. കിങ്ഫിഷറിന്റെ ക്രമരഹിതമായ പണമിടപാടുകള്‍ അന്വേഷിച്ചിരുന്ന സി.ബി.ഐ മല്യ വിദേശത്തേയ്ക്കു രക്ഷപ്പെട്ടേയ്ക്കുമെന്നു നേരത്തേ മനസിലാക്കിയിരുന്നു. അതനുസരിച്ച് അവര്‍ 2005ല്‍ ഒക്ടോബറില്‍ തന്നെ ഇയാള്‍ കടന്നുപോകാതിരിക്കാന്‍ നോട്ടിസും പുറപ്പെടുവിച്ചു. ഇക്കാര്യം ബി.ജെ.പിക്കാരന്‍ തന്നെയായ സുബ്രഹ്മണ്യന്‍ സ്വാമിയും കോണ്‍ഗ്രസും ഇന്നും ആരോപിക്കുന്നതാണ്.
നോട്ടിസ് നിലനില്‍ക്കേ പുറത്തുപോകാന്‍ കഴിയില്ലെന്നിരിക്കേയാണ് ജെയ്റ്റ്‌ലി കൂടിക്കാഴ്ചയും മോദി ബന്ധവുമൊക്കെ ഗുരുതര സ്ഥിതിവിശേഷത്തിലേയ്ക്കു വിരല്‍ചൂണ്ടുന്നത്. ഒരുമാസം കൊണ്ടു സി.ബി.ഐയുടെ നോട്ടിസ് ആവിയായി. മല്യ വിദേശത്തേയ്ക്കു കടക്കുന്നതു തടയണമെന്ന നോട്ടിസ്, മല്യ വിദേശത്തേയ്ക്കു കടന്നാല്‍ അറിയിക്കണമെന്നു മാറ്റപ്പെട്ടു.
സി.ബി.ഐ നല്‍കുന്ന വിശദീകരണം സാങ്കേതിക പിഴവാണെന്നാണ്. അത് ആടിനെ പട്ടിയാക്കലല്ലേ. അതുമാത്രമോ, മല്യയുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നുമാവശ്യപ്പെട്ടു ബാങ്കുകള്‍ റിക്കവറി ട്രൈബ്യൂണലിനെ സമീപിച്ച അതേ ദിവസം, ബാങ്കുകള്‍ സി.ബി.ഐ ഡയരക്ടറെ കാര്യങ്ങള്‍ ധരിപ്പിക്കുന്ന അതേ ദിവസമാണു മല്യ പൂട്ടിക്കെട്ടി വിദേശത്തേയ്ക്കു പറന്നത്.

മോദി ബന്ധം
പ്രധാനമന്ത്രി നരേന്ദ്രമോദിയറിയാതെ മല്യ പറക്കില്ലെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിക്കുന്നതു ഗൗനിക്കേണ്ടതുണ്ട്. സി.ബി.ഐ പുറപ്പെടുവിച്ച നോട്ടീസ് മയപ്പെടാനുള്ള കാരണത്തിലേയ്ക്കാണു രാഹുല്‍ രാജ്യത്തിന്റെ ശ്രദ്ധ ക്ഷണിച്ചിരിക്കുന്നത്.
സി.ബി.ഐ ഡയറക്ടര്‍ അനില്‍ സിന്‍ഹയാണ് മല്യ നാടുവിടുന്നതു തടയണമെന്നു നിര്‍ദേശിച്ച് നോട്ടീസ് പുറപ്പെടുവിച്ചത്. എന്നാല്‍, സി.ബി.ഐ ജോയിന്റ് ഡയറക്ടര്‍ എ.കെ. ശര്‍മ ഈ നോട്ടീസില്‍ വെള്ളം ചേര്‍ത്തെന്നാണു രാഹുല്‍ പറയുന്നത്. തടയണമെന്ന ആവശ്യം അങ്ങനെയാണ് അറിയിക്കണമെന്നു മാറിയത്.
കാരണം, 9000 കോടി വെട്ടിച്ചാണു മല്യ രാജ്യം വിട്ടത്. വിദേശത്തേയ്ക്കു കടക്കുന്നതു തടയണമെന്ന നോട്ടീസ് മയപ്പെടുത്തണമെങ്കില്‍ ഡയറക്ടര്‍ക്കു മാത്രമേ സാധ്യമാകൂ. 60 കോടി രൂപ വരെ വെട്ടിക്കുന്നവര്‍ക്ക് അനുകൂലമായി മാത്രമേ എന്തെങ്കിലും നടപടി മയപ്പെടുത്താന്‍ ജോയിന്റ് തസ്തികയിലുള്ള ഉദ്യോഗസ്ഥനു കഴിയുകയുള്ളുവെന്നിരിക്കെയാണു ശര്‍മ കൈവിട്ടു കളിച്ചതെന്ന ആരോപണത്തില്‍ കഴമ്പുണ്ട്. പ്രത്യേകിച്ച്, ഇയാള്‍ ഗുജറാത്ത് കേഡര്‍ ഓഫീസര്‍ കൂടിയാവുമ്പോള്‍.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

No Image

യുഎഇ; ഓഗസ്റ്റ് 1 മുതൽ പുതിയ ആപ്പ് ഉപയോഗിച്ച് ചെറിയ അപകടങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് അബുദബി പോലിസ് . 

uae
  •10 hours ago
No Image

വായ്പ വാഗ്ദാന തട്ടിപ്പ്; മുന്നറിയിപ്പുമായി ഒമാൻ

oman
  •10 hours ago
No Image

കറന്റ് അഫയേഴ്സ്-25/07/2024

PSC/UPSC
  •11 hours ago
No Image

സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് 20 കോടി തട്ടി മുങ്ങിയ ധന്യ പൊലിസില്‍ കീഴടങ്ങി

Kerala
  •11 hours ago
No Image

യു.എ.ഇ പൗരത്വം നല്‍കി ആദരിച്ച മലയാളി ദുബൈയില്‍ അന്തരിച്ചു

uae
  •11 hours ago
No Image

നീറ്റ് യുജി; പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; കണ്ണൂര്‍ സ്വദേശിക്ക് ഒന്നാം റാങ്ക്

Domestic-Education
  •11 hours ago
No Image

യുഎഇയിൽ ജൂലൈ 26 മുതൽ 29 വരെയുള്ള വാരാന്ത്യം അടിപ്പോളിയാക്കാനുള്ള വഴികൾ ഇതാ

uae
  •12 hours ago
No Image

വിമാന യാത്രിക്കരുടെ ശ്രദ്ധക്ക്; അടുത്ത മാസം നാലു മുതല്‍ മസ്കത്ത് എയർപോർട്ടിലെത്തുന്നവർക്ക് ഈ കാര്യം ശ്രദ്ധക്കുക

oman
  •12 hours ago
No Image

രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളോടും ജനവിഭാഗങ്ങളോടും കടുത്ത വിവേചനം പുലര്‍ത്തുന്ന ബജറ്റ്; ഡോ. എം പി. അബ്ദുസ്സമദ് സമദാനി

National
  •12 hours ago
No Image

മകന്‍ ലഹരിക്കടിമ; ചികിത്സിക്കാന്‍ ഇനി പണമില്ല; കാറില്‍ വെന്തുമരിച്ച ദമ്പതികളുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി

Kerala
  •13 hours ago
ADVERTISEMENT
No Image

അർജുനെ തേടി 12-ാം നാൾ; കാലാവസ്ഥ പ്രതികൂലം, കൂടുതൽ സന്നാഹങ്ങളുമായി ഇന്ന് തിരച്ചിൽ

Kerala
  •2 minutes ago
No Image

മലേഗാവ് സ്ഫോടനം: ലക്ഷ്യമിട്ടത് സാമുദായിക കലാപമെന്ന് എന്‍.ഐ.എ

National
  •an hour ago
No Image

ഷൂട്ടിങ്ങിലും ഹോക്കിയിലും ഇന്ത്യ തുടങ്ങുന്നു

latest
  •an hour ago
No Image

കായിക ലോകത്തിന് പുതിയ സീന്‍ സമ്മാനിച്ച് 33ാമത് ഒളിംപിക്സിന് പാരിസില്‍ തുടക്കം

latest
  •2 hours ago
No Image

ദുബൈയിൽ റോബോട്ടുകൾ ഉപയോഗിച്ചുള്ള ഡെലിവറി സേവനങ്ങളുടെ പരീക്ഷണം ആരംഭിച്ചു

uae
  •9 hours ago
No Image

യു.എ.ഇ നിവാസികൾക്ക് വെറും 7 ദിവസത്തിനുള്ളിൽ യുഎസ് വിസ; എങ്ങനെയെന്നറിയാം

uae
  •9 hours ago
No Image

ഹാക്കിംഗ്: പ്രതിരോധിക്കാനുള്ള നുറുങ്ങുകൾ

Tech
  •9 hours ago
No Image

അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ എമിറേറ്റ്‌സ് റോഡിൽ ഗതാഗതം തടസപ്പെടും; ദുബൈ ആർടിഎ

uae
  •10 hours ago
No Image

ഷിരൂര്‍ രക്ഷാദൗത്യം; കൂടുതല്‍ സഹായം അനുവദിക്കണം; രാജ്‌നാഥ് സിങ്ങിനും, സിദ്ധരാമയ്യക്കും കത്തയച്ച് മുഖ്യമന്ത്രി

Kerala
  •10 hours ago

ADVERTISEMENT