HOME
DETAILS

കോണ്‍ഗ്രസ് തോറ്റെന്നാല്‍ ഇന്ത്യ തോറ്റെന്നാണോ?

  
Web Desk
June 26 2019 | 11:06 AM

modi-says-arrogant-congress

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് വിധിയെ ചോദ്യം ചെയ്ത കോണ്‍ഗ്രസിനെതിരേ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസിനെ ധിക്കാരി എന്ന് അഭിസംബോധന ചെയ്ത മോദി അത്തരം പ്രസ്താവനകള്‍ നിര്‍ഭാഗ്യകരമെന്നും അഭിപ്രായപ്പെട്ടു.

വയനാട്ടില്‍ തോറ്റത് ഇന്ത്യ ആണോ? റായ്ബറേലിയില്‍ തോറ്റത് ഇന്ത്യ ആണോ? തിരുവനന്തപുരത്തും അമേത്തിയിലും ഇന്ത്യ തോറ്റോ? ധിക്കാരത്തിനും പരിമിതിയുണ്ട്. 17 സംസ്ഥാനങ്ങളില്‍ ഒരിടത്തും കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ജയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് രാജ്യസഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ മോദി പറഞ്ഞു.

ബി.ജെ.പി സഖ്യം ജയിച്ചപ്പോള്‍ ചില നേതാക്കള്‍ '' ബി.ജെ.പി സഖ്യം തെരഞ്ഞെടുപ്പില്‍ ജയിച്ചു, എന്നാല്‍ രാജ്യം തോറ്റു, ജനാധിപത്യം തോറ്റു'' എന്ന തരത്തില്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയിരുന്നു. ഇത് തന്നെ വല്ലാതെ വേദനിപ്പിച്ചെന്നും ഇത്തരത്തിലുള്ള പ്രസ്താവനകള്‍ ജനങ്ങളുടെ തീരുമാനത്തേയും ജനാധിപത്യത്തേയും അപമാനിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ തീരുമാനത്തെ എന്തിനാണ് ചോദ്യം ചെയ്യുന്നത്? ഇത് തീര്‍ത്തും നിര്‍ഭാഗ്യകരമാണെന്നും കൂട്ടിച്ചേര്‍ത്തു.

വളരെക്കാലത്തിനുശേഷം മുഴുവന്‍ ഭൂരിപക്ഷത്തോടെയാണ് സര്‍ക്കാര്‍ അധികാരത്തിലേറുന്നത്. ഇത് ജനങ്ങള്‍ സ്ഥിരതയ്ക്കു നല്‍കിയ വിജയമാണ്. ജനങ്ങള്‍ സ്ഥിരതയാണ് ആഗ്രഹിക്കുന്നത്. രാഷ്ട്രീയ നേതാക്കളേക്കാള്‍ വോട്ടര്‍മാരാണ് തെരഞ്ഞെടുപ്പിന് വേണ്ടി പൊരുതുന്നത്.

കോണ്‍ഗ്രസിലെ തന്റെ സുഹൃത്തിന് ഞങ്ങളുടെ വിജയം ദഹിച്ചിട്ടില്ല. അവര്‍ക്ക് പരാജയം അംഗീകരിക്കാന്‍ കഴിയുന്നില്ലെന്നും ഇത് ജനാധിപത്യത്തിന്റെ നല്ല സൂചനയല്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 303 സീറ്റുകള്‍ നേടി ബി.ജെ.പി വീണ്ടും അധികാരത്തിലെത്തി. സഖ്യകക്ഷികള്‍ക്കൊപ്പം ഈ സംഖ്യ 353 ആയി ഉയര്‍ന്നു. തുടര്‍ച്ചയായ രണ്ടാം തനണയും കോണ്‍ഗ്രസ് മോശം പ്രകടനം കാഴ്ച വച്ചു. കഷ്ടിച്ച് 52 സീറ്റുകള്‍ നേടി.

തന്റെ പ്രസംഗത്തില്‍ രണ്ട് ദിവസം മുന്‍പ് മരിച്ച രാജസ്ഥാന്‍ ബി.ജെ.പി പ്രസിഡന്റ് മദന്‍ലാല്‍ സൈനിക്ക് അനുശോചനമര്‍പ്പിച്ച മോദി, അരുണ്‍ ജെയ്റ്റലിയ്ക്ക് പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  6 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  6 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  6 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  7 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  7 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  7 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  8 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  8 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  8 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  8 hours ago