HOME
DETAILS

മാലിദ്വീപ് തെരഞ്ഞെടുപ്പ്: അബ്ദുല്ല യമീന് അപ്രതീക്ഷിത പരാജയം

  
backup
September 24 2018 | 12:09 PM

4546456463212312


മാലി: പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ മാലിദ്വീപ് പ്രസിഡന്റ് അബ്ദുല്ല യമീന് അപ്രതീക്ഷിത തോല്‍വി. പ്രതിപക്ഷ സഖ്യത്തിന്റെ നേതൃത്വം വഹിക്കുന്ന ഇബ്‌റാഹിം മുഹമ്മദ് സോലിഹാണ് പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

മാലിദ്വീപിലെ ജനങ്ങള്‍ അവരുടെ അഭിപ്രായം വിധിച്ചുവെന്നും ഫലം അംഗീകരിക്കുന്നുവെന്നും തോല്‍വി അറിഞ്ഞ ശേഷം അബ്ദുല്ല യമീന്‍ പ്രതികരിച്ചു. 59 കാരനായ അബ്ദുല്ല യമീന്‍ അഞ്ചു വര്‍ഷത്തിലേറെയായി പ്രസിഡന്റാണ്.

ഇബ്‌റാഹിം മുഹമ്മദ് സോലിഹിന്റെ അഭിനന്ദിക്കുന്നതായി അബ്ദുല്ല യമീന്‍ പറഞ്ഞു.

നാലു പാര്‍ട്ടികളുടെ സഖ്യത്തെയാണ് മുഹമ്മദ് സോലിഹ് നയിക്കുന്നത്. ഈ പാര്‍ട്ടികളുടെയെല്ലാം നേതാക്കള്‍ ജയിലിലോ നാടുകടത്തലിലോ ആണ്.

58 ശതമാനം വോട്ടുകള്‍ നേടി മിന്നുംവിജയമാണ് സോലിഹ് കാഴ്ചവച്ചത്. 1,34,616 ബാലറ്റുകള്‍ നേടി. അതേസമയം, 96,124 വോട്ടുകളാണ് (42 ശതമാനം) അബ്ദുല്ല യമീന് നേടാനായത്.

[caption id="attachment_626406" align="alignnone" width="630"] ഇബ്‌റാഹിം മുഹമ്മദ് സോലിഹ്[/caption]

 

2.5 ലക്ഷത്തിലധികം പേര്‍ക്കാണ് രാജ്യത്ത് വോട്ടവകാശമുള്ളത്. ഇതില്‍ 89 ശതമാനം പേരാണ് വോട്ടുരേഖപ്പെടുത്തിയത്.

രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ താന്‍ പ്രവര്‍ത്തിച്ചുവെന്ന് വിടവാങ്ങല്‍ പ്രസംഗത്തില്‍ അബ്ദുല്ല യമീന്‍ പറഞ്ഞു. മാലിദ്വീപിലെ ജനങ്ങളെ ആത്മാര്‍ത്ഥതയോടെ സേവിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എന്നെ സ്വീകരിക്കും വോട്ടുചെയ്യുകയും ചെയ്ത ആയിരങ്ങള്‍ക്ക് നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ഗത്തിലെ പ്രതിസന്ധി

ലക്ഷുറി ഹണിമൂണ്‍ റിസോര്‍ട്ടുകള്‍ക്കു പേരുകേട്ട മാലിദ്വീപില്‍ രാഷ്ട്രീയ പ്രതിസന്ധി തുടങ്ങിയത് ആദ്യ ജനാധിപത്യ പ്രസിഡന്റായി മുഹമ്മദ് നഷീദിനെ തെരഞ്ഞെടുത്തതോടെയാണ്. എന്നാല്‍ 2012 ല്‍ പൊലിസ് കലാപത്തേത്തുടര്‍ന്ന് അദ്ദേഹം പുറത്തായി.

തുടര്‍ന്ന് അബ്ദുല്ല യമീന്‍ അധികാരത്തിലേറിയെങ്കിലും പ്രശ്‌നം കലുഷിതമായി. ഇതോടെ പാര്‍ലമെന്റ് സസ്‌പെന്റ് ചെയ്യുകയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. പ്രതിപക്ഷ നേതാക്കളെ ജയിലില്‍ അടക്കുകയോ നാടുകടത്തുകയോ ചെയ്തു.

 

സംഭവത്തില്‍ അന്താരാഷ്ട്ര വിമര്‍ശനം ശക്തമായതോടെ കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്ന് 2016 ല്‍ മാലിദ്വീപ് പുറത്തുപോയി. ഇന്ത്യ, യു.കെയുമായുള്ള പരമ്പരാഗത ബന്ധം ഒഴിവാക്കി ചൈന, സഊദി അറേബ്യ തുടങ്ങി പുതിയ ബന്ധങ്ങള്‍ തേടുകയും ചെയ്തു.

ടൂറിസം വരുമാനത്തില്‍ നിന്ന് അബ്ദുല്ല യമീന്‍ 79 മില്യണ്‍ ഡോളര്‍ കവര്‍ന്നെടുത്തെന്നും ആരോപണമുയര്‍ന്നു. ഇപ്രാവശ്യം തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍, അബ്ദുല്ല യമീന്‍ ഫലം അംഗീകരിക്കുമോയെന്ന് ആശങ്കയുണ്ടായിരുന്നു.


 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  an hour ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  6 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  7 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  7 hours ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  8 hours ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  8 hours ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  8 hours ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  8 hours ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  8 hours ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  8 hours ago