HOME
DETAILS

ലൈംഗിക ആരോപണം: മാറ്റത്തിന് ആഹ്വാനം ചെയ്ത് മാര്‍പാപ്പ

  
backup
September 25, 2018 | 7:52 PM

%e0%b4%b2%e0%b5%88%e0%b4%82%e0%b4%97%e0%b4%bf%e0%b4%95-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%aa%e0%b4%a3%e0%b4%82-%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

 

ടാലിന്‍: കത്തോലിക്ക ചര്‍ച്ചുമായി ബന്ധപ്പെട്ട് പുരോഹിതന്മാര്‍ക്കെതിരേ ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മാറ്റത്തിനായി ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. ആരോപണങ്ങള്‍ ഉയരുന്നത് വിശ്വസികളെ പള്ളികളില്‍ നിന്ന് അകറ്റുന്നുണ്ടെന്നും അടുത്ത തലമുറക്കായി മാറ്റത്തിന് തയാറാവണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു. ഇസ്റ്റോണിയയിലെ ടാലിനില്‍ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തങ്ങളുടെ പ്രശ്‌നങ്ങള്‍ സഭ മനസിലാക്കുന്നില്ലെന്നും അതിനായി ഒന്നും ചെയ്യുന്നില്ലെന്നുമുള്ള ചിന്ത യുവാക്കളില്‍ശക്തമാണ്. യുവക്കാളില്‍ നിരവധി പേര്‍ ചര്‍ച്ചുകളെ ശ്രദ്ധിക്കാത്തതിന് കാരണം നിങ്ങള്‍ അവര്‍ക്കായി അര്‍ഥവത്തായി ഒന്നും പറയുന്നില്ലെന്ന് തോന്നിയതിനാലാണ്. ലൈംഗികാരോപണങ്ങളിലും സാമ്പത്തിക തട്ടിപ്പിനേക്കുറിച്ചുള്ള ആരോപണങ്ങളിലും സഭയുടെ ഭാഗത്തുനിന്ന് കൃത്യമായ മറുപടി ലഭിക്കാത്തതില്‍ അവര്‍ അസംതൃപ്തരാണ്. ഇത്തരം ആരോപണങ്ങളില്‍ സഭ കൂടുതല്‍ സുതാര്യമായും സത്യസന്ധതയോടെയും പ്രതികരിക്കണം. യുവാക്കളെ അസംതൃപ്തരാക്കുന്ന സാഹചര്യങ്ങളില്‍ മാറ്റം കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ചിലി, യു.എസ്, ജര്‍മനി എന്നിവിടങ്ങളില്‍ പുരോഹിതന്മാര്‍ക്കെതിരേ ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മാറ്റത്തിനായുള്ള മാര്‍പാപ്പയുടെ ആവശ്യം. ജര്‍മനിയില്‍ പുരോഹിതന്മാര്‍ 1946 മുതല്‍ 2014 വരെയുള്ള കാലയളവില്‍ 3,677 പേരെ പീഡിപ്പിച്ചുവെന്ന റിപ്പോര്‍ട്ട് ജര്‍മന്‍ ബിഷപ്പ് കോണ്‍ഫറന്‍സില്‍ ഇന്നലെ പുറത്തുവന്നിരുന്നു.
ഇതില്‍ പകുതിയോളം ആളുകള്‍ യുവാക്കളോ 13 വയസില്‍ താഴെയുള്ളവരോ ആണ്. കൂടാതെ നിരവധി അള്‍താര ബാലന്മാരും പീഡനത്തിനിരയായെന്നും നിരവധി കേസുകള്‍ നിയമത്തിനു മുന്നിലെത്താതെ തെളിവുകള്‍ നശിപ്പിക്കപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
1990 മുതല്‍ തുടങ്ങിയ ലൈംഗിക പീഡനങ്ങളുടെ വെളിപ്പെടുത്തലുകള്‍ക്ക് തുടക്കമിട്ടത് അയര്‍ലണ്ടാണ്. പിന്നാലെ ആസ്‌ത്രേലിയ, അമേരിക്ക, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഒടുവില്‍ വത്തിക്കാനില്‍ നിന്നുപോലും ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് മാര്‍പാപ്പയുടെ പ്രതികരണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ; പ്രതിയെ കീഴടക്കിയത് മൽപ്പിടുത്തത്തിലൂടെ

Kerala
  •  10 days ago
No Image

മന്ത്രി വീണാ ജോർജിന്റെ മുൻ ഓഫീസ് സെക്രട്ടറി സി.പി.എം വിട്ട് ആർ.എസ്.പിയിലേക്ക്; മുൻ സംസ്ഥാന കമ്മിറ്റിയംഗത്തിനെതിരെ മത്സരിക്കുമെന്ന് സൂചന

Kerala
  •  10 days ago
No Image

പതിറ്റാണ്ടിലേറെ ജയിലില്‍; 1996ലെ ഗാസിയാബാദ് സ്‌ഫോടനക്കേസില്‍ 29 വര്‍ഷത്തിന് ശേഷം മുഹമ്മദ് ഇല്യാസിനെ വെറുതെവിട്ടു

National
  •  10 days ago
No Image

വ്യക്തിഗത വായ്പാ നിയമങ്ങളിലെ മാറ്റം: കുറഞ്ഞ ശമ്പള പരിധി നീക്കി; ദശലക്ഷക്കണക്കിന് പേർക്ക് വായ്പ ലഭിച്ചേക്കും

uae
  •  10 days ago
No Image

ബിജെപിക്ക് വീണ്ടും തിരിച്ചടി; മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് കോൺഗ്രസിലേക്ക്

Kerala
  •  10 days ago
No Image

Azzam Khan's Imprisonment: The Method for Eradicating Opposite Voices

National
  •  10 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ദിവസങ്ങളിൽ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു

Kerala
  •  10 days ago
No Image

നോട്ട്ബുക്കിൽ Farday, Saterday യും; വിദ്യാർഥികളെ അക്ഷരതെറ്റുകൾ പഠിപ്പിക്കുന്ന ഇംഗ്ലീഷ് അധ്യാപകനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കൾ 

National
  •  10 days ago
No Image

റൊണാൾഡോക്കൊപ്പം ഞാൻ കളിച്ചിട്ടുണ്ടെങ്കിലും മികച്ച താരം അവനാണ്: കക്ക

Football
  •  10 days ago
No Image

കേരളത്തിൽ മഴ ശക്തമാകുന്നു: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  10 days ago