HOME
DETAILS

കുഡ്‌ലു വില്ലേജിനോട് എന്തിന് ഈ അവഗണന?

  
Web Desk
September 26 2018 | 07:09 AM

%e0%b4%95%e0%b5%81%e0%b4%a1%e0%b5%8d%e2%80%8c%e0%b4%b2%e0%b5%81-%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%87%e0%b4%9c%e0%b4%bf%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%8e%e0%b4%a8%e0%b5%8d

മധൂര്‍: കുഡ്‌ലു ഗ്രൂപ്പ് വില്ലേജ് വിഭജിക്കണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ മുറവിളി കൂട്ടുമ്പോഴും ആവശ്യത്തിനു ജീവനക്കാരെ നിയമിക്കാത്ത അധികൃതരുടെ നടപടിക്കെതിരേ പ്രതിഷേധം ശക്തമാവുന്നു.
ജില്ലയിലെ ഏറ്റവും തിരക്കേറിയ വില്ലേജെന്നു സംസ്ഥാന ഭരണപരിഷ്‌ക്കാര കമ്മിറ്റി കണ്ടെത്തിയ കുഡ്‌ലു വിനെയാണു ജില്ലാ ഭരണകൂടം നിരന്തരമായി അവഗണിക്കുന്നത്. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മുഴുവനും മധൂര്‍ പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും ഉള്‍പ്പെട്ട വില്ലേജിലാണ് നോട്ടിസ് നല്‍കാന്‍ പോലും വില്ലേജ് ഓഫിസര്‍ തന്നെ പോകേണ്ടിവരുന്നത്.
മുനിസിപ്പല്‍ സ്റ്റേഡിയം മുതല്‍ സീതാംഗോളി കിന്‍ഫ്ര പാര്‍ക്ക് വരെയും ദേശീയപാതയില്‍ അടുക്കത്ത് ബയല്‍ മുതല്‍ മൊഗ്രാല്‍ പാലംവരെയുമുള്ള പ്രദേശങ്ങള്‍ ഈ വില്ലേജിലാണ് ഉള്‍പ്പെടുന്നത്. കാസര്‍കോട് മണ്ഡലത്തിലെ 33 പോളിങ് സ്റ്റേഷനുകളും ഈ വില്ലേജ് പരിധിയിലാണ്.
ചുരുങ്ങിയത് ഒന്‍പതു ജീവനക്കാര്‍ വേണ്ടിടത്ത് ഇവിടെ ആകെയുള്ളത് മൂന്നുപേരാണ്. റവന്യൂ റിക്കവറി നോട്ടിസ്, കെട്ടിട നികുതി, ആഡംബര നികുതി, ദേശീയപാതാ വികസനം, റീസര്‍വേ, ആര്‍.ഡി.ഒ എന്നിവിടങ്ങളില്‍നിന്നായി നിരവധി നോട്ടിസുകളാണ് എത്തുന്നത്.
മേല്‍വിലാസം കണ്ടെത്തി നോട്ടിസ് നല്‍കാന്‍ പോലും ഇവിടെ നിലവില്‍ ആളില്ല. ഒരു വര്‍ഷമായി വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ഒരാള്‍ 2017 ഓഗസ്റ്റ് മുതലും മറ്റൊരു വി.എഫ്.എ ഈ വര്‍ഷവും മറ്റു ഓഫിസുകളിലേക്കു മാറിയിരുന്നു. എന്നാല്‍ ഇവര്‍ക്കു പകരം ജീവനക്കാരെ ഇതുവരെ നിയമിച്ചിട്ടില്ല.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ.എ ജലീല്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ റവന്യൂ മന്ത്രിയോടടക്കം പ്രശ്‌നമുന്നയിച്ചിരുന്നു. അപ്പോഴും നിലവിലെ ഒഴിവുകള്‍ പോലും നികത്താന്‍ അധികൃതര്‍ തയാറാവാത്ത സ്ഥിതിയാണുള്ളത്.
കുഡ്‌ലു, പുത്തൂര്‍, ഷിരിബാഗിലു എന്നിവിടങ്ങളിലെ റീസര്‍വേ പരാതികളും വില്ലേജ് ഓഫിസര്‍ക്ക് ഏല്‍പിച്ചതോടെ ദുരിതം ഇരട്ടിയായി. നിലവിലുള്ള മൂന്നു ജീവനക്കാര്‍ രാപ്പകല്‍ കഷ്ടപ്പെട്ടാണു സര്‍ക്കാര്‍ കാര്യങ്ങള്‍ക്കും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും ഒരുപരിധിവരെ പരിഹാരം കാണുന്നത്. ഈ ദുരിതങ്ങള്‍ക്കിടയിലും 2018 ജനുവരി മുതല്‍ ഇതിനകം 12,000ത്തില്‍പരം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിക്കഴിഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വിശുദ്ധ കഅ്ബാലയം കഴുകി

Saudi-arabia
  •  5 minutes ago
No Image

ബ്രസീലിന് 50 % നികുതി ചുമത്തി യു.എസ്

International
  •  10 minutes ago
No Image

പൗരത്വം നിര്‍ണയിക്കാനുള്ള അധികാരം തൊഴെക്കിടയിലുള്ള ഉദ്യോഗസ്ഥന് നല്‍കാന്‍ കഴിയില്ല: കപില്‍ സിബല്‍ 

National
  •  21 minutes ago
No Image

കീം പ്രവേശനം: ഓപ്ഷൻ വിജ്ഞാപനം ഇന്നോ നാളയോ

Kerala
  •  an hour ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  an hour ago
No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  8 hours ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  8 hours ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  9 hours ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  9 hours ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  9 hours ago