HOME
DETAILS

ഡി.എല്‍.എഡ് വിദ്യാര്‍ഥികളുടെ പരിശീലനം പ്രഹസനമാകുന്നു

  
backup
November 30, 2020 | 1:17 AM

%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%a1%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%95

 

മലപ്പുറം: പ്രൈമറി സ്‌കൂള്‍ അധ്യാപന വിദ്യാഭ്യാസ കോഴ്‌സായ ഡി.എല്‍.എഡ് വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ മുഖേനയുള്ള അധ്യാപക പരിശീലന പ്രവര്‍ത്തനങ്ങളില്‍ വ്യാപക ആക്ഷേപം.
പാഠ്യപദ്ധതിപ്രകാരം നിലവില്‍ 45 ദിവസമാണ് ഇന്റേണ്‍ഷിപ്പിനായി വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ എത്തേണ്ടത്. എന്നാല്‍, ലോക്ക്ഡൗണിനെ തുടര്‍ന്ന് പ്രാക്ടീസ് നീണ്ടുപോവുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രാക്ടീസ് ഓണ്‍ലൈനിലേക്ക് മാറ്റിയത്. ഓണ്‍ലൈനിലേക്ക് മാറ്റിയതോടെ യാതൊരു ആസൂത്രണവുമില്ലാതെ പ്രാക്ടീസ് കേവലം ചടങ്ങു തീര്‍ക്കല്‍ മാത്രമായി മാറിയെന്നാണ് പ്രധാന പരാതി.
സ്‌കൂളുകളില്‍നിന്ന് നേരിട്ട് അനുഭവങ്ങള്‍ നേടിയെടുക്കുന്നതിനു മൂന്ന്, നാല് സെമസ്റ്ററുകളിലായി 90 ദിവസത്തെ സ്‌കൂള്‍ അനുഭവ പരിപാടി ആണ് പാഠ്യപദ്ധതി നിഷ്‌കര്‍ഷിക്കുന്നത്. അതില്‍ മൂന്നാം സെമസ്റ്ററില്‍ നടക്കേണ്ട 45 ദിവസത്തെ എല്‍.പി ടീച്ചിങ് പ്രാക്ടീസ് ആണ് പ്രഹസനമായി മാറിയത്.
എസ്.സി.ഇ.ആര്‍.ടി സംസ്ഥാന തലത്തില്‍ ഒരൊറ്റ സര്‍ക്കുലറാണ് ഇറക്കിയതെങ്കിലും കേരളത്തിലെ ഓരോ ജില്ലകളിലും വ്യത്യസ്ത രീതിയിലാണ് ഇത് നടപ്പാക്കുന്നത്. തികച്ചും പ്രായോഗികമല്ലാത്ത ഭാരമാണ് അധികൃതര്‍ വിദ്യാര്‍ഥികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് . ഇതുസംബന്ധിച്ച് അധികൃതരോട് വ്യക്തത ആവശ്യപ്പെട്ടപ്പോള്‍ അവരും കൈമലര്‍ത്തുകയാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
19 ദിവസം വിക്‌ടേഴ്‌സ് ചാനലില്‍ വരുന്ന ഒന്ന് മുതല്‍ നാലുവരെയുള്ള ക്ലാസുകള്‍ കണ്ട ശേഷം ചുരുങ്ങിയത് 50 ടീച്ചിങ് മാന്വലും 50 നിരീക്ഷണ റിപ്പോര്‍ട്ടുകളും എഴുതി തയാറാക്കണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. എന്നാല്‍, ദിവസവും ക്ലാസുകള്‍ മുഴുവന്‍ കണ്ട് റിപ്പോര്‍ട്ട് തയാറാക്കിയാലും പരമാവധി 38 എണ്ണം മാത്രമെ തയാറാക്കാന്‍ കഴിയൂ എന്നിരിക്കെയാണ് അധികൃതരുടെ അപ്രായോഗിക തീരുമാനം. എന്തെങ്കിലും ചെയ്‌തെന്നു വരുത്തിത്തീര്‍ക്കുകയാണ് അധികൃതരെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. 50 ടീച്ചിങ് മാന്വല്‍ എഴുതുന്നതിനു പകരം 100 എണ്ണം എഴുതി തയാറാക്കാന്‍ നിര്‍ദേശിക്കപ്പെട്ട സ്ഥാപനങ്ങളും ഉണ്ട്.
പ്രൈമറി സ്‌കൂളുകളിലെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ നല്‍കുന്നതുകൂടി വരുമ്പോള്‍ ഒരിക്കലും ചെയ്തു തീര്‍ക്കാന്‍ കഴിയാത്ത അത്ര ഭാരമായി മാറുകയായി. മൊബൈല്‍ ഫോണില്‍ ദിവസവും ഏറെ മണിക്കൂറുകള്‍ ചെലവഴിക്കുന്നതുമൂലം വിദ്യാര്‍ഥികള്‍ക്ക് തലവേദന, കാഴ്ചക്കുറവ് എന്നിവയും അനുഭവപ്പെടുന്നുണ്ട്. ഇതിനൊപ്പം രണ്ടാം സെമസ്റ്ററിലെ ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ മൂന്നു ദിവസങ്ങളിലായി നടക്കുന്നതിനാല്‍ കൂനിന്മേല്‍ കുരു വന്ന അവസ്ഥയിലാണ് വിദ്യാര്‍ഥികള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലാന്‍ഡിങ്ങിനിടെ നിയന്ത്രണം വിട്ടു, പൊട്ടിത്തെറി, വിമാനം രണ്ടായി പിളര്‍ന്നു..കത്തിയമര്‍ന്നു

National
  •  an hour ago
No Image

അതിവേഗം റൂട്ട്; 20ാം സെഞ്ച്വറിയിൽ വീണത് സച്ചിനടക്കമുള്ള ഇതിഹാസങ്ങൾ

Cricket
  •  2 hours ago
No Image

മദ്യപിച്ച് മൂന്നു വാഹനത്തിലേക്ക് ആഡംബര കാര്‍ ഇടിച്ചുകയറ്റി; മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അറസ്റ്റില്‍

Kerala
  •  2 hours ago
No Image

എ.ഐ ഉസ്താദ് മുതല്‍ സമ്പൂര്‍ണ ഇസ്ലാമിക പഠനരീതി വരെ; 5.5 ഏക്കര്‍ ഭൂമിയില്‍ 10 പവലിയന്‍; കുനിയയില്‍ ഒരുങ്ങുന്ന അന്താരാഷ്ട്ര എക്‌സ്‌പോയുടെ വിശദാംശങ്ങള്‍ | Samastha Centenary International Expo

samastha-centenary
  •  2 hours ago
No Image

സഞ്ജയ് ഗാന്ധി മുതല്‍ അജിത് പവാര്‍ വരെ; ആകാശ ദുരന്തത്തില്‍ മരിച്ച രാഷ്ട്രീയ പ്രമുഖര്‍

National
  •  2 hours ago
No Image

ശരദ് പവാറിന്റെ പാര്‍ട്ടിയെ പിടിച്ചുകുലുക്കിയ മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ 'ദാദ' അജിത് പവാര്‍

National
  •  2 hours ago
No Image

അവനെ പോലെ സഞ്ജുവും ശക്തമായി തിരിച്ചുവരും: പിന്തുണയുമായി കൈഫ്

Cricket
  •  3 hours ago
No Image

മൂന്നാം ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം

Kerala
  •  3 hours ago
No Image

വി ശിവന്‍കുട്ടിയെ വ്യക്തിപരമായി അധിക്ഷേപിച്ചു; പ്രതിപക്ഷ നേതാവിനെതിരെ അവകാശലംഘനത്തിന് നോട്ടിസ്

Kerala
  •  4 hours ago
No Image

അവർക്ക് ഇന്ത്യയെ അടക്കം ലോകത്തിലെ ടീമിനെയും തോൽപ്പിക്കാൻ സാധിക്കും: മോർഗൻ

Cricket
  •  4 hours ago