HOME
DETAILS

ഡി.എല്‍.എഡ് വിദ്യാര്‍ഥികളുടെ പരിശീലനം പ്രഹസനമാകുന്നു

  
backup
November 30, 2020 | 1:17 AM

%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%a1%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%95

 

മലപ്പുറം: പ്രൈമറി സ്‌കൂള്‍ അധ്യാപന വിദ്യാഭ്യാസ കോഴ്‌സായ ഡി.എല്‍.എഡ് വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ മുഖേനയുള്ള അധ്യാപക പരിശീലന പ്രവര്‍ത്തനങ്ങളില്‍ വ്യാപക ആക്ഷേപം.
പാഠ്യപദ്ധതിപ്രകാരം നിലവില്‍ 45 ദിവസമാണ് ഇന്റേണ്‍ഷിപ്പിനായി വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ എത്തേണ്ടത്. എന്നാല്‍, ലോക്ക്ഡൗണിനെ തുടര്‍ന്ന് പ്രാക്ടീസ് നീണ്ടുപോവുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രാക്ടീസ് ഓണ്‍ലൈനിലേക്ക് മാറ്റിയത്. ഓണ്‍ലൈനിലേക്ക് മാറ്റിയതോടെ യാതൊരു ആസൂത്രണവുമില്ലാതെ പ്രാക്ടീസ് കേവലം ചടങ്ങു തീര്‍ക്കല്‍ മാത്രമായി മാറിയെന്നാണ് പ്രധാന പരാതി.
സ്‌കൂളുകളില്‍നിന്ന് നേരിട്ട് അനുഭവങ്ങള്‍ നേടിയെടുക്കുന്നതിനു മൂന്ന്, നാല് സെമസ്റ്ററുകളിലായി 90 ദിവസത്തെ സ്‌കൂള്‍ അനുഭവ പരിപാടി ആണ് പാഠ്യപദ്ധതി നിഷ്‌കര്‍ഷിക്കുന്നത്. അതില്‍ മൂന്നാം സെമസ്റ്ററില്‍ നടക്കേണ്ട 45 ദിവസത്തെ എല്‍.പി ടീച്ചിങ് പ്രാക്ടീസ് ആണ് പ്രഹസനമായി മാറിയത്.
എസ്.സി.ഇ.ആര്‍.ടി സംസ്ഥാന തലത്തില്‍ ഒരൊറ്റ സര്‍ക്കുലറാണ് ഇറക്കിയതെങ്കിലും കേരളത്തിലെ ഓരോ ജില്ലകളിലും വ്യത്യസ്ത രീതിയിലാണ് ഇത് നടപ്പാക്കുന്നത്. തികച്ചും പ്രായോഗികമല്ലാത്ത ഭാരമാണ് അധികൃതര്‍ വിദ്യാര്‍ഥികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് . ഇതുസംബന്ധിച്ച് അധികൃതരോട് വ്യക്തത ആവശ്യപ്പെട്ടപ്പോള്‍ അവരും കൈമലര്‍ത്തുകയാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
19 ദിവസം വിക്‌ടേഴ്‌സ് ചാനലില്‍ വരുന്ന ഒന്ന് മുതല്‍ നാലുവരെയുള്ള ക്ലാസുകള്‍ കണ്ട ശേഷം ചുരുങ്ങിയത് 50 ടീച്ചിങ് മാന്വലും 50 നിരീക്ഷണ റിപ്പോര്‍ട്ടുകളും എഴുതി തയാറാക്കണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. എന്നാല്‍, ദിവസവും ക്ലാസുകള്‍ മുഴുവന്‍ കണ്ട് റിപ്പോര്‍ട്ട് തയാറാക്കിയാലും പരമാവധി 38 എണ്ണം മാത്രമെ തയാറാക്കാന്‍ കഴിയൂ എന്നിരിക്കെയാണ് അധികൃതരുടെ അപ്രായോഗിക തീരുമാനം. എന്തെങ്കിലും ചെയ്‌തെന്നു വരുത്തിത്തീര്‍ക്കുകയാണ് അധികൃതരെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. 50 ടീച്ചിങ് മാന്വല്‍ എഴുതുന്നതിനു പകരം 100 എണ്ണം എഴുതി തയാറാക്കാന്‍ നിര്‍ദേശിക്കപ്പെട്ട സ്ഥാപനങ്ങളും ഉണ്ട്.
പ്രൈമറി സ്‌കൂളുകളിലെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ നല്‍കുന്നതുകൂടി വരുമ്പോള്‍ ഒരിക്കലും ചെയ്തു തീര്‍ക്കാന്‍ കഴിയാത്ത അത്ര ഭാരമായി മാറുകയായി. മൊബൈല്‍ ഫോണില്‍ ദിവസവും ഏറെ മണിക്കൂറുകള്‍ ചെലവഴിക്കുന്നതുമൂലം വിദ്യാര്‍ഥികള്‍ക്ക് തലവേദന, കാഴ്ചക്കുറവ് എന്നിവയും അനുഭവപ്പെടുന്നുണ്ട്. ഇതിനൊപ്പം രണ്ടാം സെമസ്റ്ററിലെ ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ മൂന്നു ദിവസങ്ങളിലായി നടക്കുന്നതിനാല്‍ കൂനിന്മേല്‍ കുരു വന്ന അവസ്ഥയിലാണ് വിദ്യാര്‍ഥികള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മതനിന്ദ ആരോപണം വ്യാജം; ബംഗ്ലാദേശില്‍ ഫാക്ടറി തൊഴിലാളി കൊല്ലപ്പെട്ടത് തൊഴില്‍ തര്‍ക്കത്തെത്തുടർന്നെന്ന് കുടുംബം

International
  •  9 days ago
No Image

എസ്.ഐ.ആർ: വോട്ടർപട്ടിക ഇന്ന് വരും: 24 ലക്ഷത്തോളം പേർ പട്ടികയ്ക്ക് പുറത്തായേക്കും

Kerala
  •  9 days ago
No Image

യുപിയിൽ പ്രാർത്ഥനായോഗത്തിനിടെ റെയ്ഡ്; മതപരിവർത്തനം ആരോപിച്ച് നാല് പേരെ അറസ്റ്റ് ചെയ്തു

National
  •  9 days ago
No Image

വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയ സംഭവം: കൂടുതൽ യാത്രക്കാർക്ക് യാത്രാ വൗച്ചറുകള്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ

National
  •  9 days ago
No Image

നിതീഷ് കുമാർ നിഖാബ് വലിച്ചുനീക്കിയ സംഭവം: അപമാനിതയായ വനിതാ ഡോക്ടർ ജോലിയിൽ പ്രവേശിച്ചില്ല; മൂന്ന് ലക്ഷം ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ജാർഖണ്ഡ്

National
  •  9 days ago
No Image

ദുബൈ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ മാര്‍ത്തോമ്മാ ശ്ലീഹാ ഓര്‍മ പെരുന്നാളാഘോഷിച്ചു

uae
  •  9 days ago
No Image

യു.എ.ഇയില്‍ ക്രിസ്മസ് - പുതുവര്‍ഷ വിപണി സജീവം; ഓഫറുകളുമായി ലുലു

uae
  •  9 days ago
No Image

വാളയാർ ആൾക്കൂട്ട കൊലപാതകം: റാം നാരായണന്റെ മൃതദേഹം ഇന്ന് ചത്തീസ്ഗഡിലേക്ക് കൊണ്ടുപോകും; ചിലവ് സർക്കാർ വഹിക്കും

Kerala
  •  9 days ago
No Image

മുല്ലപ്പെരിയാർ: ബലക്ഷയം നിർണയത്തിനായി പരിശോധന ഇന്ന്; ഫ്രാൻസിൽ നിന്നെത്തിച്ച ഉപകരണവുമായി വിദഗ്ധർ

Kerala
  •  9 days ago
No Image

ലക്ഷ്യം 100 സീറ്റുകൾ; നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫിന്റെ 'കേരള യാത്ര' ഫെബ്രുവരിയിൽ

Kerala
  •  9 days ago