HOME
DETAILS

ഡി.എല്‍.എഡ് വിദ്യാര്‍ഥികളുടെ പരിശീലനം പ്രഹസനമാകുന്നു

  
backup
November 30, 2020 | 1:17 AM

%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%a1%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%95

 

മലപ്പുറം: പ്രൈമറി സ്‌കൂള്‍ അധ്യാപന വിദ്യാഭ്യാസ കോഴ്‌സായ ഡി.എല്‍.എഡ് വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ മുഖേനയുള്ള അധ്യാപക പരിശീലന പ്രവര്‍ത്തനങ്ങളില്‍ വ്യാപക ആക്ഷേപം.
പാഠ്യപദ്ധതിപ്രകാരം നിലവില്‍ 45 ദിവസമാണ് ഇന്റേണ്‍ഷിപ്പിനായി വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ എത്തേണ്ടത്. എന്നാല്‍, ലോക്ക്ഡൗണിനെ തുടര്‍ന്ന് പ്രാക്ടീസ് നീണ്ടുപോവുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രാക്ടീസ് ഓണ്‍ലൈനിലേക്ക് മാറ്റിയത്. ഓണ്‍ലൈനിലേക്ക് മാറ്റിയതോടെ യാതൊരു ആസൂത്രണവുമില്ലാതെ പ്രാക്ടീസ് കേവലം ചടങ്ങു തീര്‍ക്കല്‍ മാത്രമായി മാറിയെന്നാണ് പ്രധാന പരാതി.
സ്‌കൂളുകളില്‍നിന്ന് നേരിട്ട് അനുഭവങ്ങള്‍ നേടിയെടുക്കുന്നതിനു മൂന്ന്, നാല് സെമസ്റ്ററുകളിലായി 90 ദിവസത്തെ സ്‌കൂള്‍ അനുഭവ പരിപാടി ആണ് പാഠ്യപദ്ധതി നിഷ്‌കര്‍ഷിക്കുന്നത്. അതില്‍ മൂന്നാം സെമസ്റ്ററില്‍ നടക്കേണ്ട 45 ദിവസത്തെ എല്‍.പി ടീച്ചിങ് പ്രാക്ടീസ് ആണ് പ്രഹസനമായി മാറിയത്.
എസ്.സി.ഇ.ആര്‍.ടി സംസ്ഥാന തലത്തില്‍ ഒരൊറ്റ സര്‍ക്കുലറാണ് ഇറക്കിയതെങ്കിലും കേരളത്തിലെ ഓരോ ജില്ലകളിലും വ്യത്യസ്ത രീതിയിലാണ് ഇത് നടപ്പാക്കുന്നത്. തികച്ചും പ്രായോഗികമല്ലാത്ത ഭാരമാണ് അധികൃതര്‍ വിദ്യാര്‍ഥികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് . ഇതുസംബന്ധിച്ച് അധികൃതരോട് വ്യക്തത ആവശ്യപ്പെട്ടപ്പോള്‍ അവരും കൈമലര്‍ത്തുകയാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
19 ദിവസം വിക്‌ടേഴ്‌സ് ചാനലില്‍ വരുന്ന ഒന്ന് മുതല്‍ നാലുവരെയുള്ള ക്ലാസുകള്‍ കണ്ട ശേഷം ചുരുങ്ങിയത് 50 ടീച്ചിങ് മാന്വലും 50 നിരീക്ഷണ റിപ്പോര്‍ട്ടുകളും എഴുതി തയാറാക്കണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. എന്നാല്‍, ദിവസവും ക്ലാസുകള്‍ മുഴുവന്‍ കണ്ട് റിപ്പോര്‍ട്ട് തയാറാക്കിയാലും പരമാവധി 38 എണ്ണം മാത്രമെ തയാറാക്കാന്‍ കഴിയൂ എന്നിരിക്കെയാണ് അധികൃതരുടെ അപ്രായോഗിക തീരുമാനം. എന്തെങ്കിലും ചെയ്‌തെന്നു വരുത്തിത്തീര്‍ക്കുകയാണ് അധികൃതരെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. 50 ടീച്ചിങ് മാന്വല്‍ എഴുതുന്നതിനു പകരം 100 എണ്ണം എഴുതി തയാറാക്കാന്‍ നിര്‍ദേശിക്കപ്പെട്ട സ്ഥാപനങ്ങളും ഉണ്ട്.
പ്രൈമറി സ്‌കൂളുകളിലെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ നല്‍കുന്നതുകൂടി വരുമ്പോള്‍ ഒരിക്കലും ചെയ്തു തീര്‍ക്കാന്‍ കഴിയാത്ത അത്ര ഭാരമായി മാറുകയായി. മൊബൈല്‍ ഫോണില്‍ ദിവസവും ഏറെ മണിക്കൂറുകള്‍ ചെലവഴിക്കുന്നതുമൂലം വിദ്യാര്‍ഥികള്‍ക്ക് തലവേദന, കാഴ്ചക്കുറവ് എന്നിവയും അനുഭവപ്പെടുന്നുണ്ട്. ഇതിനൊപ്പം രണ്ടാം സെമസ്റ്ററിലെ ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ മൂന്നു ദിവസങ്ങളിലായി നടക്കുന്നതിനാല്‍ കൂനിന്മേല്‍ കുരു വന്ന അവസ്ഥയിലാണ് വിദ്യാര്‍ഥികള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതുവർഷത്തിലെ പുതിയ മാറ്റങ്ങൾ അറിയാം

Kerala
  •  7 hours ago
No Image

വീടുകൾക്ക് മുന്നിൽ നിഗൂഢമായ ചുവപ്പ് അടയാളങ്ങൾ; സിസിടിവിയിൽ മുഖംമൂടി ധരിച്ചയാൾ; മോഷണ ഭീതിയിൽ നാട്ടുകാർ

Kerala
  •  7 hours ago
No Image

കൊച്ചി ബ്രോഡ്‌വേയിൽ വൻ തീപിടുത്തം: 12 കടകൾ കത്തിനശിച്ചു; കോടികളുടെ നാശനഷ്ടം

Kerala
  •  7 hours ago
No Image

പുടിന്റെ വസതി ലക്ഷ്യമിട്ട് 91 ഡ്രോണുകൾ: യുക്രൈനെതിരെ ഗുരുതര ആരോപണവുമായി റഷ്യ; ആരോപണം തള്ളി സെലൻസ്കി

International
  •  15 hours ago
No Image

പാലായിൽ വൈദ്യുതി ലൈനിൽ തട്ടി ലോറിക്ക് തീപിടിച്ചു; വിവാഹ സൽക്കാരത്തിന് എത്തിച്ച സാധനങ്ങൾ അ​​ഗ്നിക്കിരയായി

Kerala
  •  15 hours ago
No Image

ബേക്കൽ ഫെസ്റ്റിൽ വേടന്റെ പരിപാടിക്കിടെ തിക്കും തിരക്കും; കുട്ടികളുൾപ്പെടെ നിരവധി പേർക്ക് പരുക്ക്

Kerala
  •  15 hours ago
No Image

പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം: 11 വയസുകാരിയുൾപ്പെടെ നാല് പേർക്ക് പരുക്ക്

Kerala
  •  16 hours ago
No Image

177 പന്തിൽ ചരിത്രം കുറിച്ചു: ഇതിഹാസ താരത്തിന്റേ 33 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് പാകിസ്ഥാൻ ടെസ്റ്റ് ടീം നായകൻ

Cricket
  •  16 hours ago
No Image

നൈജീരിയയിൽ വാഹനാപകടം: ബോക്സിങ് താരം ആന്തണി ജോഷ്വയ്ക്ക് പരുക്ക്; രണ്ട് മരണം

International
  •  16 hours ago
No Image

തൈക്കാട് ആശുപത്രിയിൽ കുട്ടിക്ക് മരുന്ന് മാറി കുത്തിവെപ്പ് നൽകിയ സംഭവം: ചികിത്സാ പിഴവ് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്

Kerala
  •  16 hours ago