HOME
DETAILS

ഡി.എല്‍.എഡ് വിദ്യാര്‍ഥികളുടെ പരിശീലനം പ്രഹസനമാകുന്നു

  
backup
November 30, 2020 | 1:17 AM

%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%a1%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%95

 

മലപ്പുറം: പ്രൈമറി സ്‌കൂള്‍ അധ്യാപന വിദ്യാഭ്യാസ കോഴ്‌സായ ഡി.എല്‍.എഡ് വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ മുഖേനയുള്ള അധ്യാപക പരിശീലന പ്രവര്‍ത്തനങ്ങളില്‍ വ്യാപക ആക്ഷേപം.
പാഠ്യപദ്ധതിപ്രകാരം നിലവില്‍ 45 ദിവസമാണ് ഇന്റേണ്‍ഷിപ്പിനായി വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ എത്തേണ്ടത്. എന്നാല്‍, ലോക്ക്ഡൗണിനെ തുടര്‍ന്ന് പ്രാക്ടീസ് നീണ്ടുപോവുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രാക്ടീസ് ഓണ്‍ലൈനിലേക്ക് മാറ്റിയത്. ഓണ്‍ലൈനിലേക്ക് മാറ്റിയതോടെ യാതൊരു ആസൂത്രണവുമില്ലാതെ പ്രാക്ടീസ് കേവലം ചടങ്ങു തീര്‍ക്കല്‍ മാത്രമായി മാറിയെന്നാണ് പ്രധാന പരാതി.
സ്‌കൂളുകളില്‍നിന്ന് നേരിട്ട് അനുഭവങ്ങള്‍ നേടിയെടുക്കുന്നതിനു മൂന്ന്, നാല് സെമസ്റ്ററുകളിലായി 90 ദിവസത്തെ സ്‌കൂള്‍ അനുഭവ പരിപാടി ആണ് പാഠ്യപദ്ധതി നിഷ്‌കര്‍ഷിക്കുന്നത്. അതില്‍ മൂന്നാം സെമസ്റ്ററില്‍ നടക്കേണ്ട 45 ദിവസത്തെ എല്‍.പി ടീച്ചിങ് പ്രാക്ടീസ് ആണ് പ്രഹസനമായി മാറിയത്.
എസ്.സി.ഇ.ആര്‍.ടി സംസ്ഥാന തലത്തില്‍ ഒരൊറ്റ സര്‍ക്കുലറാണ് ഇറക്കിയതെങ്കിലും കേരളത്തിലെ ഓരോ ജില്ലകളിലും വ്യത്യസ്ത രീതിയിലാണ് ഇത് നടപ്പാക്കുന്നത്. തികച്ചും പ്രായോഗികമല്ലാത്ത ഭാരമാണ് അധികൃതര്‍ വിദ്യാര്‍ഥികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് . ഇതുസംബന്ധിച്ച് അധികൃതരോട് വ്യക്തത ആവശ്യപ്പെട്ടപ്പോള്‍ അവരും കൈമലര്‍ത്തുകയാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
19 ദിവസം വിക്‌ടേഴ്‌സ് ചാനലില്‍ വരുന്ന ഒന്ന് മുതല്‍ നാലുവരെയുള്ള ക്ലാസുകള്‍ കണ്ട ശേഷം ചുരുങ്ങിയത് 50 ടീച്ചിങ് മാന്വലും 50 നിരീക്ഷണ റിപ്പോര്‍ട്ടുകളും എഴുതി തയാറാക്കണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. എന്നാല്‍, ദിവസവും ക്ലാസുകള്‍ മുഴുവന്‍ കണ്ട് റിപ്പോര്‍ട്ട് തയാറാക്കിയാലും പരമാവധി 38 എണ്ണം മാത്രമെ തയാറാക്കാന്‍ കഴിയൂ എന്നിരിക്കെയാണ് അധികൃതരുടെ അപ്രായോഗിക തീരുമാനം. എന്തെങ്കിലും ചെയ്‌തെന്നു വരുത്തിത്തീര്‍ക്കുകയാണ് അധികൃതരെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. 50 ടീച്ചിങ് മാന്വല്‍ എഴുതുന്നതിനു പകരം 100 എണ്ണം എഴുതി തയാറാക്കാന്‍ നിര്‍ദേശിക്കപ്പെട്ട സ്ഥാപനങ്ങളും ഉണ്ട്.
പ്രൈമറി സ്‌കൂളുകളിലെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ നല്‍കുന്നതുകൂടി വരുമ്പോള്‍ ഒരിക്കലും ചെയ്തു തീര്‍ക്കാന്‍ കഴിയാത്ത അത്ര ഭാരമായി മാറുകയായി. മൊബൈല്‍ ഫോണില്‍ ദിവസവും ഏറെ മണിക്കൂറുകള്‍ ചെലവഴിക്കുന്നതുമൂലം വിദ്യാര്‍ഥികള്‍ക്ക് തലവേദന, കാഴ്ചക്കുറവ് എന്നിവയും അനുഭവപ്പെടുന്നുണ്ട്. ഇതിനൊപ്പം രണ്ടാം സെമസ്റ്ററിലെ ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ മൂന്നു ദിവസങ്ങളിലായി നടക്കുന്നതിനാല്‍ കൂനിന്മേല്‍ കുരു വന്ന അവസ്ഥയിലാണ് വിദ്യാര്‍ഥികള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച്ച പരിഗണിക്കും; തിരുവനന്തപുരത്തെത്തി വക്കാലത്ത് ഒപ്പിട്ടെന്ന് അഭിഭാഷകന്‍

Kerala
  •  9 days ago
No Image

അധ്യായം അവസാനിച്ചിട്ടില്ല, മെസി അവിടേക്ക് തന്നെ തിരിച്ചുവരും: അഗ്യൂറോ

Football
  •  9 days ago
No Image

ഓപ്പറേഷന്‍ നുംഖോര്‍: കസ്റ്റംസ് പിടിച്ചെടുത്ത നടന്‍ അമിത് ചക്കാലക്കലിന്റെ വാഹനം വിട്ടുനല്‍കി

Kerala
  •  9 days ago
No Image

18ാം വയസിൽ ചരിത്രത്തിന്റെ നെറുകയിൽ; ഞെട്ടിച്ച് ചെന്നൈയുടെ യുവരക്തം 

Cricket
  •  9 days ago
No Image

പ്രതികളെ രക്ഷിക്കാന്‍ ആര്‍ക്കൊക്കെയോ 'പൊതുതാല്‍പര്യം'; ജഡ്ജിക്ക് താക്കീത് ലഭിച്ച കേസ്; മനാഫ് വധക്കേസില്‍ 'നീതി'യെത്തുന്നു... പതിറ്റാണ്ടുകള്‍ പിന്നിട്ട്...

Kerala
  •  9 days ago
No Image

ഒതായി മനാഫ് വധക്കേസ്: പ്രതി മാലങ്ങാടന്‍ ഷെഫീഖിന് ജീവപര്യന്തം തടവ്

Kerala
  •  9 days ago
No Image

ഒരുമിച്ചുള്ള പ്രഭാതഭക്ഷണം, പിന്നാലെ ഒരുമിച്ചുള്ള വാര്‍ത്താസമ്മേളനം; അഭിപ്രായ വ്യത്യാസങ്ങളില്ലെന്ന് ഡികെയും സിദ്ധരാമയ്യയും 

National
  •  9 days ago
No Image

ചരിത്രത്തിൽ നാലാമനാവാൻ ഹിറ്റ്മാൻ; ഐതിഹാസിക നേട്ടം കയ്യകലെ

Cricket
  •  9 days ago
No Image

നടിയെ ആക്രമിച്ച കേസ്: മൂന്നാം പ്രതി മണികണ്ഠന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Kerala
  •  9 days ago
No Image

എറണാകുളത്ത് സി.പി.എം പുറത്താക്കിയ സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് നേരെ ആക്രമണം; കുത്തിപരുക്കേല്‍പ്പിച്ചു

Kerala
  •  9 days ago