HOME
DETAILS

രൂപയിടിവ് നേരിടാന്‍ 19 ഇനങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവ കൂട്ടി; വിപണിയില്‍ വിലകൂടും

  
Web Desk
September 27 2018 | 05:09 AM

65464565464645-2

ന്യൂഡല്‍ഹി: നിരന്തരമായ രൂപയുടെ ഇടിവ് നേരിടാന്‍ 19 ഇനങ്ങള്‍ക്ക് ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ നടപടി. എയര്‍ കണ്ടീഷന്‍, വാഷിങ് മെഷീന്‍, ചെരുപ്പ് തുടങ്ങിയ സാധനങ്ങള്‍ക്കാണ് ഇറക്കുമതി തീരുവ കൂട്ടിയത്. 2.5 ശതമാനം മുതല്‍ 10 ശതമാനം വരെയാണ് തീരുവ കൂട്ടിയത്.

വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ കൂട്ടിയ തീരുവ ബാധകമാവും. 2017-18 വര്‍ഷത്തില്‍ 86,000 കോടി രൂപയുടെ ഇറക്കുമതിയാണ് ഈ ഇനങ്ങളില്‍ ഉണ്ടായത്.

എയര്‍കണ്ടീഷണര്‍, റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍ (10 കിലോയ്ക്ക് താഴെ) എന്നിവയുടെ തീരുവ ഇരട്ടിയാക്കി. നേരത്തെ 10 ശതമാനമുണ്ടായിരുന്നത് ഇനി 20 ശതമാനമായിരിക്കും. റേഡിയല്‍ ടയറുകള്‍ക്ക് 10 ശതമാനമുണ്ടായിരുന്നത് 15 ശതമാനമാക്കി. ചെരുപ്പുകള്‍ക്കുള്ള തീരുവ 10 ശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കി. വിമാന ഇന്ധനത്തിന് അഞ്ചു ശതമാനം തീരുവ കൂടി സര്‍ക്കാര്‍ ചേര്‍ത്തിട്ടുണ്ട്.

ഇന്ധന ബില്ല് കൂടിയതും എണ്ണയിതര, സ്വര്‍ണ്ണയിതര ഇറക്കുമതി വര്‍ധിച്ചതും കാരണം കനത്ത വ്യാപാരക്കമ്മിയാണ് ഇന്ത്യ നേരിട്ടിരുന്നത്. കഴിഞ്ഞ മാസങ്ങളില്‍ കയറ്റുമതി വര്‍ധിച്ചിരുന്നുവെങ്കിലും ഇറക്കുമതി കൂടിയതാണ് കമ്മി വര്‍ധിപ്പിച്ചത്. 2018 ഏപ്രില്‍- ഓഗസ്റ്റ് പാദത്തില്‍ 80.35 ബില്യണ്‍ ഡോളറിന്റെ കമ്മിയാണുണ്ടായത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ ഇത് 67.27 ബില്യണ്‍ ഡോളറായിരുന്നു.

എത്രകണ്ട് ഫലം ചെയ്യും?

കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കാനും ഇന്ത്യന്‍ രൂപയുടെ ഇടിവ് തടഞ്ഞുനിര്‍ത്താനും ഇറക്കുമതി തീരുവ ഉപകാരം ചെയ്യില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. ഈ നടപടികള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ മാത്രമാണ് ഫലം ചെയ്യുകയെന്ന് എസ്.ബി.ഐ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യകാന്തി ഘോഷ് പറഞ്ഞു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  6 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  6 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  6 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  6 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  7 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  7 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  8 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  8 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  8 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  8 hours ago