
ആകാശവാണി കോഴിക്കോട്... ഹബര്‍ത്ത കിയാനി അലി
ലയാളിയുടെ പ്രത്യേകിച്ച് മലബാറുകാരുടെ ഗൃഹാതുരതകളില്‍ പതിറ്റാണ്ടുകളോളം മുഴങ്ങിക്കേട്ട ആകാശവാണിയായിരുന്നു ഇത്.
മുത്തുമാലമണികള്‍ ചിതറി വീണപോലെ അറബിക്കടലില്‍ അവിടിവിടെ ഉയര്‍ന്നു നില്‍ക്കുന്ന ദ്വീപ സമൂഹങ്ങളെ മലയാളികള്‍ക്ക് മറക്കാനാവില്ല. ഇന്നാട്ടില്‍ നിന്നും പണ്ടുകാലത്ത് കുടിയേറിയും നാടു കടത്തപ്പെട്ടും എത്തിപ്പെട്ടവരുടെ പിന്‍മുറക്കാര്‍ അവിടുണ്ട്. ഒരു നാഡീബന്ധം പോലെ കരയുമായുള്ള അടുപ്പം ഇപ്പോഴും നിലനില്‍ക്കുന്നു.
ലക്ഷദ്വീപിലെ മിനിക്കോയിക്കാരന്‍ ബി അലി മണിക്ഫാന്‍ കവരത്തി ജവഹര്‍ലാല്‍ നെഹ്‌റു കോളജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് കോഴിക്കോട്ടെത്തുന്നത്. 1978 ലെ ആ വരവില്‍ ഒരു ട്യൂഷന്‍ മാഷായി കുറച്ചുകാലം ഇവിടെ തങ്ങി. പിന്നീട് ഫിസിക്കല്‍ എജുക്കേഷന്‍ അധ്യാപക പരിശീലനത്തിന് ഈ മിനിക്കോയിക്കാരനെത്തി. പഠനത്തിനിടെ കോഴിക്കോട് ആകാശവാണിയില്‍ കാഷ്വല്‍ അനൗണ്‍സര്‍ പോസ്റ്റില്‍ കയറി. ലക്ഷദ്വീപ് സമൂഹത്തില്‍ കവരത്തിയിലാണ് മഹല്‍ (ശരിയായ പേര് ബിവേഹി) ഭാഷ സംസാരിക്കുന്നത്. ആകാശവാണിയുടെ ലക്ഷദ്വീപുകാര്‍ക്കുള്ള പരിപാടികളില്‍ മഹല്‍ഭാഷ കൈകാര്യം ചെയ്യുകയായിരുന്നു അലിയുടെ ജോലി.
പഠനത്തിനിടക്ക് ഈ ജോലി ഏറെ സഹായകമായി. അങ്ങനെ ഒന്നര വര്‍ഷക്കാലം ഈ ജോലി തുടര്‍ന്നു. വിദ്യാഭ്യാസം കഴിഞ്ഞ് വീണ്ടും ദ്വീപിലേക്ക് കപ്പലുകയറി. അതിനിടെ മിനിക്കോയില്‍ ആകാശവാണിയുടെ അനൗണ്‍സര്‍ തസ്തികയിലേക്ക് അഭിമുഖം നടന്നു. അതില്‍ പങ്കെടുത്ത അലി കോഴിക്കോട് നിലയത്തില്‍ സ്ഥിര ജോലിക്കാരനാവുകയും ചെയ്തു. നേരത്തെ ഇവിടെ ജോലി ചെയ്തിരുന്ന ഹസന്‍ മണിക് ഫാന്‍ എന്ന ദ്വീപുകാരന്‍ മരിച്ച ഒഴിവിലേക്കായിരുന്നു അലിയുടെ നിയമനം. ആകാശവാണിയില്‍ എന്നും വൈകീട്ട് 5.30 മുതല്‍ 6 വരെയുള്ള സമയമായിരുന്നു മഹല്‍ പരിപാടികള്‍ ഉണ്ടായിരുന്നത്. ഇതില്‍ പത്തു മിനിറ്റ് വാര്‍ത്ത വായനയാണ്. തുടര്‍ന്ന് മഹലിലുള്ള ഗാനങ്ങളും മറ്റു പരിപാടികളും നടക്കും. ദ്വീപില്‍ നിന്നുള്ള വിവരങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തും ലോകത്തും നടക്കുന്ന സംഭവങ്ങളെല്ലാം മഹല്‍ഭാഷയിലേക്ക് മാറ്റി കൃത്യം 5.30ന് അലി വാര്‍ത്ത വായന തുടങ്ങും. ആകാശവാണി കോഴിക്കോട്...മിഹാറു ഇറുവറു ഫസ് ഘഡി ദെ.... ഹബര്‍ത്ത കിയാനി അലി (ആകാശവാണി കോഴിക്കോട്, ഇപ്പോള്‍ സമയം അഞ്ചുമണി കഴിഞ്ഞ് മുപ്പത് മിനിറ്റ് വാര്‍ത്തകള്‍ വായിക്കുന്നത് അലി) മഹല്‍ വാര്‍ത്തയ്ക്കു ശേഷം സംസ്‌കൃതം വാര്‍ത്തയും അതുകഴിഞ്ഞ് മലയാളത്തിലുള്ള വാര്‍ത്തയും വരും. ടെലിവിഷനും ആധുനിക വാര്‍ത്താ വിനിമയ സംവിധാനങ്ങളുമെല്ലാം വ്യാപകാകുന്നതിന് മുന്‍പ് മലയാളി വിവരങ്ങളറിയാന്‍ കാതു കൂര്‍പ്പിച്ചിരുന്ന ആകാശവാണി വാര്‍ത്തകള്‍. അലിയുടെ മഹല്‍ വാര്‍ത്താ വായന അങ്ങിനെ പതിറ്റാണ്ടുകള്‍ തുടര്‍ന്നു.
കേട്ടു കേട്ട് മലയാളികളും അതിന്റെ പരിചയക്കാരായി. ഇയം ആകാശവാണി സമ്പ്രതി വാര്‍ത്താഹ ശ്രൂയന്താം.. പ്രവാചക(ഹ) ബലദേവാനന്ദ സാഗര(ഹ) എന്ന് കേള്‍ക്കുമ്പോഴേക്കും റേഡിയോ പൂട്ടിയിരുന്നവര്‍ പക്ഷേ അലിയുടെ വാര്‍ത്തയും അതിനു ശേഷമുള്ള പാട്ടുകളുമെല്ലാം ആസ്വദിച്ചു. 2013 സെപ്തംബര്‍ മാസം വരേ കോഴിക്കോട്ടുകാരനായി അലി ആകാശവാണിയിലുണ്ടായിരുന്നു. ഇതില്‍ 2002 മുതല്‍ രണ്ടു വര്‍ഷക്കാലം പകരക്കാരനില്ലാതെ അവധിപോലും എടുക്കാതെ അദ്ദേഹം തന്നെ ഈ ഭാഗം കൈകാര്യം ചെയ്തു. അതിനിടെ 1994ല്‍ കവരത്തിയില്‍ ആകാശവാണിയുടെ സബ് സ്‌റ്റേഷന്‍ കമ്മിഷന്‍ ചെയ്തിരുന്നു. കോഴിക്കോട്ടു നിന്നു കവരത്തിയിലെത്തിയ അലി 2018 ഡിസംബറിലാണ് ആകാശവാണിയില്‍ നിന്നു പിരിഞ്ഞത്. അപ്പൊഴേക്കും ഏകദേശം മൂന്നരപ്പതിറ്റാണ്ടുകാലം അദ്ദേഹം ആകാശവാണിയുടെ ഭാഗമായിക്കഴിഞ്ഞിരുന്നു.
കേരളത്തിലെ രണ്ടാമത്തെ ആകാശവാണി നിലയമാണ് 1950 മെയ് 14നു പ്രക്ഷേപണം തുടങ്ങിയ കോഴിക്കോട് നിലയം. കോഴിക്കോട് കടല്‍ത്തീരത്തെ ആകാശവാണി നിലയം വെറുമൊരു പ്രക്ഷേപണ കേന്ദ്രമായിരുന്നില്ല. അങ്ങനെ കേരളത്തിലെ ഏറ്റവും മികച്ച സാംസ്‌കാരികനിലയമായി ഉയര്‍ന്ന കോഴിക്കോട് ആകാശവാണിയില്‍ ജോലി ചെയ്യാന്‍ അവസരമുണ്ടായത് തന്റെ ഭാഗ്യമായി അലി കാണുന്നു.
നവ വാര്‍ത്താവിനിയ ഉപാധികളുടെ വേലിയേറ്റവും വിപ്ലവവും ആകാശവാണിയെ പിന്നാക്കമാക്കി. മഹല്‍ പരിപാടികളും വാര്‍ത്തയുമെല്ലാം വിസ്മൃതിയിലേക്ക് മാഞ്ഞു. അറബി, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ഉറുദു, മഹല്‍ ഭാഷകള്‍ അറിയാവുന്ന അലി ചെറുകഥകളും ലളിതഗാനങ്ങളും ഏറെ എഴുതിയിട്ടുണ്ട്. അനേകായിരം പരിപാടികള്‍ക്ക് സ്‌ക്രിപ്റ്റുകളും എഴുതി. ചെറുകഥകളുടെ സമാഹാരം പുസ്തകരൂപത്തിലിറക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. മകന്‍ മുഹമ്മദ് ആദിലും മകള്‍ അജഞല ഷെറിനും ദ്വീപില്‍ പി.ഡബ്ല്യു.ഡി യില്‍ ജൂനിയര്‍ എന്‍ജിനീയറായ ഭാര്യ ആറ്റബിക്കുമൊപ്പം ആകാശവാണിയുടെയും കോഴിക്കോട്ടുകാരുടെയും മധുരസ്മരണകള്‍ അയവിറക്കി കഴിയുകയാണ് അലി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഉപകരണക്ഷാമം: ഡോ. ഹാരിസിനെ വിമർശിച്ച് മന്ത്രി സജി ചെറിയാൻ
Kerala
• 4 days ago
കോടതിയലക്ഷ്യ കേസിൽ ഷെയ്ഖ് ഹസീനയ്ക്ക് ആറ് മാസം തടവ്
International
• 4 days ago
അച്ഛന്‍ പത്ത്മിനിറ്റ് നേരം വീട്ടില്‍ നിന്ന് പുറത്തിറങ്ങി തിരികെ വന്നപ്പോള്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന 13 വയസുകാരി മകള്‍; മരണത്തില്‍ ദുരൂഹതയെന്ന് മാതാപിതാക്കള്‍
Kerala
• 4 days ago
പ്രവാസികൾക്ക് സന്തോഷവാർത്ത: ഇന്ത്യൻ സിം ഇല്ലാതെ വിദേശ നമ്പർ വഴി യുപിഐ ഉപയോഗിച്ച് നാട്ടിലേക്ക് എളുപ്പം പണമയക്കാം
Tech
• 4 days ago
ഇന്ത്യ-യുഎസ് വ്യാപാര കരാർ: അന്തിമ തീരുമാനം ജൂലൈ 9ന് മുമ്പ് പ്രതീക്ഷിക്കാം; ഡൊണാൾഡ് ട്രംപ്
International
• 4 days ago
മഴ അതിതീവ്രമാകുന്നു, മുന്നറിയിപ്പിൽ മാറ്റം; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala
• 4 days ago
ചൈനയുടെ നിലപാടിനെ പൂർണ്ണമായും പിന്തള്ളുന്നു: മരണശേഷം പുനർജന്മം നേടിയതായി ദലൈലാമ
National
• 4 days ago
ഹൃദയാഘാത മരണങ്ങൾക്ക് കാരണം കോവിഡ് വാക്സിനാണോ? ഐസിഎംആർ-എയിംസ് റിപ്പോർട്ട് പുറത്ത്
National
• 4 days ago
കൊൽക്കത്ത നിയമ കോളേജ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസ്: മുഖ്യപ്രതി മോണോജിത് മിശ്രയ്‌ക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ
National
• 4 days ago
സഊദിയിൽ ആരോഗ്യ ബോധവത്കരണം: ഡിജിറ്റൽ, ഫിസിക്കൽ മെനുകളിൽ പോഷക വിവരങ്ങൾ വേണമെന്ന് സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി
Saudi-arabia
• 4 days ago
അവരെ പുറത്താക്കുകയെന്നതാണ് എന്റെ അടുത്ത ജോലി; പൗരന്മാരെയും നാടുകടത്തും: ട്രംപിന്റെ ഞെട്ടിക്കുന്ന പ്രഖ്യാപനം ചർച്ചയാകുന്നു
International
• 4 days ago
അമ്മയുടെ മുമ്പിൽ വെച്ച് സ്കൂൾ ബസിടിച്ച് ആറു വയസ്സുകാരൻ മരിച്ചു
Kerala
• 4 days ago
ഇവയാണ് ഗസ്സയിലെ പിഞ്ചുമക്കളുടെ ചോരപുരണ്ട ആ കൈകള്‍; ഇസ്റാഈലിന് സഹായം നല്കുന്ന കോര്‍പറേറ്റ് കമ്പനികളുടെ ലിസ്റ്റ് പുറത്തു വിട്ട് യു.എന്‍
International
• 4 days ago
യു.എന്നിന്റെ ബഹിരാകാശ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ബഹ്റൈന്റെ ശൈഖ ഹെസ്സ ബിന്ത് അലി; ഈ പദവിയിലെത്തുന്ന ആദ്യ അറബ് മുസ്ലിം വനിത
bahrain
• 4 days ago
കാസ ക്രിസ്ത്യന്‍ സമൂഹത്തിനിടയില്‍ മുസ്ലിം വിദ്വേഷം വളര്‍ത്തുന്നു: സജി ചെറിയാന്; മുസ്ലിം ലീഗ് വര്‍ഗീയ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന പാര്‍ട്ടിയെന്നും മന്ത്രി
Kerala
• 4 days ago
യാത്രക്കാരുടെ ശ്രദ്ധക്ക്; ഷാർജയിലെ ഈ പ്രധാന റോഡുകൾ രണ്ട് മാസത്തേക്ക് അടച്ചു
uae
• 4 days ago
Gold Rate: കേരളത്തില്‍ ചാഞ്ചാട്ടം, ഗള്‍ഫില്‍ വില കൂടുന്നു, എങ്കിലും നാട്ടിലേക്ക് സ്വര്‍ണം വാങ്ങിയാല്‍ മെച്ചം; ഗള്‍ഫിലെയും കേരളത്തിലെയും സ്വര്‍ണവിലയിലെ വ്യത്യാസം
Kuwait
• 4 days ago
യുഎഇയിൽ ഡ്രോൺ സേവനങ്ങൾക്ക് ഇനി GCAA-യെ ആശ്രയിക്കേണ്ട; സേവനങ്ങൾക്ക് ഇനി drones.gov.ae വഴി അപേക്ഷിക്കാം
uae
• 4 days ago
വിസ്മയ കേസ്: കിരൺ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രിം കോടതി, ശിക്ഷാവിധി മരവിപ്പിച്ചു
Kerala
• 4 days ago
ശ്രീകൃഷ്ണപുരത്തെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; ആരോപണ വിധയരായ അധ്യാപകർക്കെതിരെ കേസെടുക്കാൻ നിയമോപദേശം തേടി പൊലിസ്
Kerala
• 4 days ago
ബാങ്ക് വിവരങ്ങൾ തട്ടിയെടുത്ത് തട്ടിപ്പ്: അഞ്ച് ഏഷ്യൻ പൗരൻമാർക്ക് ദുബൈയിൽ ജയിൽ ശിക്ഷ
uae
• 4 days ago