HOME
DETAILS

ആകാശവാണി കോഴിക്കോട്... ഹബര്‍ത്ത കിയാനി അലി

  
backup
December 13, 2020 | 3:57 AM

trgsdgfsedrg

 


ലയാളിയുടെ പ്രത്യേകിച്ച് മലബാറുകാരുടെ ഗൃഹാതുരതകളില്‍ പതിറ്റാണ്ടുകളോളം മുഴങ്ങിക്കേട്ട ആകാശവാണിയായിരുന്നു ഇത്.
മുത്തുമാലമണികള്‍ ചിതറി വീണപോലെ അറബിക്കടലില്‍ അവിടിവിടെ ഉയര്‍ന്നു നില്‍ക്കുന്ന ദ്വീപ സമൂഹങ്ങളെ മലയാളികള്‍ക്ക് മറക്കാനാവില്ല. ഇന്നാട്ടില്‍ നിന്നും പണ്ടുകാലത്ത് കുടിയേറിയും നാടു കടത്തപ്പെട്ടും എത്തിപ്പെട്ടവരുടെ പിന്‍മുറക്കാര്‍ അവിടുണ്ട്. ഒരു നാഡീബന്ധം പോലെ കരയുമായുള്ള അടുപ്പം ഇപ്പോഴും നിലനില്‍ക്കുന്നു.

ലക്ഷദ്വീപിലെ മിനിക്കോയിക്കാരന്‍ ബി അലി മണിക്ഫാന്‍ കവരത്തി ജവഹര്‍ലാല്‍ നെഹ്‌റു കോളജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് കോഴിക്കോട്ടെത്തുന്നത്. 1978 ലെ ആ വരവില്‍ ഒരു ട്യൂഷന്‍ മാഷായി കുറച്ചുകാലം ഇവിടെ തങ്ങി. പിന്നീട് ഫിസിക്കല്‍ എജുക്കേഷന്‍ അധ്യാപക പരിശീലനത്തിന് ഈ മിനിക്കോയിക്കാരനെത്തി. പഠനത്തിനിടെ കോഴിക്കോട് ആകാശവാണിയില്‍ കാഷ്വല്‍ അനൗണ്‍സര്‍ പോസ്റ്റില്‍ കയറി. ലക്ഷദ്വീപ് സമൂഹത്തില്‍ കവരത്തിയിലാണ് മഹല്‍ (ശരിയായ പേര് ബിവേഹി) ഭാഷ സംസാരിക്കുന്നത്. ആകാശവാണിയുടെ ലക്ഷദ്വീപുകാര്‍ക്കുള്ള പരിപാടികളില്‍ മഹല്‍ഭാഷ കൈകാര്യം ചെയ്യുകയായിരുന്നു അലിയുടെ ജോലി.

പഠനത്തിനിടക്ക് ഈ ജോലി ഏറെ സഹായകമായി. അങ്ങനെ ഒന്നര വര്‍ഷക്കാലം ഈ ജോലി തുടര്‍ന്നു. വിദ്യാഭ്യാസം കഴിഞ്ഞ് വീണ്ടും ദ്വീപിലേക്ക് കപ്പലുകയറി. അതിനിടെ മിനിക്കോയില്‍ ആകാശവാണിയുടെ അനൗണ്‍സര്‍ തസ്തികയിലേക്ക് അഭിമുഖം നടന്നു. അതില്‍ പങ്കെടുത്ത അലി കോഴിക്കോട് നിലയത്തില്‍ സ്ഥിര ജോലിക്കാരനാവുകയും ചെയ്തു. നേരത്തെ ഇവിടെ ജോലി ചെയ്തിരുന്ന ഹസന്‍ മണിക് ഫാന്‍ എന്ന ദ്വീപുകാരന്‍ മരിച്ച ഒഴിവിലേക്കായിരുന്നു അലിയുടെ നിയമനം. ആകാശവാണിയില്‍ എന്നും വൈകീട്ട് 5.30 മുതല്‍ 6 വരെയുള്ള സമയമായിരുന്നു മഹല്‍ പരിപാടികള്‍ ഉണ്ടായിരുന്നത്. ഇതില്‍ പത്തു മിനിറ്റ് വാര്‍ത്ത വായനയാണ്. തുടര്‍ന്ന് മഹലിലുള്ള ഗാനങ്ങളും മറ്റു പരിപാടികളും നടക്കും. ദ്വീപില്‍ നിന്നുള്ള വിവരങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തും ലോകത്തും നടക്കുന്ന സംഭവങ്ങളെല്ലാം മഹല്‍ഭാഷയിലേക്ക് മാറ്റി കൃത്യം 5.30ന് അലി വാര്‍ത്ത വായന തുടങ്ങും. ആകാശവാണി കോഴിക്കോട്...മിഹാറു ഇറുവറു ഫസ് ഘഡി ദെ.... ഹബര്‍ത്ത കിയാനി അലി (ആകാശവാണി കോഴിക്കോട്, ഇപ്പോള്‍ സമയം അഞ്ചുമണി കഴിഞ്ഞ് മുപ്പത് മിനിറ്റ് വാര്‍ത്തകള്‍ വായിക്കുന്നത് അലി) മഹല്‍ വാര്‍ത്തയ്ക്കു ശേഷം സംസ്‌കൃതം വാര്‍ത്തയും അതുകഴിഞ്ഞ് മലയാളത്തിലുള്ള വാര്‍ത്തയും വരും. ടെലിവിഷനും ആധുനിക വാര്‍ത്താ വിനിമയ സംവിധാനങ്ങളുമെല്ലാം വ്യാപകാകുന്നതിന് മുന്‍പ് മലയാളി വിവരങ്ങളറിയാന്‍ കാതു കൂര്‍പ്പിച്ചിരുന്ന ആകാശവാണി വാര്‍ത്തകള്‍. അലിയുടെ മഹല്‍ വാര്‍ത്താ വായന അങ്ങിനെ പതിറ്റാണ്ടുകള്‍ തുടര്‍ന്നു.

കേട്ടു കേട്ട് മലയാളികളും അതിന്റെ പരിചയക്കാരായി. ഇയം ആകാശവാണി സമ്പ്രതി വാര്‍ത്താഹ ശ്രൂയന്താം.. പ്രവാചക(ഹ) ബലദേവാനന്ദ സാഗര(ഹ) എന്ന് കേള്‍ക്കുമ്പോഴേക്കും റേഡിയോ പൂട്ടിയിരുന്നവര്‍ പക്ഷേ അലിയുടെ വാര്‍ത്തയും അതിനു ശേഷമുള്ള പാട്ടുകളുമെല്ലാം ആസ്വദിച്ചു. 2013 സെപ്തംബര്‍ മാസം വരേ കോഴിക്കോട്ടുകാരനായി അലി ആകാശവാണിയിലുണ്ടായിരുന്നു. ഇതില്‍ 2002 മുതല്‍ രണ്ടു വര്‍ഷക്കാലം പകരക്കാരനില്ലാതെ അവധിപോലും എടുക്കാതെ അദ്ദേഹം തന്നെ ഈ ഭാഗം കൈകാര്യം ചെയ്തു. അതിനിടെ 1994ല്‍ കവരത്തിയില്‍ ആകാശവാണിയുടെ സബ് സ്‌റ്റേഷന്‍ കമ്മിഷന്‍ ചെയ്തിരുന്നു. കോഴിക്കോട്ടു നിന്നു കവരത്തിയിലെത്തിയ അലി 2018 ഡിസംബറിലാണ് ആകാശവാണിയില്‍ നിന്നു പിരിഞ്ഞത്. അപ്പൊഴേക്കും ഏകദേശം മൂന്നരപ്പതിറ്റാണ്ടുകാലം അദ്ദേഹം ആകാശവാണിയുടെ ഭാഗമായിക്കഴിഞ്ഞിരുന്നു.

കേരളത്തിലെ രണ്ടാമത്തെ ആകാശവാണി നിലയമാണ് 1950 മെയ് 14നു പ്രക്ഷേപണം തുടങ്ങിയ കോഴിക്കോട് നിലയം. കോഴിക്കോട് കടല്‍ത്തീരത്തെ ആകാശവാണി നിലയം വെറുമൊരു പ്രക്ഷേപണ കേന്ദ്രമായിരുന്നില്ല. അങ്ങനെ കേരളത്തിലെ ഏറ്റവും മികച്ച സാംസ്‌കാരികനിലയമായി ഉയര്‍ന്ന കോഴിക്കോട് ആകാശവാണിയില്‍ ജോലി ചെയ്യാന്‍ അവസരമുണ്ടായത് തന്റെ ഭാഗ്യമായി അലി കാണുന്നു.
നവ വാര്‍ത്താവിനിയ ഉപാധികളുടെ വേലിയേറ്റവും വിപ്ലവവും ആകാശവാണിയെ പിന്നാക്കമാക്കി. മഹല്‍ പരിപാടികളും വാര്‍ത്തയുമെല്ലാം വിസ്മൃതിയിലേക്ക് മാഞ്ഞു. അറബി, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ഉറുദു, മഹല്‍ ഭാഷകള്‍ അറിയാവുന്ന അലി ചെറുകഥകളും ലളിതഗാനങ്ങളും ഏറെ എഴുതിയിട്ടുണ്ട്. അനേകായിരം പരിപാടികള്‍ക്ക് സ്‌ക്രിപ്റ്റുകളും എഴുതി. ചെറുകഥകളുടെ സമാഹാരം പുസ്തകരൂപത്തിലിറക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. മകന്‍ മുഹമ്മദ് ആദിലും മകള്‍ അജഞല ഷെറിനും ദ്വീപില്‍ പി.ഡബ്ല്യു.ഡി യില്‍ ജൂനിയര്‍ എന്‍ജിനീയറായ ഭാര്യ ആറ്റബിക്കുമൊപ്പം ആകാശവാണിയുടെയും കോഴിക്കോട്ടുകാരുടെയും മധുരസ്മരണകള്‍ അയവിറക്കി കഴിയുകയാണ് അലി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഐ ഉച്ചകോടിക്കിടെ ഷര്‍ട്ടൂരി പ്രതിഷേധം: യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനും അറസ്റ്റില്‍ 

National
  •  5 minutes ago
No Image

കുവൈത്തില്‍ മലയാളി പ്രവാസി അന്തരിച്ചു

Kuwait
  •  16 minutes ago
No Image

പാലക്കാട് ഐഐടി വിദ്യാര്‍ഥിനിക്ക് നേരെ അജ്ഞാതന്റെ ആക്രമണം; തലയ്ക്ക് പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍

Kerala
  •  32 minutes ago
No Image

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം, അറബിക്കടലിൽ ചക്രവാതച്ചുഴി; കേരത്തിൽ 27 വരെ മഴക്ക് സാധ്യത

Kerala
  •  35 minutes ago
No Image

നിയമസഭയില്‍ ഇന്നും പ്രതിഷേധം; പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം നടുത്തളത്തില്‍ 

Kerala
  •  39 minutes ago
No Image

ബഹ്‌റൈനില്‍ 57 സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം; ചില ബാഗുകള്‍ക്ക് ഇളവ്

Environment
  •  41 minutes ago
No Image

സുപ്രഭാതം - പ്രിസം ഷൈനിങ് സ്റ്റാർ സ്കോളർഷിപ്പ്: 50,000 രൂപ ക്യാഷ് അവാർഡ് റന ഷറിന് 

Kerala
  •  an hour ago
No Image

ഭിക്ഷാടനത്തിനെതിരേ കടുത്ത മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം; വിവരമറിയിക്കാന്‍ ഹോട്ട്‌ലൈന്‍ നമ്പറുകള്‍

qatar
  •  an hour ago
No Image

ആദ്യ വേനല്‍മഴയില്‍ തന്നെ മുങ്ങി ദേശീയപാത; മേല്‍പ്പാലത്തിലെ വിള്ളല്‍ കരാര്‍ കമ്പനി രാത്രിയില്‍ തന്നെ ടാറിട്ട് മൂടി

Kerala
  •  an hour ago
No Image

രഞ്ജി ട്രോഫി ഫൈനൽ ഇന്ന്: ഒമ്പതാം കിരീടം തേടി കർണാടക; കന്നി കിരീടത്തിനായി ജമ്മു കശ്മീർ

Cricket
  •  an hour ago